സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി

May 7th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് പത്ത് മിനുട്ട് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

ഗതാഗത -റോഡ്‌ സുരക്ഷാ കമ്മീഷണർമാരുടെ യോഗ തീരുമാന പ്രകാരമാണ് 10 മിനിറ്റ്‌ ഇടവേളയിലുള്ള പെർമിറ്റ് നൽകുക. മത്സരയോട്ടം തടയാൻ ഇത്രയും സമയ വ്യത്യാസം വേണം.

മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന. ബസ്സുടമകൾ എതിർത്താൽ നിയമ നടപടികളുടെ കോടതിയെ സമീപിക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

May 2nd, 2025

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ന് രാവിലെ 10.15 നു വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

8800 കോടി രൂപ ചെലവിലാണ് ഈ തുറമുഖം സ്ഥാപിച്ചിരിക്കുന്നത്‌. ഇനി ട്രാൻഷിപ്പ്‌മെന്റ്‌ ഹബ്ബ്‌ നിലവിലുള്ള ക്ഷമതയിൽ നിന്ന്‌ മൂന്നിരട്ടിയായി വർദ്ധിപ്പിക്കും. അതോടെ ലോകത്തുള്ള വലിയ വലിയ ചരക്കു കപ്പലുകൾക്ക്‌ ഇവിടേക്ക് എത്താൻ കഴിയും. ഇത്രയും കാലം ഇന്ത്യയിലെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നിലനിന്നിരുന്നത്‌. ഈ സ്ഥിതി വിശേഷത്തിന്‌ മാറ്റം വരികയാണ്‌. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കും എന്നും തുറമുഖം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഗവർണ്ണർ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന മന്ത്രിമാർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി,  എം. പി. മാരും എം. എല്‍. എ.മാരും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു. Face Book Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

March 27th, 2025

bus_epathram
പാലക്കാട് : വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്കായ ഒരു രൂപയില്‍ നിന്ന് മിനിമം അഞ്ച് രൂപയാക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ സമരം ചെയ്യാൻ ഒരുങ്ങുന്നു.

യാത്രാ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റ് അതേപടി നില നിർത്തുക, ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ബസ്സ് സംരക്ഷണ ജാഥ നടത്തും.

പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ്സ് സർവ്വീസ് നിര്‍ത്തി വെക്കും എന്നും ബസ്സ് ഉടമകളുടെ സംഘടന (ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍) പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ബസ്സുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണ് എന്ന് ബസ്സുടമകൾ പറയുന്നു. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് ഒരു രൂപയാണ്. ഈ നിരക്കില്‍ ഇനിയും ഓടാൻ കഴിയില്ല. സമരത്തിന് മുന്നോടി യായിട്ടാണ് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ്സ് സംരക്ഷണ ജാഥ നടത്തുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

March 5th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ജീവന ക്കാർക്ക് എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം നൽകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ച് അടക്കുവാൻ കഴിയും. ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കും എന്നും മന്ത്രി അറിയിച്ചു.

സർക്കാർ പല ഘട്ടങ്ങളിലായി പതിനായിരം കോടി യോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധി കൾ ഉണ്ട് എങ്കിലും പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെ. എസ്. ആർ. ടി. സി. യിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് ജീവന ക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണ് എന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. ഇതിനായി ഓരോ ദിവസവും വരുമാനത്തിൻ്റെ 5 ശതമാനം മാറ്റി വെക്കുകയാണ്.

2024 സെപ്റ്റംബർ വരെയുള്ള ആനുകൂല്യങ്ങൾ രണ്ടു മൂന്നു മാസങ്ങൾക്ക് ഉള്ളിൽ നൽകാൻ കഴിയും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാൻ കഴിഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്. അനാവശ്യ ചെലവുകൾ കുറക്കാൻ സി. എം. ഡിക്ക് നിർദ്ദേശം നൽകി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്.

ബസ്സ് സർവ്വീസ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവയിൽ പരാതികൾ ഉണ്ടെങ്കിൽ 149 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും.

143 ബസ്സുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെ. എസ്. ആർ. ടി. സി. യുടെ കട മുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. PRDKSRTC F B 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി

December 6th, 2024

advertisement-on-kseb-electricity-pole-is-criminal-case-ePathram

കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളിലെ അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യുവാനും സുരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കുവാനും കെ. എസ്. ഇ. ബി. ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പൊതു ജനങ്ങൾക്ക് അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തത് എന്ത് കൊണ്ട് എന്നും കോടതി ചോദിച്ചു.

കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ കോടതിയില്‍ വിശദീകരിക്കുകയും കെ. എസ്. ഇ. ബി. സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം എന്നും കോടതി ഉത്തരവിൽ പറയുന്നു.

കേബിളുകൾ നീക്കം ചെയ്യുന്നതിന് എതിരെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി യിലാണ് അപകടര കരമായ കേബിളുകള്‍ നീക്കം ചെയ്യുവാൻ ഹൈക്കോടതി നിര്‍ദ്ദേശം.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1412310»|

« Previous « ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
Next Page » തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ »



  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine