നടന്‍ ജഗന്നാഥന് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി

December 9th, 2012

jagannathan-epathram

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ ജഗന്നാഥന് (74) കലാ കേരളത്തിന്റെ അന്ത്യാഞ്ജലി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗന്നാഥന്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്തരിച്ചത്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നിരവധി പേര്‍ പൂജപ്പുരയിലെ വസതിയില്‍ എത്തിയിരുന്നു. രാവിലെ പതിനൊന്നര മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഭൌതിക ശരീരം സംസ്കരിച്ചു.

സരസ്വതി അമ്മയാണ് ഭാര്യ. റേഡിയോ മാംഗോ കണ്ണൂര്‍ സ്റ്റേഷന്‍ മേധാവി ചന്തു, അധ്യാപികയായ രോഹിണി എന്നിവര്‍ മക്കളാണ്.

കായികാധ്യാപകനായിരുന്ന ജഗന്നാഥന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച സാത്താന്റെ ഗോപുരം എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാവാലം നാരായണ പണിക്കരുടെ നാടക സംഘത്തില്‍ അംഗമായി. 1985-ല്‍ ആയിരം കാതമകലേ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗ്രാമത്തില്‍ നിന്ന് എന്ന രാജീവ് നാഥ് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സൂര്യമാനസം, മഴവില്‍ക്കാവടി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി: സര്‍ക്കാറിന്റെ ഗൂഢാലോചനയ്ക്ക് ലഭിച്ച തിരിച്ചടിയെന്ന് വി. എസ്.

December 6th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: സത്യത്തിനും നീതിക്കും ലഭിച്ച വിജയമാണ് ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തു നിന്നും തന്നെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ . തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കി മറ്റു ചിലരെ അവരോധിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസെന്നും അവരുടെ നടുവിനു കിട്ടിയ പ്രഹരമാണ് കോടതി വിധിയെന്നും വി. എസ്. പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയായിരുന്നു എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ആ അവസരം മാധ്യമ പ്രവര്‍ത്തകര്‍ പ്രയോജനപ്പെടു ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിധി പഠിച്ച ശേഷം പ്രതികരിക്കുമെന്നായിരുന്നു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അഴിമതിക്കും പെണ്‍‌വാണിഭത്തിനും എതിരെ നടത്തിയ സമരമാണ് തനിക്കെതിരായ കേസിനു കാരണമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഇതിനു പുറകിലെന്നും കഴിഞ്ഞ ദിവസം വി. എസ്. ആരോപിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി

December 6th, 2012

കൊച്ചി: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതിനു തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതവ് വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്നും ഹൈക്കോടതി ഒഴിവാക്കി. തനിക്കെതിരായുള്ള കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി. കേസിന്റെ എഫ്.ഐ.ആറും കോടതി റദ്ദാക്കി. എച്ച്.എസ്. സതീശനാണ് വി.എസിനെ ഒഴിവാക്കിക്കൊണ്ട് ഉത്തവിട്ടത്. വി.എസിനെതിരായുള്ള കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അഴിമതി രഹിതനായ ഒരാളെ കുരിശിലേറ്റുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടതി വ്യക്തമാക്കി.

ഭൂമിദാനക്കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ഇതോടെ ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ത്ത് രാഷ്ടീയമായ മുതലെടുപ്പിനു ശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിനു വലിയ തിരിച്ചടിയായി. തനിക്കെതിരെ കേസെടുക്കുന്നതിനു പിന്നില്‍ നീക്കം നടത്തുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും എതിരെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് വി.എസ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2010-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതാണ് കേസിനാധാരം.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഡിസംബര്‍ 6; ശബരിമലയില്‍ സുര്‍ക്ഷ കര്‍ശനമാക്കി

December 5th, 2012

ഇടുക്കി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 6 നു ശബരിമലയിലും സന്നിധാനത്തും സുരക്ഷാ
ക്രമീകരണങ്ങള്‍ ശക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി പതിനെട്ടാം പടിക്ക് താഴെ നാളെ രണ്ടു വരിയായി മാത്രമേ അയ്യപ്പന്മാരെ
കടത്തി വിടുകയുള്ളൂ. കൂടുതല്‍ പോലീസുകാരെ നിയോഗിച്ചതിനോടൊപ്പം പലയിടങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വനം
വകുപ്പും പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്. ഭക്തരില്‍ പരിഭ്രാന്തി സൃഷ്ടിക്കാത്ത വിധത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
സി.ഐ.എസ്.എഫ്, ദ്രുത കര്‍മ്മ സേന, ദുരിതനിവാരണ സേന എന്നീ വിഭാഗങ്ങളില്‍ നിന്നും സുരക്ഷക്കായി 1500 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പമ്പ മുതല്‍ സന്നിധാനം വരെ പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ ആയിരിക്കും. മുന്‍ കരുതല്‍ എന്ന നിലയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.ശബ്ിമലയില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഭൂമിദാനക്കേസ്: വി.എസ്. രാജിവെക്കുമോ?

December 5th, 2012

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായുള്ള നിയമ നടപടികളുമായി യു.ഡി.എഫ്
സര്‍ക്കാര്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. ഇതിലൂടെ പത്താം തിയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തെ
പ്രതിരോധത്തിലാക്കുവാന്‍ സര്‍ക്കാറിനു കഴിയും. പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിക്കഴിഞ്ഞു.
ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയും വി.എസിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത് ചിലപ്പോള്‍ വി.എസിന്റെ രാജിയിലേക്ക് നയിച്ചേക്കാം. ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ടീയ നേതാക്കള്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ പലപ്പോഴും അവരുടെ രാജി ആവശ്യപ്പെടാറുള്ള വി.എസിനു അത്തരത്തില്‍ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന അവസ്ഥയില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുന്നതില്‍ നിന്നും ഒഴിയുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ പിണറായി വിജയനെതിരെ ശക്തമായ നിലപാടായിരുന്നു വി.എസ്. കൈകൊണ്ടത്. കൂടാതെ നിരന്തരമായി പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനാകുകയും ഔദ്യോഗിക പക്ഷത്തിന്റെ അതൃപ്തിക്ക് പാത്രമാകുകയും ചെയ്യുന്ന വി.എസിനെ സംബന്ധിച്ച് ഭൂമിദാനക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. വി.എസ്. രാജിവെക്കുകയാണെങ്കില്‍ ഒരു പക്ഷെ അത് യു.ഡി.എഫ് രാഷ്ടീയത്തിലും അത് മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഭരണതലത്തില്‍ മുസ്ലിം ലീഗിന്റെ ഇടപെടലുകളില്‍ അസംതൃപ്തര്‍ യു.ഡി.എഫില്‍ ഉണ്ട്. അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന വി.എസ് തന്നെ ഭൂമിദാനക്കേസില്‍ രാജിവെച്ചാല്‍ അത് സൃഷ്ടിക്കുന്ന ഉണ്ടാകുന്ന രാഷ്ടീയ തിരിച്ചടി നേരിടുവാന്‍ യു.ഡി.എഫിലെ അസംതൃപ്തരെ ഉപയോഗപ്പെടുത്തുവാന്‍ പ്രതിപക്ഷം ശ്രമിച്ചേക്കാം.

എന്നാല്‍ തനിക്കെതിരെ ഉള്ള കേസിനു പിന്നില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കും
പെണ്‍‌വാണിഭത്തിനുമെതിരെ താന്‍ നടത്തുന്ന സമരമാണ് തനിക്കെതിരെ കേസെടുക്കുവാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിക്കുന്നതെന്നും
ഉമ്മന്‍ ചാണ്ടി അതിനു ചൂട്ടു പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പെണ്‍‌വാണിഭക്കേസുകളിലും അഴിമതിക്കേസുകളിലും യാതൊരു കാരണവശാലും വിട്ടുവീഴ്ചയ്ക്കില്ലെന്നും താന്‍ നടത്തിവരുന്ന പോരാട്ടങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ടീയ കൊലപാതക കേസുകളില്‍ ഉന്നത നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത് സി.പി.എമ്മിനു തലവേദനയാകുന്നു
Next »Next Page » ഡിസംബര്‍ 6; ശബരിമലയില്‍ സുര്‍ക്ഷ കര്‍ശനമാക്കി »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine