ഓച്ചിറ വധം : പ്രതിക്ക് വധശിക്ഷ

June 2nd, 2012

death-noose-epathram

മാവേലിക്കര : ഓച്ചിറയിൽ 34 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്ത വിശ്വരാജന് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട വിധവയുടെ മകൾക്ക് ഒരു ലക്ഷം രൂപ നൽകാനും പ്രതിയോട് കോടതി വിധിച്ചു. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വഭാവമുള്ള ആളാണെന്നും കോടതി നിരീക്ഷിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് സ്ത്രീ പീഡന കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസും പ്രതിയ്ക്കെതിരെയുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വധശിക്ഷ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസ്താവന അസത്യവും വാസ്തവ വിരുദ്ധവുമാണ് : വി.എസ്

May 27th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം:സി. പി. ഐ. എം ഇടുക്കി ജില്ല സെക്രെട്ടറി എം. എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് രംഗത്ത് വന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സി. പി. ഐ. എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയാക്കി ചിത്രീകരിക്കുവാനാണ് മണിയുടെ ശ്രമമെന്നും മണിയുടെ പ്രസ്താവന അസത്യവും വാസ്തവവിരുദ്ധവുമാണെന്നും വി. എസ്‍. പറഞ്ഞു. മണി പറഞ്ഞ കാലയളവില്‍ വി. എസ്. ആയിരുന്നു സംസ്ഥാന സെക്രെട്ടറി. ഈ കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തിയതല്ല എന്ന് ആധികാരികമായി തനിക്ക് പറയാനാകുമെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിണറായിയുടെ പ്രസ്താവന ആത്മാര്‍ഥതയില്ലാത്ത വെറും ജല്പനം: മുഖ്യമന്ത്രി

May 27th, 2012

oommen-chandy-epathram
കോട്ടയം: എം. എം. മണി നടത്തിയ വിവാദമായ പ്രസ്താവനയെ പറ്റി സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ മറുപടി ഒട്ടും ആത്മാര്‍ഥതയില്ലാതെ വെറും ജല്പനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണിയുടെ പ്രസംഗത്തില്‍ പറഞ്ഞ കൊലപാതകങ്ങള്‍ തള്ളിപറയാന്‍ പിണറായി തയ്യാറായിട്ടില്ല പകരം പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മാത്രമാണ് മണിയുടെ പ്രസ്താവനയെ പറ്റി പിണറായി പറഞ്ഞത്‌. പിന്നെ പാര്‍ട്ടി നേതാക്കളാരും പരസ്യ പ്രസ്താവന നടത്തരുത് എന്നാണു പറഞ്ഞത്‌ അത് പാര്‍ട്ടിയെ മാത്രം സംബന്ധിച്ച കാര്യമാണ്. മണി സൂചിപ്പിച്ച കൊലപാതകങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടില്ലെന്ന് പറയാന്‍ പിണറായി തയാറാട്ടില്ല. അതിനാല്‍ മുമ്പ്‌ നടന്ന കൊലകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയുടെ ഗൂഢാലോചനയുണ്ടെന്ന് സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതു ആനക്കൊമ്പ്‌ തന്നെ ‍

May 27th, 2012

Mohanlal-tusk-epathram

പാലക്കാട്‌: ആദായ നികുതി വകുപ്പ്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ ലഭിച്ചത്‌ ആനക്കൊമ്പ്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചു. ലാലിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തുകയും ആനക്കൊമ്പ്‌ പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും, പിടിച്ചെടുത്തത്‌ ആനക്കൊമ്പ്‌ തന്നെയാണോ എന്നതിനെ കുറിച്ച്‌ ഇത് വരെ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല തുടര്‍ന്ന്  മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസില്‍ സമര്‍പ്പിച്ച  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ്‌ ഇങ്ങനെയൊരു സ്ഥിരീകരണം  ലഭിച്ചത്. ഇതോടെ  നിയമവിരുദ്ധമായാണ്‌ ലാല്‍ ആനക്കൊമ്പ്‌ കൈവശം വെച്ചതെന്ന്  തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിലും പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. 2011 ജൂലൈ 29നായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ട്‌ ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി അധികൃതര്‍ ആനക്കൊമ്പ്‌ പിടിച്ചെടുത്തത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസും. പുതിയ ഇടതുപക്ഷ സാധ്യതകളും

May 26th, 2012

c-r-neelakantan-epathram

സി. പി. എമ്മിലെ പ്രത്യയ ശാസ്ത്രപരമായ സംവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഗോളീകരണം ശക്തി പ്രാപിക്കുകയും പഴയ ‘സോഷ്യലിസ്റ്റ്‌’ മാതൃകകള്‍ തകരുകയും  ചെയ്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു ചുവന്ന കൊടിയും ഒരു പരിധിവരെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ‘പഴയ’ രാഷ്ട്രീയ തന്ത്രവും അംഗീകരിച്ച ലോകത്തിലെ അപൂര്‍വ്വം പാര്‍ട്ടികളിലൊന്നായി സി. പി. ഐ. എം നിലനിന്നു. (സി. പി. ഐ. കുറെയൊക്കെ വിട്ടുവീഴ്ച ചെയ്തു കൊണ്ട് ഒരു കൊടിയും നിലനിര്‍ത്തി). കമ്പോളത്തിന്റെ അധിനിവേശം പാര്‍ട്ടിയുടെ ആന്തരിക ഘടനയെ തന്നെ സാരമായി ബാധിക്കാന്‍ തുടങ്ങിയ വസ്തുത തിരിച്ചറിയാന്‍ ഏറെ വൈകി. സ്വകാര്യ ‘സ്വത്തില്ലാത്ത കാലം’ സമീപ ഭാവിലുണ്ടാകില്ല എന്ന് ‘ബോധ്യപ്പെട്ട’  നേതൃത്വത്തില്‍ ഒരു വിഭാഗം തീര്‍ത്തും വലതു പക്ഷമായി മാറി. അധിനിവേശങ്ങളെ പട്ടില്‍ പൊതിഞ്ഞ് ഇവിടെ അംഗീകരിപ്പിക്കുകയായിരുന്നു ഇവര്‍. ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ, മൂലധനം, ഫണ്ട് തുടങ്ങിയവ സ്വീകാര്യമായി. ഏതു പ്രകൃതി വിഭവവും മൂലധനത്തിന് കീഴ്പ്പെടുത്തണമെന്ന മുതലാളിത്ത പ്രത്യയ ശാസ്ത്രം ഇവര്‍ക്കും സ്വീകാര്യമായി. നന്ദിഗ്രാം മുതല്‍ കിനാലൂര്‍ വരെ ഇതിന്റെ തെളിവാണ്.
അഴിമതി കമ്പോള വല്ക്കരണത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്ത് ശക്തമായ വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് സ്വയം സംരക്ഷണം തേടാന്‍ ഒരു വിഭാഗത്തിനായി. പാര്‍ട്ടി അഴിമതിയുടെ പരസ്പരാശ്രയത്വമാണെന്ന് വന്നു. വന്‍ മാഫിയാ സംഘങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധം.

രണ്ടു ജില്ലാ കമ്മറ്റികള്‍ക്ക് കീഴിലുള്ള നിരവധി ലോക്കല്‍ കമ്മറ്റികളിലെ സഖാക്കള്‍ ഒത്തുചേര്‍ന്നു നടത്തിയ ഒന്നാണിതെന്ന കാര്യം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. കോഴിക്കോട് ജില്ലയിലെ ഒരാളെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ആസൂത്രണത്തിന്റെ ഫലമായി വകവരുത്തി എങ്കില്‍ അതിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണ ഉണ്ടെന്ന കാര്യം വ്യക്തം. മറ്റു വ്യക്തിപരമായ ഒരു കാരണവും ടി. പിയുടെ വധത്തിനു പിന്നിലുണ്ടെന്നു ആര്‍ക്കും പറയാനാവില്ല. ഒഞ്ചിയത്തും മറ്റു സമീപ പ്രദേശങ്ങളിലും സി. പി. എമ്മിനെ, അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ വെല്ലുവിളിച്ച ടി. പിയ്ക്ക് മറ്റാരും ശത്രുക്കളില്ല. (ഈ കൊലപാതകത്തിനു പിന്നില്‍ വ്യക്തി താല്പര്യമാണ് എന്ന് ഡി. ജി. പി പറഞ്ഞുവെന്ന തര്‍ക്കം ഇപ്പോഴും നടക്കുന്നു) ഇതിനെ പറ്റി പാര്‍ട്ടി സുഹൃത്തുക്കള്‍ പറഞ്ഞ ഒരു തമാശയുണ്ട് ‘ഇതൊരു വ്യക്തി വിരോധം കൂടിയാണ്, കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ സമുന്നതനായ ഒരു നേതാവിന്റെ സഹോദരി തോറ്റുപോയതിനു കാരണം ടി. പിയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലം! ഈ തോല്‍വിക്കു ‘പകരം’ വീട്ടിയതെന്നതത്രേ ഒരു വാദം. അതെന്തായാലും ഈ സംഭവം സി. പി. എമ്മിന്റെ അടിത്തറക്കുമേല്‍ ശക്തമായ പ്രഹരമായെന്നു തീര്‍ച്ച .
ഇതൊക്കെയാണെങ്കിലും ഇന്നത്തെ ആഗോള ദേശീയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ കക്ഷിയെ ദുര്‍ബലപ്പെടുത്തുന്നത് ശരിയോ എന്ന ചോദ്യം പലരും ആത്മാര്‍ത്ഥതമായി തന്നെ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഇവിടെ നിരവധി പ്രശ്നങ്ങള്‍ നാം കാണാതിരുന്നു കൂടാ. നേതൃത്വം എന്ത് തെറ്റു ചെയ്താലും ‘ആഗോള ദേശീയ ഇടതു പക്ഷം’ സംരക്ഷിക്കപ്പെടണമെന്ന രീതിയില്‍ അംഗീകരിക്കുന്ന സമീപനം ശരിയോ? സോവിയറ്റ് – പൂര്‍വ്വ യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണം സ്വയം വിമര്‍ശനത്തിനും തിരുത്തലിനും കഴിയാത്ത ഒരു സംഘടനാ ശൈലിയാണ് അവര്‍ക്കുണ്ടായിരുന്നത് എന്നല്ലേ! തീര്‍ത്തും ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇന്നുള്ള ‘ജനാധിപത്യ കേന്ദ്രീകരണം’ അനിവാര്യമാണോ? ഈ ഘടനയെ ഹൈജാക്ക്‌ ചെയ്തു കൊണ്ട് നേതാവിന്റെ ഇഷ്ടങ്ങള്‍ക്ക് മാത്രമുള്ള പാര്‍ട്ടി നേതൃത്വം സൃഷ്ടിക്കപ്പെടുന്നത് ? സ്വതന്ത്ര വിമര്‍ശനത്തിനു ഇതില്‍ അവസരമില്ലാതാകുകയും  പാര്‍ട്ടിഘടനാ നേതൃത്വം വ്യക്തികളാകുകയും ചെയ്തതോടെയല്ലേ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്? എം. എന്‍. വിജയന്‍ മാഷ്‌ ചോദിച്ച പോലെ “പാര്‍ട്ടിയുടെ സെക്രെട്ടറിയോ, സെക്രെട്ടറിയുടെ പാര്‍ട്ടിയോ?”

-സി. ആര്‍ നീലകണ്ഠന്‍

(രണ്ടാം ഭാഗം തുടരും)

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ടി. പി. വധം, അന്വേഷണത്തെ തടസ്സപെടുത്തുന്നത് ശരിയല്ല: വി. എസ്.
Next »Next Page » ‘പി’ പ്രകൃതിയെ പ്രണയിച്ച കവി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine