ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി

January 22nd, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം. നേതാവ് സി.എച്ച്. അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.

ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സി.പി.എം. നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.

ടി.പി. യുടെ വിധവ കെ.കെ. രമയുള്‍പ്പെടെ ആർ.എം.പി. നേതാക്കന്മാരും കെ.കെ. ലതിക എം.എൽ.എ. യും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തു മണിയോടെ ആണ് ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആർ. സമര്‍പ്പിച്ചു. ഒക്ടോബർ 22ന് കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആർ.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംഭിച്ചു. ഒക്ടോബര്‍ 30നു ആരംഭിച്ച അന്തിമ വാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22നു വിധി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: വിധി വരുമ്പോള്‍ അണികള്‍ സംയമനം പാലിക്കണമെന്ന് സി.പി.എം.

January 19th, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവ് മോഹനന്‍ മാസറ്റര്‍ അടക്കം നിരവധി സി.പി.എം. നേതാക്കള്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്.

22 ആം തിയതി ബുധനാഴ്ചയാണ് ടി.പി. വധക്കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് കോടതി വിധി പറയുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. യുടെ ഭാര്യ കെ.കെ. രമക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഞ്ചിയത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആർ.എം.പി. നേതാക്കള്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഫേസ്ബുക്കില്‍ സജീവം; തിരുവഞ്ചൂരിനു നേതാക്കന്മാരുടെ രൂക്ഷവിമര്‍ശനം

December 2nd, 2013

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതായി തെളിവുകള്‍ പുറത്ത് വന്നു. ജയിലിനകത്തുള്ള ഫോട്ടോകകള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നു. ഇവര്‍ ടീഷര്‍ട്ടുകളാണ് അണിഞ്ഞിരിക്കുന്നത് ബര്‍മുഡൌം കൂളിങ്ങ് ഗ്ലാസുകളും ഉപയോഗിക്കുന്നുണ്ട്. കൊടിസുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവര്‍ മുന്തിയ തരം മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്.

സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ്സ് എം.പി. കെ.സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജയിലിലെ ചട്ടലംഘനത്തിനു തിരുവഞ്ചൂര്‍ മറുപടി പറയണമെന്നും ആഭ്യന്തര മന്ത്രിയുടെ അറിവോടെ ആണൊ ഇതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളുമായി ജയില്‍ വകുപ്പ് ഒത്തുകളിക്കുന്നതായി ആര്‍.എം.പി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ രമ വ്യക്തമാക്കി. ടി.പി.വധക്കെസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ആശങ്ക തോന്നുന്നതായി കെ.മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു. ജയില്‍ വകുപ്പ് ഭരിക്കുന്നത് പിണറായി വിജയന്‍ ആണോ എന്ന് ആര്‍.എം.പി നേതാവ് ഹരിഹരന്‍ ചോദിച്ചു. സി.പി.ഐ എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

കോളിളക്കം സൃഷ്ടിച്ച ടി.പിവധക്കേസ് പ്രതികള്‍ ജയിലില്‍ സുഖജീവിതം നയിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ആഭ്യന്തരമന്ത്രി. നാളെ കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കുമെന്നും സംഭവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

December 2nd, 2013

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യവാഹകിനെ സി.പി.എം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുന്നു. ഇന്നലെയാണ് പയ്യന്നൂര്‍ ടൌണ്‍ കാര്യവാഹക് വിനോദ് കുമാറിനെ(27) ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ നില ഗുരുതരമാണ്. ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച വിനോദിനെയും സുഹൃത്തുക്കളേയും സി.പി.എം അക്രമി സംഘം മാരകായുധങ്ങളുമായി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെരുമ്പ ദേശീയ പാതയില്‍ നിന്നും അല്പം അകലെ ചിറ്റാരിക്കൊവ്വല്‍ വയലില്‍ തലക്ക് വെട്ടേറ്റും മര്‍ദ്ദനമേറ്റും ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്നു വിനോദ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് വിനോദിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സ്റ്റുഡിയോ ജീവനക്കാരനായ വിദ്നോദ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിനു സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. വിപിന്‍, വിജില്‍ ചന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുവാന്‍ വാഹനത്തില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സി.പി.എം ആക്രമണം ഉണ്ടായത്. സി.പി.എമ്മിന്റെ കൊടിമരവും ഫ്ലക്സ് ബോര്‍ഡുകളും തകര്‍ത്തു എന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം ഉണ്ടയത്. വിഅരം അറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദന്‍ ദിനാചരണം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെയും സി.പി.എം ആക്രമണം ഉണ്ടായി.സംഭവ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലീനം പരാജയപ്പെട്ടത് മറച്ചു വെക്കുവാനും നിരാശരായ അണികളെ പിടിച്ചു നിര്‍ത്തുവാനുമാണ് സി.പി.എം കണ്ണൂരില്‍ കൊലപാതകം നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

November 21st, 2013

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാംഗ്ലൂരില്‍ എ.ടി.എം കൌണ്ടറിനുള്ളില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു
Next »Next Page » തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം »



  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine