പര്‍ദക്കുള്ളില്‍ സ്വര്‍ണ്ണം കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍

September 19th, 2013

purdah-epathram

നെടുമ്പാശ്ശേരി: പര്‍ദക്കുള്ളില്‍ 20 കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നും സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി ആസിഫ്, തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശിനി ആരിഫ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പര്‍ദക്കുള്ളില്‍ ജാക്കറ്റില്‍ വിദഗ്ദ്ധമായി സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു . ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ വിമാനയാത്ര നടത്തിയത്. പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സംശയം തൊന്നിയതിനെ തുടര്‍ന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുടെ കാരിയര്‍ മാരാണൊ ഇവര്‍ എന്നും സംശയമുണ്ട്. ഷൂസിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചും സ്വര്‍ണ്ണം കള്ളക്കടത്ത് നടത്താറുണ്ടെങ്കിലും പര്‍ദയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ സ്തീകള്‍ അടുത്ത കാലത്തൊന്നും പിടിയിലായിട്ടില്ല. അറസ്റ്റിലായവരെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിച്ചതോടെ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവരാണ് പിടികൂടപ്പെട്ടവരില്‍ അധികവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാഴ്ചക്കിടെ ഏഴു പേരില്‍ നിന്നും ഏഴരക്കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ഇതില്‍ ഒരു സംഘം ടോര്‍ച്ചിലെ ബാറ്ററിക്കുള്ളില്‍ ഈയ്യത്തില്‍ പൊതിഞ്ഞ നിലയിലാണ് കൊണ്ടു വന്നിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഭീഷണി

September 18th, 2013

aryadan-muhammad-epathram

കണ്ണൂർ: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയ ഈ. കെ. വിഭാഗം സമസ്ത നേതാവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി അറസ്റ്റിൽ. ഒരു പൊതു യോഗത്തിലാണ് മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഫൈസി വിവാദപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം വകുപ്പില്‍ ഒരു ടയര്‍ പോലും വാങ്ങിക്കൊടുക്കുവാന്‍ കഴിയാത്ത ആര്യാടന്‍ മുഹമ്മദ് കാന്തപുരത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി സമസ്തയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും, അങ്ങിനെ ചെയ്യുന്ന ആര്യാടന്റെ കൈ വെട്ടുമെന്നുമാണ് നാസര്‍ ഫൈസി പറഞ്ഞത്.

ഇതേ തുടര്‍ന്ന് ഞായറാഴ്ച ഫൈസിയെ തളിപ്പറമ്പ് എസ്. ഐ. അനില്‍ കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫൈസിയുടെ പ്രസംഗത്തിന്റെ റിക്കോര്‍ഡുകള്‍ പോലീസിന്റെ പക്കല്‍ ഉണ്ടെന്നാണ് സൂചന. ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ പൊതു യോഗം സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഏതാനും എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും?

September 12th, 2013

salim-raj-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിനു നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്ന് സൂചന. കോഴിക്കോട് കാറില്‍ സഞ്ചരിച്ചിരുന്ന പ്രസന്നന്‍ എന്ന യാത്രക്കാരനെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണ്ണവും പിടിച്ചു പറിക്കുവാനും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി സലിം രാജിനേയും സംഘത്തേയും പോലീസില്‍ ഏല്പിച്ചിരിന്നു. ഈ സംഘത്തില്‍ അംഗമായ ഇര്‍ഷാദിനു കൊല്ലത്തെ നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകാരുമായും സലിം രാജിനു ബന്ധമുണ്ടെന്ന സൂചനയുണ്ട്. അതേ കുറിച്ചും അന്വേഷണം നടത്തുവാന്‍ ആലോചിക്കുന്നു. ഇന്നലെ കോടതിയില്‍ സലിം രാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹവാല ഇടപാട് കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ സലിം രാജിന്റെ അഭിഭാഷകനെ കാണാന്‍ എത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായ റിജോയും സലിമിനൊപ്പം കോഴിക്കോട്ടെ കൊട്ടേഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സലിം രാജിനു പോലീസില്‍ വലിയ പിടിപാടാണ് ഉള്ളതെന്നും ആരോപണമുണ്ട്. സസ്പെന്‍ഷനില്‍ ആയിട്ടും പോലീസിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇയാള്‍ കൈവശം വെയ്ക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍ ശ്രമം തടയാനെത്തിയ നാട്ടുകാരോട് ഇയാള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ നിരവധി തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനാണ് സലിം രാജ്. മുഖ്യമന്ത്രിയുടെ ഗണ്‍‌മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സലിം രാജിനു ദുരൂഹതയുള്ള ബന്ധങ്ങളും ഉള്ളതായി പറയപ്പെടുന്നുണ്ട്. സലിം രാജ് ഉള്‍പ്പെട്ട കേസില്‍ അയാളുടെ മൊബൈല്‍ ടെലിഫോണിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധക്കേസ്; 20 പേരെ വെറുതെ വിട്ടു

September 11th, 2013

tp-chandrashekharan-epathram

കോഴിക്കോട്: ആർ. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, എസ്. എഫ്. ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കം 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ടി. പി. വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പ്രതികളെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയവയായിരുന്നു വിട്ടയച്ച കുറ്റാരോപിതരില്‍ പലര്‍ക്കുമെതിരെ ഉള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ ഇത് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പല സാക്ഷികളും കൂറുമാറിയതും കേസില്‍ തിരിച്ചടിയായി. എന്നാല്‍ കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആര്‍ . എം. പി. നേതാവും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമ പറഞ്ഞു. തുടര്‍ നടപടിയെ കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 11th, 2013

കോഴിക്കോട്: പട്ടാപകല്‍ കാറിനെ പിന്തുടര്‍ന്ന് യാത്രക്കാരന്‍ പ്രസന്നനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സലിം രാജിനെ കൂടാതെ കൊട്ടേഷന്‍ സംഘംഗങ്ങളായ മറ്റ് ഏഴു പേരെയും നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഇര്‍ഷദ് , പിടികിട്ടാപ്പുള്ളി റിജു എന്നിവര്‍ ഉള്‍പ്പെടെ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പ്രശ്നം പറഞ്ഞു തീര്‍ക്കുവാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കല്‍, ഭീഷണി പ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു. കേസില്‍ സലിം രാജ് അവസാന പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോഴിക്കോട് കരിക്കാം കുളത്ത് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിം രാജും സംഘവും നടു റോഡില്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. സംഘത്തലവന്‍ വിവാദ പോലീസുകാരന്‍ സലിം ആണെന്ന് നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. മറ്റൊരു കേസില്‍ സസ്പ്ന്‍ഷനില്‍ ഇരിക്കുന്ന സലിം രാജ് തന്റെ ഐഡന്റിറ്റി കാര്‍ഡ് കാട്ടി പ്രസന്നനെ പിടികൂടിയതാണെന്ന് പറഞ്ഞെങ്കിലും ജനം അത് വിശ്വസിച്ചില്ല. സോളാര്‍ തട്ടിപ്പ് കേസിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സലിമിനെതിരെ ജനം ബഹളം വച്ചു.
ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സലിം രാജിന്‍ വിവാദ നായകനാകുന്നത്. തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സ്ഥാനത്തു നിന്നും നീക്കി. ക്രിമിനല്‍-തട്ടിപ്പ് ഇടപാടുകളില്‍ പങ്കാളിത്തം ഉള്ളവരുമായി സലിം രാജിന് അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഓച്ചിറ ചങ്ങന്‍ കുളങ്ങര സ്വദേശിനി റഷീദ ബീവി (45) പ്രസന്നനൊപ്പം 75 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയുമായി പോയിരുന്നു. റഷീദയുടെ ഭര്‍ത്താവ് അബ്ദുള്‍ വഹാബ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ ഇവരുടെ ബന്ധുക്കളുമായി അടുപ്പമുള്ള ആളാണ്. പ്രസന്നനും റഷീദയും കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സലിം രാജിന്റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ സംഘം കോഴിക്കോട് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുകയായിരുന്നു. പ്രസന്നനേയും റഷീദയേയും ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ ഇവരെ ഓച്ചിറ പോലീസിനു കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദലി പിടിയില്‍
Next »Next Page » ടി.പി. വധക്കേസ്; 20 പേരെ വെറുതെ വിട്ടു »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine