അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍

October 18th, 2012

syro-malabar-church-tj-joseph-epathram

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫികന്റെ കൈ വെട്ടിയ കേസില്‍ ഒരാളെ കൂടെ എൻ. ഐ. എ. അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന ആലുവ അശോകപുരം പാറേക്കാട്ടില്‍ നൌഷാദാ‍ണ് അറസ്റ്റിലായത്. മലപ്പുറത്ത് തിരൂര്‍ പയ്യനങ്ങാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അക്രമി സംഘത്തിനു അകമ്പടി പോയ സംഘത്തിന്റെ തലവനായിരുന്നു നൌഷാദ്. പ്രതിയെ പതിനാലു ദിവസത്തേക്ക് എൻ. ഐ. എ. കോടതി റിമാൻഡ് ചെയ്തു.

2010 ജൂലായ് നാലിനായിരുന്നു കേരള മനഃസ്സാക്ഷിയെ നടുക്കിയ താലിബാൻ മോഡല്‍ അക്രമ സംഭവം നടന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്ന സംഘം വഴിയില്‍ വെച്ച് വാഹനം തടയുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൈ വെട്ടി മാറ്റുകയായിരുന്നു. പ്രൊഫ. ജോസഫ് തയ്യാറാക്കിയ മലയാളം ചോദ്യപ്പേപ്പറില്‍ മത നിന്ദാപരമായ പരാമര്‍ശം ആരോപിച്ചായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിയത്.

കേരള പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അതിന്റെ ഗൌരവം കണക്കിലെടുത്ത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നസീര്‍ അഹമ്മദ് വധം : അഞ്ചു പേര്‍ അറസ്റ്റില്‍

October 3rd, 2012

kerala-police-epathram

കോഴിക്കോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസിൽ മലപ്പുറം മമ്പാട് പൊങ്ങല്ലൂര്‍ നിസാം (31), കറുകമണ്ണ പുളകാംപൊയില്‍ സുമേഷ് (24), പള്ളിപാടം പള്ളിപറമ്പില്‍ ശിഹാബ് (28), കിഴക്കെതൊടുക ഷെരീഫ് (24) കയ്പ്പപാറ പി. പി. ഷബീര്‍ (29) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. നിസാമിന്റെ വാനില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊന്നതിനു ശേഷം മലാപ്പറമ്പ് ബൈപ്പാസിന് സമീപത്തെ പാച്ചാക്കില്‍ കൊണ്ടു പോയി മൃതദേഹം തള്ളുകയായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ നിസാം ആണെന്നും കൊലപാതകത്തിന് സഹായിച്ച മറ്റുള്ളവര്‍ നിസാമിന്റെ സുഹൃത്തുക്കള്‍ ആണെന്നും പോലിസ് പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേമത്തിന്റെ പേരില്‍ ഫുട്ബോള്‍ താരത്തെ തീ കൊളുത്തി കൊലപ്പെടുത്തി

October 2nd, 2012

crime-epathram

ആലപ്പുഴ : പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന ആവശ്യം നിരാകരിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. ആലപ്പുഴ എസ്. ഡി. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി ജിത്തു മോഹനെയാണ് ചുനക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ദേശീയ ജൂനിയര്‍ ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീം വൈസ് ക്യാപ്റ്റനായിരുന്നു ജിത്തു.

ജിത്തുവുമായി പെൺകുട്ടി പ്രണയത്തിലായത് അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവും തൃശ്ശൂര്‍ എ. ആര്‍. ക്യാമ്പിലെ പോലീസുകാരനുമായ ആനാപുഴ തോപ്പില്‍ വാഹിദിന്റെ വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജിത്തു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. പെൺകുട്ടിയെ ബന്ധുക്കള്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും ബന്ധുക്കള്‍ക്കൊപ്പം പോകുവാന്‍ അനുവദിക്കുകയായിരുന്നു.

സഹോദരീ ഭർത്താവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ജിത്തുവിനെ വിളിച്ചു വരുത്തി യുവതിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് വാഹിദും സംഘവും ഭീഷണിപ്പെടുത്തി. പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജിത്തുവിന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ജിത്തുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് ജിത്തു എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മരണ മൊഴി നല്‍കിയിട്ടുണ്ട്.

ജിത്തു മോഹന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാളെ മാവേലിക്കര താലൂക്കില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു

September 20th, 2012

cattle-transportation-epathram

കുമളി: അധികൃതരുടെ ഒത്താശയോടെ ചത്തതും, രോഗം ബാധിച്ചതുമായ മാടുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് എത്തുന്നു. ചത്ത മാടുകളെ കേരളത്തിലേക്ക് ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നത് ശ്രദ്ധയില്‍ പെട്ട പീരുമേട് കോടതിയിലെ അഭിഭാഷകന്‍ വാഹനം തടഞ്ഞ ശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തി ചത്ത മാടുകളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന കാവാലം സ്വദേശി പുത്തന്‍ വീട്ടില്‍ പ്രേം നവാസ് (44), തമിഴ്‌നാട് സ്വദേശി ലോറി ഉടമ പഴനി രാജ് (49), ഡ്രൈവര്‍ ശിവപെരുമാള്‍ (40) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ലോറിയില്‍ ഉണ്ടായിരുന്ന മാടുകള്‍ക്ക് പരിശോധന നടത്തിയ ശേഷം ചെയ്യുന്ന ചാപ്പ കുത്തിയിരുന്നില്ല.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും രാഷ്ടീയ പ്രവര്‍ത്തകരും കുമളിയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കാലികളെ  കര്‍ശനമായ പരിശോധന നടത്തേണ്ട മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ പണം നല്‍കിക്കൊണ്ടാണ് ഇത്തരത്തില്‍ കാലിക്കടത്ത് നടത്തുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനെ ശരി വെയ്ക്കുന്നതാണ് കുമളിയിലെ സംഭവം. ആന്ത്രാക്സ് ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ഉള്ള കാലികൾ പണം കൈപ്പറ്റിക്കൊണ്ട് വേണ്ടത്ര പരിശോധന നടത്താതെ ഇപ്രകാരം കടത്തിക്കൊണ്ടു വരുന്നവയില്‍ ഉള്‍പ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

September 11th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്.എന്‍.. സി. ലാവ്‌ലിന്‍ ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തം നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന മുന്‍ നിലപാട് സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.എം.സ് സാംസ്കാരിക വേദിയും ‘ക്രൈം’മാസികയുടെ പത്രാധിപര്‍ നന്ദകുമാറും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം നടക്കവെ ആണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയാകാത്തതിനാല്‍ കേസ് സെപ്റ്റംബര്‍ 14 നു വീണ്ടും പരിഗണിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ


« Previous Page« Previous « എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന്
Next »Next Page » മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു: വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine