കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നു

December 21st, 2012

കൊച്ചി: കടല്‍ക്കൊല ക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കുവാന്‍ ഇറ്റലി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഇന്നു തന്നെ ഇറ്റലിയിലേക്ക് പോകാനാകും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍
നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതോടെ കോടതി കര്‍ശന വ്യവസ്ഥകളോട് ഇവരെ പോകുവാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി 10 നു കൊച്ചിയില്‍ തിരിച്ചെത്തണം, ആറു കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. ഇരുവരേയും ഇന്ത്യയില്‍ തിരികെ കൊണ്ടു വരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇവരുടെ അപേക്ഷയിന്മേല്‍ ഉള്ള തുടര്‍ നടപടിയുമെല്ലാം കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നമ്പി നാരായണൻ ഹൈക്കോടതിയിൽ

December 19th, 2012

nambi-narayanan-epathram

കൊച്ചി : ഐ. എസ്. ആർ. ഓ. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന സർക്കാർ നിലപാടിന് എതിരെ നേരത്തെ കേസിൽ പ്രതി സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സി. ബി. ഐ. ആവശ്യപ്പെട്ടിട്ടും നടപടി എടുക്കില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം റദ്ദാക്കി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് നമ്പി നാരായണം ഹർജി നൽകിയിരിക്കുന്നത്.

1994ൽ ഈ കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം കസ്റ്റഡിയിൽ ക്രൂര മർദ്ദനങ്ങൾക്ക് വിധേയനായ ഇദ്ദേഹത്തെ ഐ. എസ്. ആർ . ഓ. യിൽ ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ ആയിരുന്ന എ. ഇ. മുത്തുനായകത്തിനെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടായിരുന്നു പോലീസ് തല്ലിച്ചതച്ചത്. മർദ്ദനത്തിൽ ബോധരഹിതനായ അദ്ദേഹത്തെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1996ൽ സി. നി. ഐ. അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നമ്പി നാരായണനെ പോലെ ഒരു പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനെ കുറ്റാരോപിതനാക്കി അപമാനിച്ച കേരള സർക്കാരിനോട് അദ്ദേഹത്തിന് 1 കോടി രൂപ നഷ്ട പരിഹാരം നൽകാൻ 2001ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

December 19th, 2012

കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്‌ കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്.കെ.ജി.ബിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം

December 18th, 2012

കൊച്ചി: അഴിമതിയാരോപണ വിധേയനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്.കെ.ജിബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തിരക്കേറിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാഡുമായി എം.ജി.റോഡിലൂടെ യുവാവ് ഓട്ടം ആരംഭിച്ചത്. പ്ലക്കാഡിനു താഴെ ലോ കോളേജ് എന്നും എഴുതിയിരുന്നു. ഇയാളുടെ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. മഹാരാജാസ് ഗ്രൌണ്ടിനു സമീപത്തുക്കൂടെ നൂറു മീറ്ററോളം ഇയാള്‍ ഓടി. പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി പോയി.

മഹാരാജാസ് കൊളേജ് ഗ്രൌണ്ടിനരികിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റിനു സമീപത്തുള്ള മരത്തിന്റെ മറവില്‍ നിന്ന് വസ്ത്രം ഊരി മാറ്റി. സിഗ്നല്‍ ചുവപ്പ് ആയതോടെ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പായി. ഉടനെ ഇയാള്‍ ഓട്ടം ആരംഭിച്ചു. എന്നാല്‍ എതിര്‍ ദിശയില്‍ വരുന്ന വാഹന യാത്രക്കാരും കാല്‍‌നടക്കാരും ഇയാളുടെ നഗ്ന പ്രകടനം കണ്ട് ഞെട്ടി. ഫിനിഷിങ്ങ് പോയ്നറില്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ നല്‍കിയ വസ്ത്രം ഉടുത്ത് അനുഗമിച്ചിരുന്ന ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. തിരിച്ചറിയാതിരിക്കുവാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായതിനാല്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതോടെ മുപ്പത്തി ആറു വര്‍ഷത്തിനു ശേഷം എറണാകുളം നഗരം മറ്റൊരു പ്രതിഷേധ നഗ്നയോട്ടത്തിനു സാക്ഷിയായത്. അന്ന് ലോകോളേജ് വിദ്യാര്‍ഥികളായിരുന്ന നാലുപേരാണ് ബ്രോഡ്‌വേയിലൂടെ നഗ്നയോട്ടം നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിരപ്പള്ളി പദ്ധതി പാടില്ലെന്ന് ഗാഡ്ഗിൽ

December 18th, 2012

madhav-gadgil-epathram

തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതി കേവലം പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടു മാത്രമല്ല സാങ്കേതിക കാരണങ്ങളാലും പ്രായോഗികമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി ചെയർമാൻ മാധവ ഗാഡ്ഗിൽ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിസ്ഥിതി വന സംരക്ഷണത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. അവകാശപ്പെടുന്നത് പോലെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം അവിടെയില്ല. ഇത് ഉത്പാദന ചിലവ് വർദ്ധിക്കാൻ കാരണമാകും. ഇത് വൻ തോതിൽ വന നശീകരണത്തിനും അത് വഴി പ്രദേശത്തെ ടൂറിസം സാദ്ധ്യതകളെയും ഇല്ലാതാക്കും. കേരളം പോലെ വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന ഒരു സംസ്ഥാനം ഉത്പാദനം വർദ്ധിപ്പിക്കുവാനല്ല, മറിച്ച് വൈദ്യുതിയുടെ പാഴാവുന്നത് തടയുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍
Next »Next Page » ജസ്റ്റിസ്.കെ.ജി.ബിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine