കിനാലൂര്‍ ഭീതിയുടെ നിഴലില്‍

May 11th, 2010

നാലു വരി പാതയുടെ സര്‍വ്വേ നടപടികള്‍ ക്കെതിരെ പ്രതിഷേധ സമരത്തിനു പോയവരില്‍ പലരും അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. സമാധാന പരമായി ആരംഭിച്ച സമരം പെട്ടെന്നാണ് സംഘര്‍ഷ ഭരിതമായത്. തുടര്‍ന്ന്   സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യുള്ളവരെ  പോലീസ്  ക്രൂരമായി തല്ലിച്ചതച്ചു. വീടുകളില്‍ അഭയം തേടിയ പലരേയും പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. നിരവധി ആളൂകള്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

സംഭവം കഴിഞ്ഞു ദിവസങ്ങള്‍ ആയെങ്കിലും കിനാലൂരിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ്.  നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഇവരെ തിരഞ്ഞ് ഇടയ്ക്കിടെ കടന്നു പോകുന്ന പോലീസ് വാഹനങ്ങളുടെ ശബ്ദം പോലും അവിടത്തുകാരുടെ മനസ്സില്‍ ഞെട്ടല്‍ ഉണര്‍ത്തുന്നു. പോലീസിനെ ഭയന്ന് പലരും ഒളിവിലാണ്. ആണുങ്ങള്‍ ഒളിവില്‍ പോയതിനാല്‍ പല വീടുകളിലും അടുപ്പില്‍ തീ പുകയാതായിട്ടുണ്ട്. പരിക്കേറ്റ സ്ത്രീകള്‍ ഭയം മൂലം വീടുകളില്‍ തന്നെ കഴിയുകയാണ്.

ഭീകരമായ ലാത്തി ച്ചാര്‍ജ്ജിനു ഇരയായര്‍ ആവശ്യമില്ലാത്ത കാര്യത്തിനു പോയി അടി വാങ്ങി എന്നാണ് ഭരണ പക്ഷത്തിന്റെ വാദം. പോലീസ് നടത്തിയ നര നായാട്ടിന്റെ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തു വിടുമ്പോളും മന്ത്രിയടക്കം ഉള്ളവര്‍ സമരക്കാരാണ് അക്രമം നടത്തിയതെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടി ച്ചതാണെന്നും പറഞ്ഞ് തടിയൂരുവാന്‍ ശ്രമിക്കുന്നു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതു ക്കുവാനുള്ള ശ്രമങ്ങ ള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കിനാലൂര്‍ സംഭവം പ്രദേശത്തെ ജനങ്ങളില്‍ സര്‍ക്കാരി നെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ്

May 8th, 2010

കെ. എസ്. ഐ. ഡി. സി. പാര്‍ക്കിനു വേണ്ടി റോഡ് വികസന സര്‍വ്വേ നടത്തുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുവാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു.  തുടര്‍ന്ന് ഇവരെ പിരിച്ചു വിടുവാന്‍ പോലീസ് ലാത്തി ച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.  പ്രതിഷേധ ക്കാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെ ടുവാനായി അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിച്ച സ്ത്രീകള്‍ അടക്കം ഉള്ളവരെ പോലീസ്  പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സംഭവ സ്ഥലത്തു നിന്നും പിന്‍‌വലിക്കുവാനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുവാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

113 of 1131020111112113

« Previous Page « സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരം – ടി.കെ. സുജിത്തിനു ഹാട്രിക്ക്
Next » പി.സി. തോമസ് വിഭാഗം എല്‍. ഡി. എഫില്‍ »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine