ആർ. എസ്​. എസ്.​ പ്രവർ ത്തക​ന്റെ കൊല പാതകം : സി. പി. എമ്മിന്​ ബന്ധമില്ല എന്ന് കോടി യേരി ബാല കൃഷ്ണന്‍

July 30th, 2017

kodiyeri
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ. എസ്. എസ്. പ്രവർ ത്തകൻ രാജേഷിന്റെ കൊല പാത കവു മായി സി. പി. എമ്മിന് ബന്ധമില്ല എന്ന് സംസ്ഥാന സെക്രട്ടറി കോടി യേരി ബാല കൃഷ്ണൻ.

കുടുംബ പ്രശ്‌നങ്ങളെ ത്തുടർന്ന് ഉണ്ടായ കൊലപാത കത്തെ രാഷ്ട്രീയ വൽക്കരിച്ച് നേട്ടം ഉണ്ടാക്കുക യാണ് ബി. ജെ. പി. യുടെ ലക്ഷ്യം.

കോൺഗ്രസ് പ്രവർത്ത കനാ യിരുന്ന മണി ക്കുട്ടൻ എന്ന യാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തി ട്ടുണ്ട്. ഇയാൾക്ക് എതിരെ നിരവധി കേസുകൾ നില വിലുണ്ട്. മറ്റൊരു പ്രതി യായ പ്രമോദ് ബി. എം. എസ് പ്രവർ ത്ത കന്റെ മകനാണ്. കൊല്ലപ്പെട്ട രാജേഷും മണിക്കുട്ടനും തമ്മിൽ പ്രശ്ന ങ്ങള്‍ ഉണ്ടാ യിരുന്നു എന്നും ഇതു സംബന്ധിച്ച് പൊലീസ് കേസും നിലവിലുണ്ട്.

പ്രാദേശികമായി നടന്ന സംഭവം പർവ്വതീ കരിച്ച് സംസ്ഥാന ഹർത്താല്‍ ആക്കി മാറ്റുന്ന അവസ്ഥ മുന്‍പൊരിക്കലും ഉണ്ടാ യിട്ടില്ല എന്നും രാഷ്ട്രീയ അരാ ജകത്വം ഉണ്ടാക്കി സംസ്ഥാനത്ത് പ്രതി സന്ധി ഉണ്ടാ ക്കുവാനാണ് ബി. ജെ. പി. ശ്രമി ക്കുന്നത് എന്നും കോടിയേരി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവനെ ചോദ്യം ചെയ്തു

July 26th, 2017

actress-kavya-madhavan-ePathram
കൊച്ചി : യുവ നടി ആക്രമിക്ക പ്പെട്ട കേസിൽ ജയി ലില്‍ കഴി യുന്ന നടന്‍ ദിലീപി ന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവ യിലെ തറവാട്ടു വീട്ടില്‍ വച്ചാ യിരുന്നു അന്വേഷണ സംഘ ത്തിന്റെ ആറു മണി ക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍.

പള്‍സര്‍ സുനിയെ കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള ചോദ്യ ങ്ങൾക്ക് അറിയില്ല എന്ന് മാത്രം കാവ്യ മറുപടി പറഞ്ഞു എന്നും നടി ആക്രമിക്ക പ്പെടാന്‍ ഇട യാക്കിയ സാഹചര്യ ങ്ങളെ പ്പറ്റി അന്വേ ഷണ സംഘം വിവര ങ്ങള്‍ ശേഖരിച്ചു എന്നു മാണ് സൂചന.

യുവ നടി ആക്രമി ക്കപ്പെട്ട സംഭവ ത്തിനു ശേഷം കാവ്യ യുടെ സ്ഥാപന മായ ലക്ഷ്യ യില്‍ എത്തി എന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാവ്യ യുടെ സ്ഥാപനത്തിൽ ഏൽപിച്ചു എന്നായിരുന്നു സുനിയുടെ മൊഴി.

കേസ് അന്വേഷണ ത്തിനു മേൽ നോട്ടം വഹിക്കുന്ന എ. ഡി. ജി. പി. ബി.സന്ധ്യ നേരിട്ട് എത്തി യായി രുന്നു കാവ്യ യെ ചോദ്യം ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

July 24th, 2017

dileep1_epathram
കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പ്രതികാര ത്തിന്നായി ലൈംഗിക മായി ആക്രമിക്കു വാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യ മാണ് എന്നും കുറ്റ കൃത്യ ത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തു വാന്‍ കഴിയാത്തത് ജാമ്യം നിഷേധി ക്കുന്ന തിനുള്ള പ്രധാന കാരണം ആണെന്നും കോടതി.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യ ത്തില്‍ ജാമ്യം അനുവദി ക്കുവാന്‍ ആവുകയില്ലാ എന്നും കോടതി പറഞ്ഞു.

നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേ ണ്ടതുണ്ട്‌. പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും ക്രൂരമായ കുറ്റ കൃത്യ മാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസി ക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവ ത്തില്‍ എടുത്തി രുന്നു.

19 ശാസ്ത്രീയ തെളിവു കളാണ് പോലീസ് സമര്‍പ്പിച്ചത്. ജൂലായ് 16 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാ പേക്ഷ തള്ളിയ തോടെ യാണ് ദിലീപ്‌ ഹൈക്കോടതി യെ സമീപിച്ചത്. കേസിൽ അന്വേഷണം തുടരുക യാണ്. തെളിവു കൾ ഇനിയും കണ്ടെത്തു വാനുണ്ട്.

ഈ സാഹചര്യ ത്തിൽ ജാമ്യം അനു വദിച്ചാൽ കേസന്വേ ഷണത്തെ ബാധിക്കും എന്നീ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ കൂടുതൽ പേർ ഉണ്ടാകാം എന്ന വാദവും കോടതി അംഗീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

July 12th, 2017

dileep1_epathram

അങ്കമാലി : ആലുവ സബ് ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.
അഡ്വ : രാം കുമാര്‍ ആണ് ദിലീപിനു വേണ്ടി കേസില്‍ ഹാജരായത്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ സബ്ജയിലില്‍ നിന്നും രാവിലെ 10 .25 നാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. കോടതി വളപ്പില്‍ വന്‍ ജനാവലി കൂവി വിളികളോടെയാണ് ദിലീപിനെ സ്വാഗതം ചെയ്തത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

July 11th, 2017

dileep

ആലുവ : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് ജയിലില്‍. ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അറസ്റ്റ്.ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. തന്നെ കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് മജിസ്ട്രേറ്റിനോട് ദിലീപ് അഭ്യര്‍ഥിച്ചതായാണ് സൂചന. കാക്കനാട് ജയിലിലാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയെ താമസിപ്പിച്ചിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്നും കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴും തന്റെ നിരപരാധിത്വം പുറത്തുകൊണ്ടു വരുമെന്നാണ് ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജനങ്ങള്‍ വന്‍ രോഷത്തോടെയാണ് ദിലീപിനോട് പ്രതികരിച്ചത്. ദിലീപിന്റെ കോഴിക്കോട്ടെ ” ദേ പുട്ട് ” അടിച്ചു തകര്‍ത്തു. മറ്റു സ്ഥാപനങ്ങള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജി. എസ്. ടി : നിലപാടിലുറച്ച് ധനമന്ത്രി, വ്യാപാരികള്‍ സമരത്തിലേക്ക്
Next »Next Page » ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine