കൌശിൿ ബസു ലോക ബാങ്ക്‍ ചീഫ് ഇകൊണോമിസ്റ്റായി

September 6th, 2012

kaushik-basu-epathram

ന്യൂയോർക്ക് : ഏതാനും മാസങ്ങൾ മുൻപ് വരെ ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന കൌശിൿ ബസു ലോക ബാങ്കിന്റെ ചീഫ് ഇകൊണോമിസ്റ്റായി നിയമിതനായി. 60 കാരനായ ബസു ഒക്ടോബർ 1 മുതൽ തന്റെ പുതിയ തസ്തികയിൽ പ്രവർത്തനം ആരംഭിക്കും എന്ന് ലോക ബാങ്ക്‍ ഗ്രൂപ്പ് പ്രസിഡണ്ട് ജിം യോങ്ങ് കിം അറിയിച്ചു.

ലണ്ടൻ സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ നിന്നും പി. എച്ച്. ഡി. കരസ്ഥമാക്കിയ ബസു 1992ൽ ഡെൽഹി സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ സെന്റർ ഫോർ ഡെവെലപ്മെന്റ് ഇകൊണോമിക്സ് സ്ഥാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു

August 26th, 2012

neil_armstrong-epathram

വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ബഹിരാകാശ യാത്രയിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വിശ്രമത്തിലായിരുന്നു.

1930 ഓഗസ്‌റ്റ് 5 ന്‌ അമേരിക്കയിലെ ഓഹിയോവില്‍ ജനിച്ച നീല്‍ ആംസ്‌ട്രോംഗ്‌  1969 ജൂലൈ 20 നാണു അപ്പോളൊ 11 ബഹിരാകാശ വാഹനത്തില്‍ സഹയാത്രികനായ എഡ്വിന്‍ ഓള്‍ഡ്രിനൊപ്പം ‌ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്‌. ചന്ദ്രന്റെ ഉപരിതലത്തില്‍ എകദേശം മൂന്നു മണിക്കൂറോളമാണ് അന്ന് അദ്ദേഹം ചെലവഴിച്ചത്. ഈ യാത്ര ചരിത്രത്തില്‍ ഇടം നേടി.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു

ലണ്ടന്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

August 13th, 2012

olympics-2012-closing-ceremony-ePathram
ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.

പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.

ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത്‌ സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.

ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.

ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വേഗതയുടെ ചക്രവര്‍ത്തി ഉസൈന്‍ ബോള്‍ട്ട്‌

August 6th, 2012

usain-bolt-wins-mens-100m-olympics-2012-ePathram
ലണ്ടന്‍ : ഭൂമുഖത്തെ അതിവേഗ ക്കാരനെ കണ്ടെത്തു ന്നതിനായുള്ള 100 മീറ്റര്‍ സ്‌പ്രിന്റില്‍ ജമൈക്ക യുടെ ഉസൈന്‍ ബോള്‍ട്ട്‌ ഒളിമ്പിക്‌ റെക്കോര്‍ഡോടെ സ്വര്‍ണം നില നിര്‍ത്തി. ബോള്‍ട്ട് നടത്തിയ കുതിപ്പില്‍ പിറന്നത് ഒരു ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബീജിംഗില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.

olympics-2012-usain-bolt-wins-gold-chart-ePathram
ഈ സീസണില്‍ ഇതു വരെ രണ്ടു തവണ ബോള്‍ട്ടിനെ അട്ടിമറിക്കുകയും, ഒളിമ്പിക്‌സില്‍ കനത്ത ഭീഷണി ഉയര്‍ത്തി 9.75 സെക്കന്‍ഡില്‍ ഫിനിഷിംഗ്‌ ലൈന്‍ കടന്ന ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കിനാണ്‌ വെള്ളി. 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ ജസ്‌റ്റിന്‍ ഗാറ്റ്‌ലിന്‍ വെങ്കലം നേടി. അമേരിക്ക യുടെ ടൈസന്‍ ഗേ നാലാമതും, റ്യാന്‍ ബെയ്‌ലി അഞ്ചാമതായും ഫിനിഷ്‌ ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈനയ്ക്ക് വെങ്കലം : ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

August 5th, 2012

saina-nehwal-wins-bronze-in-olympics-2012-ePathram
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെങ്കലം. വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്കു വേണ്ടി സൈന നെഹ്വാളാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ഇതോടെ രണ്ട് വെങ്കലവും ഒരു വെള്ളിയും അടക്കം ഇന്ത്യയ്ക്ക് മൂന്നു മെഡലുകള്‍ സ്വന്തമായി.

എതിരാളി ചൈനയുടെ സിന്‍ വാങ് പരുക്കേറ്റു പിന്‍മാറിയതിനെ ത്തുടര്‍ന്നാണ് സൈനക്ക് വെങ്കല മെഡല്‍ നേടാനായത്. ലൂസേഴ്‌സ് ഫൈനലില്‍ രണ്ടാം ഗെയിമിന്റെ തുടക്ക ത്തിലാണ് ലോക രണ്ടാം റാങ്കുകാരി യായയ സിന്‍ വാങ് കാലിലെ പരിക്ക് മൂലം മത്സര ത്തില്‍ നിന്ന് പിന്‍വാങ്ങിയത്. കളിയുടെ ആദ്യ സെറ്റിന്റെ അവസാനമാണ് സിന്‍ വാങ് ന് പരിക്കേറ്റത്. ഇത് സൈനയുടെ വിജയ ത്തിന്റെ മാറ്റു കുറച്ചു എങ്കിലും മെഡല്‍ നേട്ടം എന്ന സൈനയുടെ സ്വപ്നം സഫലമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ : വിജയ്കുമാര്‍ ഫയര്‍ പിസ്റ്റളില്‍ വെള്ളി നേടി

August 4th, 2012

vijayakumar-wins-silver-medal-in-olympics-2012-ePathram
ലണ്ടന്‍ : 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ ന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഹിമാചല്‍ സ്വദേശിയായ വിജയ് കുമാര്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ അണിഞ്ഞത്. നാലാമന്‍ ആയി ഫൈനലില്‍ എത്തിയ വിജയ് കുമാര്‍ 30 പോയിന്റോടെയാണ് വെള്ളി നേടിയത്.

സൈന്യ ത്തില്‍ സുബദാറാണു വിജയ് കുമാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണ്ണം നേടിയിരുന്നു. 2006 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2009ലെ ലോക കപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2007ല്‍ വിജയ് കുമാറിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇതു വരെ ലഭിച്ച രണ്ടു മെഡലുകളും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ശാസ്ത്രജ്ഞന് യൂറി മിൽനർ പുരസ്കാരം

August 1st, 2012

ashoke-sen-yuri-milner-epathram

ന്യൂയോർക്ക് : അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെൻ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാഠ്യ പുരസ്കാരമായ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം മറ്റ് 8 പേർക്ക് കൂടി ഈ പുരസ്കാരം ലഭിക്കും. എം. ഐ. ടി. യിൽ പ്രൊഫസറായ അലൻ എച്ച്. ഗുത്ത്, പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ നിമ അർക്കാനി ഹാമെദ്, യുവാൻ മാൽഡെസീന, നാതൻ സീബെർഗ്, എഡ്വാർഡ് വിറ്റെൻ, സ്റ്റാൻഫോർഡിലെ അൻഡ്രെ ലിന്ദെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലെക്സെ കിതെവ്, പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സിം കോൺസെവിച്ച് എന്നിവരാണ് ഇവർ.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ വർഷം മുതൽ നടപ്പിലാക്കിയ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ ആദ്യ വിജയികളെ മിൽനർ നേരിട്ടാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം മുതൽ നേരത്തേ സമ്മാനം ലഭിച്ചവരാവും പുതിയ ജേതാക്കളെ തെരഞ്ഞെടുക്കുക എന്ന് മിൽനർ അറിയിച്ചു.

yuri-milner-epathram
യൂറി മിൽനർ

30 ലക്ഷം ഡോളർ ഓരോ സമ്മാന ജേതാവിനും ലഭിച്ചു എന്നുള്ള പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. നൊബേൽ സമ്മാനം 12 ലക്ഷം ഡോളർ മാത്രമാണ്. ഇതു തന്നെ പലപ്പോഴും രണ്ടോ മൂന്നോ പേർക്ക് പങ്കിടേണ്ടതായും വരും.

ഈ സമ്മാനം ഫണ്ടമെന്റൽ ഫിസിക്സിന്റെ ഗവേഷണത്തിന് ഏറെ സ്വീകാര്യതയും പ്രോൽസാഹനവും നല്കുമെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നു വരുവാനും ഇത് പ്രചോദനം നല്കും. ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷകരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ചിലയിടങ്ങളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചില വകുപ്പുകൾ തന്നെ നിർത്തലാക്കിയ ചരിത്രവുമുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ നരംഗിന്‌ വെങ്കലം : ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍

July 31st, 2012

gagan-narang-wins-london-olympics-2012-bronze-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ല്‍ ഗഗന്‍ നരംഗ് ഇന്ത്യക്ക് ആദ്യ മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടിയാണ് ഗഗന്‍ നരംഗ്‌ ഇന്ത്യയുടെ അഭിമാനമായത്.

സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്‌. എന്നാല്‍ അതേ മത്സര ഇനത്തില്‍ നില വിലെ ഒളിമ്പിക്സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ യുമായ അഭിനവ്‌ ബിന്ദ്ര പുറത്തായി.

പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമന്‍ ആകാനേ ബിന്ദ്രക്ക്‌ ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റു കളോടെ മൂന്നാം സ്ഥാനം നേടിയാണ്‌ നരംഗ്‌ ഫൈനല്‍ പ്രവേശം നേടിയത്‌.

ഒളിമ്പിക്സ്‌ 2012ല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഗഗന്‍ നരംഗ്‌. ബീജിങ്‌ ഒളിമ്പിക്സില്‍ നരംഗിന്‌ ഫൈനലില്‍ എത്താന്‍ പറ്റിയിരുന്നില്ല. മൂന്ന്‌ ലോക ചാമ്പ്യന്‍ ഷിപ്പുകളിലും, രണ്ട്‌ കോമണ്‍ വെല്‍ത്ത്‌ ഗെയിംസു കളിലുമായി എട്ട്‌ സ്വര്‍ണ്ണം നേടിയിട്ടുണ്ട്‌ നരംഗ്‌ ഇതുവരെ.

ഇത്‌ മൂന്നാം തവണ യാണ്‌ നരംഗ്‌ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്‌. എന്നാല്‍ ആദ്യമായാണ്‌ അദ്ദേഹത്തിന്‌ മെഡല്‍ നേടാനാവുന്നത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണ്ണം ചൈനക്ക്

July 29th, 2012

ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ലെ ആദ്യ സ്വര്‍ണ്ണം ചൈനീസ് വനിതാ ഷൂട്ടിംഗ് താരം യി സിലിംഗിന്. ബ്രിട്ടീഷ് റോയല്‍ ആര്‍ട്ടിലറി ബാരക്കില്‍ നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സര ത്തില്‍ 502.9 പോയിന്റ് നേടിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സിലിംഗ് സ്വര്‍ണം നേടിയത്.

ഇന്ത്യയ്ക്ക് ഈയിനത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. ചൈന പ്രതീക്ഷിച്ച പോലെ മെ‌ഡല്‍ നേടിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ പലതും ഇന്നലെ തകര്‍ന്നു. പോളണ്ടിന്റെ സിൽവിയ ബോഗാക്ക വെള്ളിയും ചൈനയുടെ തന്നെ യുഡാൻ വെങ്കലവും നേടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിൻസന്റ് വാൻഗോഗ്: ആത്മ ക്ഷോഭത്തിന്റെ നിറങ്ങള്‍

July 29th, 2012

vincent-van-gogh-epathram

വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിൻസന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയിട്ട് 122 വര്‍ഷങ്ങള്‍ പിന്നിട്ടു. ആരാലും തിരിച്ചറിയപ്പെടാതെ പോയ ഈ ചിത്രകാരന്‍ പില്‍കാലത്ത് ലോകത്ത്‌ തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.

വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്. വാൻ‌ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങൾ കൂടിയ വാൻ‌ഗോഗിനെ ഒരു ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്ര രചനയ്ക്ക് പ്രോത്സാഹനം നല്‍കിയത്‌. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്‍കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കപ്പെട്ടു. പോൾ ഗോഗിൻ എന്ന ചിത്രകാരനുമൊത്ത് വാൻ‌ഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു. ഈ രണ്ടു പ്രഗല്‍ഭരായ കലാകാരന്‍മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.

പോസ്റ്റ്‌ ഇംപ്രഷണിസം ചിത്രകലയില്‍ കൊണ്ടു വന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ദി പോട്ടാറ്റൊ ഈറ്റേഴ്സ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഐറിസസ്, അവസാന കാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടർ ഗാചെറ്റ് , ഒരു കർഷകന്റെ ഛായാചിത്രം, മൾബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രശസ്തമാണ്.

1890 ജൂലൈ 30ന് തന്റെ 37 ആമത്തെ വയസ്സിൽ തോക്കു കൊണ്ട് സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാത സംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും, പ്രതിപാദിക്കപ്പെടുകയും, ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്ത കലാകാരനാണ് വിൻസന്റ് വാൻഗോഗ്.

താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻ‌ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാൾക്കു നാൾ വർദ്ധിച്ചു വരികയായോരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻ‌ഗോഗ് ചിത്രങ്ങൾ.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 1056710»|

« Previous Page« Previous « ട്വിറ്ററിൽ ബോംബ് ഭീഷണി : യുവാവിനെ വെറുതെ വിട്ടു
Next »Next Page » ഷെര്‍ളിന്‍ ചോപ്ര നഗ്നയായി പ്ലേബോയ് മാസികയിൽ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine