

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, മാധ്യമങ്ങള്‍, വിവാദം

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കുടുംബ സഹായ നിധിയുമായി സഹകരിക്കുകയും ടി. പി. അനുസ്മരണത്തില്‍ പങ്കെടുക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ സി. പി. എം. ആരംഭിച്ച അച്ചടക്ക നടപടി തുടരുന്നു. ടി. പി.യുടെ ഭാര്യ രമയുടെ പിതാവും ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ കെ.കെ.മാധവനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ടി.പി അനുസ്മരണ സമിതിയുമായി സഹകരിച്ചവരെ കണ്ടെത്തി ഉചിതമായ നടപടിയെടുക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാകമ്മറ്റി യോഗം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് കെ.മുഹമ്മദ് സലിം, കെ.പി.ചന്ദ്രന്‍, സാദിഖ് തുടങ്ങിയവരെ പുറത്താക്കുവാന്‍ വിവിധ ഘടകങ്ങള്‍ തീരുമാനിച്ചു. മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്ളിയേരി ലോക്കല്‍ കമ്മറ്റി അംഗവുമായ സി.ലാല്‍ കിഷോര്‍ ഉള്‍പ്പെടെ പത്തിലധികം അംഗങ്ങള്‍ക്കെതിരെ നടപടിക്ക് നീക്കവുമുണ്ട്.
ആഗസ്റ്റ് അഞ്ചിന് ടി.പിയുടെ ഒഞ്ചിയത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ടി.പി അനുസ്മരണവും കുടുംബ സഹായ നിധി കൈമാറിയത്. പത്തൊമ്പത് ലക്ഷത്തോളം രൂപയാണ് കുടുമ്പ സഹായ നിധിയിലേക്ക് ടി. പിയെ സ്നേഹിക്കുന്നവര്‍ നല്‍കിയത്. ടി.പി.വധവുമായി ബന്ധപ്പെട്ട് പ്രതികളാകുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി ഒഞ്ചിയം ഫണ്ട് പിരിക്കുമ്പോളാണ് ടി.പിയുടെ കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സി.പി.എം നേതാക്കന്മാര്‍ തന്നെ സഹകരിച്ചത്.ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിക്ക് ഇത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കി.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.
2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, പോലീസ്

കോഴിക്കോട്: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 76 പ്രതികള്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ടി. പി. ചന്ദ്രശേഖരനെ വധിച്ചത് അദ്ദേഹത്തോടുള്ള രാഷ്ടീയ വിരോധം മൂലമെന്ന് ടി. പി. വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വ്യക്തമാക്കുന്നു. സി. പി. എം. വിട്ട ചന്ദ്രശേഖരന്‍ പിന്നീട് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇത് സി. പി. എമ്മിനു വലിയ തോതില്‍ രാഷ്ടീയമായ തിരിച്ചടിയായി. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള പലരും സി. പി. എം. വിട്ട് ചന്ദ്രശേഖരന്റെ ആര്‍. എം. പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വടകരയില്‍ നിന്നും ലോക്‍സഭയിലേക്ക് മത്സരിച്ച സി. പി. എം. സ്ഥാനാര്‍ഥി പി. സതീദേവിയുടെ പരാജയവും വിരോധത്തിന്റെ ആക്കം കൂട്ടി. 2012 മാര്‍ച്ചില്‍ നടന്ന ആര്‍. എം. പി. യുടെ ഏരിയാ സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് ഏതു വിധേനയും ടി. പി. യെ വധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായും പറയുന്നു.
ടി. പി. ക്കെതിരെയും ആര്‍. എം. പി. ക്കെതിരെയും പല തവണ അക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടി. പി. യെ വധിക്കുവാന്‍ 2009 സെപ്‌റ്റംബറിലും ഒക്ടോബറിലും ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ എം. സി. അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, കെ. എച്ച്. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, സായുധരായി കലാപം സൃഷ്ടിക്കല്‍, പ്രേരണ, തെളിവു നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, സ്ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ വിളികള്‍ ഈ കേസില്‍ നിര്‍ണ്ണായക തെളിവായി. വാഹനങ്ങള്‍, ആയുധങ്ങള്‍, രക്തം, ഫോട്ടോകള്‍, സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ കേസില്‍ 181 വസ്തുക്കള്‍ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എ. ഡി. ജി. പി. വിന്‍സന്‍ എം. പോള്‍, എ. ഐ. ജി. അനൂപ് കുരുവിള ജോണ്‍, ഡി. വൈ. എസ്. പി. മാരായ കെ. വി. സന്തോഷ്, എ. പി. ഷൌക്കത്തലി, എം. ജെ. സാജന്‍ , ജോസി ചെറിയാന്‍ , സി. ഐ. ബെന്നി എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഈ കൊലപാതകത്തിന്റെ അന്വേഷണ ചുമതല വഹിച്ചത്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്

കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതേ കൊലക്കേസുമായി ബന്ധപ്പെട്ട് ഡി. വൈ. എഫ്. ഐ. നേതാവും എം. എൽ. എ. യുമായ ടി. വി. രാജേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ 38ഉം 39ഉം പ്രതികളാണ് ഇരുവരും. നേരത്തെ പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരിലാണ് ജയരാജനെ പ്രതി ചേര്‍ത്തതും അറസ്റ്റു ചെയ്തതുമെന്നും മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ ഫലമായാണ് ജയരാജനെ പ്രതിയാക്കിയതെന്നുമെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി. പി. ശശീന്ദ്രന്‍ വാദിച്ചു. താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. കെ. ശ്രീധരന്‍ വാദിച്ചു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, കോടതി