ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ പൊതു താല്‍പര്യ ഹര്‍ജി

January 5th, 2011

justice-kg-balakrishnan-epathram

തിരുവനന്തപുരം : മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ഉള്ള അഴിമതി ആരോപണത്തിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്‌.

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മൂത്ത മകളുടെ ഭര്‍ത്താവായ പി. വി. ശ്രീനിജന്‍ തന്റെ വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ വാരിക്കൂട്ടിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യരുടെ പ്രസ്താവനയും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവായ എന്‍. ജെ. ബെന്നിയും, സഹോദരനും കേരള ഹൈക്കോടതിയില്‍ പ്രത്യേക സര്‍ക്കാര്‍ പ്ലീഡറുമായ കെ. ജി. ഭാസ്ക്കരനും ചേര്‍ന്ന് നടത്തിയ സംശയാസ്പദമായ ചില ഭൂമി ഇടപാടുകളുടെ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

കെ. ജി. ഭാസ്ക്കരനോട് രാജി വെക്കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയാണ് ഉണ്ടായത്‌.

തനിക്ക്‌ ഭാസ്കരനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും, പരാതി ലഭിക്കുന്ന പക്ഷം ഉടനടി ഭാസ്കരനെതിരെ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ ബാലകൃഷ്ണന്റെ മരുമകന് എതിരെ വിജിലന്‍സ്‌ അന്വേഷണം

January 4th, 2011

justice-kg-balakrishnan-epathram

തിരുവനന്തപുരം : ഇന്ത്യയുടെ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി. ശ്രീനിജന് എതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ കേരള മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതാണ് വിജിലന്‍സ്‌ അന്വേഷിക്കുക. ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളില്‍ പലരും വന്‍ തോതില്‍ സ്വത്തും പണവും സമ്പാദിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു.

2006ല്‍ ഞാറയ്ക്കലില്‍ നിന്നും കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായി അസംബ്ലി യിലേക്ക്‌ മത്സരിച്ച പി. വി ശ്രീനിജന്‍ അന്ന് കേവലം 25,000 രൂപയാണ് തന്റെ സ്വത്തായി പ്രഖാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് തൃശൂര്‍ അന്നമനടയില്‍ പുഴയോരത്തുള്ള രണ്ടര ഏക്കര്‍ ഭൂമി, നഗരത്തില്‍ ഒരു ഫ്ലാറ്റ്‌, ഹൈക്കോടതിയ്ക്ക് സമീപം ആഡംബര പൂര്‍ണ്ണമായ ഒരു ഓഫീസ്‌ സൗകര്യം, എളമക്കരയില്‍ 25 സെന്റ്‌ സ്ഥലത്ത്‌ ഒരു വീടിന്റെ നിര്‍മ്മാണം എന്നിങ്ങനെ ഒട്ടേറെ സ്വത്തുക്കളുടെ ഉടമയാണ് അദ്ദേഹം എന്നാണ് ആരോപണം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെ നീക്കം ചെയ്യണം

January 4th, 2011

justice-vr--krishnaiyer-epathram

മുന്‍ ചീഫ്‌ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുടെ പേരില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യണം എന്നും ആരോപണങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം എന്നും മുന്‍ സുപ്രീം കോടതി ജഡ്ജി വി. ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചതിനു ശേഷമേ ഈ കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂ എന്നാണ് നിയമ മന്ത്രി എം. വീരപ്പ മൊയ്‌ലി പ്രതികരിച്ചത്‌.

ജസ്റ്റിസ്‌ ബാലകൃഷ്ണന് എതിരായ ആരോപണങ്ങളെ കുറിച്ച് പ്രധാന മന്ത്രിക്ക് കത്തെഴുതരുത് എന്ന് തന്നോട് കേരള ഹൈക്കോടതി യിലെ ഒരു ജഡ്ജി അഭ്യര്‍ത്ഥിച്ചതായ്‌ ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. എന്നാല്‍ ഈ ജഡ്ജി ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ച് ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ അന്വേഷണത്തെ നേരിടാന്‍ തയ്യാറാവണം എന്ന് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ജസ്റ്റിസ്‌ ബാലകൃഷ്ണന് എതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരന്‍, മകന്‍, പെണ്‍മക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക്‌ എതിരെയും അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഈ കാര്യത്തില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ പിന്തുണ തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ട്.

ഇത് ദളിത്‌ – അയ്യര്‍ ജാതി പ്രശ്നമാണ് എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എം. കരുണാനിധി പറഞ്ഞു എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്‌ : ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൌണ്‍സില്‍

January 4th, 2011

sister-abhaya-epathram

അഭയ കേസിന്റെ നാര്‍കോ അനാലിസിസ്‌ പരിശോധന കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക്‌ വിലക്കിക്കൊണ്ട് വിധി പറഞ്ഞ മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്ക്‌ എതിരെ ഉയര്‍ന്ന വന്‍ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭയ കേസില്‍ പല ഘട്ടങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാരുടെയും ബന്ധുക്കളുടെയും സ്വത്ത്‌ വിവരങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് അഭയ കേസ്‌ പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഭയ കേസിന്റെ പ്രധാന ഘട്ടങ്ങളില്‍ ഒന്നും ശരിയായ നീതി ലഭിച്ചിട്ടില്ല എന്നും ജുഡീഷ്യറി രാഷ്ട്രീയ സാമുദായിക ലോബികളുടെ നിയന്ത്രണത്തില്‍ ആയതിന്റെ തെളിവാണ് ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നും അഭയ കേസ്‌ പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറി എബ്രഹാം സിറിയക്‌ വെട്ടിമറ്റത്തില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരു നായയുടെ വന്ധ്യംകരണത്തിനു 8500 രൂപ ചിലവ്

December 22nd, 2010

spca-trivandrum-epathram

തൊടുപുഴ: അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാന്‍ എസ്. പി. സി. എ. (SPCA – Society for the Prevention of Cruelty to Animals) എന്ന സംഘടന നായയൊന്നിനു ചിലവിട്ടത് 8,500 രൂപ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് 180 നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ഏകദേശം പതിനാറു ലക്ഷത്തോളം രൂപ ചിലവായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് എസ്. പി. സി. എ. ക്കെതിരെ അഴിമതി ആരോപണവുമായി ആന ഉടമകളുടെ സംഘം രംഗത്തെത്തി.

ഇടുക്കി ജില്ലയിലാണ് 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇത്രയും ഭീമമായ തുക നായക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ചിലവിട്ടതായി വെളിപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മൃഗ ക്ഷേമ ബോര്‍ഡില്‍ നിന്നുമാണ് വന്ധ്യം കരണത്തിനും മറ്റു പ്രതിരോധ കുത്തി വെയ്പുകള്‍ക്കുമായി തുക ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് നായ്ക്കളില്‍ വന്ധ്യം കരണം സാധാരണയായി നടത്തുന്നത്. സൌജന്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പിന്നെ എങ്ങിനെ ഇത്രയും ഭീമമായ തുക ചിലവിട്ടു എന്നത് ദുരൂഹമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.

മൃഗ സ്നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഇത്തരം നടപടികള്‍ പ്രോത്സഹിപ്പിക്കുവാന്‍ പാടില്ലെന്നും ഇവരുടെ പണമിടപാടുകളില്‍ ദുരൂഹത യുണ്ടെന്നും ആന ഉടമകളുടെ സംഘടന കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.

ആനകളെ ഉത്സവങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകളോളം പ്രതികൂല സാഹചര്യങ്ങളില്‍ തളച്ചിടുന്നതിനെതിരെ എസ്. പി. സി. എ. നിലപാട്‌ സ്വീകരിച്ചത്‌ കേരളത്തിലെ ആന ഉടമകളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. പി. സി. എ. യുടെ മനോവീര്യം കെടുത്താനുള്ള ശ്രമവുമായി ഇത്തരമൊരു അഴിമതി ആരോപണം ആന ഉടമകള്‍ ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

34 of 351020333435

« Previous Page« Previous « നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു
Next »Next Page » കരുണാകരന്‍ അന്തരിച്ചു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine