- എസ്. കുമാര്‍
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, തീവ്രവാദം, ബഹുമതി, മനുഷ്യാവകാശം, സ്ത്രീ

ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും ആദരിക്കാനായി നൊബേൽ സമ്മാനത്തിന് ബദലായി “ഗ്രേറ്റ് പ്രോഫറ്റ് വേൾഡ് പ്രൈസ്” നൽകുമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. നൊബേൽ സമ്മാനം പോലുള്ള ആഗോള ബഹുമതികൾക്ക് തയ്യാറെടുക്കാൻ ഇത് മുസ്ലിം രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർക്ക് പ്രചോദനം നൽകും എന്നു ഇറാന്റെ ശാസ്ത്ര സാങ്കേതിക വൈസ് പ്രസിഡണ്ട് നസ്റിൻ സൊൽത്താൻഖ അറിയിച്ചു. ഇറാൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് മേഖലകളിലായിട്ടാണ് സമ്മാനം നൽകുക. എന്നാൽ ഈ മൂന്ന് മേഖലകൾ ഏതെന്ന് അവർ വെളിപ്പെടുത്തിയില്ല. നൊബേൽ സമ്മാനം ആറ് മേഖലകളിലാണ് ഇപ്പോൾ നൽകുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദിയാണ് നൊബേൽ സമ്മാനം നേടിയ ഒരേ ഒരു ഇറാൻ സ്വദേശി.
- ജെ.എസ്.

ഒസ്ലോ : സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന് ലഭിച്ചു. യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സമാധാനവും ജനാധിപത്യവും നിലനിർത്താനുള്ള യൂണിയന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനം നൽകുന്നത്. 6 പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയൻ തുടർന്നു വരുന്ന സമാധാന ശ്രമങ്ങളുടെ പരിണിത ഫലമാണ് യുദ്ധഭൂമി ആയിരുന്ന യൂറോപ്പിന്റെ ഇന്നത്തെ സമാധാനപൂർണ്ണമായ അന്തരീക്ഷം എന്ന് പുരസ്കാര നിർണ്ണയം നടത്തുന്ന നോർവീജിയൻ സമിതി വിലയിരുത്തി.
രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതി നൽകിയ പാഠം ഉൾക്കൊണ്ട് രൂപം കൊണ്ട യൂറോപ്യൻ യൂണിയൻ കൂടുതൽ അടുത്ത സാമ്പത്തിക സഹകരണം ശത്രുതയിൽ നിന്നും സൌഹൃദത്തിലേക്ക് രാഷ്ട്രങ്ങളെ നയിക്കും എന്ന ആശയത്തിൽ അടിയുറച്ചാണ് മുന്നേറിയത്. 1950 മെയ് 9ന് ഫ്രാൻസും ജർമ്മനിയും കൽക്കരി ഉരുക്ക് എന്നീ വിഭവങ്ങൾ എകീകൃതമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് യൂണിയൻ സംജാതമായത്. ഈ സാമ്പത്തിക ഐക്യത്തിൽ മറ്റ് രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്തു. ഇന്ന് 27 രാഷ്ട്രങ്ങളിലെ 50 കോടിയിലേറെ ജനങ്ങൾ ഒത്തു ചേരുന്ന ഒരു മഹാ കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ.
ഇന്ന് ജർമ്മനിയും ഫ്രാൻസും തമ്മിൽ ഒരു യുദ്ധത്തെ പറ്റി ചിന്തിക്കാൻ പോലുമാവില്ല. ആജന്മ ശത്രുക്കൾ പോലും സാമ്പത്തിക സഹകരണത്തിൽ ഊന്നി പരസ്പര വിശ്വാസത്തിലും സൌഹൃദത്തിലും സഹവസിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നിൽ കാഴ്ച്ച വെയ്ക്കുന്നത് എന്ന് നൊബേൽ സമിതി പ്രസ്താവിച്ചു.
- ജെ.എസ്.

ന്യൂയോർക്ക് : ഏതാനും മാസങ്ങൾ മുൻപ് വരെ ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന കൌശിൿ ബസു ലോക ബാങ്കിന്റെ ചീഫ് ഇകൊണോമിസ്റ്റായി നിയമിതനായി. 60 കാരനായ ബസു ഒക്ടോബർ 1 മുതൽ തന്റെ പുതിയ തസ്തികയിൽ പ്രവർത്തനം ആരംഭിക്കും എന്ന് ലോക ബാങ്ക്‍ ഗ്രൂപ്പ് പ്രസിഡണ്ട് ജിം യോങ്ങ് കിം അറിയിച്ചു.
ലണ്ടൻ സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ നിന്നും പി. എച്ച്. ഡി. കരസ്ഥമാക്കിയ ബസു 1992ൽ ഡെൽഹി സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ സെന്റർ ഫോർ ഡെവെലപ്മെന്റ് ഇകൊണോമിക്സ് സ്ഥാപിക്കുകയുണ്ടായി.
- ജെ.എസ്.
വായിക്കുക: ബഹുമതി, സാമ്പത്തികം

വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ബഹിരാകാശ യാത്രയിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വിശ്രമത്തിലായിരുന്നു.
1930 ഓഗസ്‌റ്റ് 5 ന് അമേരിക്കയിലെ ഓഹിയോവില്‍ ജനിച്ച നീല്‍ ആംസ്‌ട്രോംഗ് 1969 ജൂലൈ 20 നാണു അപ്പോളൊ 11 ബഹിരാകാശ വാഹനത്തില്‍ സഹയാത്രികനായ എഡ്വിന്‍ ഓള്‍ഡ്രിനൊപ്പം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തില്‍ എകദേശം മൂന്നു മണിക്കൂറോളമാണ് അന്ന് അദ്ദേഹം ചെലവഴിച്ചത്. ഈ യാത്ര ചരിത്രത്തില്‍ ഇടം നേടി.
- ലിജി അരുണ്‍

ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.
പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.
ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത് സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.
ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.
ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.
- pma

ലണ്ടന്‍ : ഭൂമുഖത്തെ അതിവേഗ ക്കാരനെ കണ്ടെത്തു ന്നതിനായുള്ള 100 മീറ്റര്‍ സ്‌പ്രിന്റില്‍ ജമൈക്ക യുടെ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക് റെക്കോര്‍ഡോടെ സ്വര്‍ണം നില നിര്‍ത്തി. ബോള്‍ട്ട് നടത്തിയ കുതിപ്പില്‍ പിറന്നത് ഒരു ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബീജിംഗില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.

ഈ സീസണില്‍ ഇതു വരെ രണ്ടു തവണ ബോള്‍ട്ടിനെ അട്ടിമറിക്കുകയും, ഒളിമ്പിക്‌സില്‍ കനത്ത ഭീഷണി ഉയര്‍ത്തി 9.75 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കിനാണ് വെള്ളി. 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ ജസ്‌റ്റിന്‍ ഗാറ്റ്‌ലിന്‍ വെങ്കലം നേടി. അമേരിക്ക യുടെ ടൈസന്‍ ഗേ നാലാമതും, റ്യാന്‍ ബെയ്‌ലി അഞ്ചാമതായും ഫിനിഷ് ചെയ്തു.
- pma

ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെങ്കലം. വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്കു വേണ്ടി സൈന നെഹ്വാളാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ഇതോടെ രണ്ട് വെങ്കലവും ഒരു വെള്ളിയും അടക്കം ഇന്ത്യയ്ക്ക് മൂന്നു മെഡലുകള്‍ സ്വന്തമായി.
എതിരാളി ചൈനയുടെ സിന്‍ വാങ് പരുക്കേറ്റു പിന്‍മാറിയതിനെ ത്തുടര്‍ന്നാണ് സൈനക്ക് വെങ്കല മെഡല്‍ നേടാനായത്. ലൂസേഴ്‌സ് ഫൈനലില്‍ രണ്ടാം ഗെയിമിന്റെ തുടക്ക ത്തിലാണ് ലോക രണ്ടാം റാങ്കുകാരി യായയ സിന്‍ വാങ് കാലിലെ പരിക്ക് മൂലം മത്സര ത്തില്‍ നിന്ന് പിന്‍വാങ്ങിയത്. കളിയുടെ ആദ്യ സെറ്റിന്റെ അവസാനമാണ് സിന്‍ വാങ് ന് പരിക്കേറ്റത്. ഇത് സൈനയുടെ വിജയ ത്തിന്റെ മാറ്റു കുറച്ചു എങ്കിലും മെഡല്‍ നേട്ടം എന്ന സൈനയുടെ സ്വപ്നം സഫലമായി.
- pma

ലണ്ടന്‍ : 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ ന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഹിമാചല്‍ സ്വദേശിയായ വിജയ് കുമാര്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ അണിഞ്ഞത്. നാലാമന്‍ ആയി ഫൈനലില്‍ എത്തിയ വിജയ് കുമാര്‍ 30 പോയിന്റോടെയാണ് വെള്ളി നേടിയത്.
സൈന്യ ത്തില്‍ സുബദാറാണു വിജയ് കുമാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണ്ണം നേടിയിരുന്നു. 2006 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2009ലെ ലോക കപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2007ല്‍ വിജയ് കുമാറിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇതു വരെ ലഭിച്ച രണ്ടു മെഡലുകളും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയിരുന്നു.
- pma

ന്യൂയോർക്ക് : അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെൻ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാഠ്യ പുരസ്കാരമായ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം മറ്റ് 8 പേർക്ക് കൂടി ഈ പുരസ്കാരം ലഭിക്കും. എം. ഐ. ടി. യിൽ പ്രൊഫസറായ അലൻ എച്ച്. ഗുത്ത്, പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ നിമ അർക്കാനി ഹാമെദ്, യുവാൻ മാൽഡെസീന, നാതൻ സീബെർഗ്, എഡ്വാർഡ് വിറ്റെൻ, സ്റ്റാൻഫോർഡിലെ അൻഡ്രെ ലിന്ദെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലെക്സെ കിതെവ്, പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സിം കോൺസെവിച്ച് എന്നിവരാണ് ഇവർ.
ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ വർഷം മുതൽ നടപ്പിലാക്കിയ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ ആദ്യ വിജയികളെ മിൽനർ നേരിട്ടാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം മുതൽ നേരത്തേ സമ്മാനം ലഭിച്ചവരാവും പുതിയ ജേതാക്കളെ തെരഞ്ഞെടുക്കുക എന്ന് മിൽനർ അറിയിച്ചു.

യൂറി മിൽനർ
30 ലക്ഷം ഡോളർ ഓരോ സമ്മാന ജേതാവിനും ലഭിച്ചു എന്നുള്ള പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. നൊബേൽ സമ്മാനം 12 ലക്ഷം ഡോളർ മാത്രമാണ്. ഇതു തന്നെ പലപ്പോഴും രണ്ടോ മൂന്നോ പേർക്ക് പങ്കിടേണ്ടതായും വരും.
ഈ സമ്മാനം ഫണ്ടമെന്റൽ ഫിസിക്സിന്റെ ഗവേഷണത്തിന് ഏറെ സ്വീകാര്യതയും പ്രോൽസാഹനവും നല്കുമെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നു വരുവാനും ഇത് പ്രചോദനം നല്കും. ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷകരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ചിലയിടങ്ങളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചില വകുപ്പുകൾ തന്നെ നിർത്തലാക്കിയ ചരിത്രവുമുണ്ട്.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, ബഹുമതി, ശാസ്ത്രം