ടെന്നിജോപ്പനു ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

August 13th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സഹായി ടെന്നി ജോപ്പനു കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാ‍ര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. ജോപ്പന്റെ സ്വദേശമായ പുത്തൂരിനു പുറത്ത് പോകരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കോടതി ജോപ്പന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ജോപ്പനും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജോപ്പന്‍ ഉള്‍പ്പെടെ ഏതാനും പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിവ്ാക്കി ഏറെ വൈകാതെ സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിലെ മറ്റു പ്രതികളായ സരിത എസ്.നായര്‍, നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ജാമ്യം ലഭിക്കാത്തതിന്റെ തുടര്‍ന്ന് ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തലസ്ഥാനം മാലിന്യക്കൂമ്പാരമായി; ജനം പകര്‍ച്ചവ്യാധി ഭീതിയില്‍

August 13th, 2013

തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ സെക്രട്ടേറിയേറ്റ് ഉപരോധം ഒരു ദിവസം പിന്നിട്ടതോടെ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി. സെക്രട്ടേറിയേറ്റും പരിസരവും സമരക്കാരുടെ മലമൂത്രവിസര്‍ജ്ജനവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. വേണ്ടത്ര ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സമരവേദികള്‍ക്ക് സമീപത്തെ റോഡുകളിലും മറ്റുമാണ് പലരും പരസ്യമായാണ് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സമരം തീരാദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വീടുകള്‍ക്ക് മുമ്പില്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ കൂടി നില്‍ക്കുന്നത് മൂലം പലര്‍ക്കും സ്വസ്ഥമായി ഉറങ്ങുവാനും സാധിക്കുന്നില്ല. പൊതു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ഉള്ള അവശിഷ്ടങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇടതു മുന്നണിയാണ്‍`ഭരിക്കുന്നതെങ്കിലും മാലിന്യനീക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധ ശ്രദ്ധയും ചെലുത്തിയിട്ടില്ല. സമരം ഇനിയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.

പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെക്രട്ടേറിയേട് വളഞ്ഞിരിക്കുന്ന സമരക്കാരുടെ സാന്നിധ്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു. സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതിയും ഉണ്ട്. പാളയം, പുളിമൂട്, സ്പെന്‍സര്‍ ജംഗ്ഷന്‍, വഞ്ചിയൂര്‍, കുന്നുകുഴി, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ബന്ധികളാക്കപ്പെട്ട സ്ഥിതിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പടയൊരുക്കം

August 10th, 2013

police-brutality-epathram

തിരുവനന്തപുരം : സോളാർ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താൻ ഒരുങ്ങുന്ന ഉപരോധ സമരത്തെ അടിച്ചൊതുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പടയൊരുക്കം നടത്തുന്നു. ഓഗസ്റ്റ് 12ന് തുടങ്ങുന്ന സമരം കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനകീയ പ്രക്ഷോഭമായിരിക്കും എന്നാണ് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾ സമരത്തെ നേരിടാൻ സന്നദ്ധമാണ് എന്ന് സർക്കാരും പറയുന്നു.

ഇന്നേ വരെ ഒരു ജനകീയ മുന്നേറ്റത്തേയും നേരിടാത്ത അത്രയും കനത്ത സന്നാഹങ്ങളാണ് സർക്കാർ ഈ സമരത്തെ നേരിടാനായി ഒരുക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള കെ. എസ്. ആർ. ടി. സി. ബസുകളുടെ സർവീസ് വെട്ടിക്കുറക്കാൻ നീക്കമുണ്ട്. വിവിധ ജില്ലകളിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി പുറപ്പെടുന്നവരെ അതത് ജില്ലകളിൽ തന്നെ തടയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര സേന ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തി തുടങ്ങി. തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ കേന്ദ്ര സൈനികരെ താമസിപ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കേരളാ പോലീസിനെ പോലെ സംയമനം പാലിക്കാൻ കേന്ദ്ര സേന തയ്യാറാവില്ല എന്നതാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ. സമരക്കാരെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ കേന്ദ്ര സേന കൈകാര്യം ചെയ്യുന്നതോടെ തിരുവനന്തപുരത്തെ തെരുവുകൾ രക്തരൂഷിതമാകും എന്നുറപ്പാണ്.

തീവ്രവാദികളെ നേരിടുന്നതിന് സമാനമായ ഒരുക്കുങ്ങളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ഹോട്ടലുകളിൽ സമരക്കാരെ താമസിപ്പിക്കരുത് എന്നാണ് പോലീസ് ഹോട്ടൽ ഉടമകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സമരക്കാരെ താമസിപ്പിച്ചാൽ ഹോട്ടലുകൾ നിയമ നടപടികൾ നേരിടേണ്ടി വരും എന്നാണ് പോലീസിന്റെ ഭീഷണി. വിറളി പിടിച്ച ഒരു ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യപരമായ നീക്കങ്ങളാവും വരും ദിവസങ്ങളിൽ കാണാനാവുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള ത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

August 7th, 2013

eid-mubarak-eid-ul-fither-in-kerala-ePathram
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ശവ്വാല്‍ മാസ പ്പിറവി കണ്ടതിന്‍റെ അടിസ്ഥാന ത്തില്‍ വ്യാഴാഴ്ച കേരള ത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ഹുസൈന്‍ മടവൂര്‍ എന്നിവരാണ് മാസ പ്പിറവി കണ്ടത് സ്തിരീകരിച്ചത്. തെക്കന്‍ കേരള ത്തിലും വ്യാഴാഴ്ച തന്നെ യായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് പാളയം ഇമാം അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സാന്ത്വനവുമായി ആദിവാസി ഊരുകളില്‍ സന്തോഷ് പണ്ഡിറ്റ് എത്തി
Next »Next Page » പടയൊരുക്കം »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine