വ്യോമതാവളത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് യു.എസിന് പാക് അന്ത്യശാസനം

November 28th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: നാറ്റോയുടെ ആക്രമണത്തില്‍ 28 സൈനികര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള സൈനിക സഹകരണ ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ആവശ്യപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലെ ശംസി വ്യോമ സേനാതാവളത്തില്‍നിന്ന് 15 ദിവസത്തിനകം പിന്മാറാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അന്ത്യശാസനം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അമേരിക്കയുമായും നാറ്റോയുമായുള്ള സൈനിക ബന്ധം, ഇന്‍റലിജന്‍സ് സഹകരണം എന്നിവ പുനഃപരിശോധിക്കാന്‍ പാക് അധികൃതര്‍ ഉത്തരവിട്ടു. യൂസുഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിരോധ സമിതി യോഗത്തിലാണ് ഈ പുതിയ തീരുമാനം എടുത്തത്‌. രാജ്യത്തിന്‍റെ പരമാധികാരത്തേയും സൈനിക സുരക്ഷിതത്വത്തേയും ഹനിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. നാറ്റോയുടെ ആക്രമണത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം, പാക് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ നാറ്റോ മേധാവി ആന്‍ഡേഴ്സ് ഫോഗ് റാസ്മുസ്സന്‍ ഖേദം പ്രകടിപ്പിച്ചു. അനിഷ്ട സംഭവത്തെ സംബന്ധിച്ച് അന്താരാഷ്ട്ര സേന അന്വേഷണം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിക്കയച്ച കത്തില്‍ നാറ്റോ മേധാവി വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും ‘നാറ്റോ’ ആക്രമണം; 28 സൈനികര്‍ കൊല്ലപ്പെട്ടു

November 27th, 2011

pakistan-nato-attack-epathram

ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ചെക്‌പോസ്റ്റിനുനേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ഭടന്‍മാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മേജറും ക്യാപ്റ്റനുമടക്കം 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയുംതമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ അമേരിക്കയിലെ പാക് ആക്ടിങ് അംബാസഡര്‍ ഇഫാത് ഗര്‍ദേശി അമേരിക്കന്‍ ആഭ്യന്തര വകുപ്പിനെ പ്രതിഷേധം അറിയിച്ചു. പാകിസ്താന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനും അമേരിക്കയും കൈകോര്‍ത്തതിനു ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടാകുന്ന ഏറ്റവുംവലിയ സംഘര്‍ഷമാണ് ഇത്. മൊഹമന്ദ് ഗോത്രവര്‍ഗമേഖലയിലെ സലാല ചെക്‌പോയന്‍റില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ വിവേചനരഹിതമായി വെടിവെക്കുക യായിരുന്നുവെന്ന് പാക് അധികൃതര്‍ ആരോപിച്ചു. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ജോണ്‍അലന്‍ അറിയിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെല്‍ ഫോണ്‍ പ്രേമികള്‍ സൂക്ഷിക്കുക

November 26th, 2011

texting-while-driving-epathram

ഡാലസ്: അര്ലിംഗ്ടോന് സിറ്റി കൌണ്സില്‍ ചൊവ്വാഴ്ച കൂടിയ യോഗത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത് പാസാക്കിയത്‌. താങ്ക്സ് ഗിവിംഗ് അവധി കാലത്തിനു തൊട്ടു മുന്പ് ആയിട്ടാണ് പുതിയ ഉത്തരവ് സിറ്റി പുറപ്പെടുവിച്ചത്. അടുത്ത കാലങ്ങളില്‍ റിപ്പോര്ട്ട് ചെയ്തിട്ടുള്ള വാഹന അപകടങ്ങളില്‍ കൂടുതലും ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതാണ് എന്ന് വിലയിരുത്തുന്നു. പുതിയ ട്രാഫിക് നിയമം ലഘിക്കുന്നവര്ക്ക് 200 ഡോളര്‍ പിഴയാണ് ശിക്ഷ. സെല്‍ ഫോണ്‍ ടെക്സ്റ്റ് ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുവാന്‍ അര്‍ലിംഗ്ടോണ്‍ പോലീസ്‌ അതീവ ജാഗ്രതയിലാണ്.

വാര്ത്ത അയച്ചത്: എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കയ്‌റോയില്‍ വീണ്ടും മുല്ലപ്പൂ മണം

November 26th, 2011

jasmine-revolution-egypt-epathram

കയ്‌റോ: ദീര്‍ഘ കാലത്തെ ഹുസ്‌നി മുബാറക് യുഗത്തിന് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭത്തിനു ശേഷം അധികാരത്തില്‍ കയറിയ പട്ടാള ജനറല്‍മാര്‍ അധികാരം കൈമാറാന്‍ മടിക്കുകയാണെന്നും അധികാരം പൂര്‍ണമായും ജനങ്ങള്‍ക്ക് കൈമാറണം എന്നാവശ്യപ്പെട്ട സമരത്തോടെ തഹ്‌രീര്‍ ചത്വരം വീണ്ടും സജീവമാകുന്നു. ഇടക്കാല ഭരണം നടത്തുന്ന പട്ടാള ജനറല്‍മാര്‍ക്ക് എതിരെയുള്ള ജന രോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയും തഹ്‌രീര്‍ ചത്വരത്തില്‍ പടുകൂറ്റന്‍ പ്രകടനവും പ്രതിഷേധ മാര്‍ച്ചും നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ 41 പേരാണ് ഇവിടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യമനില്‍ അധികാര കൈമാറ്റ ഉടമ്പടി

November 24th, 2011

വാഷിംഗ്ടണ്‍: യെമനില്‍ നടപ്പിലാകാന്‍ ഉദ്ദേശിക്കുന്ന അധികാര കൈമാറ്റ ഉടമ്പടിയെ അമേരിക്ക സ്വാഗതം ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റത്തിന് വേദിയൊരുക്കിയതില്‍ യെമന്‍ ഭരണകൂടത്തെയും പ്രതിപക്ഷ കക്ഷികളെയും പ്രശംസിക്കുന്നതായി യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.ഈ ഉടമ്പട യെമന്‍ ജനതയെ സംബന്ധിച്ച് നിര്‍ണായക ചവിട്ടുപടിയാകുമെന്നും, കലാപത്തില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സുതാര്യത നടപ്പിലാക്കണമെന്ന് യെമനിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നതായും മാര്‍ക്ക് ടോണര്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാള്‍സ്ട്രീറ്റ്‌ സമരം നിരവധി പേര്‍ അറസ്റ്റില്‍

November 19th, 2011

Wall_Steet_protestors-epathram

ന്യൂയോര്‍ക്: അമേരിക്കയില്‍ കുത്തകവിരുദ്ധ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സമരത്തിന്‍റെ 60ാം ദിനത്തിലും കൂടുതല്‍ ജനങ്ങള്‍ സമരമുഖത്ത് എത്തിയതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരം രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മുന്നൂറോളം ആളുകളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സുക്കോട്ടി പാര്‍ക്കില്‍ ക്യാമ്പ് ചെയ്തിരുന്ന ഇരുന്നൂറോളം സമരക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്‌. സമരം ആരംഭിച്ചതില്‍ പിന്നെ ഇവിടെ ഏകദേശം ആയിരത്തോളം സമരക്കാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂയോര്‍ക്കിന് പുറമെ, മിയാമി, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞദിവസം ശക്തമായ സമരങ്ങള്‍ നടന്നു. ഇവിടെയും നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാണ് കഴിഞ്ഞദിവസം നടന്ന വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയത് ഇത് അമേരിക്കയിലെ ഭരണാധികാരികളെ ഞെട്ടിപ്പിച്ചിരുന്നു. സ്റ്റോക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രകടനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ്‌ പൊലീസ് തടഞ്ഞു. ഇവിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക് മേയര്‍ മിഖായേല്‍ ബ്ളുംബെര്‍ഗ് പറഞ്ഞു. ന്യൂയോര്‍ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെന്‍റ് ലൂയിസിലും ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ലോസ് ആഞ്ജലസില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരില്‍ 80 ആളുകളെ അറസ്റ്റ് ചെയ്തു.ഇവിടെ ബാങ്ക് ഓഫ് അമേരിക്ക ഉപരോധിക്കാന്‍ ശ്രമിച്ച സമരക്കാരാണ് അറസ്റ്റ് വരിച്ചത്. ഷികാഗോയിലെ തോംസണ്‍ പാര്‍ക്കിലും മുന്നൂറോളം സമരക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തി. ഡാളസ്, പോര്‍ട്ട്ലന്‍ഡ് എന്നിവിടങ്ങളിലും സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയും ടെന്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പോര്‍ട്ട്ലാന്‍ഡില്‍ 20 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലും അഞ്ഞൂറോളം പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന ക്യാമ്പും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ

November 19th, 2011

poverty-in-america-epathram

കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ അമേരിക്കന്‍ സെന്സസ് പ്രകാരം അമേരിക്കയിലുള്ള മൂന്നു കുട്ടികളില്‍ ഒരാള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില്‍ ഒരു കോടിയോളം കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി കണക്കുകള്‍ തെളിയിക്കുന്നു. 2009ലെ സെന്സസ് പ്രകാരം 1.5 % ആയിരുന്നത് രണ്ടു വര്ഷത്തിനുള്ളില്‍ 32.3% ആയി ഉയര്ന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് മിസിസിപ്പി എന്ന സംസ്ഥാനത്ത് ആണ് ( 32.5% ). കഴിഞ്ഞ വര്ഷങ്ങളില്‍ ഉണ്ടായ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യ കാരണമെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ അറിയിച്ചു.

എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയക്ക് അറബ് ലീഗിന്റെ അന്ത്യശാസനം

November 17th, 2011

syria-map-epathram

ദമാസ്കസ്: കഴിഞ്ഞ എട്ടു മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സിറിയയില്‍  മൂന്നു ദിവസത്തിനകം സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തിനോട് അറബ് ലീഗ് അന്ത്യശാസനം നല്‍കി. ഇതിനായി നിരീക്ഷണ സംഘത്തെ സിറിയയിലേക്ക് അയക്കാനും അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാര്‍ തീരുമാനിച്ചു. നേരത്തെ അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ത്യശാസനം മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്കാണ് അറബ് ലീഗിന്റെ നീക്കമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെ രക്ത രൂക്ഷിതമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു.  അന്ത്യശാസനം നല്‍കിയ അറബ് ലീഗിന്റെ നടപടിയെ അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും യു. എന്‍. അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

22 of 361021222330»|

« Previous Page« Previous « നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു
Next »Next Page » ഭാര്യയ്ക്ക് സ്റ്റിറോയ്ഡ് നല്‍കിയ പ്രവാസി അറസ്റ്റില്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine