വീടിനു മുമ്പിലെ മദ്യപാനം ചോദ്യം ചെയ്തതിനു വീട്ടമ്മയെ ആക്രമിച്ച് നഗ്നയാക്കി വലിച്ചിഴച്ചു

October 28th, 2013

കൊല്ലം: കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ വീടിനു മുമ്പിലെ മദ്യപാനം ചോദ്യം ചെയ്തതിനു ഒമ്പതംഗ അക്രമിസംഘം വീട്ടമ്മയെ മര്‍ദ്ദിക്കുകയും നഗ്നയാക്കി വലിച്ചിഴക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വീട്ടമ്മയുടെ മുഖത്തടിച്ചും അടിവയറ്റില്‍ തൊഴിച്ചും നിലത്തിടുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞുസംഭവം കണ്ട് തടയാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥികളായ ആണ്മക്കള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. നിലവിളികേട്ട് എത്തിയ അയല്‍വാസികളേയും സംഘം ആക്രമിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതമായി പരിക്കേറ്റ വീട്ടമ്മയെ ശാസ്താം കോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബഹളം വെക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സംഘം നാട്ടുകാര്‍ക്ക് ശല്യമാണെങ്കിലും ഇവരുടെ ഭീഷണി ഭയന്ന് പലരും പ്രതികരിക്കാതിരിക്കുകയായിരുന്നു. പതിവായി വീടിനു മുമ്പില് ഒത്തുകൂടി ശല്യം ഉണ്ടാക്കുന്ന സംഘത്തിന്റെ ശല്യം സഹിക്ക വയ്യാതെയാണ് വീട്ടമ്മഅവരെ ചോദ്യം ചെയ്തത്. ഇതാണ് മദ്യപ സംഘത്തെ പ്രകോപിതരാക്കിയത്. സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതികള്‍ക്കെതിരെ ജ്യാമമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാറാത്തെ ആയുധ പരിശീലനം; ഐ.എന്‍.എ കുറ്റപത്രം സമര്‍പ്പിച്ചു

October 19th, 2013

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ഐ.എന്‍.എ (ദേശീയ അന്വേഷണ ഏജന്‍സി) കുറ്റപത്രം സമര്‍പ്പിച്ചു. ശിവപുരം സ്വദേശി പി.വി. അബ്ദുള്‍ അസീസ്, കോട്ടപ്പുറം സ്വദേശി എ.വി. ഫഹദ് എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കേസില്‍ പ്രതികളായ ഏതാനും പേരെ പിടികൂടാന്‍ ഉണ്ട്. 2013 ഏപ്രില്‍ 23 നാണ് തണല്‍ ചാരിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ പോലീസ് റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഘം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്നും ഇവര്‍ക്ക് വിദേശത്തു നിന്നും ധനസഹായം ലഭിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ ആയുധ പരിശീലനം നല്‍കല്‍, സാമുദായിക സ്പര്‍ധക്ക് ശ്രമം നടത്തല്‍, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

റെയ്ഡില്‍ വെടിയുണ്ട, വെടിമരുന്ന് ഉള്‍പ്പെടെ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, നാടന്‍ ബോംബ്, വടിവാള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇവിടെ ആയുധപരിശീലനം നടത്തിയിരുന്നതായും സൂചനയുണ്ട്. അടുത്തിടെ പിടിയിലായ കൊടും ഭീകരന്‍ യാസിന്‍ ഭട്കലിന്റെ ബന്ധു ഈ കെസിലെ പ്രതി കമറുദ്ദീനു പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചതായും ഐ.എന്‍.എ കുറ്റപത്രത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ കറന്‍സികളും ഐഡന്‍റിറ്റി കാര്‍ഡുകളും ക്യാമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശവിരുദ്ധ ഉള്ളടക്കം; തേജസ് പത്രത്തിന് കാരണം കാണിക്കുവാന്‍ നോട്ടീസ്

October 5th, 2013

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ പത്രമായ തേജസില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം. പത്രത്തിന്റെ പ്രസിദ്ദീകരണം തടയാതിരിക്കുവാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഭരണ കൂടത്തിന്റെ നോട്ടീസ്. രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താല്പര്യത്തേയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന എഡിറ്റോറിയലുകളും വ്‍ാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് നോട്ടീസ്. തേജസ്സിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ചിരുന്നു. 1867-ലെ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ പ്രൊ.പി.കോയയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.

തേജസിന്റെ നിലപാടുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പത്രത്തില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്നും എന്തിന്റെ പേരിലാണ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമല്ലെന്നും എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി പറയുന്നത്. നിയമപരമായി വിഷയത്തെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ് ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയുവാനുള്ള സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ജനാധിപത്യ കേരളവും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് പ്രൊ.പി.കോയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

October 5th, 2013

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്ക്. പാറക്കെട്ട് സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകന്‍ ഷിധിന്‍(21) ആണ് മരിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില ല്‍ക്കുകയാണ്. വെള്ളിയാഴ്ച രാത്രി അയോദ്ധ്യ ബസ് സ്റ്റോപ്പിനു സമീപം ക്രൂരമായ രീതിയില്‍ മര്‍ദ്ധനമേറ്റും കൈകാലുകള്‍ തല്ലിയൊടിച്ച നിലയിലുമാണ് ഷിധിനെ കണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഷിധിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല.

സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റു മുട്ടിയയതിനെ തുടര്‍ന്ന് പരിക്കേറ്റ ചന്ദ്രമ്പത്ത് സുനീഷ്(24), കല്ലുകൊത്തിപ്പറമ്പത്ത് പ്രവീഷ് (21), ശ്രീവത്സത്തില്‍ ബിനോയ് രാജ്(23) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഒരു ബേക്കറി തകര്‍ത്തിട്ടുണ്ട്. ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി. പ്രദേശത്ത് എ.എസ്.പി നാരായണന്റെ മേല്‍‌നോട്ടത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

October 3rd, 2013

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്തുവാന്‍ പണം നല്‍കി കൊലയാളിയെ ചുമതലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. എറണാകുളം അഡീഷ്ണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദനിയില്‍ നിന്നും പണം വാങ്ങി പി.പരമേശ്വരനേയും, ഫാദര്‍ അലവിയേയും വധിക്കുവാന്‍ അഷ്‌റഫ് പോയെങ്കിലും ഉദ്യമം പരാജയപ്പെട്ടെന്നാണ് മൊഴിയെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖം: പിണറായി വിജയന്‍
Next »Next Page » കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine