ഒടുവില്‍ കരിങ്കൊടി പാര്‍ട്ടിക്കു നേരെയും

November 18th, 2011

cpm-logo-epathram

കാസര്‍കോട്: പാര്‍ട്ടി വിരുദ്ധര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന സി. പി. എം. അണികള്‍ ഒടുവില്‍ പാര്‍ട്ടിയ്ക്കു നേരെയും പ്രതിഷേധത്തിന്റെ കരിങ്കൊടി കാണിക്കുവാന്‍ തുടങ്ങി. കാസര്‍കോട് ജില്ലയിലെ സി. പി. എമ്മിന്റെ ശക്തി കേന്ദ്രമായ ബേഡകത്തെ ഏരിയാ സമ്മേളന വേദിയ്ക്കരികിലെ കൊടി മരത്തിലാണ് പാര്‍ട്ടി പതാക നീക്കി കരിങ്കൊടി ഉയര്‍ന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തിയ കരിങ്കൊടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിച്ചു മാറ്റുകയായിരുന്നു. ശക്തമായ വിഭാഗീയതയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും നിലനില്‍ക്കുന്നതെന്നും ഇതിന്റെ പ്രതിഫലനമാണ് ബേഡകത്ത് കരിങ്കൊടി ഉയര്‍ത്തിയതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോ‍ര്‍ട്ടുകള്‍ ഉണ്ട്. ബേഡകത്തെ കൂടാതെ പടുപ്പ്, ബന്തടുക്ക, ആനക്കല്ല് എന്നിവിടങ്ങളിലും പാര്‍ട്ടി കൊടികള്‍ക്ക് പകരം കരിങ്കൊടി ഉയര്‍ത്തിയതയി കണ്ടെത്തിയിട്ടുണ്ട്.

ബേഡകം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം തോറ്റതിനെ തുടര്‍ന്ന് സമ്മേളനം റദ്ദു ചെയ്യുവാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കിയതായാണ് അറിയുന്നത്. വി. എസ്. അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചപ്പോള്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന ജില്ലയാണ് കാസര്‍കോഡ്. നേതൃത്വത്തിനെതിരെ പോസ്റ്ററുകളും പ്രകടനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പാര്‍ട്ടിയുടെ ഏരിയാ സമ്മേളന വേദിയ്ക്കരികില്‍ അടക്കം പ്രദേശത്തെ പലയിടങ്ങളിലും പാര്‍ട്ടി കൊടി മാറ്റി പകരം കരിങ്കൊടി ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഫിഫ്ത് എസ്റ്റേറ്റ്‌ കൂട്ടായ്മ

November 18th, 2011

brp-bhasker-epathram

എറണാകുളം: നമ്മുടെ ജനാധിപത്യം പക്വത ആര്ജ്ജിക്കാതെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അധികാര ദുര്‍വിനിയോഗത്തിലും അടിമുടി അടിമുടി മുങ്ങി അഴികിയാര്‍ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആരാണ് ആശ്രയം? അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവര്‍ എങ്ങോട്ട് പോകും? ജനങ്ങള്‍ ധര്‍മ്മ സങ്കടങ്ങളില്‍ അലയുമ്പോള്‍ അവര്‍ കണ്ടെത്തുന്ന വഴികളാണ് ചെറിയ ചെറിയ ജനകീയ പ്രതിരോധ ശൃംഖലകള്‍, ആ ശൃംഖലകള്‍ക്ക് ആശയപരമായ വ്യക്തത കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ ഫലങ്ങളില്‍ ഒന്നാണ് ഫിഫ്ത് എസ്റ്റേറ്റ്.
    
ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളം ജില്ലാ കൂട്ടായ്മ നവംബര്‍ 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം സൌത്തിലുള്ള ശിക്ഷക്ഭവന്‍ ഹാളില്‍ ചേരും. സമ്മേളനത്തില്‍ ബി. ആര്‍. പി. ഭാസ്കര്‍, സാറാ ജോസഫ്‌, കെ. വേണു, പി. എം. മാനുവല്‍ എന്നിവര്‍ പങ്കെടുക്കും. ഫിഫ്ത് എസ്റ്റേറ്റിന്റെ ലക്ഷ്യങ്ങളോട് താല്പര്യമുള്ളവര്‍ക്ക് കൂട്ടായ്മയില്‍ പങ്കെടുക്കണമെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക തങ്കച്ചന്‍ കോന്നുള്ളി – 9447368391, വിനോയ്‌ കുമാര്‍ ടി. കെ. (ജില്ലാ കോ-ഓഡിനേറ്റര്‍) – 9995777263

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ

November 17th, 2011

mj-jacob-epathram

കൊച്ചി: മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി എം. ജെ. ജേക്കബ് മത്സരിക്കും. സി. പി. എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി. പി. എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥി യാക്കുവാനുള്ള സി. പി. എം. തീരുമാനം ഇടതു മുന്നണി ജില്ലാ കമ്മറ്റിയും അംഗീകരിച്ചു. നേരത്തെ രണ്ടു തവണ എം. ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

2006-ല്‍ ടി. എം. ജേക്കബിനെ 5000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ എം. ജെ. ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ നൂറ്റമ്പതിനടുത്ത് വോട്ടുകള്‍ക്കാണ് ടി. എം. ജേക്കബിനോട് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും നേരത്തെ രണ്ടു മത്സരങ്ങളില്‍ കാഴ്ച വെച്ച പോരാട്ട വീര്യവുമാണ് ഒരിക്കല്‍ കൂടെ എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇടതു പക്ഷത്തിന് പ്രേരണയായത്. കൂടാതെ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധ്യത കൂട്ടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഈ മാസം 24 നു ഇടതു മുന്നണി നിയോജക മണ്ഡലം കണ്‍‌വെന്‍ഷന്‍ നടത്തും. അന്തരിച്ച ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സംസ്ഥാന രാഷ്ടീയത്തില്‍ ഇരു മുന്നണികളേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് പിറവത്ത് നടക്കുക എന്നതിനാല്‍ ഇരു പക്ഷത്തേയും സംസ്ഥാന ദേശീയ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു

November 17th, 2011

മൂന്നാര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ എം മാണിയുടെ ബന്ധുകൂടിയായ   മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍, ഇടുക്കി ഡി. സി. സി. റോയ്‌. കെ. പൌലോസ്‌ എന്നിവര്‍ ഈ നിയമനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ നിയമിച്ചത് കോഴിക്ക് കുറുക്കന്റെ കാവല്‍ ഏര്‍പ്പെടുത്തിയതിന്‌ തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചത്. റിസോര്‍ട്ട്‌ ഉടമകള്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായിട്ടുള്ള മാത്യുവിന്‌ ചിത്തിരപുരത്ത്‌ സ്വന്തമായി റിസോര്‍ട്ടുമുണ്ടെന്ന് ഒര‌ു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. എന്നാല്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവന്നതെന്നും ചിത്തിരപുരത്ത് തന്റെ പേരില്‍ റിസോര്‍ട്ടില്ലെന്നും മാത്യു പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍മോചിതനായ ജയരാജന് ഉജ്ജ്വല സ്വീകരണം

November 17th, 2011
jayarajan-epathram
തിരുവനന്തപുരം:  സുപ്രീം കോടതി  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം.വി ജയരാജന് സി. പി. എം പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനും ദിവസങ്ങളായി പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന ജയരാജന്‍. ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് ശേഷം പൂജപ്പുരജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജയരാജനെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനു പേര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. തുടര്‍ന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്കും തെറ്റു പറ്റാമെന്നും അതു തിരുത്തേണ്ടത് ജനമാണെന്നും ജയരാജന്‍ പറഞ്ഞു. പാതയോരത്ത് പ്രകടനം നടത്തുന്നത് ജുഡീഷ്യറിക്കെതിരല്ലെന്നും ജനം തെരുവില്‍ സമരം നടത്തുന്നത് സാധാരണമാണെന്നും സൂചിപ്പിച്ച ജയരാജന്‍. ലോകം തന്നെ ഉറ്റുനോക്കുന്ന അമേരിക്കയിലെ വോള്‍സ്‌ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജഡ്‌ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന വാക്ക് പ്രയോഗിച്ചതാണ് ജയരാജന്റെ പേരില്‍ കോടതിയക്ഷ്യ കേസെടുക്കുവാന്‍ കാരണമായത്. കേസില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കുവാനും ശിക്ഷിക്കുകയായിരുന്നു. ജയരാജനെ പൂജപ്പുര ജയിലിലേക്ക് അയച്ചു. ജാമ്യം ലഭിക്കുവാനായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ചില നിലപാടുകളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയരാജനു ജാമ്യം അനുവച്ച സുപ്രീം കോട്ടതി 10000 രൂപ ജാമ്യത്തുകയായും 2000 രൂപ പിഴയും ഒടുക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജയരാജന്റെ അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുമ്പാകെ സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് ഹാജരാക്കുകയും കോടതി നിര്‍ദ്ദേശിച്ച ജാമ്യത്തുകയും പിഴയും അടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റിലീസിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതു കൈപ്പറ്റിയ ജയില്‍ അധികൃതര്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ജയരാജന്‍ മോചിതനായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « കെ. വി. അബ്ദുല്‍ ഖാദറിന് എതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി
Next »Next Page » മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine