ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍

December 17th, 2012

കൊച്ചി: ഭൂരിപക്ഷ സമുദായത്തിലെ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ ഐക്യത്തിനെതിരെ പിണറായി വിജയന്‍ പറഞ്ഞത് ഭാവിയില്‍ അദ്ദേഹത്തിനു തിരുത്തേണ്ടിവരുമെന്നും എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ഗുണം പ്രയോജനപ്പെടുത്തുവാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്വന്തം നില നില്പിനായി ഉമ്മന്‍ ചാണ്ടി ത്യാഗിയാവുകയാണെന്നും ഭരണം നില നിര്‍ത്തുവാന്‍ ഈ തറവേലയുടെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത് നേടുകയും ഭൂരിപക്ഷത്തിന് അര്‍ഹമായത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന ചിന്തവളര്‍ന്നതും സാധുവാകുന്നതും. വര്‍ഗ്ഗീയ അജണ്ട മാത്രമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും എതിരെ ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എടുത്തു കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു. ഐക്യം ചരിത്ര നിയോഗമാണെന്നും കേരളത്തിലുണ്ടാകേണ്ട ഗുണകരമായ സാമൂഹിക മാറ്റത്തിന് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുവാന്‍ തയ്യാറാകുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ സമാന്തര പ്രവര്‍ത്തനം എസ്.എന്‍.ഡി.പിയില്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി അസന്ധിക്തമായി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദനിക്ക് നീതി നല്‍കേണ്ടത് കോടതി: വി.എസ്.അച്ച്യുതാനന്ദന്‍

December 15th, 2012

തിരുവനന്തപുരം:ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നല്‍കേണ്ടത് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത രോഗങ്ങള്‍ അലട്ടുന്ന മദനിക്ക് കോടതി ഇനിയും ജാമ്യം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഏതു പൌരനൌം ലഭിക്കേണ്ട നീതിയും മാനുഷിക പരിഗണനയും മദനിക്കു നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം മദനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരികയാണ്. തന്റെ ആദ്യകാല നിലപാടുകളെ മദനി തിരസ്കരിച്ചതാണെന്നും അതിനാലാണ് അദ്ദേഹത്തെ സി.പി.എം സ്വാഗതം ചെയ്തതെന്നും മുന്‍ കാലങ്ങളില്‍ മദനിയോ സുഹൃത്തുക്കളോ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ടി.കെ. രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി

December 15th, 2012

കോഴിക്കോട്: യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വച്ച് വെട്ടികൊലപ്പെടുത്തിയ കേസില്‍ ടി.കെ.രജീഷിനെ ചോദ്യം ചെയ്യുവാന്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷൌക്കത്തലിയാണ് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രജീഷിനെ ചോദ്യം ചെയ്യും.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെന്ന് കണ്ട പ്രതികളെ സുപ്രീം കോടതി വരെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രജീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷ ലഭിച്ചത് അതില്‍ പങ്കെടുത്ത ഒരാള്‍ക്ക് മാത്രമാണെന്നും താനുള്‍പ്പെടെ ചിലര്‍ അതില്‍ പങ്കാളികളാണെന്നുമാണ് രജീഷ് പോലീസിനു മൊഴിനല്‍കിയത്. പിന്നീട് ഇയാള്‍ കോടതിയില്‍ ഇത് നിഷേധിക്കുകയുണ്ടായെങ്കിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാ‍യാവിയുടെ സൃഷ്ടാവ് എന്‍.എം മോഹന്‍ അന്തരിച്ചു

December 15th, 2012

കോട്ടയം: കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയുടെ സൃഷ്ടാവ് എന്‍.എം.മോഹന്‍ (63) അന്തരിച്ചു. ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന മോഹനാണ് മാ‍യാവിയേയും രാജു,രാധ, ലുട്ടാപ്പി,കുട്ടൂസന്‍,ഡാക്കിനി,വിക്രമന്‍, മുത്തു തുടങ്ങിയ സഹകഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ചത്. കുട്ടികള്‍ക്കിടയില്‍ ഇവര്‍ വളരെ പെട്ടന്ന് പ്രശസ്തരായി. നീണ്ട വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ഈ കഥാപാത്രങ്ങള്‍ നിരവധി തലമുറയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എന്നതോടൊപ്പം നല്ലൊരു കലാകാരന്‍ കൂടെ ആയിരുന്നു മോഹന്‍. ചിത്രം വരയിലും കളിമണ്ണിലും മരത്തിലും ശില്പങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹത്തിനു പ്രാവീണ്യം ഉണ്ടായിരുന്നു. പുതിയ ആശയങ്ങളെ തേടുന്ന മനസ്സ് മരണം വരേയും അദ്ദേഹം കാത്തു സൂക്ഷിച്ചു.

പാലാ അരുണാപുരം മുണ്ടയ്ക്കല്‍ കുടുമ്പാംഗമാണ് മോഹന്‍. പ്രമുഖ വ്യവസായിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രമുഖനായ നേതാവുമായിരുന്ന പരേതനായ ഭാസ്കരന്‍ നായരാണ് പിതാവ്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകള്‍ ലതയാണ് ഭാര്യ. ജേര്‍ണലിസ്റ്റുമാരായ ബാലു മോഹന്‍, ഗോപു മോഹന്‍ എന്നിവര്‍ മക്കളാണ്. ജന്‍‌പ്രീത്, ആനി എന്നിവര്‍ മരുമക്കളും. ശവശരീരം ഇന്ന് രാവിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് പാലായിലെ സ്വ വസതിയില്‍വച്ച് നടക്കും

പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ ചിത്രകാര്‍ത്തിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആണ് പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് പൂമ്പാറ്റയുടെ പത്രാധിപരായി. 1983-ല്‍ ബാലരമയിലെത്തി. ബാലരമ ഡജസ്റ്റ്, അമര്‍ ചിത്രക്ഥ, മാജിക് പോട്ട്, കളിക്കുടുക്ക, ടെല്‍മി വൈ തുടങ്ങി ബാലരമയുടെ കുട്ടികള്‍ക്കായുള്ള മറ്റു പ്രസിദ്ധീകരണങ്ങളുടേയും ചുമതല വഹിച്ചു. കഴിഞ്ഞ ജൂണിലാണ് ബാലരമയില്‍ നിന്നും വിരമിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകളുടെ കാമുകന്റെ അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ റിമാന്റ് ചെയ്തു

December 15th, 2012

അമ്പലപ്പുഴ: പ്രണയ നൈരാശ്യം മൂലം മകള്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ കോടതി റിമാന്റ് ചെയ്തു. അമ്പലപ്പുഴ കോടതിയാണ് പുന്നപ്ര പറവൂര്‍ സ്വദേശി ഹരിദാസിനെ റിമാന്റ് ചെയ്തത്. ഹരിദാസിന്റെ മകള്‍ ഹരിത അനീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഹരിത ബുധനാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മകളുടെ ആത്മഹത്യയെ തുടര്‍ന്ന് അനീഷിനെ അന്വേഷിച്ച് ഹരിദാസ് അയാളുടെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ അനീഷിനെ കാണാതായതിനെ തുടര്‍ന്ന് അയാളുടെ മാതാവ് പത്മിനിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പുന്നപ്ര തെക്ക് അറവുകാട് തെക്കേ മഠം ശശിയാണ് കൊല്ലപ്പെട്ട പത്മിനിയുടെ ഭര്‍ത്താവ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശാഭിമാനി ജീവനക്കാരന്റെ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റില്‍
Next »Next Page » മാ‍യാവിയുടെ സൃഷ്ടാവ് എന്‍.എം മോഹന്‍ അന്തരിച്ചു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine