കെ.പി.സി.സി പുന:സംഘടന: നേതാക്കളില്‍ അസംതൃപ്തി പുകയുന്നു

December 24th, 2012

തൃശ്ശൂര്‍: പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തു വന്നതോടെ വിവിധ നേതാക്കളുടെ അസംതൃപ്തി പുറത്തു വന്നു തുടങ്ങി. എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കുവെച്ചെടുത്തതായി ഒരു വിഭാഗം ആരോപിക്കുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്നും സോണിയാഗാന്ധി ഒപ്പുവച്ച ലിസ്റ്റായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ട് കൊണ്ടു പോകുവാനാണ് ശ്രമിക്കുന്നതെന്നും. വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരവാ‍ഹികളുടെ എണ്ണം കൂടിയതുകൊണ്ട് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴു വീതം ജില്ലകളിലെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം ഇരു വിഭാഗവും തുല്യമായി പങ്കിട്ടു. കെ.സുധാകരന്റെ അടുത്ത അനുയായിയായ കെ.സുരേന്ദ്രന്‍ ആണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടാവുക. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവ ഐ വിഭാഗത്തിനും ഇടുക്കി, കോട്ടയം, കൊല്ലം , പത്തനം തിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ എ ഗ്രൂ‍പ്പിനും ലഭിച്ചു. ഇതിനിടെ പുതിയ തൃശ്ശൂരിലെ പുതിയ ഡി.സി.സി. പ്രസിഡണ്ട് അബുറഹ്‌മാന്‍ കുട്ടിക്കെതിരെ നഗരത്തില്‍ ഐ വിഭാഗം പ്രകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

December 24th, 2012

സി.പി.എം എം.എല്‍.എ കെ.കെ.ലതികയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം കെ.കെ.ലതികയെ അപമാനിച്ചു എന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തന്റെ നാവില്‍ നിന്നും അത്തരം ഒരു പരാമര്‍ശം വരരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി.മോഹനന്‍ ജയിലില്‍ ആയതൊടെ എം.എല്‍.എ ആയ ഭാര്യ കെ.കെ.ലതിക നിയമ സഭയ്ക്കകത്ത് ഇരിക്കുന്ന കസേരയില്‍ കയറി നിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരായ കെ.കെ.ലതികയും ഐഷാ പോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം നിയമസഭാഗത്തിനെതിരെ ഉള്ള അവകാശ ലംഘനമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.

കെ.കെ.ലതികയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.മോഹനന്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലാണ്. മോഹനന്‍ ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അടുത്തിടെയായി കെ.കെ. ലതിക അഭ്യന്തര വകുപ്പിനെതിരെ ശക്തമായ നിലപാടാണ് നിയമ സഭയില്‍ എടുത്തുകൊണ്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലും പെണ്‍‌വാണിഭക്കേസുകളിലും പോലീസ് കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തിലുള്ള നിലപാടാണ് എടുക്കുന്നതെന്നും കോഴിക്കോട് വട്ടക്കിണറില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി

December 24th, 2012

തിരുവനന്തപുരം: എസ്.എന്‍.സി ലാ‌വ്‌ലിന്‍ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി.കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചുകൊണ്ട് വിചാരണ തുടങ്ങണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തേയും സാരമായി ബാധിക്കുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയുടേയും ക്ലാഡ് ടെഡലിനേയും മാറ്റി നിര്‍ത്തി കേസില്‍ ഹാജരായവരുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇവരുടെ സാന്നിധ്യം കേസിന്റെ വിചാരണക്ക് അത്യന്താപേക്ഷിതമാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. ഒടുവില്‍ കോടതി സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ഏപ്രില്‍ 24 ന്‍ പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി.ചന്ദ്രേശേഖരന്‍ വധക്കേസ്: പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ സന്ദര്‍ശിച്ചു

December 23rd, 2012

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ ജയിലില്‍ എത്തി സന്ദര്‍ശനം നടത്തി. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്റെ നേതൃത്തിലുള്ള സംഘത്തില്‍ എം.എല്‍.എ മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, കെ.കെ.നാരായണന്‍,സി.കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. ടി.പി.വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ രജീഷ് വെളിപ്പിടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനു തലവേദനയായിട്ടുണ്ട്. താനുള്‍പ്പെടെ ഉള്ള ചിലര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നേരിട്ട് പങ്കാളികളാണെന്നും എന്നാല്‍ സംഘത്തിലെ ഒരാള്‍ മാത്രമേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടുള്ളൂ എന്നും ഇയാള്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ടി.പി.വധം പോലെ ഏറേ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത്. രണ്ടിലും സി.പി.എമ്മിനു പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട് പോലീസിനു മുമ്പില്‍ വെളിപ്പെടുത്തിയ പലതും ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. ഇയാളുടെ മൊഴി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രജീഷിന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ രജീഷിന്റെ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ ഉള്ള ക്രൈംബ്രാഞ്ച് സംഘം തന്നെ മര്‍ദ്ദിച്ചതായി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജീഷിനെ സന്ദര്‍ശിച്ച നേതാക്കള്‍ ചോദ്യം ചെയ്യലിനിടെ രജീഷിനെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എസ്.പി ഷൌക്കത്തലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി. നേരത്തെ ഇയാളുടെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മറ്റിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകനു 22 വര്‍ഷം കഠിന തടവ്

December 21st, 2012

കാസര്‍കോട്: പത്തു വയസ്സുകാരിയായ മദ്രസ്സ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതി 22 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ശിക്ഷാവിധിയില്‍ പറയുന്നതിനാല്‍ തടവിന്റെ കാലാവധി പത്തുവര്‍ഷത്തേക്കായി ചുരുങ്ങും. ബേഡകം മൂന്നാം കടവ് മദ്രസ്സ അധ്യാപകന്‍ മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശി വി.ടി. അയൂബ് സഖാഫിയെ ആണ് ശിക്ഷിച്ചത്. പിഴ സംഖ്യ അദ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേര്‍ക്ക്

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം മാനംഭംഗം ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മുമ്പും മദ്രസ്സ് അധ്യാപകനില്‍ നിന്നും ലൈംഗിക പീഡനങ്ങള്‍ ഉണ്ടായിട്ടുള്ളതായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

2008 ഓഗസ്റ്റ് 10 ന് മൂന്നാം കടവിലെ മദ്രസ്സയോട് ചേര്‍ന്നുള്ള അധ്യാപകന്റെ സ്വകാര്യ മുറിയില്‍ വൈകീട്ടാണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടി വീട്ടില്‍ എത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിദഗ്ദ ചികിത്സക്ക് വിധേയയാക്കി. ക്രൂരമായ ബലാത്സംഗത്തിന് കുട്ടി വിധേയയാതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മദ്രസ്സ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ 25 സാക്ഷികളില്‍ 15 പേരെ കോടതി വിസ്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നു
Next »Next Page » ടി.പി.ചന്ദ്രേശേഖരന്‍ വധക്കേസ്: പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ സന്ദര്‍ശിച്ചു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine