എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍

October 24th, 2019

abdullakkutty-epathram
തിരുവനന്തപുരം : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക്. ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യാണ് ഇക്കാര്യം അറിയിച്ചത്.

സി. പി. എം., ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നീ പാർട്ടി കളിലെ പ്രവർ ത്തനവും ലോക് സഭാംഗം നിയമ സഭാംഗം എന്നീ നിലകളിൽ പ്രവർത്തന ങ്ങൾക്കും ശേഷ മാണ് എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേക്കേ റിയതും സംഘടന യുടെ സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവി യിലേക്ക് എത്തുന്നതും.

ബി. ജെ. പി. യിലെ തീവ്ര ഹുന്ദുത്വ വാദി കളു ടേയും ആര്‍. എസ്. എസ്സ്. പ്രവര്‍ ത്തക രുടേയും കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയ യില്‍ ഉയര്‍ന്നു കഴിഞ്ഞു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ത്തില്‍ എത്തിയ എ. പി. അബ്ദുള്ള ക്കുട്ടി എസ്. എഫ്. ഐ. സംസ്ഥാന അദ്ധ്യക്ഷന്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്  സി. പി. എം. സ്ഥാനാര്‍ത്ഥിയായി 1999, 2004 എന്നീ വര്‍ഷ ങ്ങളില്‍ കണ്ണൂര്‍ ലോക് സഭാ മണ്ഡല ത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.

ബി. ജെ. പി. യേയും നരേന്ദ്ര മോഡി യേയും അനുകൂലി ച്ചു നടത്തിയ പ്രസ്താവന കളുടെ പേരില്‍ 2009 ല്‍ അദ്ദേഹത്തെ സി. പി. എം. പുറത്താക്കി.

തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ എത്തു കയും 2011 ല്‍ കണ്ണൂര്‍ നിയമ സഭാ മണ്ഡല ത്തില്‍ ഐക്യ ജനാധിപത്യ മുന്നണി യുടെ സ്ഥാനാര്‍ത്ഥി യായി. കടന്നപ്പള്ളി രാമ ചന്ദ്രനെ 6581 വോട്ടിന്റെ ഭൂരി പക്ഷ ത്തിനു തോല്‍പ്പിച്ചു കൊണ്ട് നിയമ സഭയില്‍ എത്തി.

കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറത്താക്കി യിരുന്നു. പിന്നീട് എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നത്  കഴിഞ്ഞ ജൂണ്‍ മാസ ത്തില്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

October 23rd, 2019

high-court-of-kerala-ePathram-
കൊച്ചി : മഴക്കെടുതി യില്‍ കൊച്ചി നഗര വും ജനങ്ങളും അനുഭവി ക്കുന്ന ദുരിത ങ്ങളെ ശ്രദ്ധയില്‍ പ്പെടുത്തി കൊച്ചി കോർപ്പ റേഷന് ഹൈ ക്കോടതി യുടെ രൂക്ഷ വിമർശനം.

കോർപ്പ റേഷന്‍റെ പ്രവർ ത്തനം സുതാര്യമല്ല. കോർപ്പ റേഷൻ പിരിച്ചു വിടാന്‍ സർക്കാർ അധികാരം ഉപ യോഗി ക്കണം. പൊതു ജനം അത്ര മേല്‍ ദുരിത ത്തി ലാണ്.

ചെറിയ മഴ പെയ്താല്‍ പോലും കൊച്ചി യിൽ വെള്ള ക്കെട്ട് ഉണ്ടാവുന്നു. കനാലുകൾ മാലിന്യം നിറഞ്ഞ അവസ്ഥ യിലാണ്. ഇതു കൊണ്ടാണ് വെള്ളം ഒഴുകി പ്പോകാതെ നഗര ത്തില്‍ വെള്ളക്കെട്ട് ഉയരു ന്നതിനും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നത്.

ഓരോ വർഷവും ചെളിയും മാലിന്യങ്ങളും നീക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. എന്നാൽ കൃത്യമായി ഇവ ഉപയോഗ പ്പെടു ത്താതെ നിഷ്ക്രിയമായ അവസ്ഥ യിലാണ് എന്നീ കാര്യങ്ങളില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി, വിഷയ ത്തിൽ അഡ്വക്കറ്റ് ജനറൽ വിശദീ കരണം നൽകണം എന്നും നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; ഖേദം രേഖപ്പെടുത്തി അന്ന ഈഡന്‍

October 23rd, 2019

anna_epathram

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കൊച്ചിയില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇത് സംബന്ധിച്ച അന്ന ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയായത്.

‘വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം’ എന്നായിരുന്നു അന്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഹൈബി ഈഡന്റെ കാറടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ ഉള്‍പ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ഇതിന്റെ വീഡിയോയും കൂടെ ഹൈബി ഈഡന്‍ ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനൊപ്പം അന്ന നല്‍കിയ വാചകത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. വിവാദമായതോടെ അന്ന ഫെയ്‌സ്ബുക്കില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം

October 10th, 2019

sreeram_epathram

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്.

അപകടസമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ശ്രീറാം പറയുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

October 10th, 2019

jolly-joseph-koodathai-accused-in-police-custody-ePathram
കോഴിക്കോട് : താമരശ്ശേരി കൂടത്തായി കൂട്ടക്കൊല ക്കേസില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കേസിലെ മറ്റു പ്രതികളായ എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വിടുമ്പോള്‍ വ്യവസ്ഥകള്‍ ഒന്നും തന്നെ കോടതി മുന്നോട്ടു വെച്ചി ട്ടില്ല. കസ്റ്റഡിയിൽ പോകു ന്നതിന് എന്തെങ്കിലും തടസ്സ ങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു.

താമരശ്ശേരി താലൂക്ക് ആശുപത്രി യില്‍ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി യാണ്‌ എം. എസ്. മാത്യു വിനെ കോടതി യില്‍ എത്തി ച്ചത്. ജോളി ജോസഫിനേ യും പ്രജി കുമാറി നേയും വൈദ്യ പരിശോധന നടത്തി യില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്
Next »Next Page » അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine