അശ്ലീല ചിത്രം കണ്ടതായി ആരോപണം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു

November 29th, 2012

jnu-mms-clip-epathram

കൊച്ചി: കൊച്ചി മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. ആര്‍. ഗീരീശന്‍ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വെച്ചു. കോളേജ് യൂണിയന്‍ പ്രതിനിധികളും ചില ജീവനക്കാരുമാണ് പ്രിസിപ്പലിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായി ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥയുമായി വന്നു. രംഗം വഷളാകുവാന്‍ തുടങ്ങിയപ്പോള്‍ പ്രിസിപ്പല്‍ രാജി വെയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കമ്പ്യൂട്ടര്‍ പരിശോധനകള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി.പി.എമ്മില്‍ തമ്മിലടി: മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

November 27th, 2012

election-epathram

മലയിന്‍ കീഴ്: സി. പി. എമ്മിലെ തമ്മിലടി മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി. പി. എം. ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി. പി. എം അംഗം കെ. രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതോടെ പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. സി. പി. എമ്മിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ചേര്‍ന്ന് ജെ. എസ്. എസ്. സ്വതന്ത്രന്‍ എ. എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി. പി. എമ്മിലെ ബിന്ദു ശ്രീകുമാര്‍ വിജയിച്ചു.

21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണ് ഉള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി. പി. എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി. പി. ഐ. യിലെ സുലോചനയും രാജി വെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി. പി. ഐ. ക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി. പി. എമ്മിനും നൽകുവാനായിരുന്നു തീരുമാനം. ഇതു പ്രകാരമാണ് ഇരുവരും രാജി വെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി. പി. എം. അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ ഫലത്തില്‍ സി. പി. ഐ. ക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതുമില്ല വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി. പി. എം. പുറത്താക്കി. ഇതില്‍ രാജേന്ദ്രന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: കൈനകരി കുട്ടനും ഒ.ജി.മദനനും അറസ്റ്റില്‍

November 27th, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം നേതാവ് എം.എം.മണിക്ക് പുറകെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദേവികുളം സി.ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇരുവരേയും അവരവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ കുട്ടന്‍ ഒന്നാം പ്രതിയും മദനന്‍ മൂന്നാം പ്രതിയുമാണ്. അഞ്ചേരി ബേബി വധക്കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി റിമാന്റിലാണ്. നവമ്പര്‍ 21 നാണ് മണിയെ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.എം. മണിയുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി വച്ചു

November 26th, 2012

m.m.mani-epathram

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന സി. പി. എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് നീട്ടി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് കേസ് ഡയറി ഹാജരാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്. നവംബർ 21 നു പുലര്‍ച്ചെയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും എം. എം. മണിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്വേതാ മേനോന്റെ പ്രസവ ചിത്രം തടയുമെന്ന് ശോഭാ സുരേന്ദ്രന്‍

November 26th, 2012

shobha-surendran-epathram

തൃശ്ശൂര്‍: നടി ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ. സ്ത്രീ സമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍ സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും മനുഷ്യ സമൂഹം നാളിതു വരെ സംരക്ഷിച്ച സ്വകാര്യതയാണ് അവര്‍ തകര്‍ത്തതെന്നും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അത് തടയുമെന്നും അവര്‍ പറഞ്ഞു. ഈ സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ അനുമതി നല്‍കിയാല്‍ ശ്വേതാ മേനോന്‍ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് നടത്തുമോ എന്ന് അവര്‍ പരിഹസിച്ചു. ഈ സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി ഗണേശ് കുമാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ചിത്രത്തിനായി പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സ്പീക്കര്‍ ജി. കാര്‍ത്തികേയൻ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന്‍ തുടങ്ങിയവരും വിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രസവ രംഗങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഫെഫ്കയുടെ പൂര്‍ണ്ണ പിന്തുണ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വാഗ്ദാനം ചെയ്തു. സിനിമ കാണും മുമ്പേ വിമര്‍ശനം ഉന്നയിച്ച രാഷ്ടീയ നേതാക്കളുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദം കൊഴുക്കുന്നതിനനുസരിച്ച് ചിത്രത്തിന്റെ വിപണി മൂല്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി
Next »Next Page » എം.എം. മണിയുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി വച്ചു »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine