
- ലിജി അരുണ്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കോടതി
കൊച്ചി: എയര്‍ കേരള വിമാനക്കമ്പനിയുടെ സാധ്യതാപഠന ചുമതല സിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി. ജെ. കുര്യന്. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നാലു മാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രവാസി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിമാന കമ്പനിക്കു വേണ്ടി 200 കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കും. പദ്ധതിക്കായി എയര്‍ കേരള ഇന്റര്‍നാഷ്ണല്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.
സിയാലിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായാണ് എയര്‍ കേരള വിഭാവനം ചെയ്തിരിക്കുന്നത്. നികുതിയിളവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കമ്പനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കും. വിമാനയാത്രാ നിരക്ക് വല്ലാത വര്‍ദ്ധിച്ചതിനാല്‍ പല മലയാളി കുടുംബങ്ങളും ഈ അവധിക്കാലത്ത് നാട്ടിലേക്ക് വന്നില്ലെന്നും ഗൾഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ സഹായിക്കുവാനാണ് എയര്‍ കേരള തുടങ്ങുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: പ്രവാസി, വിമാന സര്‍വീസ്
ന്യൂഡല്‍ഹി : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് സി. ബി. ഐ. അന്വേഷിക്കേണ്ടതില്ലെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ. സി. ബി. ഐ. അന്വേഷണത്തിനുള്ള നീക്കം ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കുവാനാണ് ശ്രമമെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് പോകുകയും വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ടി. പി വധത്തില്‍ സി. പി. എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുവാന്‍ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നും ഉള്ള ടി. പി. യുടെ ഭാര്യ രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി. എസ്. അച്യുതാനന്ദനും ഏത് ഏജന്‍സി അന്വേഷിച്ചാലും വിരോധമില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പി. ബി. ചര്‍ച്ച ചെയ്യുകയും ചെയ്തു. സി. ബി. ഐ. അന്വേഷണത്തിനെതിരെ കേരള ഘടകം ശക്തമായി വിയോജിച്ചു. തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. ബി. ഐ. അന്വേഷണത്തെ എതിര്‍ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇതോടെ ടി. പി. വധവുമായി ബന്ധപ്പെട്ടുള്ള സി. ബി. ഐ. അന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലെന്ന പോലെ കേന്ദ്ര തലത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന് വ്യക്തമായി. ജില്ലാ നേതാക്കന്മാര്‍ അടക്കം നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും ടി. പി. വധക്കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടിക്ക് ടി. പി. വധത്തില്‍ പങ്കില്ലെന്നാണ് സി. പി. എം. നിലപാട്.
ടി. പി. വധക്കേസില്‍ സി. പി. എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിലപാടാണ് പി. ബി. യുടേതെന്ന് ടി. പി. യുടെ ഭാര്യ രമ പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, രാഷ്ട്രീയ അക്രമം
ന്യൂഡല്‍ഹി : കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു. ഡി. എഫ്. ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളേയും കൂട്ടു പിടിച്ചു രണ്ടു സീറ്റിനും നാലു വോട്ടിനും വേണ്ടി വര്‍ഗ്ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ്സും യു. ഡി. എഫും. സ്വീകരിച്ചതെന്നും കാസര്‍കോട് അക്രമം, മാറാട് കലാപം എന്നിവയെ കുറിച്ച് അന്വേഷണ നടപടികള്‍ മരവിപ്പിച്ചിരിക്കുന്നത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ലീഗിലെ തീവ്രവാദ ബന്ധം പുറത്തു വരുന്നത് ലീഗ് ഭയക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വര്‍ഗ്ഗീയത വളരുന്നു എന്ന കാര്യം പ്രധാനമന്ത്രിക്കും തുറന്നു പറയേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രസ്ഥാവന ഗൌരവം ഉള്ളതാണെന്നും എൻ. എസ്. എസും എസ്. എൻ. ഡി. പി. യും ചേര്‍ന്ന് നടത്തുന്ന ഹൈന്ദവ ഏകീകരണം കൂടെയാകുമ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്നും പിണറായി ചോദിച്ചു. ഡല്‍ഹിയില്‍ സി. പി. എം. പോളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയതായിരുന്നു പിണറായി.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം
തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ് ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പീഡനം, വിവാദം, സ്ത്രീ