Tuesday, January 15th, 2013

സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കല്പറ്റ: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 74 ആനകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പിടിയാനകളാണ് എണ്ണത്തില്‍ കൂടുതല്‍. പെരിയാര്‍ ഫൌണ്ടേഷന്‍ 2012 മെയ് 22 മുതല്‍ 24 വരെ നടത്തിയ സെന്‍‌സെസ്സിലാണ് 6100 ആനകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 2010-ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 6026 കാട്ടാനകള്‍ ആണ് ഉണ്ടായിരുന്നത്. വയനാട്, നിലമ്പൂര്‍,പെരിയാര്‍ ആനമല തുടങ്ങിയ 9400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനത്തില്‍ വിവിധ മേഘലകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ആനകളെ നേരിട്ടു കണ്ടും ആനപ്പിണ്ടം പരിശോധിച്ചും മറ്റുമാണ് എണ്ണം നിശ്ചയിച്ചത്. കേരളം കര്‍ണ്ണാടകം തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വനം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ എല്ലാം ഒരേ സമയത്ത് തന്നെ കണക്കെടുപ്പ് നടത്തി.

2005-ല്‍ വനം വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 5135 കാട്ടാനകള്‍ ഉള്ളതായാണ് കണ്ടെത്തിയിരുന്നത്. ഇതു പ്രകാരം ഏഴു വര്‍ഷത്തിനിടെ 965 ആനകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആനവേട്ടയും ആനകള്‍ക്കിടയിലെ മരണ നിരക്ക് കുറഞ്ഞതും ആണ് വര്‍ദ്ധനവിന് കാരണം. 22 മാസക്കാലമാണ് ആനയുടെ ഗര്‍ഭകാലം. ഇത് പൊതുവില്‍ ആനകള്‍ക്കിടയിലെ പ്രചനനത്തിന്റെ തോത് കുറക്കുന്നു. അത്യപൂര്‍വ്വമായാണ് ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുക. ഇത്തരത്തില്‍ ഉള്ള ഇരട്ടകളാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ ഉള്ള വിജയും-സുജയും. കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ തന്നെ കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഷത്തില്‍ 20 മുതല്‍ 35 വരെയാണ് നാട്ടാനകളുടെ മരണ നിരക്ക്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine