നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം

August 26th, 2012
Thilakan-epathram
തിരുവനന്തപുരം: അസുഖ ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  പ്രമുഖ നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രണ്ടു തവണ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാകുകയായിരുന്നു. തിലകന്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
ഒരു ഷൂട്ടിങ്ങിനെ അസ്വസ്ഥത പ്രകടിപിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പക്ഷാ‍ഘാതം ഉണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.  മകന്‍ ഷമ്മി തിലകന്റെ വസതിയില്‍ വിശ്രമത്തില്‍  ആയിരുന്ന തിലകനെ  അസുഖം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

August 26th, 2012
cpm-logo-epathram
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപം നല്‍കി. രാഷ്ടീയ വിശദീകരണ യോഗങ്ങള്‍, സ്റ്റഡിക്ലാസുകള്‍ എന്നിവ കൂടാതെ ഇന്റര്‍നെറ്റിനെ സാധ്യതകളേയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലും പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകും.  ഇതോടെ  ആദ്യകാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുകയോ നയങ്ങളിലെയും നിലപാടുകളിലേയും പാളിച്ചകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്ന പ്രവണകള്‍ വര്‍ദ്ധിച്ചു വരികയാണ്. ടി.പി.വധത്തെ തുടര്‍ന്ന് പൊതു മണ്ഡലത്തില്‍ മാത്രമല്ല സൈബര്‍ ലോകത്തും സി.പി.എമ്മിനു വലിയ തോതിലുള്ള വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍

August 26th, 2012

gold-price-gains-epathram

കൊച്ചി: സ്വര്‍ണ്ണത്തിന്റെ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. 23,080 രൂപയാണ് 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില. 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രണ്ടുമാസം കൊണ്ട് ആയിരം രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഡോളറില്‍ നിന്നും സ്വര്‍ണ്ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കും ഒപ്പം വിവിധ രാജ്യങ്ങള്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതും ഡിമാന്റ് കൂടുവാന്‍ ഇടയാക്കി. ഉത്സവ, വിവാഹ സീസണ്‍ ആയതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വര്‍ദ്ധിക്കുവാന്‍ കാരണം. സ്വര്‍ണ്ണത്തെ നിക്ഷേപമായി കരുതുന്നവര്‍ നാണയങ്ങളും, സ്വര്‍ണ്ണ ബാറുകളുമാണ് വാങ്ങിക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റിലും കമ്മോഡിറ്റിയിലും സ്വര്‍ണ്ണത്തിന്റെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക:

Comments Off on സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍

മുഖ്യമന്ത്രി ഉമ്മന്‍‌ ചാണ്ടിക്കെതിരെ കെ. പി. സി. സി. ആസ്ഥാനത്ത് പോസ്റ്റര്‍

August 22nd, 2012

oommen-chandy-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കെ. പി. സി. സി. ആസ്ഥാനത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.  ഇന്ദിരാ ഭവന്റെ മതിലിലും പരിസരത്തുമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ. പി. സി. സി. പുന:സംഘടന അട്ടിമറിക്കുവാനും പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുവാനും ശ്രമിക്കുകയാണെന്നും തനിക്കു ശേഷം പ്രളയം എന്ന നിലപാടാണ് ഉമ്മന്‍‌ ചാണ്ടിക്കെന്നും പോസ്റ്റര്‍ കുറ്റപ്പെടുത്തുന്നു. കോതമംഗലത്തെ നേഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി വര്‍ഗ്ഗീയ വാദിയാണെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. കെ. പി. സി. സി. ആസ്ഥാനത്തെ പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോണ്‍‌ഗ്രസ്സ് പ്രവര്‍ത്തകര്‍ അവ നീക്കം ചെയ്തു. കെ. പി. സി. സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസ്സിലെ ഉള്‍പ്പോര് തെരുവിലേക്കും വരുന്നു എന്നതിന്റെ സൂചനയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഒളിമ്പ്യന്‍ ഇര്‍ഫാന് ജന്മനാടിന്റെ വരവേല്പ്

August 22nd, 2012

irfan-epathram

കുനിയില്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച മലയാളിതാരം  കെ.ടി. ഇര്‍ഫാന്  ജന്മനാടിന്റെ ഉജ്ജ്വലമായ സ്വീകരണം. കോഴിക്കോട് വിമാനത്താവളം മുതല്‍ കുനിയില്‍ വരെ നാടിന്റെ ഹൃദ്യമായ വരവേല്പാണ് ജനങ്ങള്‍ നല്‍കിയത്.ഇടയ്ക്ക് ചിലര്‍ വഴിതടഞ്ഞു നിര്‍ത്തി പൂമാലയും പൂച്ചെണ്ടും കൊണ്ട് മൂടി. ഉച്ചക്ക് ഒരുമണിയോടെ കരിപ്പൂരിലെത്തിയ ഇര്‍ഫാനെ സ്വീകരിക്കുവാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ ഒരു ജനക്കൂട്ടം തന്നെ എത്തിയിരുന്നു. കൈവീശി പുഞ്ചിരിച്ചു കൊണ്ട് ഒളിമ്പ്യന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. കുടുംബത്തോടൊപ്പം അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും എത്തിയിരുന്നു.
തുറന്ന വാഹനത്തില്‍   കുനിയില്‍  അല്‍ അന്‍‌വര്‍ സ്കൂളിന്റെ അങ്കണത്തില്‍ ഒരുക്കിയ സ്വീകരണ വേദിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം വിയര്‍ത്തു കുളിച്ചിരുന്നു. കുനിയിലെ നാട്ടുവഴികളില്‍ നിന്നും ആരംഭിച്ച നടത്തത്തിലൂടെ ലണ്ടന്‍ ഒളിമ്പിക്സ് വേദിയില്‍ചെന്നെത്തിയ  ഇര്‍ഫാനെ കൂട്ടുകാരും നാട്ടു കാരും ചേര്‍ന്ന് സ്നേഹാദരങ്ങള്‍ കൊണ്ട് മൂടി. തനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഇര്‍ഫാന്‍ വിനയാന്വിതനായി.
താന്‍ സ്വപ്നത്തില്‍ പോലും കാണാതിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. രാഷ്ട്രപതി ഭവന്റെ ഉള്ളില്‍ കയറാനായതും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കും ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചതുമായ അനുഭവങ്ങള്‍ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു. കായിക താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സൂചിപ്പിക്കുവാന്‍ ഇര്‍ഫാന്‍ മറന്നില്ല. കണ്ണൂരില്‍ നിന്നും ഉള്ള രാജു എന്ന വ്യക്തിയും നടന്‍ പത്മശ്രീ മോഹന്‍ലാലും തനിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും അദ്ദേഹം പറഞ്ഞു.ഒളിമ്പിക്സില്‍ മെഡല്‍ ഒന്നും നേടിയില്ലെങ്കിലും ഇര്‍ഫാന്റെ നടത്തം ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല ദേശീയ റിക്കോര്‍ഡിടുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ഒളിമ്പ്യന്‍ ഇര്‍ഫാന് ജന്മനാടിന്റെ വരവേല്പ്


« Previous Page« Previous « എം.എം. ഹസ്സന്‍ ആര്‍ത്തി പൂണ്ട ദേശാടനപക്ഷി: വി. ഡി. സതീശന്‍
Next »Next Page » മുഖ്യമന്ത്രി ഉമ്മന്‍‌ ചാണ്ടിക്കെതിരെ കെ. പി. സി. സി. ആസ്ഥാനത്ത് പോസ്റ്റര്‍ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine