സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

October 5th, 2015

malayali-peringod-thattathazhath-against-drug-addicts-ePathram
പട്ടാമ്പി : ലഹരി ഉപയോഗി ക്കുന്നവരെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കാൻ അനുവദിക്കരുത് എന്നും സ്ഥാനാര്‍ത്ഥി പട്ടിക കളില്‍ നിന്നു വരെ മാറ്റി നിർത്തണം എന്നും കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് കമ്മിറ്റി യോഗം രാഷട്രീയ പാര്‍ട്ടി കളോട് ആഹ്വാനം ചെയ്തു.

മദ്യപാനി കളും മറ്റു ലഹരി ഉത്പന്നങ്ങള്‍ ഉപയോഗി ക്കുന്ന വരും മദ്യ ശാല കള്‍ക്ക് ഒത്താശ ചെയ്യുന്നവരും ജന പ്രതിനിധി കൾ ആയാല്‍ നാട് അരക്ഷിതാ വസ്ഥയിൽ ആവും എന്നും യോഗം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തു കളെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത മാക്കാന്‍ സഹ കരിക്കുന്ന വര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടിക യില്‍ മുന്‍ഗണന നല്‍കണം എന്നും യോഗം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ ഹുസൈന്‍ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. അലി, വേലുണ്ണി, വിനോദ് തൃത്താല, റസാഖ് പെരിങ്ങോട്, ഫൈസല്‍. കെ, സല്‍മാന്‍ മതില്‍ പറമ്പില്‍, ഹയാത്തുദ്ദീന്‍, നിസാര്‍ ആലൂര്‍, അലിഫ് ഷാ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്

October 3rd, 2015

election-ink-mark-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ട ങ്ങളി ലായി നടത്തും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നവംബര്‍ 2, 5 തിയ്യതി കളിൽ വോട്ടിംഗും ഏഴാം തിയ്യതി ഫല പ്രഖ്യാപനവും ആയിരിക്കും.

ഒക്ടോബര്‍ 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 14 നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പി ക്കേണ്ട അവസാന ദിവസ മായി രിക്കും. 15 നാണ് സൂക്ഷ്മ പരിശോധന, 17 നു പത്രിക പിന്‍ വലിക്കേണ്ട അവസാന ദിവസവും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർ കോട് ജില്ല കളിലാണ് നവംബർ രണ്ടാം തിയ്യതി ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ടമായ നവംബർ 5 നു കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ല കളിലു മാണ് വോട്ടെടുപ്പ്. നവംബര്‍ ഏഴിന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

21,871 നിയോജക മണ്ഡല കളിൽ 35,000 ത്തോളം പോളിംഗ് ബൂത്തു കളിലായി 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായ ത്തുകൾ, 14 ജില്ലാ പഞ്ചായ ത്തുകൾ, 86 മുനിസി പ്പാലിറ്റി കൾ, 6 കോർപ്പറേഷനു കൾ എന്നിവ യിലേക്കാണ് തെരഞ്ഞെടുപ്പ്.

- pma

വായിക്കുക: , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്

പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

September 22nd, 2015

vm-sudheeran-epathram
തിരുവനന്തപുരം : കോണ്‍ ഗ്രസ്സിലെ എ, ഐ, ഗ്രൂപ്പുകളും കെ. പി. സി. സി. പ്രസിഡന്റും തമ്മില്‍ പാര്‍ട്ടി പുന: സംഘടന യുമായി ബന്ധപ്പെട്ടു അഭിപ്രായ വ്യത്യാസം.

പുന: സംഘടന ഉടനെ നടപ്പാ ക്കുവാനുള്ള കെ. പി. സി. സി. പ്രസിഡന്റ്വി. എം. സുധീരന്റെ നീക്ക മാണ് ഗ്രൂപ്പു കളുടെ രൂക്ഷ മായ എതിര്‍പ്പിന് കാരണ മായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കാരണ വശാലും പാര്‍ട്ടി പുന: സംഘടന അനുവദിക്കാന്‍ ആവില്ല എന്നാണു എ, ഐ, ഗ്രൂപ്പു കളുടെ നിലപാട്.

പുന: സംഘടന യില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് നിര്‍ദ്ദേശ ങ്ങള്‍ ഒന്നും തന്നെ ഉണ്ടായി ട്ടില്ല എന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന: സംഘടന പൂര്‍ത്തി യാക്കാന്‍ കഴിയും എന്നും സുധീരന്‍ പറഞ്ഞി രുന്നു.

അവസരം കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശ പ്പെടുത്തരുത് എന്ന ആഗ്രഹ മാണ് തനിയ്ക്കുള്ളത് എന്നും വി. എം. സുധീരന്‍ വ്യക്തമാക്കി യിരുന്നു.

ബൂത്ത് തലത്തിലും മണ്ഡല തല ത്തിലും പാര്‍ട്ടി പുന:സംഘടന പൂര്‍ത്തി യായി ക്കഴിഞ്ഞു. ബ്ലോക്ക് ഘട്ട ത്തില്‍ ബാക്കി യുള്ള പുന: സംഘടന യാണ് ഇനി പൂര്‍ത്തി യാക്കാനുള്ളത്. അതേ സമയം സുധീരന്റെ പരസ്യ പ്രസ്താവന കളാണ് കാര്യങ്ങള്‍ ഇത്ര മാത്രം വഷളാക്കി യത് എന്നും ഗ്രൂപ്പു കള്‍ ആരോപി ക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

ശാബരിനാഥനുവിജയം; ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

June 30th, 2015

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ 56,448 വോട്ടു നേടി 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 46,320 വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറ് ആണ് രണ്ടാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും വികസനമുരടിപ്പും നിലനില്‍ക്കുകയും ഒപ്പം രാഷ്ടീയക്കാരന്‍ അല്ലാതിരുന്നിട്ടും കന്നിയങ്കത്തില്‍ ശബരിനാഥന്‍ നേടിയ ഈ വിജയവും ഒപ്പം ബി.ജെ.പി ഉണ്ടാക്കിയ വന്‍ മുന്നേറ്റവും സി.പി.എമ്മിനെയും ഇടതു മുന്നണിയേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

പി.സി.ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുണ്ണണി സ്ഥാനാര്‍ഥി ഐ.ദാസിനേയും, പി.ഡി.പിയുടെ സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേയു പിന്‍‌തള്ളിക്കൊണ്ട് നാലാംസ്ഥാനത്ത് നോട്ടയാണ്. 1430 വോട്ട് നോട്ടക്ക് കിട്ടിയപ്പോള്‍ 1197 വോട്ടു നേടുവാനേ ഐ.ദാസിനു സാധിച്ചുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി

May 31st, 2015

o-rajagopal-epathram

അരുവിക്കര: അരുവിക്കര നിയമ സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. വി. വി. രാജേഷ്, സി. ശിവന്‍ കുട്ടി, എസ്. ഗിരിജ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ബി. ജെ. പി. കോര്‍ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.

ശോഭാ സുരേന്ദ്രന്‍, എം. ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഒ. രാജഗോപാലിനെയാണ് കോര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത്. വാജ് പേയി മന്ത്രിസഭയില്‍ റെയില്‍‌വേ സഹ മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാല്‍ 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.

മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സഹതാപ തരംഗം മുതലാക്കുവാനാണ് യു. ഡി. എഫ്. കാര്‍ത്തികേയന്റെ കുടുംബാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. സോളാര്‍ തട്ടിപ്പ് കേസും, ബാര്‍ കോഴക്കേസും ഉള്‍പ്പെടെ നിരവധി അഴിമതി ക്കേസുകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍. ഡി. എഫും, ബി. ജെ. പി. യും പ്രചാരണത്തി നിറങ്ങിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോദിക്ക് ഭീഷണിക്കത്ത്; സുവിശേഷകന്‍ അറസ്റ്റില്‍
Next »Next Page » ഹൃദ്രോഗ ചികിൽസാ രംഗത്ത് കൊള്ള ലാഭം »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine