അന്തര്‍ സംസ്ഥാന ബസ്സുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും

April 25th, 2019

transport-minister-of-kerala-ak-saseendran-ePathram
തിരുവനന്തപുരം : യാത്ര ക്കാരുടെ സുരക്ഷ യും സൗകര്യവും ഉറപ്പു വരു ത്താത്ത അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സ് സര്‍വ്വീസു കള്‍ക്ക് എതിരെ കര്‍ശ്ശന നട പടി കള്‍ എടുക്കും എന്നും ബസ്സു കളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍.

ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി കളുടെ പ്രവര്‍ ത്തനം പരി ശോധി ക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സി കള്‍ക്ക് എതിരെ നട പടി എടുക്കു കയും ചെയ്യും.

ബസ്സു കളില്‍ ജി. പി. എസ്. ഘടിപ്പി ക്കുന്നത് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബ്ബന്ധ മാക്കും. സ്പീഡ് ഗവര്‍ ണ്ണറുകള്‍ ഘടി പ്പി ക്കാ ത്ത ബസ്സു കള്‍ക്ക് എതിരെ നടപടി സ്വീക രിക്കും.

കോണ്‍ട്രാക്ട് കാര്യേജുക ളായി പ്രവര്‍ ത്തി ക്കുന്ന സ്വകാര്യ ബസ്സു കളില്‍ വ്യാപക മായ നിയമ ലംഘന ങ്ങള്‍ കണ്ടെ ത്തിയി ട്ടുണ്ട്. നില വിലുള്ള നിയമ ത്തിന്റെ പരിധി യില്‍ നിന്നു കൊണ്ട് ഇവയെ നിയന്ത്രി ക്കാന്‍ നട പടി സ്വീക രിക്കും എന്നും അദ്ദേഹം വാർത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എൻജിനീയറിംഗ് പ്രവേശന പരീക്ഷാ തിയ്യതി മാറ്റി

April 2nd, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ (KEAM 2019) മേയ് രണ്ട്, മൂന്ന് തിയ്യതി കളിലേക്ക് മാറ്റി.

2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ തീരുമാനി ച്ചിരുന്ന പ്രവേശന പരീക്ഷ യാണ് ഇത്.

പുതുക്കിയ ടൈം ടേബിള്‍ പ്രകാരം മേയ് രണ്ട് (വ്യാഴം) രാവിലെ 10 മണി മുതല്‍ 12.30 വരെ ഒന്നാം പേപ്പർ   (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും മേയ് മൂന്ന് വെള്ളി യാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റിക്‌സ്‌) പരീക്ഷയും നടക്കും.

കേരളത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങളില്‍ കൂടാതെ മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങ ളിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ കള്‍ നടത്തും എന്ന് പ്രവേ ശന പരീക്ഷാ കമ്മീ ഷണര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു

February 18th, 2019

mathruyanam-mother-and-baby-journey-ePathram
കോഴിക്കോട് : പ്രസവ ശേഷം മാതൃ – ശിശു സംരക്ഷണ കേന്ദ്ര ത്തിൽ നിന്ന് അമ്മയെയും കുഞ്ഞി നെയും വീട്ടി ലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതി യായ ‘മാതൃ യാനം’ ഈ മാസം 23 ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ങ്ങള്‍ നടക്കുന്ന താണ് കോഴിക്കോട് മാതൃ – ശിശു സംരക്ഷ ണ കേന്ദ്രം (ഐ. എം. സി. എച്ച്). ദിവസേന 30 മുതൽ 40 വരെ സ‌്ത്രീ കൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടി ലേക്ക‌് മട ങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശു പത്രി യിൽ ഒരു മാസമായി ‘മാതൃയാനം’ വിജയ കര മായി നട ക്കുന്നു.

national-health-mission-mathruyanam-ePathram

പ്രസവ ശേഷം വീട്ടിലേക്ക് പോകുന്ന വർക്ക് നാഷണൽ ഹെൽത്ത് മിഷൻ ‘അമ്മയും കുഞ്ഞും’ പദ്ധതി യുടെ ആഭി മുഖ്യ ത്തിൽ 500 രൂപ യാത്രാ ച്ചെലവ് നൽകി യിരുന്നു.

എന്നാല്‍ ഇതു വേണ്ടത്ര ഫല പ്രാപ്തി യില്‍ എത്തു ന്നില്ല എന്ന കണ്ടെ ത്തലിൽ നിന്നാണ് ‘മാതൃ യാനം’ എന്ന ആശയ ത്തി ലേക്ക് എത്തി യത്. നില വിൽ ഐ. എം. സി.എച്ചി ന് സമീപ മുള്ള 52 ടാക്സി ഡ്രൈവർമാർ ഈ പദ്ധതി യുമായി സഹ കരി ക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപ്പും ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർ ത്തന ങ്ങൾ ക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പ റേറ്റ റെയും നിയമിച്ചിട്ടുണ്ട‌്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷ ണാര്‍ത്ഥം മാതൃയാനം നടപ്പിലാക്കി. ഒരു മാസമായി കോഴി ക്കോട് ഐ. എം. സി. എച്ചി ലും ട്രയൽ റൺ നടത്തുന്നു. ഇവിടെ പദ്ധതി നടത്തി വിജയിച്ചാൽ മറ്റു ജില്ല കളി ലേക്കും മാതൃ യാനം പദ്ധതി വ്യാപിപ്പിക്കും.

അമ്മ യെയും കുഞ്ഞി നെയും വീട്ടില്‍ എത്തിച്ചു ഐ. എം. സി. എച്ച് കൗണ്ടറില്‍ തിരിച്ച് എത്തി യാൽ ടാക്സി ഡ്രൈവർ മാർക്ക് വാടക കൊടു ക്കും. ആശു പത്രി യിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നല്‍കി വരുന്ന ചെലവു മാത്രമേ ‘മാതൃയാനം’ പദ്ധതി ക്കും ആവുക യുള്ളൂ എന്ന് നാഷണൽ ഹെൽത്ത് മിഷന്‍ ജില്ലാ മേധാവി ഡോ. നവീൻ കുമാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയാനന്തര പുനരധി വാസം പുരോ ഗമി ക്കുന്നു

February 3rd, 2019

tv-anupama-ias-ePathram
തൃശൂര്‍ : ജില്ലാ ഭരണ കൂട ത്തിന്‍െ്‌റയും വിവിധ വകു പ്പു കളു ടെയും നേതൃത്വ ത്തില്‍ ജില്ല യിലെ പ്രളയാന ന്തര പുരനധി വാസം പുരോ ഗമി ക്കുന്നു എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനു പമ അറി യിച്ചു.

പ്രളയത്തില്‍ പൂര്‍ണ്ണ മായും ഭാഗിക മായും നാശ നഷ്ടം സംഭവിച്ച വീടു കള്‍ ക്കുള്ള ധന സഹായം 175, 11,37, 800 രൂപ വിത രണം ചെയ്തു കഴിഞ്ഞു.

കുടുംബശ്രീ മുഖേന റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം വഴി ജില്ലയിലെ 18884 പ്രളയ ബാധിത കുടുംബ ങ്ങള്‍ക്ക്‌ 166 കോടിരൂപ വായ്‌പ യായി ലഭ്യമാക്കി.

പ്രളയത്തില്‍ വലിയ നാശ നഷ്ടം സംഭവിച്ച കാര്‍ഷിക മേഖലക്ക് ധന സഹായ വിതരണവും കാര്യക്ഷമമായി നട ക്കുന്നു. കൃഷി വകുപ്പ്‌ വഴി 22961 ഗുണ ഭോക്താ ക്കള്‍ ക്കായി 14,45,21,305 രുപ വിതരണം ചെയ്‌തു.

പട്ടിക ജാതി വിക സന വകുപ്പിന്റെ നേതൃത്വ ത്തില്‍ പട്ടിക ജാതിയില്‍ പ്പെട്ട 14369 പ്രളയ ബാധി തര്‍ക്ക്‌ ഇതു വരെ 7,18,45,000 രൂപ അനു വദിച്ചു.

ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ 3500 ക്ഷീര കര്‍ഷകര്‍ക്ക്‌ നഷ്ട പരിഹാര ഇന ത്തില്‍ വിതരണം ചെയ്യുന്നതിന്‌ 4 കോടി രൂപ അനു വദി ച്ചിട്ടുണ്ട്‌ എന്നും കളക്ടര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

51 of 581020505152»|

« Previous Page« Previous « വാക്ക്‌ ഇന്‍ – ഇന്റര്‍വ്യൂ തിങ്കളാഴ്ച
Next »Next Page » പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി. »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine