
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്, പീഡനം, സ്ത്രീ
ശബരിമല: കൃഷി മന്ത്രി കെ. പി. മോഹനനൊപ്പം രണ്ടു വനിതാ പോലീസുകാരികള്‍ മലകയറിയതായി ആരോപണം. നീലിമല വരെ മന്ത്രിക്കൊപ്പം ഇവര്‍ ഉണ്ടയിരുന്നതയി പറയപ്പെടുന്നു. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ എ. ഡി. ജി. പി ഉത്തരവിട്ടു. എന്നാല്‍ വനിതാ പോലീസുകാര്‍ പമ്പ വരെ മാത്രമെ തന്നെ അനുഗമിച്ചുള്ളൂ എന്നാണ് മന്ത്രിയുടെ പ്രതികരണം.
തിങ്കളാശ്ച പുലര്‍ച്ചെയാണ് മന്ത്രിയും സംഘവും ശബരിമലയില്‍ എത്തിയത്. പമ്പ വരെ മാത്രമേ യുവതികളായ സ്ത്രീകളെ കടത്തിവിടാറുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും ഋതുകാലം കഴിഞ്ഞ സ്ത്രീകള്‍ക്കും മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ.
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍
കൊല്ലം: ജയില്‍ മോചിതനായ കേരളാ കോണ്‍ഗ്രസ്സ് (ബി) പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ മകനും മന്ത്രിയുമായ കെ. ബി. ഗണേശ് കുമാറിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഗണേശ് കുമാറിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഇതിനോടകം പിള്ളയില്‍ നിന്നും വന്നു കഴിഞ്ഞു. അണികള്‍ക്കിടയിലും ഇതിന്റെ പ്രതികരണം കണ്ടു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരു പക്ഷത്തുമായി നിലയുറപ്പിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടിയുടെ ഏക മന്ത്രിയായ ഗണേശ് കുമാറിനെ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകും എന്നാണ് സൂചനകള്‍.
കേരള രാഷ്ടീയത്തിലെ അതികായന്മാരില്‍ ഒരാളായ ബാലകൃഷ്ണ പിള്ളക്ക് മകനുമായി ഒരേറ്റുമുട്ടലിനുള്ള ബാല്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതും പ്രായാധിക്യവും തന്നെയാകും പിള്ളക്ക് പ്രധാന വെല്ലുവിളി. കേരള കോണ്‍ഗ്രസ്സ് (ബി) യില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭൂരിപക്ഷം അണികളും നേതാക്കന്മാരും ഗണേശ് കുമാറിനൊപ്പം നില്‍ക്കും എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. വളരെ നേരിയ ഭൂരിപക്ഷം ഉള്ള യു. ഡി. എഫ്. സര്‍ക്കാറിനെ സംബന്ധിച്ച് ഗണേശ് കുമാറിനെ തള്ളിക്കളയുവാന്‍ ആകില്ല. എന്നാല്‍ എന്‍. സി. പി. എം. എല്‍. എ. തോമസ് ചാണ്ടിയെ തന്നോടൊപ്പം നിര്‍ത്തുവാനാണ് പിള്ളയുടെ നീക്കം. അതോടെ ഗണേശ് കുമാറിനെ പിന്‍വലിച്ചാലും പാര്‍ട്ടിക്കും യു. ഡി. എഫിനും ദോഷമുണ്ടാകില്ലെന്ന് കരുതുന്നു. ഈ നീക്കത്തിനു യു. ഡി. എഫിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നായര്‍ സമുദായത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ് (ബി). സമുദായാംഗമായ മന്ത്രിയെ പിന്‍വലിച്ച് അന്യ സമുദായക്കാരനെ മന്ത്രിയാക്കുന്നതിനോട് നായര്‍ സമുദായാംഗങ്ങള്‍ യോജിക്കുമോ എന്നും പാര്‍ട്ടിയില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. ഒരു പിളര്‍പ്പുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും പാര്‍ട്ടിയുടെ നിലനില്പു തന്നെ ഇല്ലാതാകുമെന്നും കരുതുന്നവര്‍ ഉണ്ട്. ഇപ്പോള്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭാവിയില്‍ ഒരു പക്ഷെ ഒരിക്കലും എം. എല്‍. എ. സ്ഥാനം ലഭിച്ചേക്കില്ല എന്ന് കരുതി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നതായി സൂചനയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
ഇരിട്ടി : ബംഗാളി യുവതിയെ മാനഭംഗ പ്പെടുത്തിയതിനു ശേഷം നഗ്നയാക്കി റോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ സ്വദേശി മുഹമ്മദ് ഷെറീഫ് (27), മത്സ്യ ക്കച്ചവടക്കാരനായ മണിപ്പാറ സ്വദേശി ജംഷീര്‍(21), പി. സി. ബിജു (38), ഉളിക്കല്‍ കൊമ്പനാം പറമ്പില്‍ മുഹമ്മദ് സാലിഹ് (22) എന്നിവരെയാണ് ഇരിട്ടി സി. ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കാമുകനായ ബംഗാളി യുവാവിനെ തേടി ബന്ധുവിനും സുഹൃത്തിനുമൊപ്പം ഡിസംബര്‍ 19 നു ഇരിട്ടിയില്‍ എത്തിയതായിരുന്നു യുവതി. നിര്‍മ്മാണ ത്തൊഴിലാളിയായ അയാള്‍ വീരാജ്പേട്ടയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ യുവതിയും കൂടെ ഉണ്ടായിരുന്നവര്‍ അവിടേക്ക് പോയി. അപ്പോളേക്കും കാമുകന്‍ നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 24 നു രാത്രി മൂവ്വരും ഇരിട്ടിയിലേക്ക് തിരിച്ചു പോരുവാനായി വാഹനം കാത്തു നിന്നു. ആ സമയം അതു വഴി വന്ന ടിപ്പര്‍ ലോറി കൈ കാണിച്ചു നിര്‍ത്തി അവര്‍ അതില്‍ യാത്ര തുടര്‍ന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഇരിട്ടിയി ലേക്കാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാതി വഴിയില്‍ വച്ച് മറ്റൊരു വഴിയിലൂടെ ഉളിക്കലിലേക്കും പിന്നീട് വയത്തൂരിലെ പുഴക്കരയിലേക്കും പോയി. അവിടെ വച്ച് യുവതിക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് ജംഷീറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളും യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയേയും കൂടെ ഉണ്ടായിരുന്നവരേയും ലോറിയില്‍ കയറ്റിയ സംഘം ഉളിക്കലിനടുത്ത് ലോഡില്‍ നഗ്നരാക്കി ഇറക്കി വിട്ടു.
യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപത്തെ വീട്ടമ്മ വസ്ത്രങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മൃഗീയമായ പീഢനത്തിനിരയായതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതിയെ ആദ്യം ഇരിട്ടി താലൂക്ക് ആസ്പത്രിയിലും പിന്നീട് കണ്ണൂര്‍ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുവതിക്കൊപ്പ മുണ്ടായിരുന്നവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച ലോറിയും ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പീഢനത്തിനിരയായ യുവതിക്ക് വേണ്ട ചികിത്സയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ
തൃശ്ശൂര്‍: തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളറ്റ ഏഴു പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പടക്ക നിര്‍മ്മാണ ശാലയുടെ ഉടമയായ ജോഫിയും കൊല്ലപ്പെട്ടു. വാഹനങ്ങള്‍ എത്തുവാന്‍ ബുദ്ധിമുട്ടുള്ള ഒരു കുന്നിന്റെ മുകളില്‍ ആയിരുന്നു പടക്ക നിര്‍മ്മാണ ശാല. അപകടം ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്തുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കുവാന്‍ ഇടയാക്കി. രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണയ്ക്കുവാനായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ചില വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്