ദേശാഭിമാനി ജീവനക്കാരന്റെ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റില്‍

December 12th, 2012

കൊച്ചി: ദേശാഭിമാനി കൊച്ചി യൂണീറ്റിലെ സീനിയര്‍ സെസ്പാച്ചര്‍ പി.കെ. മോഹന്‍‌ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സീമ(34), കാ‍മുകന്‍ വൈക്കം കിഴക്കേനട സ്വദേശി ഹരിശ്രിയില്‍ ഗിരീഷ് (31) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. എറണാംകുളം പെന്റ മേനകയിലെ അടുത്തടുത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ആറുവര്‍ഷമായി ഗിരീഷും സീമയും തമ്മില്‍ പ്രണയത്തിലായിരുന്നു. മാസത്തിലൊരിക്കല്‍ പകല്‍ സമയത്ത് ഗുരുവായൂരില്‍ ഇവര്‍ ഒത്തു കൂടാറുണ്ട്. ഇതിനിടയിലാണ് ഒരുമിച്ചു ജീവിക്കുവാനായി മോഹന്‍ ദാസിനെ കൊലപ്പെടുത്തുവാനുള്ള പദ്ധതി തയ്യാറാക്കിയത് എന്ന് കരുതുന്നു.

കൊല്ലപ്പെട്ട മോഹന്‍‌ദാസിനു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇതു തീര്‍ക്കുവാനായി ചെറിയ തുക കൈമാറിക്കൊണ്ടായിരുന്നു സീമയും ഗിരീഷും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വലിയ തുകയുടെ സാമ്പത്തിക തിരിമറി നടത്തിയണ് ഗിരീഷ് സീമയെ സഹായിച്ചിരുന്നത്. ബന്ധം പുറത്തറിയാതിരിക്കുവാന്‍ ഇരുവരും പരമാവധി ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന ഡിസംബര്‍ 2 നു രാത്രി ദേശാഭിമാനിയില്‍ പോകാനിറങ്ങിയ മോഹന്‍ ദാസിനോട് അമൃത ഹോസ്പിറ്റലില്‍ ഉള്ള ഒരു ബന്ധുവിനെ കാണുവാനായി ഗിരീഷ് പാതാളം ജംഗ്ഷനില്‍ നില്‍ക്കുന്നുണ്ടെന്നും അയാളെ അടുത്തൊരിടത്ത് എത്തിക്കണമെന്നും സീമ അറിയിച്ചു. മോഹന്‍ ദാസ് ഗിരീഷ് നിന്നിടത്തെത്തി അയാളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു. കണ്ടൈനര്‍ റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഷര്‍ട്ടില്‍ എന്തോ അഴുക്കു പറ്റിയതായി പറഞ്ഞ് ഗിരീഷ് ബൈക്ക് നിര്‍ത്തിച്ചു. തുടര്‍ന്ന് നേരത്തെ കരുതിയിരുന്ന ക്ലോറോഫോം ബലം‌പ്രയോഗിച്ച് മണപ്പിച്ച് ബോധം കെടുത്തുവാന്‍ ശ്രമിച്ചെങ്കിലും മോഹന്‍‌ദാസ് കുതറിയോടി. അതോടെ ഗിരീഷ് വിദേശ നിര്‍മ്മിത കത്തി ഉപയോഗിച്ച് മോഹന്‍‌ദാസിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം നേരത്തെ കളമശ്ശേരിയില്‍ വച്ചിരുന്ന ബൈക്കില്‍ ഗിരീഷ് രക്ഷപ്പെട്ടു.

ബൈക്ക് അപകടത്തിലാണ് മോഹന്‍‌ദാസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കഴുത്തില്‍ ആഴത്തിലേറ്റ മുറിലൂടെ രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് മോഹന്‍‌ദാസിന്റെയും അയാളുമായി അടുപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ ആരംഭിച്ചു. കൊലക്ക് മുമ്പും പിന്‍‌പും ഉള്ള ദിവസങ്ങളില്‍ സീമയും ഗിരീഷും തമ്മില്‍ ദീര്‍ഘമായി സംസാ‍രിച്ചതായി കണ്ടെത്തി. ഇതിനിടയില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ കേസായതോടെ ഗിരീഷ് കുറ്റ സമ്മതം നടത്തുവാനായി തൃക്കാക്കര അസി.കമ്മീഷ്ണര്‍ ബിജോ അലക്സാണ്ടറെ സമീപിച്ചു. കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം തന്ത്രപൂര്‍വ്വം തന്നില്‍ നിന്നും തിരിച്ചു വിടുവാനുള്ള ഉപായമായാണ് ഗിരീഷ് ഇപ്രകാരം ചെയ്തത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മോഹന്‍‌ദാസിന്റെ കൊലപാതകവും സീമയുമായി തനിക്കുള്ള ബന്ധവും ഇയാള്‍ തുറന്നു പറഞ്ഞു. കൊലനടത്തുവാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. തുടര്‍ന്നാണ് സീമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി കമീഷ്ണര്‍ ടി.ഗോപാലകൃഷ്ണന്‍ പിള്ള എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സി.ഐ മാരായ എ.ജി.സാബു,ഡി.എസ്.സുനീഹ്സ് ബാബു, എസ്.ഐമാരായ എസ്.വിജയ ശങ്കര്‍, സെബാസ്റ്റ്യന്‍ തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

December 11th, 2012

district-collector-epathram

കോഴിക്കോട്: കള്ള മണല്‍ കടത്ത് പരിശോധനയ്ക്കിടെ ജില്ലാ കളക്ടറുടെ കാറിനു മുകളില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ചൊരിഞ്ഞ സംഭവത്തില്‍ മണല്‍ മാഫിയ അംഗങ്ങളായ രണ്ടു പേര്‍ അറസ്റ്റിലായി. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കോഴിക്കോട് ചക്കും കടവ് സ്വദേശി എന്‍ . വി. റിയാസ് (21), മണല്‍ ലോറിക്ക് അകമ്പടി പോയ ബൈക്ക് സംഘത്തിലെ പൊക്കുന്ന് പട്ടേല്‍ത്താഴം ഒതയമംഗലത്തു പറമ്പില്‍ ഷെറീന മന്‍സിലില്‍ കെ. പി. റാഷി കപൂര്‍ (26) എന്നിവരെയാണ് സൌത്ത് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ. ആര്‍. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ജില്ലാ കളക്ടര്‍ കെ. വി. മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അനധികൃത മണല്‍ കടത്ത് പരിശോധിക്കുവാനായി ആരംഭിച്ചത്. മണലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി സംഘത്തിന്റെ മുമ്പില്‍ പെട്ടു. നിര്‍ത്താതെ പോയ ലോറിയെ സംഘം പിന്തുടര്‍ന്നപ്പോള്‍ ഫറോക്ക് ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം റോഡില്‍ വച്ച് പെട്ടെന്ന് ലോറി ബ്രേക്കിട്ട് നിര്‍ത്തുകയും തുടര്‍ന്ന് കളക്ടര്‍ സഞ്ചരിച്ചിരുന്നാ വാഹനത്തിനു മുകളിലേക്ക് മണല്‍ ചൊരിയുകയുമായിരുന്നു. പ്രതികള്‍ പിന്നീട് രക്ഷപ്പെട്ടു. വാഹനത്തില്‍ പിന്തുടര്‍ന്നത് കളക്ടര്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഡ്വ. കെ. വി. പ്രകാശിനും ഡി. ബി. ബിനുവിനും അനന്തകീര്‍ത്തി പുരസ്കാരം

December 11th, 2012

kv-prakash-db-binu-epathram

കൊച്ചി: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി. ബി. ബിനുവിനും ഹൈക്കോടതിയിലെ അഭിഭാഷകന്‍ കെ. വി. പ്രകാശിനും മികച്ച സമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അനന്തകീര്‍ത്തി പുരസ്കാരം. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. ടി. വി. അനന്തന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. വിവരാവകാശ നിയമത്തെ കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിനും ഒപ്പം അതിന്റെ സാധ്യതകള്‍ പൊതു നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും അഡ്വ. ഡി. ബി. ബിനു വലിയ പരിശ്രമങ്ങളാണ് നടത്തി വരുന്നത്. സുനാമി ഫണ്ട് ദുരുപയോഗം, ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഡി. ബി. ബിനു പുറത്തു കൊണ്ടുവന്നിരുന്നു.

പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രസക്തിയുള്ള കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് അഡ്വ. പ്രകാശിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് ഇദ്ദേഹം പുസ്തകം രചിക്കുകയും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12 നു കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരും, ജസ്റ്റിസ് പയസ് കുര്യാക്കോസും അവാര്‍ഡുകള്‍ വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിലക്കയറ്റം രൂക്ഷം: സര്‍ക്കാറിനു കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരുടെ വിമര്‍ശനം

December 10th, 2012

vd-satheesan-epathram

തിരുവനന്തപുരം: അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ്സ് എം. എല്‍. എ. മാര്‍. പൊതു വിതരണ രംഗം താറുമാറായെന്നും മണല്‍ മാഫിയ അഴിഞ്ഞാടുകയാണെന്നും ഇവര്‍ ആരോപിച്ചു. നിയമ സഭ ചേരുന്നതിനു മുമ്പായി വിളിച്ചു ചേര്‍ത്ത പാ‍ര്‍ളമെന്ററി പാര്‍ട്ടി യോഗതിലാണ് വി. ഡി. സതീശന്‍ , ടി. എന്‍ . പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എം. എല്‍. എ. മാര്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

സംസ്ഥാനത്ത് മണല്‍ മാഫിയ അഴിഞ്ഞാടുകയാണെന്നും ഇതു നിയന്ത്രിക്കണമെന്നും എം. എല്‍. എ. മാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കളര്‍ക്ടറുടെ കാറിനു മുകളില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ചൊരിഞ്ഞ സംഭവം ഉള്‍പ്പെടെ അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ടീയ – പോലീസ് പിന്തുണയോടെയാണ് മണല്‍ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാറിന്റെ ഭാവി തീരുമാനങ്ങള്‍ എം. എല്‍. എ. മാരുമായി ചര്‍ച്ച ചെയ്യണമെന്ന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.

ചേരി തിരിഞ്ഞാണ് എം. എല്‍. എ. മാര്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയത്. ചില കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ എത്തി കോണ്‍ഗ്രസ്സിനെ കടിച്ചു കീറുകയാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചില എം. എല്‍. എ. ർ പാര്‍ട്ടിയെ വിമര്‍ശിക്കുകയാണെന്നും യോഗത്തില്‍ സര്‍ക്കാറിനെ അനുകൂലിച്ച വര്‍ക്കല കഹാര്‍ എം. എല്‍. എ. പറഞ്ഞു.

കേരളത്തില്‍ മണല്‍ മാഫിയയും, ഭൂമാഫിയയും, മദ്യ മാഫിയയും പിടി മുറുക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരനും പറഞ്ഞിരുന്നു. കേരളത്തില്‍ മണല്‍ മാഫിയ സജീവമാണെന്നും ഇത് നിയന്ത്രിക്കണമെന്നും കെ. പി. സി. സി. പ്രസിഡന്റും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മലപ്പുറത്ത് രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവാവ് അറസ്റ്റില്‍

December 9th, 2012

foreign-currency-epathram

കോട്ടയ്ക്കല്‍: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി അവിടനല്ലൂര്‍ തഖ്വയില്‍ ഷബീറിനെ മലപ്പുറത്ത് പോലീസ് അറസ്റ്റു ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ്. പി. എം. പി. മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച രാത്രി ഷബീറിനെ അറസ്റ്റു ചെയ്തത്. ഐ. എന്‍ . എ. (ദേശീയ അന്വേഷണ ഏജന്‍സി) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കള്ളനോട്ട് വേട്ട. 8 സീരീസുകളിലായി 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. നാഗര്‍ കോവിലില്‍ വച്ച് മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയ നോട്ട് മലപ്പുറത്തെ രണ്ടു പേര്‍ക്ക് നല്‍കാനായി കൊണ്ടു വരികയായിരുന്നു. 2,48,000 രൂപയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. നാലു നോട്ടുകള്‍ മറ്റാര്‍ക്കോ നല്‍കി.

മണിച്ചെയിന്‍ ഇടപാടുമായി ബന്ധമുണ്ടായിരുന്ന ഷബീറിന് മുക്കാല്‍ കോടിയോളം രൂപയുടെ കടമുള്ളതായി കരുതുന്നു. സ്വന്തം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചു വരുന്നത്. ഈ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

പ്രതിയെ പിന്നീട് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടന്‍ ജഗന്നാഥന് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി
Next »Next Page » വിലക്കയറ്റം രൂക്ഷം: സര്‍ക്കാറിനു കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരുടെ വിമര്‍ശനം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine