നിഖില്‍കുമാര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്‌ഞ ചെയ്‌തു

April 1st, 2013

nikhil-kumar-epathram

തിരുവനന്തപുരം: ഇരുപതാമത്‌ കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്‌ഭവനില്‍ ഇന്നലെ രാവിലെ 11.30-നു ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിഹാര്‍ സ്വദേശിയായ ഇദ്ദേഹത്തിനു 72 വയസാണ്. 1963-ല്‍ ഇന്ത്യന്‍ പോലീസ്‌ സര്‍വീസില്‍ ചേര്‍ന്ന നിഖില്‍ കുമാർ, അതിര്‍ത്തി രക്ഷാ സേനയുടെ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ , കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സ്‌പെഷല്‍ സെക്രട്ടറി, ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്‌ ഡയറക്‌ടര്‍ ജനറല്‍ , നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ഡയറക്‌ടര്‍ ജനറല്‍ , ഡല്‍ഹി പോലീസ്‌ കമ്മിഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്‌. സ്തുത്യർഹ സേവനത്തിനും വിശിഷ്‌ട സേവനത്തിനും രാഷ്‌ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സൌദിയില്‍ നിന്നുമുള്ള പ്രവാസികളുടെ മടക്കം കേരളം ആശങ്കയില്‍

March 30th, 2013

കോഴിക്കോട്: സൌദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രീ വിസക്കാരെ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ആശങ്ക വര്‍ദ്ധിച്ചു. സൌദിയില്‍ ഫ്രീവിസയില്‍ ജോലിനോക്കുന്ന മലയാളികള്‍ ധാരാളമുണ്ട്. ഇവരില്‍ മലബാറില്‍ നിന്നും ഉള്ളവരാണ് അധികവും. പരിശോധന കര്‍ശനമാക്കുവാന്‍ ആരംഭിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങുവാന്‍ ആരംഭിച്ചു കഴിഞ്ഞു.അനൌദ്യോഗിക കണക്കനുസരിച്ച് ഏകദേശം ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പ്രവാസികള്‍ അയക്കുന്ന പണത്തെ വളരെ അധികം ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകും. കോടികളാണ് ഓരോ വര്‍ഷവും പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ ഇത് ഇല്ലാതാകുന്നത് മാത്രമല്ല തുച്ഛ വരുമാനക്കാരായ ഇവരില്‍ പലരുക്കും കാര്യമായ ബാങ്ക് ബാലന്‍സ് ഇല്ല. കേരളത്തിലാകട്ടെ തൊഴില്‍ സാധ്യത കുറവും. ഇത് നിരവധി കുടുമ്പങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ പ്രതിസന്ധിയിലാക്കും. ആഗോള സാമ്പത്തിക മാന്ദ്യവും ഒപ്പം സ്വദേശി വല്‍ക്കരണവും മൂലം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി സാധ്യത കുറവാണ്.

സൌദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ എടുത്തു വരികയാണ്. ഇതിന്റെ ഭാഗമായി പത്തില്‍ അധികം പേര്‍ ജോലിയെടുക്കുന്നിടങ്ങളില്‍ ഒരു സൌധി പൌരനു ജോലി നല്‍കുന്നതുള്‍പ്പെടെ പല വ്യവസ്ഥകളും കൊണ്ടു വന്നിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. ജോലി ചെയ്യുന്നവരെ മാത്രമല്ല ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരേയും ഇത് ഗുരുതരമായി ബാധിക്കും. ചെറിയ കഫറ്റേരിയകള്‍, കോള്‍ഡ്സ്റ്റോറുകള്‍, തുണിക്കടകള്‍, മീന്‍ കടകള്‍, പച്ചക്കറി കടകള്‍, എ.സി വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ നടത്തുന്നവരില്‍ അധികവും മലബാറില്‍ നിന്നും ഉള്ള മലയാ‍ളികളാണ്. സ്വന്തം സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന പലരും ഇത്തരം സ്ഥാപനങ്ങളിലാണ് തൊഴില്‍ എടുക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കുന്നതോടെ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.

പതിറ്റാണ്ടുകളായി പ്രവാസികള്‍ അയക്കുന്ന പണം കേരളത്തില്‍ വലിയ തോതിലുള്ള വികസനമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ പണത്തില്‍ അധിക പങ്കും കെട്ടിട നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഘലകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇതിനെ നാടിന്റെ പൊതു വികസനത്തിലും വ്യാവസായിക നിക്ഷേപങ്ങളിലേക്കും പ്രയോജനപ്പെടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. വ്യവസായം ആരംഭിക്കുവാന്‍ ശ്രമിച്ച പലരും രാഷ്ട്രീയക്കാ‍ര്‍, നിന്നും ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നുമുള്ള പ്രശ്നങ്ങള്‍ മൂലം നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. മറ്റു പലര്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ അതില്‍ നിന്നും പിന്‍‌വാങ്ങുകയാണ് ഉണ്ടായത്. വ്യവസായ മേഘലയെ ഒഴിവാക്കിക്കൊണ്ട് പലരും ഭൂമിയിലും സ്വര്‍ണ്ണത്തിലും നിക്ഷേപിച്ചു. ഇന്നിപ്പോള്‍ സൌദിയില്‍ നിന്നും ഉള്ള മലയാളികളുടെ കൂട്ടപാലായനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന രാഷ്ടീയ നേതൃത്വങ്ങള്‍ക്കു കൂടെ ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സരസ്വതി സമ്മാൻ സുഗതകുമാരിക്ക്

March 19th, 2013

sugathakumari-epathram

കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മജീദിന്റേയും തങ്ങളുടേയും തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല: ആര്യാടന്‍

March 17th, 2013

കല്പറ്റ/കോഴിക്കോട്: തനിക്ക് ശരിയെന്ന് തോന്നുന്നത് പറയുവാന്‍ മജീദിന്റേയും തങ്ങളുടേയും തീട്ടൂരം ആവശ്യമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടുവാന്‍ വളര്‍ന്നിട്ടില്ല. ഇവരുടെ തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുവാനും രാജിവെയ്ക്കുവാനും തന്നെ കിട്ടില്ലെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു‍. സംസ്ഥാന ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജിവെക്കട്ടെ എന്ന മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍. ജനാധിപത്യത്തെ കുറിച്ചും കൂട്ടുത്തരവാദിത്വത്തെ കുറിച്ചും തന്നെ പഠിപ്പിക്കേണ്ടെന്നും മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

മുസ്ലിം ലീഗും ആര്യാടനും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പലപ്പോഴും പരസ്യമായ പ്രസ്ഥാവനകളിലും വാക് പോരിലും എത്താറുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് പാണക്കാട് ഹൈദരലി തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ വളര്‍ന്നിട്ടില്ല എന്ന താക്കീത് മുസ്ലിംലീഗ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലേക്ക് കാര്യമായൊന്നും ബഡ്ജറ്റില്‍ വകയിരുത്താത്തതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം ആര്യാടന്‍ പ്രകടിപ്പിച്ചിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കും മുമ്പ് മന്ത്രിമാരുമായോ ഘടക കക്ഷികളുമായോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മാണി പറയുകയാണെങ്കില്‍ രാജിവെച്ച് രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അധിക്ഷേപം തുടരുന്നു: പി.സി.ജോര്‍ജ്ജിനെതിരെ പ്രതിഷേധം രൂക്ഷം

March 16th, 2013

കൊച്ചി: മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ നേതാക്കന്മാര്‍ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നടത്തുന്ന അധിക്ഷേപം തുടരുന്നതില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. മണ്‍‌മറഞ്ഞ കമ്യൂണിസ്റ്റു നേതാക്കളെ വ്യക്തിഹത്യ നടത്തും വിധം മോശം പരാമര്‍ശങ്ങള്‍ ജോര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ വച്ച് ചെരുപ്പൂരി അടിക്കുവാന്‍ ഓങ്ങി. ജോര്‍ജ്ജിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ എത്തിയത്. നിയമസഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുവാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ നേതാവായിരുന്ന ടി.വി.തോമസിനു വഴിനീളെ മക്കള്‍ ഉണ്ടെന്ന് തനിക്കറിയാമെന്നും തോമസിനെ പോലെ താന്‍ പെണ്ണ് പിടിച്ചിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയെ തെണ്ടിയെന്നും കെ.ആര്‍.ഗൌരിയമ്മയെ കിളവിയെന്നുമെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ അവസരങ്ങളിലായി പി.സി. ജോര്‍ജ്ജ് അധിക്ഷേപിച്ചു. ഗൌരിയമ്മയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ്ജിനെതിരെ യു.ഡി.എഫില്‍ പരാതി നല്‍കുമെന്ന് ജെ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.

മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് മുന്നണി അംഗങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ജോര്‍ജ്ജിനെതിരെ യു.ഡി.എഫിലും പ്രതിഷേധം ശക്തമാണ്. കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പി.സി.ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി പരസ്യമായിതന്നെ രംഗത്ത് വന്നു. വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ ഉള്‍പ്പെടെ പല പ്രമുഖ കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ജോര്‍ജ്ജിനെ കയറൂരിവിടുവാന്‍ അനുവദിക്കരുതെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരില്‍ ചിലരും ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളില്‍ അസംതൃപ്തരാണ്. പി.സി. ജോര്‍ജ്ജ് ഒരു വിഴുപ്പ് ഭാണ്ഡമാണെന്നും അദ്ദേഹത്തെ ഇനിയും ചുമക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടും ഇടപെടണമെന്നും കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജോജ്ജ് നല്‍കുന്ന വിപ്പ് അനുസരിക്കുവാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചില കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ പറഞ്ഞു. എന്നാല്‍ മുഖമന്ത്രിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഇനിയും ഉണ്ടയിട്ടില്ല. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കുവാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്ത് ചീഫ് വിപ്പ് സ്ഥാനം രാജിവെപ്പിക്കുവാന്‍ നോക്കേണ്ടെന്നും കെ.എം.മാണി ആവശ്യപ്പെട്ടാല്‍ താന്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി
Next »Next Page » മജീദിന്റേയും തങ്ങളുടേയും തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല: ആര്യാടന്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine