Saturday, March 21st, 2015

“കള്ളന്‍ കോരയ്ക്ക്”സ്വീകരണം നല്‍കി ഡി.വൈ.എഫ്.ഐയുടെ പുതിയ പ്രതിഷേധം

കോട്ടയം: മോഷിടിച്ച കിണ്ടിയുമായി അലങ്കരിച്ച തുറന്ന വാഹനത്തില് നാടുനീളെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന കള്ളന്‍ കോരമാണി‍, അകമ്പടിയായി അനൌണ്‍സ്‌മെന്റും നൂറുകണക്കിനു ബൈക്കുകളും. കാഴ്ചക്കാര്‍ ആദ്യം ഒന്ന് അമ്പരന്നു പിന്നെയാണ് കാര്യം മനസ്സിലായത്. കോഴയാരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം.മാണിയ്ക്ക് പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനെ പരിഹസിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ ആക്ഷേപ റാലിയാണതെന്ന്. നൂറു മോഷണം പൂര്‍ത്തിയാക്കിയ കോരമാണി എന്ന സാങ്കല്പിക “കള്ളന്“ സ്വീകരണം നല്‍കിക്കൊണ്ടുള്ള വ്യത്യസ്ഥമായ പ്രതിഷേധ രൂപം കുറിക്ക് കൊണ്ടു. നൂറാമത്തെ മോഷണ മുതല്‍ ഒരു കിണ്ടിയുമായാണ് “പാലായുടെ സ്വന്തം കള്ളന്‍ കോര“ ചിരിച്ചും കൈകൂപ്പിയും കൈവീശിക്കാട്ടിയും കൊട്ടാരമറ്റം ബസ്റ്റാന്റ് മുതല്‍ നഗരത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് നീങ്ങിയത്.

പ്രകടനം അവസാനിപ്പിച്ചപ്പോള്‍ കോരയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടേയും മറ്റും പ്രച്ഛന്ന വേഷങ്ങളും ഉണ്ടായിരുന്നു. ചുറ്റും കൂടിയ ആളുകള്‍ കോരയെ ചുമ്പനവും ലഡ്ഡുവും നല്‍കി അഭിനന്ദിക്കുകയും ചെയ്തു. കോരയുടെ യാത്രയെ മൊബൈലില്‍ പകര്‍ത്തുവാനും പ്രകടനം കഴിഞ്ഞ് കള്ളന്‍ കോരയ്ക്കൊപ്പം സെല്ഫിയെടുക്കുവാനുംവലിയ തിരക്കായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയായിലും “കള്ളന്‍ കോര” വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ബാര്‍ കോഴ ഉള്‍പ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.മാണിയ്ക്കെതിരെ പ്രതിപക്ഷം നിയമ സഭയ്ക്ക്കത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളാണ് നടത്തിവരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനെതിരായി സ്വന്തം പാര്‍ട്ടിയില്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ രാജിയ്ക്കായി രഹസ്യമായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് കൂടെയായ പന്തളം സുധാകരന്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാണിക്ക് വിശ്രമം നല്‍കണമെന്നും ആ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine