കെ. സുധാകരനെ കണ്ട് ആവേശം അണ പൊട്ടി; കെ. എസ്. യു. ക്യാമ്പില്‍ കൂട്ടത്തല്ല്

November 19th, 2012

k-sudhakaran-epathram

ചരല്‍ക്കുന്ന്: കെ. എസ്. യു. സംസ്ഥാന ക്യാമ്പിലെത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ടപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആവേശം അണ പൊട്ടി. വളപട്ടണം സംഭവത്തില്‍ കെ. എസ്. യു. വിന്റെ രക്ഷകനായ സുധാകരന്‍ എന്നെല്ലാമുള്ള മുദ്രാവാക്യം വിളികളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റപ്പോള്‍ ഒരു വിഭാഗത്തെ അത് അലോസരപ്പെടുത്തി.

കെ. സുധാകരന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളി തുടര്‍ന്നു. കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയിയും ടി. സിദ്ദിഖും ചേര്‍ന്ന് പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒടുവില്‍ കെ. സുധാകരന്‍ തന്നെ രംഗത്തെത്തി. മുദ്രാവാക്യം വിളി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ പ്രസംഗിക്കാതെ വേദി വിടുമെന്നും മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ കടുത്ത ഭാഷയില്‍ കയര്‍ത്തു സംസാരിച്ചു.  തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കമായി. നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു വിഭാഗവും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചിരുന്നു.  കെ. എസ്. യു. ജില്ലാ നേതാക്കന്മാര്‍ക്ക് വരെ അടി കിട്ടി. പരസ്പരം കസേരകള്‍ എടുത്ത് എറിഞ്ഞു. ഒടുവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഇടപെട്ട് ഇരു വിഭാഗത്തേയും ശാന്തരാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്

November 19th, 2012

thrissur-nurses-strike-epathram

തൃശ്ശൂര്‍:  ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും  ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍

November 13th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. അതു കൊണ്ടു തന്നെ ചെന്നിത്തല മന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന് കഴിഞ്ഞ ദിവസം എസ്. എന്‍ . ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍ . മന്ത്രിസഭാ വികസനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ. പി. സി. സി. ഉടന്‍ പുനഃസംഘടിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചെന്നിത്തലയുടെ ഉപ മുഖ്യമന്ത്രി സ്ഥാനം: വെള്ളാപ്പള്ളി നിലപാട് മാറ്റി

November 13th, 2012

vellappally-natesan-epathram

തിരുവനന്തപുരം: കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ഉപ മുഖ്യമന്ത്രി ആക്കണമെന്ന് പറഞ്ഞ നിലപാട്  എസ്. എന്‍ .ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാറ്റി. വൈകീട്ട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ദീര്‍ഘമായ സംഭാഷണത്തിനു ശേഷമാണ് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല ഉപ മുഖ്യമന്ത്രി ആകണമെന്ന് തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെന്നിത്തല തീര്‍ച്ചയായും മന്ത്രിയാകണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ആര്യാടന്‍ മുഹമ്മദിനെ പോലുള്ളവര്‍ പറഞ്ഞു, അപ്പോള്‍ മന്ത്രിയായാല്‍ കൊള്ളാമെന്ന് താനും പറഞ്ഞു. പൊതുവെ കെ. പി. സി. സി. പ്രസിഡണ്ട് എം. എല്‍. എ. ആയി മത്സരിക്കുന്നത് മന്ത്രിയാകാന്‍ വേണ്ടിയാണെന്നും, എന്‍ . എസ്. എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവഞ്ചൂര്‍ തന്നെ കാണാൻ വന്നത് രാഷ്ടീയം ചര്‍ച്ച ചെയ്യാനല്ലെന്നും മകളുടെ വിവാഹം ക്ഷണിക്കാനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനം തനിക്ക് അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണെന്നും മന്ത്രിയാകണമായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു എന്നുമായിരുന്നു കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഉണ്ടാകുന്നത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും എന്‍ . എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റേഡിയോ ജോക്കിയുടെ നഗ്ന ചിത്രങ്ങള്‍ ഈമെയില്‍ ചെയ്ത സഹപ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍

November 13th, 2012

mms clips epathram

കൊച്ചി: ദുബായില്‍ എഫ്. എം. റേഡിയോ ജീവനക്കാരിയായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഈമെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ സഹപ്രവര്‍ത്തകയേയും സുഹൃത്തിനേയും എറണാകുളം ടൌണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. പാലക്കാട് കുഴല്‍ മന്ദം സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അശ്വിന്‍ (25) പരാതിക്കാരിയുടെ സഹപ്രവര്‍ത്തകയും റേഡിയോ ജോക്കിയുമായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗായത്രി (25) എന്നിവരാണ് പോലീസ് പിടിയിലായത്.

ജോലി സംബന്ധമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ വിരോധമാണ്  ഈമെയിലിലൂടെ മകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കാരണമായതെന്നും നിരവധി പേര്‍ക്ക് മെയില്‍ അയച്ചതായും യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കണ്ടെത്തി. ചിത്രങ്ങള്‍ ആദ്യം യുവതിയുടെ ഈമെയിലിലേക്കും തുടര്‍ന്ന് സഹപ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും ഈമെയിലുകളിലേക്കും അയച്ചു. യുവതിയുമായി അടുപ്പത്തില്‍ ആയിരുന്ന അശ്വിന്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രിയുമായി പിണങ്ങിയതിനു ശേഷമാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നതെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗായത്രിയേയും അശ്വിനേയും പോലീസ് വലയിലാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന
Next »Next Page » ചെന്നിത്തലയുടെ ഉപ മുഖ്യമന്ത്രി സ്ഥാനം: വെള്ളാപ്പള്ളി നിലപാട് മാറ്റി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine