അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ ശിഷ്യ

February 19th, 2014

ന്യൂയോര്‍ക്ക്: മാതാ അമൃതാനന്ദമയിയേയും അവരുടെ ആശ്രമത്തെയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ശിഷ്യയും ഓസ്ട്രേലിയക്കാരിയുമായ ഗായത്രി എന്ന ഗെയ്ല് ട്രെഡ്‌വെലിന്റെ പുസ്തകം. ഹോളി ഹെൽ: എ മെമ്മറി ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നസ്സ് എന്നാണ് പുസ്തകത്തിന്റെ പേര്‍. “സര്‍വ്വാശ്ലേഷിയായ വിശുദ്ധ” എന്നാണ് അമൃതാനന്ദമയിയെ അവര്‍ വിശേഷിപ്പിക്കുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ലൈംഗിക ചൂഷണങ്ങളുടേയും, സാമ്പത്തിക ഇടപാടുകളേയും, ഭക്തിയുടെ പേരിലുള്ള കാപട്യങ്ങളെയും കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അമൃതാനന്ദമയിയുടെയും ആശ്രമത്തിലെ അന്തേവാസികളുടേയും പെരുമാറ്റത്തിലെ ദൂഷ്യങ്ങൾ, പൂര്‍വ്വാശ്രമത്തില്‍ “ബാലു” എന്ന് പേരുള്ള ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി തന്നെ ക്രൂരമായ ലൈംഗിക പീഢനത്തിനിരയാക്കിയതായി അവര്‍ ആരോപിക്കുന്നു.

മനസ്സും ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് ആത്മീയ ജീവിതം ആഗ്രഹിച്ചെത്തിയ താന്‍ ക്രൂരമായ ബലാത്സംഗത്തിനും മറ്റു രീതിയിലുള്ള പീഢനങ്ങള്‍ക്കും ഇരയായതായി അവര്‍ വിശദീകരിക്കുന്നു. ശാരീരികമായും മാനസികമായും അന്തേവാസികളെ പീഡിപ്പിക്കുന്നതായും അമൃതാനന്ദമയിക്ക് സ്വാമിമാരുമായി ബന്ധം ഉണ്ടെന്നും ഗെയ്ല് ട്രെഡ്‌വെല്‍ പറയുന്നു. ആശ്രമത്തില്‍ ചേരുന്ന വിദേശികളില്‍ നിന്നും പണം വാങ്ങിയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. ആശ്രമത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇവരുടെ ഒമ്പതംഗ കുടുമ്പത്തിലേക്കാണ് പോകുന്നത് എന്ന് പുസ്തകത്തിൽ ആരോപണമുണ്ട്. പണത്തോടും സ്വര്‍ണ്ണത്തോടും ആര്‍ത്തി കാട്ടുന്ന സ്ത്രീയാണ് അമൃതാനന്ദമയി എന്ന് ആരോപിക്കുന്നതോടൊപ്പം കൂടുതല്‍ പണം സംഭാവന ചെയ്യുന്നവരോട് അമ്മക്ക് പ്രത്യേക താല്പര്യം ഉണ്ടെന്നും ഗ്രന്ഥകാരി പറയുന്നു.

1958-ല്‍ ആസ്ട്രേലിയയില്‍ ജനിച്ച ഗെയ്ല് ഇരുപത്തൊന്നാം വയസ്സിലാണ് അമൃതാനന്ദമയി ആശ്രമത്തില്‍ എത്തുന്നത്. ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വര്‍ഷം ഇവര്‍ ആശ്രമത്തില്‍ അമ്മയ്ക്കൊപ്പം ശിഷ്യയും സഹായിയുമായി ജീവിച്ചിരുന്നു. പ്രധാന സഹായി എന്നതിനാല്‍ 24 മണിക്കൂറും അമൃതാന്ദമയിയെ സേവിക്കല്‍ ആയിരുന്നു അവരുടെ ചുമതല. ഈ കാലയളവിലെ അനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 20 വര്‍ഷത്തെ ദുരിത ജീവിതം അവസാനിപ്പിച്ച് 1999-ല്‍ അവര്‍ ആശ്രമം വിട്ടെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം വര്‍ഷങ്ങളോളം തന്റെ ദുരനുഭവം തുറന്ന് പറയുവാന്‍ അവര്‍ തയ്യാറായില്ല. 2012-ല്‍ സത്നാം സിങ്ങ് എന്ന ചെറുപ്പക്കാരന്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് മര്‍ദ്ദനത്തിന് ഇരയാകുകയും പിന്നീട് അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അവിടെ വച്ച് കൊല്ലപ്പെട്ടിരുന്നു.

ആത്മീയതയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും, ലൈംഗിക ചൂഷണങ്ങളേയും കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്ന പുസ്തകം പുറത്ത് വന്നതോടെ വന്‍ വിവാദത്തിനും തുടക്കം ഇട്ടിരിക്കുകയാണ്. വിദേശത്തടക്കം വലിയ ഒരു ശിഷ്യ സമ്പത്തുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകളെ കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിരുന്നു എങ്കിലും 20 വര്‍ഷത്തോളം സഹവാസം അനുഷ്ഠിച്ച ഒരു സ്ത്രീ തന്റെ അനുഭവങ്ങള്‍ പറയുന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നിരവധി ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ ഇത്തരം ലൈംഗിക – സാമ്പത്തിക ചൂഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വന്ന ഈ വെളിപ്പെടുത്തലുകള്‍ ആള്‍ദൈവ ആത്മീയതയില്‍ തല്പരരായ വിദേശികളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബി ഫോർ ഗൂഗ്ൾ

February 11th, 2014

google-gandhi-doodle-epathram

ന്യൂയോർക്ക് : വിപണിയിലെ മൂല്യത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആപ്പിൾ തുടരുമ്പോഴും, രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഭീമൻ അമേരിക്കൻ എണ്ണ കമ്പനി എക്സോൺ മൊബിലിനെ പിന്തള്ളിക്കൊണ്ട് ഇന്റർനെറ്റ് ഭീമൻ ഗൂഗ്ൾ രണ്ടാമതായി.
ഗൂഗ്ൾ ഷെയറുകളുടെ മൂല്യം ചെറുതായി ഇടിഞ്ഞെങ്കിലും എക്സോണിന്റെ ഷെയറുകൾ അതിലേറെ ഇടിഞ്ഞതാണ് ഗൂഗ്ൾ രണ്ടാം സ്ഥാനത്ത് എത്താൻ ഇടയാക്കിയത്.

ഷെയർ മാർക്കറ്റിൽ കച്ചവടം അവസാനിപ്പിച്ചപ്പോൾ ഗൂഗ്ളിന്റെ മൂല്യം 394 ബില്യൺ അമേരിക്കൻ ഡോളർ രേഖപ്പെടുത്തിയപ്പോൾ എക്സോൺ 388 ബില്യൺ ഡോളർ ആയിരുന്നു. ആപ്പിൾ അപ്പോഴും 472 ബില്യൺ ഡോളറുമായി ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്ന് കുട്ടികളുടെ പിതാവായതിന് സംവിധായകന് 7.20 കോടി രൂപ പിഴ

February 8th, 2014

ബീജിങ്ങ്: മൂന്ന് കുട്ടികളുടെ പിതാവായതിനു പ്രശസ്ത ചൈനീസ് സംവിധായകന്‍ ഷാങ് യിമോവുവിന് 7.20 കോടി രൂപ പിഴചുമത്തി. ഒരു ദമ്പതിമാര്‍ക്ക് ഒരു കുട്ടി എന്ന ചൈനയിലെ കുടുമ്പാസൂത്രണ നയം ലംഘിച്ചതിനാണ് പിഴ.തങ്ങള്‍ക്ക് 3 കുട്ടികള്‍ ഉണ്ടെന്നും തനിക്ക് പറ്റിയ തെറ്റിനു എന്ത് ശിക്ഷ സ്വീകരിക്കുവാനും താന്‍ തയ്യാറാണെന്നും അദ്ദേഹ് അടുത്തിടെ പറഞ്ഞിരുന്നു. അറുപത്തൊന്നുകാരനായ ഇദ്ദേഹത്തിനും ഭാര്യക്കും രണ്ടു പുത്രന്മാരും ഒരു പുത്രിയും ആണ് ഉള്ളത്. കുട്ടികളുടെ കാര്യത്തില്‍ ചൈനീസ് ഭരണകൂടം പിന്തുടരുന്ന കടുത്ത നിയന്ത്രണം മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുള്‍പ്പെടെ പല മാതാപിതാക്കളും ദുരിതം അനുഭവിക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഒറ്റക്കുട്ടി നയത്തില്‍ ഇളവു വരുത്തുന്ന പ്രമേയം അടുത്തിടെ ചൈനീസ് നിയമ നിര്‍മ്മാണ സമിതി പാസാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫല്ലൂജ തിരിച്ചു പിടിക്കാൻ ഇറാഖി സൈന്യം ഒരുങ്ങുന്നു

February 2nd, 2014

iraq-war-epathram

ബാഗ്ദാദ്: ഒരു മാസത്തോളമായി വിമത സൈന്യത്തിന്റെ പിടിയിലായ ഫല്ലൂജ നഗരം തിരിച്ചു പിടിക്കാനായി ഇറാഖി സൈന്യം ഒരുങ്ങുന്നു. സർക്കാർ വിരുദ്ധരും അൽ ഖൈദയുടെ നുഴഞ്ഞു കയറ്റക്കാരും ചേർന്ന് സുന്നികൾക്ക് ഭൂരിപക്ഷമുള്ള രണ്ടു നഗരങ്ങളാണ് ജനുവരി 1ന് പിടിച്ചെടുത്തത്.

ഈ നഗരങ്ങളിലെ ഗോത്രവർഗ്ഗക്കാർ തന്നെ വിമതരെ തുരത്തി ഓടിക്കും എന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ഇത് നടക്കാതെ വന്നതിനാലാണ് നഗരം തിരിച്ചു പിടിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്.

അൽ ഖൈദയ്ക്കെതിരെ പൊരുതാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി നുരി അൽ മലൈകി അഭ്യർത്ഥിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കളിയിൽ അൽപ്പമല്ല കാര്യം

January 30th, 2014

angry-birds-spy-epathram

ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.

ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.

ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്നോഡന് നൊബേൽ ശുപാർശ

January 30th, 2014

edward-snowden-epathram

ഓസ്ലോ: സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും, സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു.

നോർവെയിൽ നിന്നാണ് ഈ ശുപാർശ. നോർവെയുടെ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രിയും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവും ചേർന്ന് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയായിരുന്നു. സ്നോഡൻ വെളിച്ചത്ത് കൊണ്ടു വന്ന കാര്യങ്ങൾ സുസ്ഥിരമായ ഒരു പുതിയ സമാധാന അന്തരീക്ഷം ലോകത്ത് കൊണ്ടു വരാൻ സഹായകമായി എന്ന് ഇവർ നിരീക്ഷിച്ചു.

പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകി. റഷ്യയിൽ ഒളിവിൽ കഴിയുന്ന സ്നോഡനെ വധിക്കാൻ അമേരിക്കൻ ചാരന്മാർ ശ്രമിച്ചു വരികയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെക്സിനിടയിൽ മരണം: ടീനേജ് പെൺകുട്ടി അറസ്റ്റിൽ

January 24th, 2014

erotic-strangulation-epathram

ഫീനിക്സ്: കാമകേളിയുടെ ഭാഗമായി ഇണയെ ശ്വാസം മുട്ടിച്ച് കൊന്ന പതിനാറുകാരി അമേരിക്കയിൽ അറസ്റ്റിലായി. കുട്ടിയുടെ ആൺ സുഹൃത്തായ ജേസൺ ആഷ് ആണ് മരിച്ചത്. ഇവർ പതിവായി ഇത്തരം ആക്രമണോൽസുകമായ കാമ കേളികളിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പക്ഷെ കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂർത്തിയായ നിലയിൽ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്.

പെൺകുട്ടിയെ അവളുടെ സുഹൃത്തിനൊപ്പം വീട്ടിലാക്കി പുറത്തു പോയ പെൺകുട്ടിയുടെ അമ്മ, തന്റെ സുഹൃത്ത് മരിച്ചതായി സംശയമുണ്ടെന്ന മകളുടെ ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഒരു ഇലക്ട്രിൿ വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ജേസൺന്റെ കയ്യിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ച് രസിക്കുകയായിരുന്നു ഇവരുടെ പതിവ് രീതി. എന്നാൽ ഇതിനിടയിൽ ശ്വാസം മുട്ടി ബോധ രഹിതനായ ജേസൺ പ്രതികരിക്കാതായതിൽ പരിഭ്രാന്തയായ പെൺകുട്ടി തുടരെ തുടരെ ഇയാളുടെ കൈയിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു എന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ലൈംഗിക വേഴ്ച്ചയ്ക്ക് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി എത്തിയിട്ടില്ലാത്ത പെൺകുട്ടിയെ ലൈംഗിക വേഴ്ച്ചയ്ക്ക് ഉപയോഗിച്ച പുരുഷനും ഈ കൃത്യത്തിൽ പ്രതിയാണ് എന്നാണ് ചില നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. പ്രായപൂർത്തി ആവാത്ത പെൺകുട്ടി ഈ സംഭവത്തിൽ ഇരയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. എന്നാൽ സംഭവത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ പ്രായത്തിന്റെ പരിഗണന നൽകേണ്ടതില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം. ഇത് പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

ഡെൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ഒരു പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിക്ക് പ്രായപൂർത്തി ആയില്ല എന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിച്ചത് ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാർകോണി പുരസ്കാരം പോൾരാജിന്

January 24th, 2014

arogyaswami-joseph-paulraj-epathram

കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.

ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.

മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.

ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്നോഡനെ വധിക്കാൻ അമേരിക്കയുടെ ഗൂഢാലോചന

January 22nd, 2014

edward-snowden-epathram

മോസ്കോ: സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ വധിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പദ്ധതി ഇടുന്നതായി സ്നോഡന്റെ അഭിഭാഷകൻ ആരോപിച്ചു. പെന്റഗൺ ഉദ്യോഗസ്ഥർ സ്നോഡനെ വധിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമം പുറത്തു വിട്ടിരുന്നു. സ്നോഡന്റെ തലയിലൂടെ ഒരു വെടിയുണ്ട പായിക്കാൻ താൻ അഗ്രഹിക്കുന്നു എന്ന് ഈ ചർച്ചയ്ക്കിടെ ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. ശീത യുദ്ധ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ ചർച്ച സ്നോഡന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത് എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

പലചരക്ക് കടയിൽ നിന്നും വീട്ടിലേക്ക് തിരികെ നടന്ന് പോകുന്ന സ്നോഡനെ വിഷം നിറച്ച സൂചി കൊണ്ട് പതുക്കെ ഒന്ന് കുത്തി ആരും അറിയാതെ വധിക്കുന്ന ശീത യുദ്ധ കാല സാദ്ധ്യതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകുകയായിരുന്നു. സ്നോഡനെ അമേരിക്ക അപായപ്പെടുത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് റഷ്യ സ്നോഡന് ചുറ്റും സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും സ്നോഡൻ ഒരു സാധാരണ മനുഷ്യനെ പോലെ പലചരക്ക് കടയിലേക്ക് നടന്ന് പോകുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്നോഡനെ അമേരിക്കൻ വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച് വരികയാണ് എന്ന് അമേരിക്കയും ആരോപിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യാസ്ത്രി പ്രസവിച്ചു; കുട്ടിക്ക് പോപ്പിന്റെ പേരിട്ടു

January 20th, 2014

റോം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുപ്പതുകാരിയായ കന്യാസ്ത്രി പ്രസവിച്ചു. കന്യാസ്ത്രിയുടെ പ്രസവം വന്‍ വിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ്. എന്നാല്‍ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് കന്യസ്ത്രി പ്രതികരിച്ചത്.

ഇറ്റലിയിലെ റിയെറ്റി നഗരത്തിലാണ് വെനിസ്വല സ്വദേശിനിയായ കന്യാസ്ത്രി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുട്ടിക്ക് ഒമ്പത് പൌണ്ട് ഭാരമുണ്ട്. പ്രസവിച്ച ഉടനെ അവര്‍ കുട്ടിക്ക് മാര്‍പാപ്പയുടെ പേരായ ഫ്രാന്‍സിസ്കോ എന്ന് പേരിട്ടു. പ്രസവ സമയത്ത് ആശുപത്രിയില്‍ ഉണ്ടയിരുന്നവര്‍ കുട്ടിക്കും അമ്മയ്ക്കും വേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ച് നല്‍കി.

റിയെറ്റിയിലെ കോമ്പൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍‌വെന്റിലെ അംഗമായ കന്യാസ്ത്രിയാണ് പ്രസവിച്ചത്. ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മറ്റ് കന്യാസ്ത്രികളും പറയുന്നത്. കുഞ്ഞിനെ വളര്‍ത്തുവാനാണ് കന്യാസ്ത്രിയുടെ തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « കുട്ടികളെ പീഡിപ്പിച്ച 400 വൈദികരെ വത്തിക്കാൻ പിരിച്ചു വിട്ടു
Next »Next Page » സ്നോഡനെ വധിക്കാൻ അമേരിക്കയുടെ ഗൂഢാലോചന »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine