വാഗമണ്‍ സിമി ക്യാമ്പ്: മുഖ്യപ്രതി അബ്ദുള്‍ സത്താറ് അറസ്റ്റില്‍

August 4th, 2013

കൊച്ചി: വാഗമണ്ണില്‍ നിരോധിത സംഘടനയായ സിമി ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിലെ പ്രധാന പ്രതി അബ്ദുള്‍ സത്താറിനെ (29) ദേശീയ അന്വേഷണ ഏജന്‍സിയായ ഐ.എന്‍.എ ദില്ലിയില്‍ അറസ്റ്റു ചെയ്തു. ആലുവ സ്വദേശിയായ അബ്ദുള്‍ സത്താര്‍ ആറു വര്‍ഷമായി ഒളിവില്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും ദില്ലിയില്‍ എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചിയിലെ ഐ.എന്‍.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 16 ആം തിയതി വരെ റിമാന്റ് ചെയ്തു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്‍ സത്താറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടുവാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സ്ായവും തേടിയിരുന്നു. 2007- ഡിസംബറില്‍ ആണ് വാഗമണ്ണില്‍ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സത്താറ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്

August 4th, 2013

കോഴിക്കോട്: കേരളത്തെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമായി തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡു വരെ
ഏഴുജില്ലകളെയും മാഹിയും തമിഴ്നാട്ടിലെ നീലഗിരിജി ജില്ലയും ഊള്‍പ്പെടുത്തി പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന് യൂത്ത് ലീഗിന്റെ മലപ്പുറം
പ്രസിഡണ്ട് നൌഷാദ് മണ്ണിശ്ശേരിയാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് വഴി പറഞ്ഞ അഭിപ്രായം വിവാദമാകുകയും മാധ്യമങ്ങള്‍ ഇത്
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ആ‍രംഭിച്ചതോടെ അത് വ്യക്തിപരമായ അഭിപ്രായമാനെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.

കേരളത്തെ വിഭജിക്കണമെന്നുള്ള യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഭജനവാദത്തെ ശക്തമായി പ്രതിരോധിക്കണമെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.
ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുവാനുള്ള തീരുമാനം വന്നതിനു പുറകെയാണ് മറ്റു പലയിടങ്ങളിലും സംസ്ഥാന വിഭജനമെന്ന ആവശ്യത്തിനു ശക്തി
പ്രാപിച്ചിരിക്കുന്നത്. യു.പിയെ നാലായി ഭാഗിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്‍പറ്റിക്കൊണ്ട് കൊച്ചു സംസ്ഥാനമായ
കേരളത്തെ വിഭജിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ സംഘടന മുന്നോട്ട് വരുന്നത് ആദ്യമായാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല

August 4th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്നും താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ താല്പര്യമില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടെ എന്നും ഉപമുഖ്യന്ത്രിസ്ഥാനമോ ആഭ്യന്തര വകുപ്പോ ഇല്ലാതെ ഉപാധികളോടെ മന്ത്രി സഭയുടെ ഭാഗമാകുവാന്‍ താന്‍ ഇല്ലെന്നും രമേശ്തുറന്നടിച്ചു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാലുവട്ടം മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ നടക്കുകയും ഒടുവില്‍ നാണം കെടുകയും ചെയ്ത നിലപാടിനെതിരെ രമേശ് ചെന്നിത്തലയുടെ രോഷപ്രകടനം.

പാര്‍ട്ടിയും ഗവണ്‍‌മെന്റും ഒരുമിച്ച് പോകും എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി മന്ത്രിസഭാപ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകല്‍ ഉയര്‍ന്നുവരികയും ദില്ലിയില്‍ പോകുകയും എന്നാല്‍ മാന്യമായ ഒരു സ്ഥാനം നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതില്‍ ഐ ഗ്രൂപ്പ് നിരാശയിലാണ്. ഇതിന്റെ പ്രതിഫലനം രമേശിന്റെ ഉള്‍പ്പെടെ ഉള്ള നേതാക്കന്മാരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്. പരസ്യ പ്രസ്ഥാവനകള്‍ക്ക് ഹൈക്കമാന്റിന്റെ വിലക്കുണ്ട് എന്നിരിക്കെ ആണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശിന്റെ തുറന്നു പറച്ചില്‍.

ദില്ലി ചര്‍ച്ചകള്‍ ഫലം കാണാതെ തിരിച്ചു വന്നതിനു തൊട്ടു പുറകെ മന്ത്രിസഭയില്‍ മാന്യമായ ഒരു സ്ഥാനം നല്‍കി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തണമെന്ന് കെ.എം.മാണിയും മുസ്ലിം ലീഗും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് വിട്ടുവീഴ്ചയ്ക്ക് ഇനിയും തയ്യാറായിട്ടില്ല എന്നാണ് സൂചന. ആഭ്യന്തരം ഒഴിഞ്ഞു കൊടുക്കുവാന്‍ തിരുവഞ്ചൂരും തയ്യാറായിട്ടില്ല. ധനകാര്യ വകുപ്പ് മാണിഗ്രൂപ്പ് കുത്തകയാക്കി വച്ചിരിക്കുന്നതുമാണ്. പ്രധാന വകുപ്പുകള്‍ ഒന്നും ഇല്ലാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം?

August 3rd, 2013

കൊച്ചി: രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവന്ന് സോളാ‍ര്‍ തട്ടിപ്പിന്റെ പേരില്‍ ഉണ്ടാ‍യ നാണക്കേട് മാറ്റിയെടുക്കുവാന്‍ ഉള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പാളി എന്ന് മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നു.ഹൈക്കമാന്റിനെ കൊണ്ട് നിര്‍ബന്ധിച്ച് ചെറിയ വകുപ്പ് നല്‍കി രമേശിനെ പേരിനൊരു മന്ത്രിസ്ഥാനം നല്‍കി ഇരുത്താം എന്ന അടവ് ഫലിച്ചില്ല എന്നതാണ് ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതല്ല മറിച്ച് ഉമ്മന്‍ ചാണ്ടി വിജയിച്ചിരിക്കുകയ്‍ാണ് എന്ന് ഒരു ചെറുവിഭാഗം വിശ്വസിക്കുന്നു. ഉപമുഖ്യമന്ത്രിയായി ആഭ്യന്ത വകുപ്പും നല്‍കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഇരുത്തുക എന്നത് ഗ്രൂപ്പ് പോരില്‍ മുന്നേറുന്ന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ അതുവച്ച് സോളാര്‍ കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കെതിരെ നേരിട്ട് ഉപയോഗിക്കാന്‍ ഉള്ള അവസരം ഐ ഗ്രൂപ്പിനു ലഭിക്കും. സമവായം എന്ന നിലയില്‍ കെ.പി.സി.സി പ്രസിഡണ്ടായി ജി.കാര്‍ത്തികേയനേയോ വി.എം സുധീരനേയോ നിയോഗിക്കുകയും ഒപ്പം ആഭ്യന്തര വകുപ്പ് പോകുന്ന സാഹചര്യം വരികയും ചെയ്താല്‍ അത് എ ഗ്രൂപ്പിനു വലിയ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.

മുഖ്യമന്ത്രിയെ സംബന്ധിച്ച് സോളാര്‍ തട്ടിപ്പില്‍ തന്റെ വിശ്വസ്ഥരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്നും തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ചില ഇടപാടുകള്‍ നടത്തി എന്ന ആരോപണവുമാണ് തലവേദന സൃഷ്ടിച്ചിരുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ ഉന്നതരുമായുള്ള ബന്ധത്തെ പറ്റി 24 പേജുള്ള പരാതിയില്‍ പറഞ്ഞിരിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതും ബുദ്ധുമുട്ടുണ്ടാക്കി. എന്നാല്‍ കോടതിയില്‍ സരിത എസ്.നായര്‍ എഴുതി നല്‍കിയ 4പേജുള്ള പരാതിയില്‍ ഒരു പ്രമുഖന്റെ പേരു പോലും ഉള്‍പ്പെട്ടില്ല. മാത്രമല്ല സര്‍ക്കാറിനു ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അതൊടെ ഉമ്മന്‍ ചാണ്ടിക്ക് പിടിവള്ളി കിട്ടി.

ഉപമുഖ്യമന്ത്രി പദം നല്‍കുവാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാ‍ണെന്നും എന്നാല്‍ ഘടക കക്ഷികള്‍ അതിനു സന്നദ്ദമല്ലെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ “പ്രത്യക്ഷപ്പെട്ട” തോടെ ഉമ്മന്‍ ചാണ്ടിക്ക് രമേശിന്റെ ഉപമുഖ്യമന്ത്രിസ്ഥാനക്കാര്യത്തില്‍ വന്ന തടസ്സത്തിന്റെ പാപം ചുമക്കേണ്ടിയും വന്നില്ല. ദില്ലി ചര്‍ച്ചകളില്‍ പതിവു പോലെ രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചോ വകുപ്പ് സംബന്ധിച്ചോ തീരുമാനം ആയുമില്ല. ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തരമോ ലഭിക്കില്ലെന്നും ഒപ്പം കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം നഷ്ടമായേക്കുമെന്നും രമേശ് ചെന്നിത്തലക്ക് ബോധ്യമാകുകയും ചെയ്തു. ഇതിന്റെ ഫലമായി നാലാം വട്ടവും അപമാനിതനായി രമേശ് ചെന്നിത്തലയ്ക്ക് ദില്ലിയില്‍ നിന്നും മടങ്ങേണ്ട സാഹചര്യവും വന്നു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി പ്രഖ്യാപിച്ചു. ലോക്‍സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിലവിലെ സ്ഥിതി തുടരും എന്ന് ഹൈക്കമാന്റ് പറഞ്ഞതായി എ ഗ്രൂപ്പ് നേതാക്കളും വ്യക്തമാക്കി.

ഇതോടെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനമോ ഉപമുഖ്യമന്ത്രിസ്ഥാനമോ നല്‍കേണ്ടതില്ല എന്നത് ഉറപ്പാക്കുകയും ഒപ്പം സോളാര്‍ വിഷയത്തില്‍ നിന്നും മ്‍ാധ്യമ ശ്രദ്ധ ഗ്രൂപ്പ് പോരിലേക്ക് മാറ്റിയെടുക്കുന്നതിലും വിജയം കണ്ടു. ഗ്രൂപ്പ് തിരിഞ്ഞ് പ്രസ്ഥാവനകള്‍ ഇറക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യം നേതാക്കന്മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പി.സി.ജോര്‍ജ്ജും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. റംസാനും തുടര്‍ന്ന് ഓണവും കൂടെ വരുന്നതോടെ മാധ്യമങ്ങളില്‍ നിന്നും സോളാര്‍ വിഷയം പെട്ടെന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

14 കാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: അമ്മയും കാമുകനും അറസ്റ്റില്‍

July 31st, 2013

വാടാനപ്പള്ളി: പതിനാലുകാരിയായ മകളെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അയല്‍ക്കാരുടെ സഹായത്തോടെ മകള്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അമ്മ യശോദ(32) കാമുകന്‍ സുനില്‍ (42) എന്നിവരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കുട്ടിയെ പെണ്‍കുട്ടിയെ നിര്‍ഭയയില്‍ ഏല്പിച്ചു.മൂന്ന് കുട്ടികളുടെ അമ്മയായ യശോദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സുനിലിനു ഭാര്യയും കുട്ടികളും ഉണ്ട്. ജോലിസ്ഥലത്തു നിന്നും ഉള്ള സൌഹൃദം വച്ച് സുനില്‍ ഇടയ്ക്കിടെ യശോദയുടെ വീട്ടില്‍ എത്താറുണ്ട്. മകളെ സുനില്‍ ശല്യം ചെയ്യുന്നത് അറിയാമെങ്കിലും യശോദ സുനിലിനെ വീട്ടില്‍ വരുന്നതില്‍ നിന്നും വിലക്കിയില്ല. യശോദയുടെ ഒത്താശയോടെ കാമുകന്‍ സുനിലിന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ മകള്‍ അയല്‍ വീട്ടില്‍ അഭയം തേടി. ഇവര്‍ വഴി പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായും ബന്ധപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല
Next »Next Page » രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം? »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine