നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്പോ 2020 ദുബായിൽ

November 27th, 2013

dubai-expo-2020

ദുബായ് : ഏറെ പ്രതീക്ഷകളോടെ ലോകം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പിന് ഒടുവിൽ എക്സ്പോ 2020ന് ആതിഥേയം വഹിക്കാൻ ദുബായ് നഗരം അർഹമായി. മൂന്ന് വട്ടം നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 116 വോട്ടുകൾ ലഭിച്ചാണ് ദുബായ് റഷ്യയെ പുറന്തള്ളി അസൂയാവഹമായ ഈ നേട്ടം കൈവരിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാബ്ദസാങ്കേതിക വിദ്യയിലെ അതികായന്‍ ഡോള്‍ബി റേ അന്തരിച്ചു

September 14th, 2013

സാന്‍ഫ്രാന്‍സിസ്കോ: ശബ്ദസാങ്കേതിക രംഗത്തെ അതികായന്‍ ഡോള്‍ബി റേ (80) അന്തരിച്ചു. അല്‍‌ഷിമേഴ്സ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോള്‍ബി ശബ്ദസംവിധാനത്തിന്റെ പിതാവായ റേ ശബ്ദ സാങ്കേതിക രംഗത്ത് നാഴികക്കല്ലായ നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. 50 ല്‍ പരം പേറ്റന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. സിനിമയിലെ ശബ്ദ സാങ്കേതിക മികവിന്റെ പേരില്‍ രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. 1995-ല്‍ ഗ്രാമിയും, 1989-ലും 2005ലും എമ്മി പുരസ്കാരവും റേയെ തേടിയെത്തിയിട്ടുണ്ട്.

അമേരിക്കയിലെ പോര്‍ട്ട്‌ലാന്റിലെ ഓറിഗോണില്‍ ആണ്‍` അദ്ദേഹം ജനിച്ചത്. ഓഡിയോ വീഡിയോ ടേപ്പുകളുടെ ശബ്ദ സാങ്കേതിക രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി. ആമ്പെക്സ് കോര്‍പ്പറേഷനു വേണ്ടി വീഡിയോ ടേപ്പ് വികസിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ശബ്ദ സാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടി. 1989-ല്‍ ഡോള്‍ബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വച്ചാണ് ഡോള്‍ബി സിസ്റ്റം എന്ന് പ്രശസ്തമായ ശബ്ദ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ശബ്ദ സാങ്കേതിക വിദ്യയിലെ നൂതനമായ പല സങ്കേതങ്ങളും ഡോള്‍ബി റേയുടെ സംഭാവനയാണ്. ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്നു റേ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു

April 10th, 2013

ruth-prawer-jhabvala-epathram

ന്യുയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരിയും ഓസ്‌കർ, ബുക്കര്‍ പ്രൈസ് ജേതാവുമായ റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു. 1975 ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ‘ഹീറ്റ് ആന്റ് ഡസ്റ്റ്’ അടക്കം 19 നോവലുകളും, നിരവധി ചെറുകഥകളും ഇവരുടെതായി ഉണ്ട്. എ റൂം വിത്ത് എ വ്യൂ, ഹവാര്‍ഡ്‌സ് എന്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്ന് യു.എസിലെ മാന്‍ഹാട്ടണിലെ വസതിയിലായിരുന്നു അന്ത്യം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്റ്റീഫൻ ഹോക്കിങ്ങിന് യൂറി മിൽനർ പുരസ്കാരം

December 12th, 2012

stephen-hawking-epathram

ലണ്ടൻ : വിഖ്യാത ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ശാസ്ത്ര പുരസ്കാരമായ യൂറി മിൽനർ ഫണ്ടമെന്റൽ ഫിസിക്സ് പുരസ്കാരത്തിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം, “ദൈവ കണം” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇന്നേ വരെ കേവലം സൈദ്ധാന്തിക തലത്തിൽ നിലനിന്നിരുന്ന ഹിഗ്ഗ്സ് ബോസൺ എന്ന അണുവിന്റെ ഘടകഭാഗത്തിന് സമാനമായ കണങ്ങളെ കണ്ടെത്തുവാൻ മനുഷ്യരാശിയെ സഹായിച്ച സേർൺ ഗവേഷണ കേന്ദ്രത്തിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ നിർമ്മാണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്കും ഈ പുരസ്കാരം ലഭിക്കും.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്.

കഴിഞ്ഞ വർഷം മുതൽ നൽകി തുടങ്ങിയ ഈ പുരസ്കാരം ആദ്യ വർഷം തന്നെ അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെന്ന് ലഭിക്കുകയുണ്ടായി.

21ആം വയസിൽ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച സ്റ്റീഫൻ ഹോക്കിങ്ങ് കേവലം 2 വർഷം മാത്രമേ ഇനി ജീവിക്കൂ എന്നാണ് ഡോക്ടർമാർ അദ്ദേഹത്തോട് 1963ൽ പറഞ്ഞിരുന്നത്. ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട അദ്ദേഹത്തെ ശാസ്ത്രത്തിലുള്ള അടങ്ങാത്ത കൌതുകവും, നിശ്ചയദാർഢ്യവും, ആത്മവിശ്വാസവുമാണ് മുന്നോട്ട് നയിച്ചത്. രണ്ടു തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് മൂന്ന് കുട്ടികളുമുണ്ട്. മുഖത്തെ പേശികളുടെ ചെറിയ ചലനങ്ങളെ വാക്കുകളായി രൂപാന്തരപ്പെടുത്തി അവയ്ക്ക് ശബ്ദം നൽകുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്പീച്ച് സിന്തസൈസർ ഉപയോഗിച്ചാണ് ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങ് സംസാരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ രോഗം പുരോഗമിക്കുന്നതോടെ മുഖപേശികളുടെ ശേഷിയും നഷ്ടമാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചിന്തകളെ തന്നെ വാക്കുകളായി രൂപാന്തരപ്പെടുത്താൻ സഹായിക്കുന്ന ഒരു ബ്രെയിൻ – കമ്പ്യൂട്ടർ ഇന്റർഫേസ് നിർമ്മാണത്തിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂറോ ശാസ്ത്രജ്ഞരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു സ്റ്റീഫൻ ഹോക്കിങ്.

തനിക്ക് കിട്ടിയ സമ്മാനത്തുകയായ 30 ലക്ഷം ഡോളർ ഓട്ടിസം ഉള്ള തന്റെ ചെറുമകനെ സഹായിക്കുവാനും ചിലപ്പോൾ ഒരു പുതിയ വീട് വാങ്ങുവാനും താൻ ഉപയോഗിക്കും എന്ന് സ്റ്റീഫൻ ഹോക്കിങ് അറിയിച്ചു. സമ്മാനം പ്രതീക്ഷിച്ചല്ല ആരും ഭൌതിക ശാസ്ത്ര ഗവേഷണത്തിൽ ഏർപ്പെടുന്നത്. ആർക്കും അറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ആഹ്ലാദത്തിന് വേണ്ടിയാണ്. എന്നാൽ ഇത്തരം പുരസ്കാരങ്ങൾ സമൂഹത്തിൽ ഭൌതിക ശാസ്ത്ര ഗവേഷണ നേട്ടങ്ങൾക്ക് അംഗീകാരം നൽകാൻ ഒരു സുപ്രധാന പങ്ക്‍ വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റേയും, പ്രത്യാശയുടേയും ജീവിക്കുന്ന ഉദാഹരണമായ സ്റ്റീഫൻ ഹോക്കിങ്ങ് കഴിഞ്ഞ ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന പാരാലിമ്പിൿ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കവെ പറയുകയുണ്ടായി – “നിങ്ങൾ നിങ്ങളുടെ പാദങ്ങളെയല്ല, ആകാശത്തിലെ താരങ്ങളെ നോക്കുവിൻ. എപ്പോഴും കൌതുകം ഉള്ളവരാകുവിൻ.”

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി

October 15th, 2012
യു.കെ: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരന്മാരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സന്നദ്ധപ്രവര്‍ത്തക മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് കൊണ്ടു പോയതായി പാക്കിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. സൈനിക ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് യു.എ.ഈ അനുവദിച്ച പ്രത്യേക ആംബുലന്‍സ് വിമാനത്തിലാ‍ണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടു പോയത്. ചികിത്സാ ചിലവ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച താലിബാന്‍ ഭീകരന്മാര്‍ മലാലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലയെ ആസ്പത്രിയില്‍ എത്തിച്ചു. പെഷവാറിലെ ആസ്പത്രിയില്‍ വച്ച്  നടത്തിയ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ തുളച്ചു കയറിയ  വെടിയുണ്ടകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റാവല്‍ പിണ്ടിയിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. മലാലയ്ക്കൊപ്പം രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു.
താലിബാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള മേഘലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലാലയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാലയുടെ പ്രവര്‍ത്തനങ്ങളോട് താലിബാന് ശക്തമായ എതിര്‍പ്പ് ഉണ്ട്. സുഖം പ്രാപിച്ചാല്‍ മലാലയെ ഇനിയും ആക്രമിക്കുമെന്ന് താലിബാന്‍ ഭീകരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക നൊബേൽ സമ്മാനവുമായി ഇറാൻ

October 14th, 2012

Mahmoud Ahmadinejad-epathram

ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും ആദരിക്കാനായി നൊബേൽ സമ്മാനത്തിന് ബദലായി “ഗ്രേറ്റ് പ്രോഫറ്റ് വേൾഡ് പ്രൈസ്” നൽകുമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. നൊബേൽ സമ്മാനം പോലുള്ള ആഗോള ബഹുമതികൾക്ക് തയ്യാറെടുക്കാൻ ഇത് മുസ്ലിം രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർക്ക് പ്രചോദനം നൽകും എന്നു ഇറാന്റെ ശാസ്ത്ര സാങ്കേതിക വൈസ് പ്രസിഡണ്ട് നസ്റിൻ സൊൽത്താൻഖ അറിയിച്ചു. ഇറാൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് മേഖലകളിലായിട്ടാണ് സമ്മാനം നൽകുക. എന്നാൽ ഈ മൂന്ന് മേഖലകൾ ഏതെന്ന് അവർ വെളിപ്പെടുത്തിയില്ല. നൊബേൽ സമ്മാനം ആറ് മേഖലകളിലാണ് ഇപ്പോൾ നൽകുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദിയാണ് നൊബേൽ സമ്മാനം നേടിയ ഒരേ ഒരു ഇറാൻ സ്വദേശി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന്

October 12th, 2012

european-union-epathram

ഒസ്ലോ : സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന് ലഭിച്ചു. യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സമാധാനവും ജനാധിപത്യവും നിലനിർത്താനുള്ള യൂണിയന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനം നൽകുന്നത്. 6 പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയൻ തുടർന്നു വരുന്ന സമാധാന ശ്രമങ്ങളുടെ പരിണിത ഫലമാണ് യുദ്ധഭൂമി ആയിരുന്ന യൂറോപ്പിന്റെ ഇന്നത്തെ സമാധാനപൂർണ്ണമായ അന്തരീക്ഷം എന്ന് പുരസ്കാര നിർണ്ണയം നടത്തുന്ന നോർവീജിയൻ സമിതി വിലയിരുത്തി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതി നൽകിയ പാഠം ഉൾക്കൊണ്ട് രൂപം കൊണ്ട യൂറോപ്യൻ യൂണിയൻ കൂടുതൽ അടുത്ത സാമ്പത്തിക സഹകരണം ശത്രുതയിൽ നിന്നും സൌഹൃദത്തിലേക്ക് രാഷ്ട്രങ്ങളെ നയിക്കും എന്ന ആശയത്തിൽ അടിയുറച്ചാണ് മുന്നേറിയത്. 1950 മെയ് 9ന് ഫ്രാൻസും ജർമ്മനിയും കൽക്കരി ഉരുക്ക് എന്നീ വിഭവങ്ങൾ എകീകൃതമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് യൂണിയൻ സംജാതമായത്. ഈ സാമ്പത്തിക ഐക്യത്തിൽ മറ്റ് രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്തു. ഇന്ന് 27 രാഷ്ട്രങ്ങളിലെ 50 കോടിയിലേറെ ജനങ്ങൾ ഒത്തു ചേരുന്ന ഒരു മഹാ കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ.

ഇന്ന് ജർമ്മനിയും ഫ്രാൻസും തമ്മിൽ ഒരു യുദ്ധത്തെ പറ്റി ചിന്തിക്കാൻ പോലുമാവില്ല. ആജന്മ ശത്രുക്കൾ പോലും സാമ്പത്തിക സഹകരണത്തിൽ ഊന്നി പരസ്പര വിശ്വാസത്തിലും സൌഹൃദത്തിലും സഹവസിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നിൽ കാഴ്ച്ച വെയ്ക്കുന്നത് എന്ന് നൊബേൽ സമിതി പ്രസ്താവിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 1045610»|

« Previous Page« Previous « ഷാവേസ് തന്നെ
Next »Next Page » ഇസ്ലാമിക നൊബേൽ സമ്മാനവുമായി ഇറാൻ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine