പന്ന്യന്‍ ‘പാവ’ സെക്രട്ടറി; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വെഞ്ഞാറമ്മൂടി ശശി

August 10th, 2014

തിരുവനന്തപുരം: തിരുവാനന്തപുരം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.പാര്‍ട്ടി സെക്രട്ടറിയായിരിക്കുവാന്‍ വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ‘പാവ സെക്രട്ടറി’യാണ് പന്ന്യന്‍ രവീന്ദ്രനെന്നും. ഇത്തരം വ്യക്തികള്‍ സെക്രട്ടറിയായി ഇരിക്കുന്നതിന്റെ ദോഷങ്ങളാണ് താന്‍ അടക്കം ഉള്ളവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. പന്ന്യന്‍ ഫുഡ്ബോളിനെ പറ്റി പുസ്തകം എഴുതും സിനിമ കാണും ഇതൊക്കെ നല്ലതു തന്നെ പക്ഷെ പാര്‍ട്ടി സെക്രട്ടറിക്കു വേണ്ട ഗുണങ്ങള്‍ അദ്ദേഹത്തിനില്ല. സ്വന്തമായി തീരുമാനം എടുക്കുവാനും അതു നടപ്പിലാക്കുവാനും കഴിവില്ലാത്ത വ്യക്തിയാണ് പന്ന്യനെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.

ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ഒരു ഘടകത്തിലും താന്‍ അടക്കം ഉള്ളവര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണ്. ബെന്നറ്റ് എബ്രഹാമിന്റെ പേരു സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടന്നുവരുവാനായി നിര്‍ദ്ദേശിച്ചതും അതിനായി അമിതോത്സാഹം കാണിച്ചതും പന്ന്യന്‍ ആണെന്ന് ശശി ആരോപിച്ചു.

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. അങ്ങിനെയെങ്കില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെയും നടപടിയെടുക്കേണ്ടിവരും. തനിക്കെതിരെ നടപടി വരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മറ്റിയില്‍ വന്നതോ വരാന്‍ ഇരിക്കുന്നതോ ആയ കാര്യങ്ങള്‍ വാര്‍ത്തയാകുന്നത് എങ്ങിനെയെന്ന് ശശി ചോദിച്ചു.മാധ്യമങ്ങള്‍ വഴിയുള്ള പ്രശസ്തിക്കായി ശ്രമിക്കുന്നത് പന്ന്യന്‍ രവീന്ദ്രന്‍ ആണെന്നും വാര്‍ത്ത ചോര്‍ത്തുന്നത് പന്ന്യന്‍ അല്ലെങ്കില്‍ അദ്ദേഹം ആരോപണം നിഷേധിക്കുവാന്‍ തയ്യാറാ‍കണമെന്നും ശശി പറഞ്ഞു.

സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്നും തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചതായും ശശി തുറന്നടിച്ചു. താന്‍ സി.പി.ഐയില്‍ നിന്നും വിട്ടു പോയാലും തുടര്‍ന്നും ഇടതു പക്ഷത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ശശി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.എ. ബേബി സി. പി. എമ്മിനു തലവേദനയാകുന്നു

June 14th, 2014

ma-baby-epathram

തിരുവനന്തപുരം: സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സി. പി. എമ്മിനു തലവേദനയാകുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍. കെ. പ്രേമചന്ദ്രനോട് തോറ്റതിനെ തുടര്‍ന്ന് എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെക്കുവാന്‍ തീരുമാനിച്ചതായും പാര്‍ട്ടി അതു തള്ളിയെന്നും എന്നാല്‍ ബേബി പാര്‍ട്ടി തീരുമാനത്തിനു വഴങ്ങുന്നില്ല എന്നുമാണ് സൂചന. നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബേബി മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. തിങ്കളാഴ്ച ബേബിയെ നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തെ പരാജയത്തോടൊപ്പം താന്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ നിയമ സഭാ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജിക്കാര്യം ബേബി ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ബേബിയുടെ രാജി സന്നദ്ധത തള്ളി. ലോക്‍സഭയിലേക്കും നിയമ സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുമ്പും വ്യത്യസ്ഥമായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പരാജയത്തിന്റെ പേരില്‍ എം. എ. ബേബി രാജി വെക്കുകയാണെങ്കില്‍ അത് കൊല്ലത്തെ പരാജയത്തിന്റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത സി. പി. എം. ഔദ്യോഗിക നേതൃത്വത്തിനു വീണ്ടും തിരിച്ചടിയാകും. ബേബിയുടെ രാജിയിലൂടെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടി ഉണ്ടായതും ഒപ്പം രണ്ടായിരുന്ന ആര്‍. എസ്. പി. കളുടെ ലയനവും പാര്‍ട്ടി അംഗങ്ങളിലും അണികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.

സി. പി. എമ്മിന്റെ പിടിവാശി മൂലമാണ് കൊല്ലത്ത് ആര്‍. എസ്. പി. ക്ക് ലോക്‍സഭാ സീറ്റു നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഇടതു മുന്നണി വിട്ട ആര്‍. എസ്. പി. യു. ഡി. എഫില്‍ ചേര്‍ന്നു. എന്‍. കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ അതൊരു അഭിമാന പ്രശ്നമായി കണ്ട് സി. പി. എം. തങ്ങളുടെ സംഘടനാ ശേഷി മുഴുവന്‍ പുറത്തെടുത്തു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിക്കൊണ്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ഒടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരനാറിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നിടം വരെ എത്തി. എന്നാല്‍ സി. പി. എമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രകോപന പരമായ സമീപനങ്ങളോട് സംയമനം പാലിച്ച ആര്‍. എസ്. പി. അധിക്ഷേപങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും എന്ന് പറഞ്ഞൊഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രേമചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. എം. എ. ബേബി നിയമസഭാംഗമായ കുണ്ടറ മണ്ഡലത്തില്‍ വരെ പിന്‍‌തള്ളപ്പെട്ടു. അഭിമാന പോരാട്ടത്തില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടെയായ ബേബിയുടെ പരാജയം മൂലം കനത്ത തിരിച്ചടിയാണ് സി. പി. എമ്മിനു സംഭവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയും രാജിക്കൊരുങ്ങി

May 19th, 2014

ma-baby-epathram

കൊല്ലം: ലോൿസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും, സ്വന്തം മണ്ഡലമായ കുണ്ടറയില്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എന്‍. കെ. പ്രേമചന്ദ്രന് ഭൂരിപക്ഷവും ലഭിച്ച സാഹചര്യത്തിൽ, എം. എൽ. എ. സ്‌ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം എം. എ. ബേബി പി. ബി. യോഗത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌. എന്നാൽ പാർട്ടി സെക്രട്ടറി കാരാട്ട് ബേബിയെ ഇതിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആന്‍റോ ആന്‍റണിക്ക് വധ ഭീഷണി

May 18th, 2014

kerala-police-epathram

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും ജയിച്ച കോൺഗ്രസ് എം. പി. ആന്‍റോ ആന്‍റണി, തനിക്കും കുടുംബത്തിനും വധ ഭീഷണിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും കോട്ടയം എസ്‌. പി. ക്കും പരാതി നല്‍കി. തന്നെയും കുടംബത്തെയും ഇല്ലാതാക്കാന്‍ ആരോ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ആന്റോ ആന്റണിയുടെ കഞ്ഞിക്കുഴി വീടിന്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോൺഗ്രസിന്റെ നാണം മറച്ച് കേരളം

May 17th, 2014

voting-machine-epathram

തിരുവനന്തപുരം: രാജ്യമാകെ തൂത്തെറിയപ്പെട്ടിട്ടും കേരളത്തിൽ കോൺഗ്രസിന് ആശ്വസിക്കാവുന്ന വിധി. ആകെയുള്ള 20 സീറ്റിൽ 12ലും യു. ഡി. എഫ്. വിജയിച്ചു. എൽ. ഡി. എഫിന് 8 സീറ്റ് ലഭിച്ചു. ബി. ജെ. പി. ഇത്തവണയും അക്കൌണ്ട് തുറന്നില്ല. കോൺഗ്രസ് 13 സീറ്റിൽ നിന്നും 9 സീറ്റിലേക്ക് ചുരുങ്ങി. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രത്തിലെ അതി ദയനീയ പരാജയം കണക്കിലെടുത്താൽ കേരളത്തിലേത് അത്ര വലിയ തോൽവിയായി കണക്കാക്കേണ്ടതില്ല. കൂടാതെ മത്സരിച്ച കേന്ദ്ര മന്ത്രിമാർ എല്ലാവരും വിജയിച്ചു എന്ന് ആശ്വസിക്കാം. മുസ്ലീം ലീഗ് രണ്ടും കേരള കോൺഗ്രസ് (എം) ഒരു സീറ്റും നിലനിർത്തി. എൽ. ഡി. എഫ്. 4 സീറ്റിൽ നിന്നും 8 ലേക്ക് ഉയർന്നു. സി. പി. എം. നാല് സീറ്റുകൾ നിലനിർത്തി. രണ്ടു സ്വതന്ത്രർ അടക്കം 7 സീറ്റ് സി. പി. എമ്മിനും സി. പി. ഐ. ക്ക് ഒരു സീറ്റും നേടാനായി. എങ്കിലും ഭരണ വിരുദ്ധ വികാരം മുതലാക്കാൻ ഇടതിനായില്ല. എം. ബി. രാജേഷിന്റെ മിന്നുന്ന വിജയം ഒഴിച്ചാൽ നഷ്ടങ്ങളാണ് ഏറെയും. രാജ്യത്താകമാനം കോൺഗ്രസ് വിരുദ്ധ വികാരം അലയടിച്ചപ്പോൾ, കാസർക്കോട്ട് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു,

തിരുവനന്തപുരത്ത് സി. പി. ഐ. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി ശശി തരൂര്‍ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി. ജെ. പി. യുടെ ഒ. രാജഗോപാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. തരൂര്‍ 295126 വോട്ടും, രാജഗോപാല്‍ 281264 വോട്ടും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു.

ആറ്റിങ്ങലില്‍ സി. പി. എം. സിറ്റിങ് സ്ഥാനാര്‍ഥി എ. സമ്പത്ത് മണ്ഡലം നിലനിര്‍ത്തി. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ 69806 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സമ്പത്ത് 391346 വോട്ടും ബിന്ദു കൃഷ്ണ 321540 വോട്ടും നേടി.

കൊല്ലത്ത് പി. ബി. അംഗം എം. എ. ബേബിയുടെ തോൽവി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയായി. അവസാന നിമിഷം മുന്നണി വിട്ട് യു. ഡി. എഫിൽ ചേക്കേറിയ ആർ. എസ്. പി. യിലെ എൻ. കെ. പ്രേമചന്ദ്രൻ വൻ വിജയം നേടി. പ്രേമചന്ദ്രൻ 37649 വോട്ടിന്റെ ഭൂരിപക്ഷം നേടി. പ്രേമചന്ദ്രന്‍ അകെ 408528 വോട്ടാണ് നേടിയത്. ബേബി 370879 വോട്ടും ബി. ജെ. പി. യുടെ പി. എം. വേലായുധന്‍ 58671 വോട്ടും പിടിച്ചു.

കോൺഗ്രസിൽ നിന്നും വന്ന പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി നിര്‍ത്തി വോട്ട് പിടിക്കാനുള്ള ഇടത് തന്ത്രം പത്തനംതിട്ടയില്‍ പാളി. യു. ഡി. എഫ്. സിറ്റിങ് എം. പി. ആന്റോ ആന്റണി 56191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആന്റോ ആന്‍റണിക്ക് 358842 വോട്ടും, പീലിപ്പോസിന് 302651 വോട്ടും ലഭിച്ചു. ബി. ജെ. പി. യുടെ എം. ടി. രമേശ് 138954 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.

മാവേലിക്കരയില്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നേല്‍ സുരേഷ് 32737 വോട്ടിന് ചെങ്ങറ സുരേന്ദ്രനെ തോല്‍പിച്ചു. കൊടിക്കുന്നേല്‍ 402432ഉം ചെങ്ങറ 369695ഉം വോട്ടുകള്‍ നേടി. ബി. ജെ. പി. യുടെ പി. സുധീര്‍ 79743 വോട്ട് പിടിച്ചു.

ഏറെ വിവാദങ്ങ ള്‍ക്കൊടുവിലും ആലപ്പുഴയില്‍ സിറ്റിങ് എം. പി. യും കേന്ദ്ര മന്ത്രിയുമായ കെ. സി. വേണുഗോപാല്‍ വിജയിച്ചു. എൽ. ഡി. എഫ്. സ്ഥാനാര്‍ഥി സി. ബി. ചന്ദ്രബാബുവിനെ 19407 വോട്ടിന് വേണുഗോപാല്‍ പരാജയപ്പെടുത്തി. വേണുഗോപാല്‍ 462525ഉം ചന്ദ്രബാബു 443118ഉം വോട്ടുകള്‍ നേടി. ബി. ജെ. പി. യുടെ പിന്തുണയോടെ മത്സരിച്ച ആർ. എസ്. പി. – ബി. യുടെ എ. വി. താമരാക്ഷന്‍ മൂന്നാം സ്ഥാനത്ത് എത്തി.

കോട്ടയത്ത് യു. ഡി. എഫ്. സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് – എമ്മിലെ ജോസ് കെ. മാണി ഭൂരിപക്ഷം ഉയര്‍ത്തി രണ്ടാം തവണയും വിജയം ആവർത്തിച്ചു. 120599 വോട്ടാണ് ഭൂരിപക്ഷം. 2009ല്‍ 71570 വോട്ടായിരുന്നു ഭൂരിപക്ഷം. ജോസ് കെ. മാണി 424194 വോട്ടും മാത്യു ടി. തോമസ് 303595 വോട്ടും നേടി. ബി. ജെ. പി. പിന്തുണയില്‍ മത്സരിച്ച സ്വതന്ത്രന്‍ നോബ്ള്‍ മാത്യു 44357 വോട്ട് പിടിച്ചു. ആപ്പിന്റെ അനില്‍ ഐക്കര 26381 വോട്ട് നേടി.

ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് അട്ടിമറി വിജയം നേടി. പി. ടി. തോമസിനെ മാറ്റിയതും കസ്തൂരിരംഗന്‍ വിഷയവും ഇടത് സ്വതന്ത്രന്റെ വിജയം അനായാസമാക്കി. 50542 വോട്ട് ഭൂരിപക്ഷം നേടിയ ജോയ്സ് 382019 വോട്ടുകള്‍ നേടി. യൂത്ത് കോണ്‍ഗ്രസ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസ് 331477ഉം ബി. ജെ. പി. യുടെ സാബു വര്‍ഗീസ് 50438ഉം വോട്ട് പിടിച്ചു.

എറണാകുളത്ത് സിറ്റിങ് എം. പി. യും കേന്ദ്ര മന്ത്രിയുമായ കെ. വി. തോമസ് 87047 ഭൂരിപക്ഷം ഉയർത്തി രണ്ടാമതും വിജയിച്ചു. ഇടത് സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് (266794) രണ്ടാം സ്ഥാനവും, ബി. ജെ. പി. യുടെ എന്‍. രാധാകൃഷ്ണന്‍ (99003) മൂന്നാം സ്ഥാനവും നേടി. ആപ്പ് സ്ഥാനാര്‍ഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് 51517 വോട്ട് നേടി.

ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനും, സിനിമാ താരവുമായ ഇന്നസെന്‍റ് പ്രമുഖ കോണ്‍ഗ്രസ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ പി. സി. ചാക്കോയെ അട്ടിമറിച്ചു. 13884 വോട്ടാണ് ഇന്നസെന്റിന്റെ ഭൂരിപക്ഷം. പി. സി. ചാക്കോ 344556ഉം ഇന്നസെന്റ് 358440ഉം വോട്ടും നേടി. ബി. ജെ. പി. യുടെ ബി. ഗോപാലകൃഷ്ണന്‍ 92848 വോട്ട് പിടിച്ചു.

തൃശൂരില്‍ സി. പി. ഐ. യുടെ മാനം കാത്ത് സി. എന്‍. ജയദേവന്‍ 38227 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു. ഡി. എഫിലെ കെ. പി. ധനപാലനെ പരാജയപ്പെടുത്തി കന്നി വിജയം നേടി. ജയദേവന്‍ 389209ഉം ധനപാലന്‍ 350982ഉം വോട്ട് കരസ്ഥമാക്കി. ബി. ജെ. പി. യുടെ കെ. പി. ശ്രീശന്‍ 102681 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. പ്രമുഖ എഴുത്തുകാരിയും ആപ്പ് സ്ഥാനാര്‍ഥിയുമായ സാറാ ജോസഫ് 44638 വോട്ട് പിടിച്ചതും ശ്രദ്ധേയമായി.

ആലത്തൂരില്‍ സി. പി. എമ്മിലെ പി. കെ. ബിജു ഭൂരിപക്ഷം വർദ്ധിപ്പിച്ചു കൊണ്ട് മണ്ഡലം നിലനിര്‍ത്തി. യു. ഡി. എഫ്. സ്ഥാനാര്‍ഥി ഷീബയെ 37312 വോട്ടിനാണ് ബിജു തോല്‍പിച്ചത്. ബിജു 411808 വോട്ടും ഷീബ 374496 വോട്ടും നേടി. ബി. ജെ. പി. യുടെ ഷാജുമോന്‍ വട്ടേക്കാട്ട് 87803 വോട്ടുമായി മൂന്നാം സ്ഥാനത്ത്.

പാലക്കാട് എം. ബി. രാജേഷ് 1005300ന്റെ വൻ ഭൂരിപക്ഷത്തിൽ സോഷ്യലിസ്റ്റ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ എം. പി. വീരേന്ദ്ര കുമാറിനെ തോൽപിച്ചു. ബി. ജെ. പി. യുടെ ശോഭാ സുരേന്ദ്രന്‍ 136587 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.

പൊന്നാനിയില്‍ മുസ്ലിം ലീഗ് ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവ് വന്നെങ്കിലും ഒരിക്കല്‍ കൂടി ഇ. ടി. മുഹമ്മദ്‌ ബഷീർ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി. അബ്ദു റഹ്മാനെതിരെ വിജയം നേടി. 25410 വോട്ടിന്റെ ഭൂരിപക്ഷമാണ് ബഷീറിനു ലഭിച്ചത്. വി. അബ്ദു റഹ്മാന്‍ 353093 വോട്ടും ബി. ജെ. പി. യുടെ നാരായണന്‍ മാസ്റ്റര്‍ 75212 വോട്ടും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ പിടിച്ചു.

സ്ഥാനാർഥി നിർണ്ണയത്തിൽ വന്ന എതിർപ്പുകളെ മറി കടന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് വൻ വിജയം നേടി. സി. പി. എമ്മിലെ പി. കെ. സൈനബയെ 194739 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് അഹമ്മദ് പരാജയപ്പെടുത്തിയത്. സൈനബ 242984ഉം വോട്ടും, ബി. ജെ. പി. യുടെ എന്‍. ശ്രീപ്രകാശം 64705 വോട്ടും നേടി.

കോഴിക്കോട് എൽ. ഡി. എഫിലെ എ. വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിന്നിലാക്കി യു. ഡി. എഫ്. സ്ഥാനാര്‍ഥി എം. കെ. രാഘവന്‍ സീറ്റ് നിലനിര്‍ത്തി. എം. കെ. രാഘവന്‍ 397615 വോട്ടും എ. വിജയരാഘവന്‍ 380732 വോട്ടും നേടി. ബി. ജെ. പി. യുടെ സി. കെ. പത്മനാഭന്‍ 115760 വോട്ട് പിടിച്ചു.

ഭൂരിപക്ഷം 20870 ആയി കുറഞ്ഞെങ്കിലും യു. ഡി. എഫിലെ എം. ഐ. ഷാനവാസ് വയനാട് സീറ്റില്‍ രണ്ടാമതും വിജയം നേടി. ഷാനവാസ് 377035ഉം സി. പി. ഐ. യുടെ സത്യന്‍ മൊകേരി 356165ഉം വോട്ട് നേടി. ബി. ജെ. പി. യുടെ പി. ആർ. റസ്മില്‍നാഥ് 80752 വോട്ട് നേടി.

വടകര മണ്ഡലത്തില്‍ സി. പി. എം. സ്ഥാനാര്‍ഥി എ. എം. ഷംസീറിനെ 3306 വോട്ടിന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെടുത്തി സീറ്റ് നിലനിര്‍ത്തി. മുല്ലപ്പള്ളി 416479 വോട്ടും ഷംസീര്‍ 413173 വോട്ടും പിടിച്ചു. ബി. ജെ. പി. യുടെ വി. കെ. സജീവന്‍ 76313 പിടിച്ച് മൂന്നാം സ്ഥാനത്തെത്തി. ആർ. എം. പി. അപ്രസക്തമായി.

കണ്ണൂരിൽ പി. കെ. ശ്രീമതി 6425 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി. കെ. ശ്രീമതി 427622ഉം കെ. സുധാകരന്‍ 421056ഉം വോട്ട് നേടി. ബി. ജെ. പി. യുടെ പി. സി. മോഹനന്‍ മാസ്റ്റര്‍ 51636 വോട്ട് പിടിച്ചു. സുധാകരന്റെ രണ്ട് അപരന്മാർ 6985 വോട്ട് പിടിച്ചു.

കാസര്‍കോട് സി. പി. എമ്മിന്റെ പരമ്പരാഗത കോട്ട പി. കരുണാകരന്‍ ഹാട്രിക് നേടി നിലനിര്‍ത്തിയത് വെറും 6921 വോട്ട് ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസ് യുവ നേതാവ് ടി. സിദ്ധീഖിനെയാണ് കരുണാകരൻ പരാജയപ്പെടുത്തിയത്. കരുണാകരന്‍ 384964 വോട്ടും സിദ്ധീഖ് 378043 വോട്ടും പിടിച്ചു. ബി. ജെ. പി. യുടെ കെ. സുരേന്ദ്രന്‍ 172826 വോട്ട് നേടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. എന്‍. ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു
Next »Next Page » തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പരനാറി പരമയോഗ്യൻ ആകില്ല: പിണറായി വിജയന്‍ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine