പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്

October 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം: സർക്കാർ നിർദ്ദേശ പ്രകാരം കേരള അഡ്മിനിസ്ട്രേഷന്‍ സര്‍വ്വീസ് (കെ. എ. എസ്.) പരീക്ഷാ ഘടനയിൽ പി. എസ്. സി. മാറ്റം വരുത്തി.

ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാ പനം കേരള പ്പിറവി ദിനത്തില്‍ പുറത്തിറക്കും. പ്രാഥമിക പരീക്ഷ യിൽ മലയാളം ചോദ്യങ്ങൾ (30 മാർക്ക്) വർദ്ധിപ്പി ക്കുകയും നിർബ്ബന്ധം ആക്കുകയും ചെയ്തു.

മാത്രമല്ല ഇംഗ്ലീഷ് 20 മാർക്കി നായി കുറക്കു കയും ചെയ്തു. പ്രാഥമിക പരീക്ഷയുടെ ചോദ്യ ങ്ങൾ മലയാള ത്തിലും നല്‍കണം എന്നും അക്കാര്യം വിജ്ഞാപന ത്തിൽ ഉൾപ്പെടു ത്തണം എന്നും പി. എസ്. സി. യോഗ ത്തിൽ ആവശ്യം ഉയര്‍ന്നു.

അടുത്ത മാർച്ച് മാസത്തിനു മുന്‍പ് പരീക്ഷ നടത്തേണ്ട തിനാൽ മലയാള ത്തിൽ കൂടി ചോദ്യം നൽകുന്നത് പ്രായോഗികം അല്ല. മുഖ്യപരീക്ഷ ക്കു ശേഷ മുള്ള അഭിമുഖ ത്തിന്റെ മാർക്ക് 60 ൽ നിന്നും 50 മാർക്ക് ആക്കിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി യുള്ള അന്തിമ വിജ്ഞാപനം പി. എസ്. സി. യോഗം അംഗീ കരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം

October 24th, 2019

cashew-nut-fruit-mango-ePathram
തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വ്വ കലാ ശാല സമര്‍പ്പിച്ച റിപ്പോർട്ടി ന്റെ അടി സ്ഥാനത്തില്‍ പഴങ്ങ ളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പി ക്കുവാന്‍ അനുമതി നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്.

കശുമാങ്ങ, വാഴപ്പഴം, ചക്ക മുതലായവ യിൽ നിന്നും മറ്റു കാര്‍ഷിക ഉത്പന്ന ങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍ പാദി പ്പിക്കു ന്നതിന്ന് അബ്കാരി നിയമ ങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകും. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

നിയമ സഭാ സബ്ജ ക്ട് കമ്മിറ്റി യുടെ നിർദ്ദേശ ത്തിന്റെ അടിസ്ഥാന ത്തി ലാണു കാര്‍ഷിക സര്‍വ്വ കലാശാല, സംസ്ഥാന സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

October 23rd, 2019

high-court-of-kerala-ePathram-
കൊച്ചി : മഴക്കെടുതി യില്‍ കൊച്ചി നഗര വും ജനങ്ങളും അനുഭവി ക്കുന്ന ദുരിത ങ്ങളെ ശ്രദ്ധയില്‍ പ്പെടുത്തി കൊച്ചി കോർപ്പ റേഷന് ഹൈ ക്കോടതി യുടെ രൂക്ഷ വിമർശനം.

കോർപ്പ റേഷന്‍റെ പ്രവർ ത്തനം സുതാര്യമല്ല. കോർപ്പ റേഷൻ പിരിച്ചു വിടാന്‍ സർക്കാർ അധികാരം ഉപ യോഗി ക്കണം. പൊതു ജനം അത്ര മേല്‍ ദുരിത ത്തി ലാണ്.

ചെറിയ മഴ പെയ്താല്‍ പോലും കൊച്ചി യിൽ വെള്ള ക്കെട്ട് ഉണ്ടാവുന്നു. കനാലുകൾ മാലിന്യം നിറഞ്ഞ അവസ്ഥ യിലാണ്. ഇതു കൊണ്ടാണ് വെള്ളം ഒഴുകി പ്പോകാതെ നഗര ത്തില്‍ വെള്ളക്കെട്ട് ഉയരു ന്നതിനും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നത്.

ഓരോ വർഷവും ചെളിയും മാലിന്യങ്ങളും നീക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. എന്നാൽ കൃത്യമായി ഇവ ഉപയോഗ പ്പെടു ത്താതെ നിഷ്ക്രിയമായ അവസ്ഥ യിലാണ് എന്നീ കാര്യങ്ങളില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി, വിഷയ ത്തിൽ അഡ്വക്കറ്റ് ജനറൽ വിശദീ കരണം നൽകണം എന്നും നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ – ഫോണ്‍ : കേരള ത്തിന്റെ സ്വന്തം ഇന്റര്‍ നെറ്റ്

October 20th, 2019

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍ നെറ്റ് എന്നത് കെ -ഫോണിലൂടെ യാഥാര്‍ത്ഥ്യമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നോക്ക മേഖല യിലെ ഇരുപത് ലക്ഷം കുടുംബ ങ്ങള്‍ക്ക് സൗജന്യ മായി ഹൈ സ്പീ‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കു വാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ബാക്കി ഉള്ള വര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍ നെറ്റ് ലഭ്യമാക്കും എന്നും മുഖ്യ മന്ത്രി തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി വീടു കളിലും ഓഫീസു കളിലും അതി വേഗ ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കും എന്നും പദ്ധതിയെ കുറിച്ചുള്ള മറ്റു വിശദാംശ ങ്ങളും ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കെ. എസ്. ഇ. ബി. യും കേരളാ സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴി യാണ് പദ്ധതി നടപ്പാ ക്കുന്നത്. ഭാരത് ഇലക്ട്രോ ണിക്‌സ് ലിമിറ്റഡ് പദ്ധതിയുടെ ടെന്‍ഡര്‍ എടുത്തിട്ടുണ്ട്. 2020 ഡിസംബ റോടെ പദ്ധതി പൂര്‍ത്തീ കരി ക്കുക യാണ് ലക്ഷ്യം.

ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ള വര്‍ക്ക് ഈ പദ്ധതി യിലൂടെ അവ രുടെ സേവന ങ്ങള്‍ ജന ങ്ങളില്‍ എത്തിക്കുവാനും കഴിയും. കേബിള്‍ ടി. വി. ഓപ്പ റേറ്റര്‍ മാര്‍ക്ക് അവരുടെ സേവന ങ്ങള്‍ മികച്ച രീതി യില്‍ ജന ങ്ങളി ലേക്ക് എത്തിക്കുവാന്‍ കെ – ഫോണു മായി സഹകരിക്കുവാനുള്ള അവസരവും ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കാന്‍ നടപടി

October 16th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.

കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.

തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.

ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല
Next »Next Page » തുലാവർഷം എത്തുന്നു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine