ചാവക്കാട് ദര്‍ശന തീയേറ്ററും ഓര്‍മ്മയാകുന്നു

September 13th, 2012
ചാവക്കാട്: ചാവക്കാട്ടെ സിനിമ ആസ്വാദകര്‍ക്ക് ദര്‍ശന തീയേറ്റര്‍ ഒരു ഓര്‍മ്മയാകുന്നു. ആറുപതിറ്റാണ്ടിന്റെ ചരിത്രം പേറുന്ന സിനിമാ തീയേറ്ററുകളില്‍ ഉണ്ടായിരുന്ന അവസാന കണ്ണിയായ  ദര്‍ശന തീയേറ്റര്‍ പൊളിച്ചു തുടങ്ങി. ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ എന്ന പേരില്‍ ആയിരുന്നു ചാവക്കാട്ടേ ‘സിനിമാ കൊട്ടക’  കളുടെ തുടക്കം. കാണികള്‍ക്കിരിക്കുവാന്‍ തറയും, ബെഞ്ചും, കസേരയുമായി വിവിധ ക്ലാസുകള്‍. ഇതു പൂട്ടിയതിനെ തുടര്‍ന്ന് അനിത എന്ന ഒരു ഓലക്കൊട്ടക ഗുരുവായൂര്‍ റോഡില്‍ ആരംഭിച്ചു. ഇതും അധിക കാലം നിലനിന്നില്ല. പിന്നീട് സെര്‍ലീന വന്നു. അധികവും ഹിന്ദി-തമിഴ് ചിത്രങ്ങളായിരുന്നു ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. സെര്‍ളീന പിന്നീട് പുതുക്കി പണിതു. ഇടയ്ക്ക് മുംതാസ് എന്നൊരു സിനിമാശാലയും ചാവക്കാട്ട് ഉയര്‍ന്നു വന്നു. എങ്കിലും അതും പിന്നീട് പൂട്ടിപോയി. അതിനു ശെഷമാണ് റസാഖ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ദര്‍ശനയുടെ വരവ്. സിനിമകള്‍ക്കായി സെര്‍ലീനയും ദര്‍ശനയും പരസ്പരം മത്സരിച്ചതോടെ ചാവക്കാട്ടുകാര്‍ക്ക് സിനിമയുടെ ചാകരക്കാലമായി. സെര്‍ലീന മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും അധികകാലം അവിടെ പ്രദര്‍ശനം നടന്നില്ല. ഇതിനിടയില്‍ ദര്‍ശനയുടെ ഉടമ റസാഖ് മരിച്ചതോടെ ദര്‍ശനയുടെ ദുര്‍ദശയും ആരംഭിച്ചു. തൊട്ടടുത്ത നഗരങ്ങളായ ഗുരുവായൂരിലും കുന്ദം കുളത്തുമെല്ലാം കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള തീയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തുടങ്ങി.   ഇതോടൊപ്പം ഗള്‍ഫുകാരുടെ വീടുകളില്‍ കളര്‍ ടി.വിയും വീഡിയോയും മറ്റും വന്നതോടെ ആളുകള്‍ തീയേറ്ററുകളില്‍ വരുന്നത് കുറഞ്ഞു. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ പൂട്ടുവാന്‍ തീരുമാനിച്ചു.  നസീറിന്റേയും, ജയന്റേയും, മധുവിന്റേയും, ജയഭാരതിയുടേയും, ഷീലയുടേയും സില്‍ക്ക് സ്മിതയുടേയും മുതല്‍ മോഹന്‍ ലാല്‍ മമ്മൂട്ടി വരെ ഉള്ള വരുടെ ചിത്രങ്ങള്‍ നിറഞ്ഞോടിയ പഴയകാല സ്മൃതികള്‍ പേറി ഏറേ നാളായി പൂട്ടിക്കിടന്ന ദര്‍ശന ഇനി ചാവക്കാട്ടുകാ‍രുടെ മനസ്സില്‍ ഓര്‍മ്മചിത്രമാകുകയാണ്.

ചാവക്കാട് സെന്ററിനും ബസ്റ്റാന്റിനും ഇടയിലാണ് തീയേറ്റര്‍ നിലനില്‍ക്കുന്ന സ്ഥലം. അതിനാല്‍ തന്നെ  ചാവക്കാടിന്റെ കണ്ണായ സ്ഥലത്ത് ഉള്ള ഈ ഭൂമിക്ക്  കോടികള്‍ വിലവരും. വലിയ തോതില്‍ വികസനം വരുന്ന ചാവക്കാടിനെ സംബന്ധിച്ച്  ഇടുങ്ങിയ റോഡുകളും സ്ഥല ദൌര്‍ലഭ്യവും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദര്‍ശന തീയേറ്റര്‍ നിലനില്‍ക്കുന്നിടത്ത് ഒരു ഷോപ്പിങ്ങ് കോപ്ലക്സോ, കല്യാണമണ്ഡപമോ ഇവിടെ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു

September 12th, 2012

venu-balakrishnan-epathram

കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിങ്ങ് എഡിറ്ററുമായ വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു. പുതുതായി ആരംഭിക്കുന്ന മാതൃഭൂമി വാര്‍ത്താ ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ പ്രധാനപ്പെട്ട ചുമതലയാണ് വേണുവിന് ലഭിച്ചിരിക്കുന്നത്. വേണുവിന്റെ സഹോദരനും മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ചാനലിന്റെ നേതൃനിരയില്‍ ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് ഇത് നാലാമത്തെ തവണയാണ് വേണു ചാനല്‍ മാറുന്നത്. ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ച വേണു പിന്നീട് എം. വി. നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട് റിപ്പോര്‍ട്ടര്‍ ടി. വി. ആരംഭിച്ചപ്പോള്‍ അതിന്റെ വാര്‍ത്താ വിഭാഗത്തില്‍ ചേര്‍ന്നു.

വേണുവിന്റെ അവതരണ ശൈലിക്ക് മുമ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനും മലയാളം വാര്‍ത്താ അവതരണ രംഗത്ത് പുതുമ കൊണ്ടു വന്ന വ്യക്തിയുമായ എം. വി. നികേഷ് കുമാര്‍ പോലും പലപ്പോഴും നിഷ്പ്രഭമായിപ്പോയിരുന്നു. വേണു കൈകാര്യം ചെയ്തിരുന്ന എഡിറ്റേഴ്സ് അവറും, ക്ലോസ് എന്‍‌കൌണ്ടര്‍ എന്ന പരിപാടിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മന്ത്രിമാരും പല രാഷ്ടീയ പ്രമുഖരും വേണുവിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ പതറിയിട്ടുണ്ട്. ഒരു തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. “മുഖം നോക്കാതെ“ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വേണുവിന്റെ അവതരണ ശൈലിയെ കുറിച്ചുള്ള അഭിപ്രായ ഭിന്നത രാജിക്ക് കാരണമായതായി കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഭൂമി ദാനക്കേസ് : വി. എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതി

September 11th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ ഭൂമിദാന കേസില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വി. എസിനെ ഒന്നാം പ്രതിയാക്കി ക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ 2.300 ഏക്കര്‍ ഭൂമി ബന്ധുവിനു പതിച്ചു നല്‍കി എന്നതായിരുന്നു കേസ്. മൊത്തം ഏഴു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മുന്‍ മന്ത്രിയും സി. പി. ഐ. നേതാവുമായ കെ. പി. രാജേന്ദ്രൻ, വി. എസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് ഐ. എ. എസ്., വി. എസിന്റെ ബന്ധുവും ഭൂമി ലഭിച്ച ആളുമായ ടി. കെ. സോമൻ, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന ആനന്ദ് സിങ്ങ്, എൻ. എ. കൃഷ്ണന്‍ കുട്ടി, വി. എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് മറ്റു പ്രതികള്‍.

അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ  ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ഡി. വൈ. എസ്. പി. വി. ജി. കുഞ്ഞനന്തനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു: വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

September 11th, 2012
cpm-logo-epathram
പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു. ഏരിയാ സെക്രട്ടറി പി.എ.ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. 19 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏരിയാ കമ്മറ്റിയങ്ങളെയും ഇന്നു ചേര്‍ന്ന് കണ്‍‌വെന്‍ഷനില്‍ തിരഞ്ഞെടുത്തു.  സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി പി.എ.ഗോഗുല്‍ ദാസിനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയിരുന്നു. മുണ്ടൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ കോങ്ങാട് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ ഈ തീരുമാനത്തെ വിമത പക്ഷം അംഗീകരിക്കുവാന്‍ തയ്യാറായില്ല. ഗോഗുല്‍ ദാസിന്റെ തരം താഴത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനായി  കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കമ്മറ്റിയില്‍ നിന്നും ഭൂരിപക്ഷം പേര്‍ ഏരിയാ കമ്മറ്റിയി നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് ഇന്ന്  വിളിച്ചു കൂട്ടിയ കണ്‍‌വെന്‍ഷനിലായിരുന്നു  ഗോഗുല്‍ ദാസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയില്‍ വി.എസ്.അച്ച്യുതാനന്ദനെ അനുകൂലിക്കുന്നവരാണ് ഇവരില്‍ അധികവും. മലമ്പുഴയുള്‍പ്പെടെ ഉള്ള മണ്ഡലങ്ങളില്‍ വിമത പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്.
സി.പി.എമ്മില്‍  തുടര്‍ന്നുവരുന്ന വിഭാഗീയതയുടെ ഫലമായി നേരത്തെ ഒഞ്ചിയത്തും, ഷൊര്‍ണ്ണൂരിലും, ഒറ്റപ്പാലത്തും,തളിക്കുളത്തും ഇത്തരത്തില്‍ നേതാക്കന്മാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.  ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച ആര്‍.എം.പി യുടെ നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അടുത്തകാലത്ത് കൊല്ലപ്പെടുകയുണ്ടായി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിരവധി സി.പി.എം നേതാക്കള്‍ പ്രതികളാണ്.

- ലിജി അരുണ്‍

വായിക്കുക:

Comments Off on മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു: വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

September 11th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്.എന്‍.. സി. ലാവ്‌ലിന്‍ ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തം നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന മുന്‍ നിലപാട് സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.എം.സ് സാംസ്കാരിക വേദിയും ‘ക്രൈം’മാസികയുടെ പത്രാധിപര്‍ നന്ദകുമാറും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം നടക്കവെ ആണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയാകാത്തതിനാല്‍ കേസ് സെപ്റ്റംബര്‍ 14 നു വീണ്ടും പരിഗണിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ


« Previous Page« Previous « എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന്
Next »Next Page » മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു: വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine