കളക്ടര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി

September 22nd, 2016

pinarayi-vijayan-epathram

തിരുവനന്തപുരം : കളക്ടര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍ പ്പെടുത്തും എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍.

പ്രവര്‍ത്തന മികവ് ആയിരിക്കും ഗ്രേഡിംഗിനുള്ള മാന ദണ്ഡം. കളക്ടര്‍ മാരു ടെയും വകുപ്പു മേധാവി കളു ടേയും യോഗ ത്തി ലാണ് മുഖ്യമന്ത്രി ഇക്കാര്യം അറി യിച്ചത്.

സര്‍ക്കാര്‍ പരിപാടി കള്‍ വിജയി പ്പിക്കു ന്നതും ഭൂമി ഏറ്റെടു ക്കുന്നതും അടിസ്ഥാന മാക്കി യായി രിക്കും ഗ്രേഡിംഗ് രേഖ പ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കളക്ടര്‍ മാർ ജന സമ്പര്‍ക്ക പരി പാടി നടത്തു കയും റവന്യൂ ഭൂമി കയ്യേറ്റ ങ്ങള്‍ തടയാന്‍ കളക്ടര്‍ മാര്‍ നടപടി എടുക്കു കയും ചെയ്യണം. രാഷ്ട്രീയ സമ്മർദ്ദ ങ്ങൾക്ക് പൊലീസു കാർ വഴങ്ങരുത് എന്നും മുഖ്യമന്ത്രി കൂട്ടി ച്ചേർത്തു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

November 26th, 2015

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഹോട്ടലു കളിലും റസ്റ്റോറ ന്റു കളിലും വില്‍ക്കുന്ന ഭക്ഷണ സാധന ങ്ങളുടെ വില നിയന്ത്രണ ത്തിനായി തയ്യാറാക്കിയ ഭക്ഷണ വില ക്രമീകരണ ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഹോട്ടലു കളില്‍ ഭക്ഷണ ത്തിന് അമിത വില ഈടാക്കി യാല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ വില നിയന്ത്രണ നിയമ ത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

എല്ലാ ജില്ല കളിലെയും ഹോട്ടലു കളുടെ റജിസ്‌ട്രേഷനും വില നിയന്ത്ര ണത്തിനു മായി അഥോറിറ്റി രൂപീകരി ക്കാനും ബില്ലില്‍ വ്യവസ്ഥ യുണ്ട്. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജി യായി നിയമി ക്കാന്‍ യോഗ്യത യുള്ളതോ ആയ ആളിനെ അദ്ധ്യക്ഷന്‍ ആക്കി യാണ് അഥോറിറ്റി രൂപീ കരിക്കുക ആറ് അനൗദ്യോഗിക അംഗ ങ്ങളെ സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യും.

ജില്ലാ അഥോറിറ്റി അംഗീകരിച്ച വില വിവര പ്പട്ടിക യിലുള്ള വില യേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലു കളില്‍ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ കൊണ്ടു വരും. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം അഥോറി റ്റിക്ക് അപേക്ഷ നല്കണം. ഇതു സംബന്ധിച്ച് ഒരു മാസ ത്തിനകം തീരുമാനം എടുക്കും.

ചട്ട ലംഘനം നടത്തിയാല്‍ ഹോട്ടലി ന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം ഉണ്ടായിരിക്കും. ഇങ്ങിനെ റദ്ദാക്കുന്ന റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു തദ്ദേശ സ്ഥാപന ങ്ങളെ അറി യിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അഥോറിറ്റി യുടെ ഉത്തരവുകള്‍ സിവില്‍ കോടതി യില്‍ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ സംസ്ഥാന ഫുഡ് കമ്മീഷന് അപ്പീല്‍ നല്‍കാം. ഫുഡ് കമ്മീഷന്റെ തീരുമാന ത്തിന് എതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും സാധിക്കും. ജില്ലാ അഥോ റിറ്റി പുറപ്പെടു വിക്കുന്ന ഉത്തരവു കള്‍ പൊതു താത്പര്യ പ്രകാരം സര്‍ക്കാരിന് സ്വമേധയാ പുനഃ പ്പരി ശോധിക്കാം.

ബേക്കറികള്‍, തട്ടു കടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലി ന്റെ ലൈസന്‍സിംഗ് പരിധിയില്‍ വരും എന്നതിനാല്‍ ഈ നിയമ ങ്ങള്‍ ഈ സ്ഥാപന ങ്ങള്‍ക്ക് എല്ലാം ബാധക മാവും. എന്നാല്‍ നക്ഷത്ര ഹോട്ടലു കളും ഹെറിറ്റേജ് ഹോട്ടലു കളും സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു ടെയോ സ്വകാര്യ സ്ഥാപന ങ്ങളു ടെയോ കാന്റീനു കള്‍ ഇതില്‍ ഉള്‍പ്പെടില്ല.

- pma

വായിക്കുക: , , ,

Comments Off on ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

July 4th, 2015

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.

കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.

ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

പാവങ്ങളുടെ “ആദിത്യന്‍“ അസ്തമിച്ചു

February 14th, 2015

dr-shanavas-epathram

നിലമ്പൂര്‍: ആദിവാസികള്‍ക്കിടയില്‍ ആതുര സേവനം നടത്തി ശ്രദ്ധേയനായ ഡോ. ഷാനവാസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടു നിന്നും മലപ്പുറത്തെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടനെ അദ്ദേഹത്തെ എടവണ്ണയിലെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടേയും കെ. ജമീലയുടേയും മകനാണ് ഡോ. ഷാനവാസ്. അവിവാഹിതനാണ്. ഡോ. ഷമീല, ഡോ. ഷിനാസ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.

പട്ടിണിയും രോഗങ്ങളും പിടി മുറുക്കിയ ആദിവാസി ഊരുകളില്‍ മരുന്നും ഭക്ഷണവും എത്തിച്ച് ഷാനവാസ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സൌമ്യവും മാനുഷ്യത്വപരവുമായ പെരുമാ‍റ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറ്റി. ഫേസ്ബുക്കില്‍ ആദിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും” എന്ന പോസ്റ്റ് ആരുടെയൊക്കെയോ കൊള്ളരുതായ്മകള്‍ വെളിപ്പെടുത്തും എന്നതിന്റെ സൂചനയായിരുന്നു. “ഹേ അധികാരികളേ നിങ്ങളുടെ നിരന്തരമായ മാന്‍സിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും” എന്ന പോസ്റ്റിട്ട് രണ്ടാം ദിനമാണ് അദ്ദേഹം യാത്രയായത്.

സോഷ്യല്‍ മീഡിയായിലും നേരിട്ടും നിലക്കാത്ത അനുശോചന പ്രവാഹം തുടരുകയാണ്. നിരന്തരമായ ചൂഷണത്തിനും അവഗണനയ്ക്കും വിധേയരായി ക്കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറെ മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വലിയ ഒരു മനുഷ്യനെ കൂടെയാണ് നഷ്ടപ്പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു?

May 14th, 2014

alcohol-abuse-epathram

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതായി സൂചന. അടുത്തടുത്ത ദിവസങ്ങളിലായി സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിലോ കണക്കിനു കഞ്ചാവാണ് പോലീസ് പിടികൂടിയത്. മദ്യത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ ലഹരി പകരുന്ന കഞ്ചാവിനെയാണ് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. അരിഷ്ടം എന്ന വ്യാജേന ഉള്ള മദ്യ വ്യാപാരം ഉണ്ട്. തെക്കന്‍ കേരളത്തിലെ ഒരു ആയുര്‍‌വ്വേദ ആശുപത്രിയുടെ മറവില്‍ നടത്തിയിരുന്ന മദ്യ വില്പന കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത് കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് നാനൂറില്‍ അധികം ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്. ബാറിന്റെ കൌണ്ടറില്‍ ചെന്നാല്‍ നിമിഷങ്ങള്‍ക്കകം ലഭ്യമായിരുന്ന മദ്യത്തിനായി ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളിലെ വലിയ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇതാണ് മദ്യപാനികളില്‍ ചിലരെ കഞ്ചാവ് ഉള്‍പ്പെടെ ഉള്ള മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്നവര്‍ മാനസിക രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബാറുകള്‍ അടച്ചതിനാല്‍ മദ്യത്തിന്റെ അനധികൃത കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങികൊടുക്കുന്നതിനായി അമ്പതു മുതല്‍ നൂറു രൂപ വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വാങ്ങി ഉപഭോക്താവ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നവരും ഉണ്ട്.

സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതായും, മലയോര മേഖലകളിൽ വ്യാജ വാറ്റ് വ്യാപകമാകുന്നതായും സൂചനയുണ്ട്. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് മദ്യ ദുരന്തങ്ങള്‍ക്ക് വഴി വെക്കുവാനും സാധ്യതയുണ്ട്. ബാറുകളുടെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഗുരുതരമായ പ്രത്യാഘാതം ആണ് ഉണ്ടാക്കുന്നതെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൂരമഴയില്‍ കുതിര്‍ന്ന് വടക്കും നാഥന്‍
Next »Next Page » എം. എ. ബേബിയെ പരാജയപ്പെടുത്തി എന്‍. കെ. പ്രേമചന്ദ്രനു അട്ടിമറി വിജയം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine