കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

November 19th, 2013

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ
ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. റവന്യൂ ഇന്റലിജെന്‍സ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ പ്രധാന പ്രതിയായ നബീലിനെ അറിയാമെന്ന് ബാബു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്നും നബീല്‍ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞതായാണ് സൂചന. നബീലിന്റെ ഫ്ലാറ്റില്‍ പലതവണ ഇടവേള ബാബു സന്ദര്‍ശനം നടത്തിയതായും ഇവിടെ സ്ത്രീകള്‍ വന്നുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നബീലിന്റെ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ വീടും മറ്റു പ്രതികളായ ഷഹബാസ്, അബ്ദുള്‍ ലെയ്സ് എന്നിവരുടെ വീടുകള്‍ ലെയ്സിന്റെ ഉടമസ്ഥതയിലുള്ള കണ്ണാശുപത്രി, ജ്വല്ലറി എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മണലൂരില്‍ ഹര്‍ത്താല്‍

November 5th, 2013

മണലൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയതി പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിനു ആഹ്വാനം. ബ്രഹ്മകുളം കുന്നം കോരത്ത് സലിമിന്റെയും ബുഷറയുടേയും മകന്‍ ഫാസിലിനെ ഇന്നലെ രാത്രിയാണ് കൊലചെയ്യപ്പെട്ടത്. വൈകീട്ട് ആറരയോടെ വീട്ടില്‍ നിന്നും സമീപത്തെ കീഴാര ജംഗ്ഷനിലേക്ക് നടന്നു പോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റു രക്തം വാര്‍ന്ന ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന് സി.പി.എം ആരോപിച്ചു. കൊല്ലപ്പെട്ട ഫാസില്‍ സി.പി.എം അംഗവും എസ്.എഫ്.ഐ മണലൂര്‍ ഏരിയ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തൈക്കാട് മേഘല ജോയന്റ് സെക്രട്ടറിയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

November 5th, 2013

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്നും സി.ബി.ഐ കോടതി ഒഴിവാക്കി. സി.ബി.ഐയുടെ കുറ്റപത്രവും കോടതി മടക്കി. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജി ആര്‍.രാ‍ജുവാണ് പിണറായി ഉള്‍പ്പെടെ ഉള്ള ചില പ്രതികള്‍ വിടുതല്‍ ഹര്‍ജി പരിഗണിച്ചത്. ഇതില്‍ രണ്ടു പേരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തെ കൂടാതെ ഊര്‍ജ്ജവകുപ്പ് മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, കെ.എസ്.ഈ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥ മേനോന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പെടുന്നു.

കേസ് അന്വേഷണം നടത്തിയ സി.ബി.ഐ സംഘത്തിനു പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുവാന്‍ ആയിട്ടില്ലെന്ന് കോടതി പറഞ്ഞു. മുന്‍ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും കോടതി തള്ളി. രാഷ്ടീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ലാ‌വ്‌ലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനു കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാനത്തിനു 370 കോടി രൂപ നഷ്ടം സംബവിച്ചു എന്നതായിരുന്നു ആരോപണം. മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്റില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. കേസ് 2007 ജനുവരിയില്‍ സി.ബി.ഐ അന്വേഷണത്തിനു വിടുകയായിരുന്നു. 2009 ജനുവരിയിലാണ് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിചേര്‍ത്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനെ ഇരയായി കാണുവാന്‍ സാധിക്കില്ല; കെ.മുരളീധരന്‍ എം.എല്‍.എ

November 3rd, 2013

തിരുവനന്തപുരം: സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേതാ മേനോന്‍ എന്നും നിയമം അറിയാത്ത ആളൊ സമ്പന്നരോട് ഏറ്റുമുട്ടുവാന്‍ പേടിയുള്ള ആളോ അല്ല അതിനാല്‍ അവരെ മറ്റു കേസുകളിലെ പോലെ ഇരയായി കണക്കാക്കാന്‍ ആകില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ല. ശ്വേത പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം എന്ന് പറഞ്ഞ മുരളീധരന്‍ കേസെടുത്താല്‍ പീതാംബരക്കുറുപ്പിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും വ്യക്തമാക്കി.കെ.കരുണാകരന്റെ അടുത്ത അനുയായി കൂടിയായ പീതാംബരക്കുറുപ്പ് ഇത്തരം ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടത് ഐ ഗ്രൂപ്പിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളുമാണെന്ന് ശ്വേതാ മേനോന്‍ പോലീസിനു മൊഴി നല്‍കി. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് വനിതാ സി.ഐ സിസിലിയും സംഘവും ശ്വേതയുടെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേതയും ഭര്‍ത്താവും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊല്ലത്ത് പ്രസിഡണ്ടസി ട്രോഫി വെള്ളം കളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ആയിരുന്നു ശ്വേതയ്ക്ക് പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ വ്യക്തിയില്‍ നിന്നും അപമാനം നേരിടേണ്ടിവന്നത്. എം.പിയുടെ പേര്‍ ആദ്യ ഘട്ടത്തില്‍ ശ്വേത വെളിപ്പെടുത്തുവാന്‍ തയ്യാറായില്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ശ്വേത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ കുറിച്ച് സ്ഥലത്തുണ്ടായിരുന്ന കൊല്ലം ജില്ലാ കളക്ടറോട് പരാതി നല്‍കിയെങ്കിലും തന്നോട് ശ്വേത പരാതി പറഞ്ഞില്ലെന്നാണ് കളക്ടറുടെ നിലപാട്.

ശ്വേതാ മേനോനെ പരസ്യമായി അപമാനിക്കുവാന്‍ ശ്രമിച്ചതുള്‍പ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള രാഷ്ടീയത്തില്‍ യു.ഡി.എഫിനെ വല്ലാതെ ഉലച്ചു കൊണ്ടിരിക്കുകയാണ്. സരിത എസ്. നായരും നടി ശാലു മേനോനും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസും, പരസ്ത്രീ ബന്ധം ആരോപിച്ച് മുന്‍ ഭാര്യ യാമിനി തങ്കച്ചി നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഗണേശ് കുമാറിനു രാജിവെക്കേണ്ടി വന്നത്. ഒരു മന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ വിദേശ യാത്രയും ഇതിനിടയില്‍ വാര്‍ത്തയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനെ അപമാനിച്ചു; പീതാംബരക്കുറുപ്പ് എം.പിക്കെതിരെ ശക്തമയ രോഷം ഉയരുന്നു

November 2nd, 2013

കൊല്ലം: കൊല്ലത്ത് നടന്ന പ്രസിഡന്‍സി ട്രോഫി വെള്ളം കളി മത്സരത്തിനിടെ പ്രസ്ത ചലച്ചിത്ര നടി ശ്വേതാ മോനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്റെയും കടന്നു പിടിക്കുന്നതിന്റേയും ശ്വേത അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതോടെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ വിവിധ യുവജന സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ ഉള്ള രാഷ്ടീയ സംഘടനകളും പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.

ചടങ്ങില്‍ സംബന്ധിക്കുവാനാണ് താന്‍ മുംബൈയില്‍ നിന്നും വന്നതെന്നും എന്നിട്ടും താന്‍ ഇവിടെ വച്ച് അപമാനിക്കപ്പെട്ടതില്‍ കടുത്ത ദു:ഖമുണ്ടെന്നും ശ്വേത പറഞ്ഞു. കാറില്‍ വന്നിറങ്ങിയതുമുതല്‍ തന്നെ ഈ രാഷ്ടീയ നേതാവ് ശല്യം ചെയ്തിരുന്നതായും സംഭവം നടന്ന് അല്പസമയത്തിനുള്ളില്‍ തന്നെ ഇക്കാര്യം ജില്ലാ കളക്ടറോട് താന്‍ പരാതി പറഞ്ഞതായി ശ്വേത വ്യക്തമാക്കി. എന്നാല്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അത്യന്തം അപമാനകരവും പ്രതിഷേധകരവുമായ നീചമായ പ്രവര്‍ത്തിയാണ് പീതാംബരക്കുറുപ്പ് എം.പി.യില്‍ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ നേര്‍ക്കുള്ള ഏതു തരം ആക്രമണങ്ങള്‍ക്കും കര്‍ശന നടപടി സ്വീകരിക്കുവാനുള്ള നിയമം പാര്‍ളമെന്റ് പാസ്സാക്കിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കേരളം ഉറ്റു നോക്കുകയാണെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ എം.പിയായ പീതാംബരക്കുറുപ്പിനെതിരെ ഉയര്‍ന്ന ആരോപണം രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ശ്വേത അഭ്യസ്ഥ വിദ്യയായതിനാല്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കും എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി ടീച്ചര്‍ പറയുന്നത്.
കെ.മുരളീധരന്‍ എം.എല്‍.എ, പത്മജാ വേണുഗോപാല്‍ എന്നിവര്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ പീതാംബ്ക്കുറുപ്പിനെ ന്യായീകരിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമെന്ന് താരസംഘനയായ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റ് പറഞ്ഞു. ശ്വേതയുമായി ആലോചിച്ച് നിയമനടപടികള്‍ക്ക് അമ്മ മുന്‍‌കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
Next »Next Page » ശ്വേത മേനോനെ ഇരയായി കാണുവാന്‍ സാധിക്കില്ല; കെ.മുരളീധരന്‍ എം.എല്‍.എ »



  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine