മന്ത്രിക്കാര്യത്തില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നു: ചെന്നിത്തല

June 10th, 2013

തിരുവനന്തപുരം: തന്റെ മന്ത്രിക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ അനൌദ്യോഗികമായി നടന്നു എന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. വിഷയം ഹൈക്കമാന്റിന്റെ പരിഗണനയിലായതിനാല്‍ പരസ്യമായി എന്തെങ്കിലും പറയുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ ആയിരുന്നു ദിവസങ്ങളായി തുടരുന്ന ഉപമുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള വിവാദങ്ങളില്‍ മൌനം വെടിഞ്ഞ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകുന്നവനല്ല താന്‍, ജനമനസ്സുകളില്‍ തനിക്കുള്ള സ്ഥാനം ആരും വിചാരിച്ചാലും തകരില്ല. എല്ലാ മന്ത്രിപദവികള്‍ക്കും മുകളിലാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം എന്ന് പറഞ്ഞ ചെന്നിത്തല പക്ഷെ താന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് തീര്‍ത്തു പറയുവാന്‍ തയ്യാരായുമില്ല.

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിവാദമാകുകയും അതില്‍കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ വിഷമുണ്ടാകുകയും ചെയ്തെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മാധ്യമങ്ങളിളെ പഴിക്കുന്നില്ല. സമുദായ സംഘടനകളോട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ്സിന്റെ സമീപനമല്ലെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന സുകുമാരന്‍ നായരുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ഒരുമാസത്തിലേറെയായി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് കേരളത്തിലും ദില്ലിയിലും ചര്‍ച്ച നടന്നുവരികയാണെങ്കിലും ഇനിയും ഒരു തീരുമാനം കൈകൊള്ളുവാന്‍ ആയിട്ടില്ല. വിശാല ഐ ഗ്രൂപ്പ് ആഭ്യന്തര മന്ത്രി പദത്തോട് കൂടി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു എന്നാല്‍ അത് വിട്ടു നല്‍കുവാന്‍ എ ഗ്രൂപ്പ് തയ്യാറല്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനം ആയില്ല. ഇതിനിടയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തുവാന്‍ തയ്യാറല്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ ഉള്ള ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനു അതും തടസ്സമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രെയിനില്‍ പീഡന ശ്രമം ജംബുലി ബിജുഅറസ്റ്റില്‍

June 9th, 2013

കോഴിക്കോട്: ട്രെയിന്‍ യാത്രികയായ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച ജംബുലി ബിജുവെന്ന കുപ്രസിദ്ധ ക്രിമിനലിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പരശുറാം എക്സ്പ്രസ്സില്‍ വച്ച് വടകര കഴിഞ്ഞ ഉടനെ ആയിരുന്നു സംഭവം. കുടുമ്പത്തോടൊപ്പം യാത്ര ചെയ്തിരുന്ന യുവതിയെ ബിജു കയറിപ്പിടിച്ചത്. തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് യുവതിയെ ബിജുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി. അതോടെ കുപിതനായ ബിജു യാത്രക്കാരെ ആക്രമിക്കുവാന്‍ തുനിച്ചു. തുടര്‍ന്ന് സഹയാത്രികര്‍ ബിജുവിനെ ശരിക്കും കൈകര്യം ചെയ്തു കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിനു കൈമാറി. സഹയാത്രികരില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി മോഷണക്കേസുകളിലും സ്ത്രീപീഡനക്കേസുകളിലും പ്രതിയായ ബിജു സംവിധായകന്‍ അന്‍‌വര്‍ റഷീദിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് വച്ച് കഴിഞ്ഞ മാസം ഒരു യുവതിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബിജുവിന്റെ ചുണ്ട് കടിച്ച് മുറിച്ചിരുന്നു. ആറു സ്റ്റിച്ചുകളുമായി അന്ന് അവിടെ നിന്നും മുങ്ങിയ ബിജു ഇപ്പോള്‍ ട്രെയിനില്‍ പീഡന ശ്രമത്തിനു പിടിയിലാകുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

June 9th, 2013

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പറവൂര്‍ വാണിയക്കാട് രാജശേഖരന്‍ (70) ആണ് കേസിന്റെ വിധി നാളെ പറയാനിരിക്കെ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ കുമാര്‍ അയല്‍‌വാസിയായ രാജശേഖരനില്‍ നിന്നും അര ലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി പെണ്‍കുട്ടിയെ രാജശേഖരനു ലൈംഗികമായി ഉപയോഗിക്കുവാന്‍ സുധീര്‍ നല്‍കിയെന്നാണ് പറയുന്നത്. ഏഴുതവണ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. രാജശേഖരന്‍ 103-ആം പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

June 5th, 2013

lonappan-nambadan-epathram

കൊച്ചി: മുന്‍ മന്ത്രിയും എം. പി. യുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടതും വലതും മുന്നണികളുടെ ഭാഗമായി കാല്‍ നൂറ്റാണ്ട് കാലം നിയമസഭയിലും അഞ്ച് വര്‍ഷം ലോക്‍സഭയിലും ജന പ്രതിനിധിയായി ഇരുന്നിട്ടുണ്ട്. പഞ്ചായത്തംഗം മുതല്‍ പാര്‍ളമെന്റ് അംഗം വരെ ആയിരുന്നിട്ടുള്ള അപൂര്‍വ്വം രാഷ്ടീയ നേതാക്കളില്‍ ഒരാളാണ് നമ്പാടന്‍ മാഷ്. 14 ആം ലോക്‍സഭയില്‍ ഏറ്റവും അധികം ദിവസം ഹാജരായ കേരളത്തില്‍ നിന്നും ഉള്ള എം. പി. യും അദ്ദേഹമായിരുന്നു.

1935-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് പേരാമ്പ്രയില്‍ മാളിയേക്കല്‍ നമ്പാടന്‍ വീട്ടില്‍ കുര്യപ്പന്റേയും പ്ലാമേനയുടേയും മകനായി ജനിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പേരാമ്പ്ര സെന്റ് ആന്റണീസ് യു. പി. സ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. 1963-ല്‍ കൊടകര പഞ്ചായത്ത് അംഗമായി തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് കടന്നു. 1964-ല്‍ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. 1965-ല്‍ കൊടകരയില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977-ല്‍ ആദ്യമായി നിയമ സഭയിലേക്ക് കൊടകരയില്‍ നിന്നും യു. ഡി. എഫ്. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ ഗതാഗത വകുപ്പ് മന്ത്രിയായി. പിന്നീട് 1987-ല്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയുമായി. 2001-ല്‍ കൊടകര മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ കെ. പി. വിശ്വനാഥനോട് പരാജയപ്പെട്ടു.

കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ മന്ത്രിസഭയെ മറിച്ചിട്ടു കൊണ്ട് കേരള രാഷ്ടീയത്തില്‍ നമ്പാടന്‍ തന്റെ കരുത്ത് തെളിയിച്ചു. 1982-ല്‍ മാര്‍ച്ച് പതിനഞ്ചാം തിയതി സ്പീക്കറുടെ കാസ്റ്റിങ്ങ് വോട്ടിന്റെ ഭൂരിപക്ഷവുമായി നിലനിന്നിരുന്ന മന്ത്രിസഭ നമ്പാടന്റെ തീരുമാനത്തെ തുടര്‍ന്ന് നിലം പൊത്തി. പിതാവ് കരുണാകരനെ തറ പറ്റിച്ച നമ്പാടനു മുമ്പില്‍ 2004-ലെ തിരഞ്ഞെടുപ്പില്‍ മകള്‍ പത്മജയും മുട്ടു കുത്തി. മുകുന്ദപുരം മണ്ഡലത്തില്‍ പത്മജയെ പരാജയപ്പെടുത്തുമ്പോള്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ നമ്പാടന്‍ മാഷ് നേടിയിരുന്നു.

സഞ്ചരിക്കുന്ന വിശ്വാസി, നമ്പാടന്റെ നമ്പറുകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനിയാണ് ഭാര്യ. ഷേര്‍ളി, സ്റ്റീഫന്‍, ഷീല എന്നിവര്‍ മക്കളാണ്.

മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം നാളെ പേരാമ്പ്രയില്‍ സംസ്കരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നമ്പറുകള്‍ ബാക്കിയാക്കി നമ്പാടന്‍ യാത്രയായി

June 5th, 2013

കേരള രാഷ്ടീയത്തിലെ “നമ്പറുകളുടെ” ആശാനായിരുന്നു നമ്പാടന്‍ മാഷ്. നാക്കിന്‍ തുമ്പില്‍ സദാ വിളയാടിയിരുന്ന നര്‍മ്മത്തിന്റെ മേമ്പൊടിയോടെ നമ്പാടന്‍ നടത്തുന്ന പ്രസംഗങ്ങള്‍ കുറിക്കു കൊള്ളുന്നവ തന്നെയായിരുന്നു. സുഹൃത്തുക്കളും രാഷ്ടീയ എതിരാളികളുമെല്ലാം നമ്പാടിന്റെ കഥകളില്‍ എത്തി. സ്വകാര്യ സദസ്സുകള്‍മുതല്‍ നിയമസഭയില്‍ വരെ നമ്പാടന്റെ നമ്പറുകള്‍ ചിരിപടര്‍ത്തി. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളാല്‍ നിയമസഭ പ്രക്ഷുബ്ദമാക്കുമ്പോള്‍ നമ്പാടന്റെ നമ്പറുകള്‍ കേട്ട് ആവോളം ചിരിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. എ.കെ.ആന്റണി ഭരിക്കുമ്പോള്‍ ക വെച്ചുള്ള വ്യവസായങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് പറഞ്ഞ് കല്ലൊരയേയും, കയറിനേയും, കള്ളിനേയുമെല്ലാം പറഞ്ഞ കൂട്ടത്തില്‍ കെ.കരുണാകരന്റെ പേരും പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ ചിരിച്ചു പോയി. ചിരിക്കൊപ്പം ഗ്രൂപ്പ് പോരില്‍ പരാജിതനായി നില്‍ക്കുന്ന കരുണാകരന്റെ അന്നത്തെ അവസ്ഥയേയും കൊണ്ടു വരുവാന്‍ നമ്പാടനുള്ള കഴിവിനെ പ്രശംസിച്ചവര്‍ നിരവധി. കറണ്ടില്ലാത്തതിനെ പറ്റിയും നമ്പാടന്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച് കയ്യടി വാങ്ങിയിട്ടുണ്ട്. മഴയുള്ള ഒരു ദിവസം പവര്‍ക്കട്ട് നേരത്ത് കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖ നേതാവും മന്ത്രിയുമായ വ്യക്തി നിയമ സഭാമന്ദിരത്തിന്റെ സമീപത്തുക്കൂടെ റെയിന്‍ കോട്ടിട്ട് കുലുങ്ങി കുലുങ്ങി നടന്നു വരിയായിരുന്നുത്രെ. അപ്പോല്‍ അതുവഴി പോയ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മന്ത്രിക്ക് ഒരു പെറ്റികൊടുത്തു.
അര്‍ദ്ധരാത്രി ഹെഡ് ലൈറ്റിടാതെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനായിരുന്നുത്രേ ചര്‍ജ്ജ്!!
പവര്‍ കട്ടിനേയും മന്ത്രിയുടെ തടിയേയും ഒപ്പം പോലീസുകാരുടെ പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യലിനേയും എല്ലാം ഒറ്റ കഥയില്‍ നമ്പാടന്‍ ശ്രദ്ധയില്‍ പെടുത്തി.

കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്ന് അറിയപ്പെട്ടിരുന്ന കെ.കരുണാകന്‍ മന്ത്രിസഭയെ മറിച്ചിടുവാനും നര്‍മ്മത്തിന്റെ തമ്പുരാനു മടിയില്ലായിരുന്നു 1982-ല്‍ നമ്പാടന്റെ ആ പൊടികൈപ്രയോഗത്തില്‍ കെ.കരുണാകരനു അടിതെറ്റി. ഒരു പക്ഷെ കരുണാകരന്‍ എന്ന കരുത്തന്റെ രാഷ്ടീയ കളത്തിലെ പതനങ്ങളുടെ തുടക്കവും അതാകാം. ഇതു കൊണ്ട് ഒക്കെ തന്നെയാകാം പി.പി.തങ്കച്ചന്‍ നാലു “ന” കളെ സൂക്ഷിക്കണമെന്ന് പറഞ്ഞത്. നമ്പൂതിരി, നായനാര്‍, നമ്പാടന്‍, നവാബ്. നാലു “ന” കളും കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ അനശ്വര നക്ഷത്രങ്ങളായി നിലകൊള്ളുന്നു.

നമ്പാടന്റെ നമ്പറുകള്‍ എന്ന പേരില്‍ ഡി.സി.ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്പറുകള്‍ ബാക്കിയാക്കി നമ്പാടന്‍ മാഷ് യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് നായനാരും സീതിഹായിയും ബാക്കിവെച്ച് പോയ കേരള രാഷ്ടീയത്തിലെ നര്‍മ്മത്തിന്റെ തീനാളമാണ്. ചിന്തയുടേയും ചിരിയുടേയും അടയാളങ്ങളായി നമ്പാടന്‍ മാഷുടെ നമ്പറുകള്‍ മലയാളി മനസ്സില്‍ എന്നെന്നും നിലനില്‍ക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ എഡിറ്റോറിയല്‍
Next »Next Page » ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine