ചീഫ് വിപ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ അന്തകന്‍: മന്ത്രി ഷിബു ബേബി ജോണ്‍

May 7th, 2013

കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. ബേബി ജോണിനെ വിമര്‍ശിക്കുവാന്‍ മാത്രം പി.സി.ജോര്‍ജ്ജ് വളര്‍ന്നിട്ടില്ല. ചീഫ് വിപ്പ് യു.ഡി.എഫിന്റെ അന്തകനാണെന്നും ഈ സര്‍ക്കാറിനു എന്തു സംഭവിച്ചാലും അതിന്റെ ഏക ഉത്തരവാദി പി.സി.ജോര്‍ജ്ജിനായിരിക്കുമെന്നും മന്ത്രി തുറന്നടിച്ചു. അച്യുതമേനോന്‍ സര്‍ക്കാറിനു ശേഷം കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിനെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്താതെ മുറിവേല്പിക്കാനുള്ള വഴികളാണ് ചിലര്‍ നോക്കുന്നതെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍.എസ്.പി (ബി) നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

May 7th, 2013

കണ്ണൂര്‍: നാറാ‍ത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തര്‍ത്ത് മുന്നോട്ടു പോകുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അല്പ സമയത്തേക്ക് സംഘര്‍ഷം ഉണ്ടയെങ്കിലും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.13ആം തിയതി വരെ നാറത്ത് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് മാരകായുധങ്ങളും ലഘുലേഘകളും പിടിച്ചെടുത്തിരുന്നു. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അതിനിടയില്‍ ആയുധ പരിശീലന ക്യാമ്പിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. എങ്കിലും ഇരുവിഭാങ്ങളും തമ്മില്‍ ഏറ്റുമുട്ടാതെ പോലീസ് ഇടപെടുകയയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തമിഴ്‌നാടിനു വേണ്ടി ചാരപ്പണി: പ്രമുഖ പത്രങ്ങളുടെ പങ്കിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കും

May 5th, 2013

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിന്റെ സെക്രട്ടേറിയേറ്റില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ കേരളത്തിലെ മൂന്നു പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഹായിച്ചുവെന്ന ഇന്റലിജെന്‍സ് റിപ്പോട്ട് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി എന്നീ പത്രങ്ങളുടെ പേരാണ് ഇന്റലിജെന്‍സ് മേധാവി ടി.പി.സെന്‍‌കുമാറിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. ഈ പത്രങ്ങളില്‍ തമിഴ്‌നാടിനു അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ വരുന്നതായും പരാമര്‍ശമുണ്ട്. കൂടാതെ റിപ്പോര്‍ട്ടര്‍മാരുടേയും കുടുമ്പാംഗങ്ങളുടേയും തമിഴ്‌നാട് യാത്രകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ അഡ്മിഷന്‍ സംഘടിപ്പിക്കുന്നതിലും ഉണ്ണികൃഷ്ണന്‍ പ്രത്യേകം താല്പര്യം എടുക്കുന്നതായും സൂ‍ചനയുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വന്‍ വിവാദമാകുകയും തുടര്‍ന്ന് പത്രങ്ങളുടെ ഉടമകള്‍ ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. പ്രചാരത്തില്‍ ഒന്നും രണ്ടു സ്ഥാനത്തു നില്‍ക്കുന്ന മനോരമയും മാതൃഭൂമിയും ഇത്തരം ഒരു വിവാദത്തില്‍ വന്നു പെട്ടത് വായനക്കാരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിതിഥിയുടെ മരണം: രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മോഷണക്കേസ് പ്രതി

May 2nd, 2013

കോഴിക്കോട്: ഏഴുവയസ്സുകാരിയായ അതിഥിതിയെ പീഡിപ്പിച്ച് കൊന്ന കെസിലെ പ്രതിയായ രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മുമ്പ് മോഷണക്കേസില്‍ പ്രതി. ആലുവയില്‍ ക്ഷേത്രത്തില്‍ നടന്ന തിരുവാഭരണ മോഷണക്കേസില്‍ വിചാരണ നടന്നു വരികയാണ്. മുസ്ലിം സമുദായാംഗമായിരുന്ന റം‌ല ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. പതിമൂന്ന് വയസ്സുള്ളപ്പോള്‍ ആയിരുന്നു ആദ്യ വിവാഹം. പെരുമ്പാവൂ‍രില്‍ താമശിച്ചു വരവെ രാമന്‍ നമ്പൂതിരിയെ വിവാഹം കഴിച്ച ശേഷം മതം മാറി ദേവകി അന്തര്‍ജ്ജനമാകുകയായിരുന്നു. പിന്നീടാണ് അതിഥിതിയുടെ പിതാവ് സുബ്രമണ്യന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചത്. രണ്ടാനമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ഏറ്റ പീഡനങ്ങളെതുടര്‍ന്ന് ചികിത്സയില്‍ ഇരിക്കവെ ആയിരുന്നു അതിഥിതി മരിച്ചത്. തുടര്‍ന്ന് സുബ്രമണ്യന്‍ നമ്പൂതിയേയും റം‌ല എന്ന ദേവകിയെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്ന്നു. കോടതി ഇരുവരേയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനങ്ങള്‍ ഇരുട്ടില്‍ ; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്

May 1st, 2013

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു. വൈദ്യുതി അമൂല്യമാണെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുകയും അതേ സമയം മന്ത്രിമാര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വൈദ്യുതി ദുരുപയോഗം ചെയ്യുകയുമാണ്. കൃഷിമന്ത്രി കെ.പി.മോഹനനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മന്ത്രിമാരില്‍ മുമ്പന്‍. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മന്ത്രിമന്ദിരത്തിലെ വൈദ്യുതി ബില്‍ 45,488 രൂപയാണ്. 3,583 യൂണിറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. ധനമന്ത്രി കെ.എം.മാണി 44,448 രൂപയുടെ ബില്ലുമായി തൊട്ടു പുറകില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്ല് 42,816 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മുറവിളികൂട്ടുന്ന വൈദ്യുതി മന്ത്രി ആര്യാടനും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. 39,923 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍.

കണക്കുകള്‍ പ്രകാരം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജാണ് ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത്. 2,263 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്ല്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാറാട് കൂട്ടക്കൊല; ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ.സുബ്രമണ്യം സ്വാമി
Next »Next Page » അതിതിഥിയുടെ മരണം: രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മോഷണക്കേസ് പ്രതി »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine