കുട്ടികളെ പീഡിപ്പിച്ച 400 വൈദികരെ വത്തിക്കാൻ പിരിച്ചു വിട്ടു

January 20th, 2014

pastor-epathram

വത്തിക്കാൻ സിറ്റി: കുട്ടികലെ ലൈംഗികമായി പീഡിപ്പിച്ച നാന്നൂറോളം വൈദികരെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ തിരുവസ്ത്രം അഴിപ്പിച്ചു സ്ഥാനഭ്രഷ്ടരാക്കി എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

2011, 2012 വർഷങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുൻപ് 2008, 2009ൽ ആദ്യമായി ഇത്തരം കണക്കുകൾ വത്തിക്കാൻ പുറത്ത് വിട്ടിരുന്നു. അന്നത്തെ വെളിപ്പെടുത്തലുകൾ അനുസരിച്ച് അന്ന് പുറത്തായ പുരോഹിതരുടെ എണ്ണം 171 ആയിരുന്നു. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ്. 2011ൽ ഇത്തരമൊരു വർദ്ധനവിന് എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും 2010ൽ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന കഥകളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് തന്നെയാകാം ഇതിന് കാരണം എന്നാണ് കരുതപ്പെടുന്നത്.

ശതാബ്ദങ്ങളായി പുരോഹിതരുടെ പീഡനങ്ങൾ സഭയ്ക്ക് അകത്തു തന്നെ കൈകാര്യം ചെയ്യുകയും ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പീഡനത്തിന് ഇരയായവരെ വിലക്കുകയും ചെയ്യുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നതിനെ തുടർന്ന് സഭ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ചില വ്യവസ്ഥകൾ കൊണ്ടു വരുവാനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം കേസുകൾ എല്ലാം നേരിട്ട് വത്തിക്കാനിൽ റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥ 2001ൽ നിലവിൽ വന്നു. കുറ്റവാളികളെ സ്ഥലം മാറ്റുന്നതിനപ്പുറം സഭാ നിയമങ്ങൾ അനുസരിച്ച് സഭയ്ക്കകത്ത് പോലും ഇവരെ വിചാരണ ചെയ്യുകയോ ഇവരെ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് അന്നത്തെ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ കണ്ടെത്തിയതിനെ തുടർന്ന് 2005ലാണ് ഇടവകകൾ ഇത്തരം കേസുകൾ ഔപചാരികമായി റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്.

ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാൻ പ്രതിനിധി ഇത്തരമൊരു കണക്ക് ആദ്യമായി ഐക്യരാഷ്ട്ര സഭ മുൻപാകെ അവതരിപ്പിച്ചതും.

2005ൽ കുറ്റാരോപിതരായ 21 വൈദികർക്കെതിരെ സഭ വിചാരണ നടപടികൾ സ്വീകരിച്ചു. ഇതിന്റെ വിധി എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.

2006ൽ 362 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 43 വിചാരണകൾ നടന്നു.

365 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2007ൽ 23 വിചാരണകൾ മാത്രമാണ് നടന്നത്.

2008ൽ അമേരിക്ക സന്ദർശിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അവിടെ നടക്കുന്ന പീഡന കഥകൾ നേരിട്ട് മനസ്സിലാക്കി. അവിടെ നടക്കുന്ന പീഡനത്തിന്റെ തോത് തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രതികരിച്ച മാർപ്പാപ്പ, പുരോഹിതന്മാർക്ക് എങ്ങനെയാണ് ഇത്രയും അധഃപതിക്കാൻ കഴിയുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് പറയുകയുണ്ടായി.

ഇതോടെ വത്തിക്കാന്റെ നിലപാടില സാരമായ മാറ്റം വന്നു. ഇരകൾ പോലീസിൽ പരാതിപ്പെടുന്നത് ഒരു കാരണവശാലും തടയരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇതേ വർഷം തന്നെ മറ്റൊരു പുതിയ തുടക്കവും ഉണ്ടായി. പീഡന ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട പുരോഹിതന്മാരുടെ സംഖ്യ ആദ്യമായി വത്തിക്കാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. ആ വർഷം 68 പുരോഹിതന്മാരുടെ ളോഹയാണ് അഴിപ്പിച്ചത്.

2009ൽ ഈ സംഖ്യ 103 ആയി ഉയർന്നു. 2010 പീഡന കഥകളുടെ ചരിത്രത്തിൽ അവിസ്മരണീയമാണ്. ആയിരക്കണക്കിന് പീഡന കേസുകളാണ് ലോകമെമ്പാടും നിന്ന് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്ന് ആരോപണ വിധേയരായ വൈദികരെ സത്വരമായി സ്ഥാന ഭ്രഷ്ടരാക്കുന്നതിനുള്ള പുതിയ നിയമ നിർമ്മാണങ്ങൾ സഭ നടപ്പിലാക്കി.

പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ 2011ൽ 260 വൈദികർക്ക് സ്ഥാനം നഷ്ടമായി. 404 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പട്ടത്. സ്ഥാനം നഷ്ടപ്പെട്ട വൈദികർക്ക് പുറമെ ഇതേ വർഷം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ 419 വൈദികർക്ക് എതിരെ മറ്റ് ലഘു ശിക്ഷാ നടപടികളും സഭ സ്വീകരിച്ചു.

418 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2012ൽ 124 വൈദികരെ സഭ പുറത്താക്കി എന്നും ഇപ്പോൾ പുറത്തു വന്ന രേഖകൾ വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനത്ത്

January 13th, 2014

bill-gates-epathram

ലണ്ടൻ : ഭൂമിയിൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന വ്യക്തിയായി ബിൽ ഗേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടു. സച്ചിൻ ടെണ്ടുൽക്കർ അഞ്ചാം സ്ഥാനത്താണ്. 13 രാജ്യങ്ങ്ളിലായി നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.

ടൈംസിന് വേണ്ടി യൂഗവ് നടത്തിയ സർവേയിൽ ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, പാക്കിസ്ഥാൻ, റഷ്യ, അമേരിക്ക, ഇൻഡോനേഷ്യ, ചൈന, ബ്രസീൽ, നൈജീരിയ, ഈജിപ്റ്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള 14,000 പേരാണ് പങ്കെടുത്തത്.

അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ രണ്ടാം സ്ഥാനത്തും, റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ മൂന്നാം സ്ഥാനത്തും, മാർപാപ്പ നാലാം സ്ഥാനത്തും എത്തി. ബ്രിട്ടീഷ് ഭൌതി ശാസ്ത്ര വിസ്മയമായ സ്റ്റീഫൻ ഹോക്കിങ്ങ് 16ആം സ്ഥാനത്താണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഹസീന വീണ്ടും

January 13th, 2014

sheikh-hasina-epathram

ധാക്ക : പ്രതിപക്ഷം ബഹിഷ്കരിച്ച പൊതു തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിനെ തുടർന്ന് ഷെയ്ൿ ഹസീന തുടർച്ചയായി രണ്ടാം തവണയും ബംഗ്ലാദേശിൽ അധികാരത്തിലെത്തി. പാർലമെന്റിലെ 300 സീറ്റുകളിൽ മൂന്നിൽ രണ്ടും നേടിയാണ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത്.

തെരഞ്ഞെടുപ്പ് വെറും ഒരു പ്രഹസനമാണ് എന്നും ഒരു സ്വതന്ത്ര ഏജൻസി തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നവംബറിൽ തുടങ്ങിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് നടന്ന അക്രമ സംഭവങ്ങളിൽ 160 ലേറെ പേരാണ് ബംഗ്ളാദേശിൽ ഇതു വരെ കൊല്ലപ്പെട്ടത്.

പ്രധാന പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ഇത് മൂന്നാം തവണയാണ് ഷെയ്ൿ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആവുന്നത്. 1996-2001 കാലഘട്ടത്തിലും ഇവർ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാഖ് അൽ ഖൈദയുടെ പിടിയിൽ

January 5th, 2014

iraq-war-epathram

ഫല്ലൂജ: ഇറാഖിലെ പ്രമുഖ നഗരങ്ങൾ അൽ ഖൈദയുടെ പൂർണ്ണമായ നിയന്ത്രണത്തിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഖൈദയുടെ പിന്തുണയുള്ള സുന്നി വിഭാഗം ഫല്ലൂജ, റമാദി എന്നീ പ്രമുഖ നഗരങ്ങൾ തങ്ങളുടെ പിടിയിൽ ആക്കിയതോടെ സർക്കാർ സംവിധാനങ്ങൾ ഇവിടെ പൂർണ്ണമായും പരാജയപ്പെട്ടു. അൻബാർ പ്രവിശ്യയിൽ റോക്കറ്റ് വിക്ഷേപിണികളും, ഗ്രനേഡുകളും ഉപയോഗിച്ച് ശക്തമായ മുന്നേറ്റം നടത്തുന്ന അൽ ഖൈദ പോരാളികൾ തന്ത്ര പ്രധാനമായ കാർമ നഗരവും പിടിച്ചെടുത്തു. ഫല്ലൂജയിൽ വെള്ളിയാഴ്ച്ച രാത്രി മുഴുവനും ശനിയാഴ്ച്ച പകലും നടന്ന കനത്ത ഷെൽ വർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നൌറി അൽ മലീകി നേതൃത്വം നല്കുന്ന ഷിയാ സർക്കാരിന് സുന്നി വിഭാഗം നടത്തുന്ന ഈ സായുധ കലാപം വമ്പിച്ച വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഇറാഖിലെ സുരക്ഷാ സംവിധാനങ്ങളുടെ തകർച്ചയിലേക്കാണ് ഇപ്പോഴത്തെ അവസ്ഥ വിരൽ ചൂണ്ടുന്നത്. ഭീകരാക്രമണത്തെ ചെറുക്കുന്ന ഗോത്ര വർഗ്ഗ പോരാളികൾക്കും ഇറാഖ് സർക്കാരിനും “എല്ലാ വിധ” സഹായങ്ങളും തങ്ങൾ ചെയ്യുന്നതായി വാഷിംഗ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്പോ 2020 ദുബായിൽ

November 27th, 2013

dubai-expo-2020

ദുബായ് : ഏറെ പ്രതീക്ഷകളോടെ ലോകം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പിന് ഒടുവിൽ എക്സ്പോ 2020ന് ആതിഥേയം വഹിക്കാൻ ദുബായ് നഗരം അർഹമായി. മൂന്ന് വട്ടം നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 116 വോട്ടുകൾ ലഭിച്ചാണ് ദുബായ് റഷ്യയെ പുറന്തള്ളി അസൂയാവഹമായ ഈ നേട്ടം കൈവരിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിൽ മരണം പതിനായിരത്തിലേറെ

November 13th, 2013

philippines-typhoon-epathram

മാനില : ഹയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പൈൻസിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1744 ആയി. സർക്കാർ കണക്കാണിത്. യഥാർത്ഥ മരണ സംഖ്യ പതിനായിരത്തിൽ അധികമാവും എന്നാണ് അനൌദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആറര ലക്ഷത്തിൽ പരം ആളുകൾക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി അമേരിക്കയും ബ്രിട്ടനും തങ്ങളുടെ വിമാന വാഹന കപ്പലുകൾ ഫിലിപ്പൈൻസ് തീരത്തേക്ക് തിരിച്ചു വിട്ടു. 5000 ഭടന്മാരുള്ള അമേരിക്കയുടെ യു. എസ്. എസ്. ജോർജ്ജ് വാഷിംഗ്ടൺ എന്ന കപ്പൽ മണിക്കൂറുകൾക്കകം ഫിലിപ്പൈൻസിൽ എത്തിച്ചേരും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിൽ വൻ ഭൂകമ്പം

October 16th, 2013

philippines-earthquake-epathram

ബൊഹോൾ : മദ്ധ ഫിലിപ്പൈൻസ് ദ്വീപായ ബൊഹോളിൽ ചൊവ്വാഴ്ച്ച നടന്ന ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ചവരിൽ 77 പേർ ബൊഹോൾ പ്രവിശ്യയിൽ നിന്നും ബാക്കിയുള്ളവർ തൊട്ടടുത്ത ചെബു പ്രവിശ്യയിൽ നിന്നുള്ളവരുമാണ് എന്ന് പോലീസ് അറിയിക്കുന്നു. ചൊവ്വാഴ്ച്ച രാവിലെ 8:12നാണ് റിക്ടർ സ്കെയിലിൽ 7.2 അടയാളപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടത്തെ കല്ലിൽ പണിത പള്ളികൾ തകർന്നു വീഴുകയും വൈദ്യുത ബന്ധം തകരാറിൽ ആവുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശൈശവ വിവാഹ ത്തിന് എതിരായ യു. എന്‍ പ്രമേയ ത്തില്‍ ഇന്ത്യ ഒപ്പു വെച്ചില്ല
Next »Next Page » ഫിലിപ്പൈൻസിൽ വൻ ഭൂകമ്പം »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine