ടി. പി. വധം : സി. ബി. ഐ. അന്വേഷണം വേണ്ടെന്ന് സി. പി. എം.

September 10th, 2012

tp-chandrashekharan-epathram

ന്യൂഡല്‍ഹി : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് സി. ബി. ഐ. അന്വേഷിക്കേണ്ടതില്ലെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ. സി. ബി. ഐ. അന്വേഷണത്തിനുള്ള നീക്കം ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കുവാനാണ് ശ്രമമെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് പോകുകയും വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ടി. പി വധത്തില്‍ സി. പി. എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുവാന്‍ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നും ഉള്ള ടി. പി. യുടെ ഭാര്യ രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി. എസ്. അച്യുതാനന്ദനും ഏത് ഏജന്‍സി അന്വേഷിച്ചാലും വിരോധമില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പി. ബി. ചര്‍ച്ച ചെയ്യുകയും ചെയ്തു. സി. ബി. ഐ. അന്വേഷണത്തിനെതിരെ കേരള ഘടകം ശക്തമായി വിയോജിച്ചു. തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. ബി. ഐ. അന്വേഷണത്തെ എതിര്‍ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഇതോടെ ടി. പി. വധവുമായി ബന്ധപ്പെട്ടുള്ള സി. ബി. ഐ. അന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലെന്ന പോലെ കേന്ദ്ര തലത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന് വ്യക്തമായി. ജില്ലാ നേതാക്കന്മാര്‍ അടക്കം നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും ടി. പി. വധക്കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടിക്ക് ടി. പി. വധത്തില്‍ പങ്കില്ലെന്നാണ് സി. പി. എം. നിലപാട്.

ടി. പി. വധക്കേസില്‍ സി. പി. എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിലപാടാ‍ണ് പി. ബി. യുടേതെന്ന് ടി. പി. യുടെ ഭാര്യ രമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

September 4th, 2012
crime-epathram
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ശാന്തിപുരം കല്ലട റസിഡന്‍സിയില്‍ ഉണ്ടാ‍യ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഘുനാഥിന്റെ വെടിയേറ്റാണ്  വ്യവസായിയും റൂബി ബസ്സ് സര്‍വ്വീസിന്റെ ഉടമയുമായ ബാബു മരിച്ചത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.
ഗല്ഫിലും നാട്ടിലുമുള്ള സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കം  പറഞ്ഞുതീര്‍ക്കുവാനായിട്ടാണ്  ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി.രമേശനും മൂത്ത സഹോദരന്‍ കാര്‍ത്തികേയനും ഒപ്പം ബാബു ഉച്ചതിരിഞ്ഞ് കല്ലട ബാറില്‍ എത്തിയത്.
ചര്‍ച്ചക്കായി അവിടെ എത്തിയ രഘുനാഥ് അവിടെ മറ്റൊരു മുറിയില്‍ തങ്ങുന്നുണ്ടായിരുന്നു. രഘുനാഥിന്റെ മുറിയില്‍ എത്തിയ ബാബുവിന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. ബാബുവിനെ വെടിവെച്ച പ്രതി ജ്യേഷ്ഠന്‍ കാര്‍ത്തികേയനു നേരെ നിറയൊഴിക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍  ഓടി രക്ഷപ്പെട്ടു. ബാബുവിന് വെടിയേറ്റതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാര്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചന്തപ്പുരയ്ക്ക് സമീപത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തു. ബാബുവിന്റെ മൃതദേഹം മോഡേണ്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രീതിയാണ് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ, രേഷ്മ, അജയ് ബാബു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക:

Comments Off on കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

August 28th, 2012
Jayarajan.P-epathram
കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് റിമാന്റില്‍  കഴിഞ്ഞിരുന്ന സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുപത്തയ്യായിരം രൂപയും തുല്യമായ തുക കെട്ടിവച്ച് രണ്ട് ആള്‍ ജാമ്യവുമാണ് ഇതില്‍ ഒന്ന്.  ജയരാജന്‍ നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ കേസില്‍ പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എയ്ക്കു കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.  ജാമ്യ ഉത്തരവ് കണ്ണൂരിലെ കോടതിയെ അറിയിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജയരാജന്‍ മോചിതനായി. ഷുക്കൂര്‍ വധക്കേസില്‍ റിമാന്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്  27 ദിവസമാണ് ജയരാജന്‍ ജയില്‍ വാസമനുഭവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി

August 27th, 2012

explosives-railway-track-epathram
കോട്ടയം: വെള്ളൂരില്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയ  സ്ഫോടകവസ്തു  എടക്കാട്ടുവയല്‍ വെളിയനാട് മുടശേരില്‍ മാട്ടം സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് നല്‍കിയതെന്ന പിടിയിലായ സെന്തിലിന്റെ മൊഴിയെ തുടര്‍ന്ന് സന്തോഷിനായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. അയാളെ കുറിച്ച്  പൊലീസിന് വ്യക്തമായ സൂചന  ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടു  ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.  കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ നേരത്തെ അറെസ്റ്റ്‌ ചെയ്തിരുന്നു.  എറണാകുളം കലക്ടറേറ്റില്‍ നടന്ന സ്ഫോടനത്തില്‍ കണ്ടെത്തിയ ബോംബിന്റെ വിദ്യയും ഇതിന്റെ വിദ്യയും ഏറെക്കുറെ സമാനതകള്‍ ഉള്ളതിനാല്‍ ആ സംഭവത്തിനു പിന്നിലും ഇവര്‍ തന്നെയാണെന്നാണ് പോലിസ് കരുതുന്നത്. ഇവര്‍ക്ക് തീവ്രവാദി സംഘ്ടനകളുമായി ബന്ധമുണ്ടോ എന്ന്‍ അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദുരൂഹത ബാക്കിയാകുകയാണ്. പ്രധാന പ്രതി എന്ന് കരുതുന്ന മാട്ടം സന്തോഷ്‌ പിടിയിലാകുന്നതോടെ നിജസ്ഥിതി മനസിലാക്കാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

August 26th, 2012
cpm-logo-epathram
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപം നല്‍കി. രാഷ്ടീയ വിശദീകരണ യോഗങ്ങള്‍, സ്റ്റഡിക്ലാസുകള്‍ എന്നിവ കൂടാതെ ഇന്റര്‍നെറ്റിനെ സാധ്യതകളേയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലും പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകും.  ഇതോടെ  ആദ്യകാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുകയോ നയങ്ങളിലെയും നിലപാടുകളിലേയും പാളിച്ചകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്ന പ്രവണകള്‍ വര്‍ദ്ധിച്ചു വരികയാണ്. ടി.പി.വധത്തെ തുടര്‍ന്ന് പൊതു മണ്ഡലത്തില്‍ മാത്രമല്ല സൈബര്‍ ലോകത്തും സി.പി.എമ്മിനു വലിയ തോതിലുള്ള വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.


« Previous Page« Previous « സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍
Next »Next Page » നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine