റഷ്യ അവസാന 16 ലേക്ക് : ചെറിഷേവ് താരമാകുന്നു

June 21st, 2018

denis-cheryshev-russia-world-cup-2018-ePathram

ലോക കപ്പ് പോലുള്ള വലിയ വേദി യിൽ ഇഞ്ചോട് ഇഞ്ചു പോരാട്ടം നടക്കു മ്പോൾ ഒരു സെൽഫു ഗോൾ വഴ ങ്ങുക എത്ര വലിയ ടീം ആണെ ങ്കിലും അത് ഗോൾ വഴങ്ങിയ ടീമിന്റെ മനോ നില തകർക്കും എന്നതിന് ഏറ്റ വും വലിയ ഉദാഹരണ മാണ് റഷ്യ – ഈജിപ്ത് മത്സരം.

നിരന്തരം ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരുന്ന ചുവ പ്പൻ പട ആ അവസരം ശരിക്കും ഒന്നിന്നു പിറകെ ഒന്നായി മുതലാക്കു കയും ചെയ്തു. മുഹമ്മദ്‌ സലാഹ് എന്ന ലോകോത്തര പ്രതിഭ ക്ക് ബോൾ എത്തി ക്കുന്ന തിൽ ഈജിപ്ഷ്യൻ മിഡ് ഫീൽഡ് പരാജയ പ്പെടു കയും ചെയ്തു. ലഭിച്ച രണ്ടു അവസര ങ്ങൾ സലാഹിന് ഗോളി ൽ എത്തിക്കു വാനും കഴിഞ്ഞില്ല.

കളിയുടെ അവസാന നിമിഷ ങ്ങളിൽ ഫോമിൽ എത്തിയ സലാഹിന്റെ നേതൃത്വ ത്തിൽ ഈജി പ്ഷ്യൻ ടീം ആക്ര മിച്ചു കളിച്ചു എങ്കിലും മുഹമ്മദ്‌ സലാഹി ന്റെ ഒരു സുന്ദരൻ പെനാൽറ്റി ഗോളിൽ ഈജിപ്ത് കളി അവ സാ നി പ്പിക്കുക യായി രുന്നു.

വേൾഡ് കപ്പിലെ പുത്തൻ താരോദയം ആരാണ് എന്ന ചോദ്യ ത്തിന്ന് ആതിഥേയർ ആയ റഷ്യ തന്നെ മറു പടി തരുന്നു. ഈ വേൾഡ് കപ്പിലെ ടോപ് സ്‌കോറർ പദവി യിൽ ഉള്ള റിയൽ മാഡിഡ് സ്‌ട്രൈക്കർ ചെറിഷേവ് തന്നെ.

രണ്ടു കളി കളിൽ നിന്നും 8 -1 എന്ന ഗോൾ മാർജിനിൽ ആതി ഥേയർ ആയ റഷ്യ അവസാന 16 ലേക്ക്.

– തയ്യാറാക്കിയത് : ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1.

June 19th, 2018

harry-kane-rescues-england-with-late-winner-against-tunisia-ePathram
വൻ പ്രതീക്ഷ യുമായി വന്നു കള ത്തിൽ ഇറ ങ്ങി യാൽ കളി മറക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ മറ്റൊരു നേർക്കാഴ്ച യായി രുന്നു ഇംഗ്ലണ്ട് – ടുണീഷ്യ മത്സരം.

ആറിൽ അധികം തുറന്ന അവസര ങ്ങൾ ലഭി ച്ചിട്ടും വിജയ ത്തിന് ഇഞ്ചുറി ടൈം വരെ കാത്തി രിക്കേ ണ്ടി വന്നു ഇംഗ്ലീഷ് ടീമിന്.

അനാവശ്യ മായി സ്വന്തം പെനാൽറ്റി ബോക്സിന്ന് അകത്തു ടുണീഷ്യൻ സ്‌ട്രൈക്കറെ ഫൗൾ ചെയ്തു ഒരു പെനാൽറ്റിയും ഗോളും വാങ്ങുകയും ചെയ്തു ഇംഗ്ലീഷ് പട.

england-captain-harry-kane-celebrates-his-winner-against-tunisia-in-world-cup-2018-ePathram

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിൻ 

ലോകോത്തര ഫുട്ബോൾ താര മായ ഇംഗ്ലീഷ് ക്യപ്റ്റൻ ഹാരി കെയിൻ എന്ന പ്രതിഭ യുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ തന്നെ യാണ് ഈ കളി യുടെ ഹൈ ലൈറ്റ്.

നൂറു ശതമാനം പ്രതിരോധം മാത്രമല്ല ആക്ര മണം കൂടെ യാണ് പ്രതിരോധം എന്ന് ടുണീഷ്യ അവസാന നിമിഷം മറന്നത് അവരെ തോൽവി യിൽ കൊണ്ട് എത്തിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമശ്രീ അവാര്‍ഡ് വീണാ ജോര്‍ജ്ജിന്

October 13th, 2016

veena-george-ePathram
ഷിക്കാഗോ : അമേരിക്ക യിലെ മാധ്യമ പ്രവര്‍ ത്തക രുടെ ഐക്യ വേദി യായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ‘മാധ്യമശ്രീ’ അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ ത്ത കയും ആറന്മുള എം. എല്‍. എ. യു മായ വീണാ ജോര്‍ജ്ജ് അര്‍ഹയായി.

ഇന്ത്യാ പ്രസ്സ് ക്ലബ് നാഷണല്‍ കമ്മിറ്റിയും ഹ്യൂസ്റ്റണ്‍ ചാപ്റ്ററും സംയുക്ത മായി 2016 നവംബര്‍ 19 ശനി യാഴ്ച ഹ്യൂസ്റ്റണില്‍ സംഘടി പ്പിക്കുന്ന ചടങ്ങി ല്‍ വെച്ച് പുരസ്കാരം സമ്മാ നിക്കും. ഒരു ലക്ഷം രൂപ, ശില്പം, അമേരി ക്കന്‍ പര്യടനം എന്നിവ അടങ്ങിയ താണ് മാധ്യമശ്രീ അവാര്‍ഡ്.

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനു മായ ഡോ. ബാബു പോള്‍ ചെയര്‍ മാനും കൈരളി ടി. വി. എം. ഡി. യും മുഖ്യ മന്ത്രി യുടെ മാധ്യമ ഉപ ദേഷ്ടാവു മായ ജോണ്‍ ബ്രിട്ടാസ്, ദേശാഭി മാനി പൊളിറ്റി ക്കല്‍ കറസ്‌പോ ണ്ടന്റ് എന്‍. ആര്‍. എസ്. ബാബു, അമേരിക്ക യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത കനായ ജോര്‍ജ്ജ് ജോസഫ് എന്നി വര്‍ ഉള്‍പ്പെടുന്ന കമ്മറ്റി യാണ് വീണാ ജോര്‍ജ്ജി നെ തെരഞ്ഞെടുത്തത്.

മാധ്യമ രംഗത്ത് സജീവ മായി ട്ടുള്ള ഇന്ത്യൻ പത്ര പ്രവർ ത്തക രുടെ അമേരിക്ക യിലെ ഏക സംഘടന യായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് 2010 മുതലാണ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്നത്.

എന്‍. പി. രാജേന്ദ്രന്‍ (മാതൃ ഭൂമി), ഡി. വിജയ് മോഹന്‍ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടി. വി.), എം. ജി. രാധാ കൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി. എന്‍. ഗോപ കുമാര്‍ (ഏഷ്യാ നെറ്റ് ടി. വി.) തുടങ്ങി യവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്‌ന അവാര്‍ഡും നല്‍കി.

നവംബര്‍ 19 ന് നടക്കുന്ന മാധ്യമശ്രീ പുരസ്കാര ദാന ചടങ്ങ് വിജയി പ്പിക്കു വാന്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാട പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയര്‍ മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി. പി. ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈ മറ്റം, മധു കൊട്ടാരക്കര, ജിമോന്‍ ജോര്‍ജ്ജ്‌, ജെയിംസ് വര്‍ഗ്ഗീസ്, പ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള തുടങ്ങി യവര്‍ ഉള്‍പ്പെടുന്ന കമ്മറ്റി രൂപീകരിച്ചു പ്രവര്‍ ത്തനം ആരംഭിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 10th, 2016

oliver-hart-and-bengt-holmström-2016-nobel-prize-winners-ePathram-

ഒലിവർ ഹാർട്ട്, ബംഗ്ത്ത് ഹോംസ്‌ട്രോം എന്നിവർക്ക് 2016 ലെ സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നോബല്‍ പുര സ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് ഇരുവര്‍ക്കും നോബല്‍ പുരസ്കാരം നൽകുന്നത്.

ബ്രിട്ടീഷു കാരനായ ഒലിവർ ഹാർട്ട് ഹാർ വാർഡ് സർവ്വ കലാ ശാല യിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗ ത്തിലെ പ്രൊഫസറാണ്. ഫിൻലൻഡു കാരനായ ഹോം സ്ട്രോം, മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാ പക നാണ്.

സർക്കാരും കമ്പനി കളും തമ്മിലുള്ള ഹ്രസ്വ കാല കരാർ പ്രതി പാദി ക്കുന്ന കരാർ സിദ്ധാന്ത ത്തെ കുറിച്ചുള്ള (കോണ്‍ട്രാക്റ്റ് തിയറി) പഠന ത്തിനാണ് പുരസ്കാരം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിതംബ മത്സര വിജയിയുടെ ദുരന്തം

December 10th, 2014

andressa-urach-epathram

മാറിടത്തിന്റേയും നിതംബത്തിന്റേയും ഉള്‍പ്പെടെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ജാഗ്രത. അത് നിങ്ങളുടെ ജീവിതത്തെ വേദനാ പൂര്‍ണ്ണമാക്കുവാന്‍ ഇടയുണ്ട്. നിതംബ മത്സരത്തില്‍ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയന്‍ മോഡലായ അന്‍‌ഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ഇപ്പോള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. അന്‍‌ഡ്രെസ ശരീരത്തില്‍ രാസ വസ്തുക്കള്‍ കുത്തി വെച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാന്‍ തയ്യാറെടുത്തത്. മരുന്നുകള്‍ ഫലം കണ്ടു. ആന്‍ഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി. താന്‍ ആഗ്രഹിച്ച പ്രകാരം ആകൃതിയൊത്ത നിതംബവും തുടകളും സ്വന്തമാക്കിയതില്‍ അന്‍ഡ്രെസ അതിയായി ആഹ്ലാദിക്കുകയും ചെയ്തു.

തുടര്‍ന്ന് 2012-ലെ നിതംബ സുന്ദരീ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മോഡലായും അവതാരകയായും എല്ലാം അവര്‍ക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാല്‍ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെയ്പുകള്‍ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താല്‍ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നിതംബത്തില്‍ പഴുപ്പും അണുബാധയും ഉണ്ടായി. ഇപ്പോള്‍ അവ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവ നീക്കം ചെയ്താല്‍ വേദനയും അണുബാധയും മാറും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

രാസ വസ്തുക്കള്‍ ഉപയോഗിച്ചും കൃത്രിമ വസ്തുക്കള്‍ ശരീരത്തിനകത്ത് സ്ഥാപിച്ചും മാറിടവും നിതംബവും വലുതാക്കുന്നവര്‍ ഇത്തരം പാര്‍ശ്വ ഫലങ്ങളെ കുറിച്ച് കൂടെ ചിന്തിക്കുന്നത് നല്ലതാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാം മത പണ്ഡിതര്‍ക്കു ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

September 10th, 2014

logo-release-of-zayed-peace-foundation-ePathram
ലണ്ടന്‍ : വിവിധ പരിപാടി കളില്‍ സംബന്ധിക്കുന്നതിന് യു. കെ. യില്‍ എത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ക്ക് ലണ്ടനില്‍ ഒരുക്കിയ സ്വീകരണ സംഗമം യു. കെ. യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അപൂര്‍വ്വ കൂട്ടായ്മയായി മാറി.

വൈറ്റ് ചാപ്പല്‍ വിക്കാം സ്വീറ്റില്‍ നൂറു കണക്കിന് പേര്‍ സംബ ന്ധിച്ച പരിപാടി യില്‍ മര്‍കസ് സമ്മേളന ത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി യില്‍ നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനവും നടന്നു.

കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശാന്തി യുടേയും സമാധാന ത്തിന്റെയും വഴിയിലുള്ള പ്രവര്‍ത്തന ങ്ങളാണ് മനുഷ്യ ചരിത്ര ത്തില്‍ ഗുണപര മായ മാറ്റ ങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്നും കാന്തപുരം പറഞ്ഞു.

ഐക്യവും ഒരുമ യുമാണ് ആരോഗ്യമുള്ള ഏതു സമൂഹ ത്തിന്റെയും നെട്ടെല്ല്. അതില്ലാതെ യായാല്‍ കുടുംബവും സമുഹവും രാഷ്ട്ര ങ്ങളു മെല്ലാം ശിഥിലമാകും. പാരസ്പര്യ മില്ലായ്മ യില്‍ നിന്നാണ് എല്ലാ കുഴപ്പ ങ്ങളും തുടങ്ങുന്നത് എന്നും അദ്ദേഹം ഉണര്‍ത്തി. സമാധാനം കളിയാടുന്ന ലോക ത്തിനായി ജീവിച്ച ശൈഖ് സായിദി ന്റെ സന്ദേശ ങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ലോക ക്രമ ത്തില്‍ സമാധാന ത്തിനായുള്ള കൂടുതല്‍ ശബ്ദങ്ങള്‍ ഉയരേ ണ്ടതു ണ്ട്. ആ കര്‍ത്തവ്യ മാണ് പണ്ഡിതന്മാര്‍ നിര്‍വ്വഹി ക്കുന്നത്. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ, മഅ്ദിന്‍ അക്കാദമി പോലുള്ള സ്ഥാപന ങ്ങള്‍ മുന്നോട്ടു വെക്കുന്ന സന്ദേശവും ഇതാണ്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ കനേഡിയന്‍ – ബ്രിട്ടീഷ് കവിയും എഴുത്തു കാരനുമായ പോള്‍ അബ്ദുല്‍ വദൂദ് സദര്‍ലന്റ്, ഇദ്‌രീസ് മേഴ്‌സ് (അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കൂള്‍സ് – യു. കെ), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ പ്രസംഗിച്ചു. അബ്ദു റഹിമാന്‍ നൂറാനി സ്വാഗതവും ഇ. വി. അബ്ദുല്‍ അസീസ് ആമുഖ പ്രഭാഷ ണവും മുനീര്‍ വയനാട് നന്ദിയും പറഞ്ഞു.

-മുനീര്‍ പാണ്ട്യാല

- pma

വായിക്കുക: , ,

Comments Off on ഇസ്ലാം മത പണ്ഡിതര്‍ക്കു ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി

May 31st, 2014

joe-cornell-salvation-army-epathram

ഫ്രെസ്നൊ: ട്രാഫിൿ സിഗ്നലിനരികിൽ നിന്നും കണ്ടെടുത്ത സഞ്ചി തുറന്നു നോക്കിയ ജോ കോർണെൽ എന്ന അമേരിക്കക്കാരൻ ഒരു നിമിഷം സ്തബ്ധനായി പോയി. സഞ്ചിയിൽ പുത്തൻ നോട്ട് കെട്ടുകൾ. ഒന്നേകാൽ ലക്ഷം ഡോളർ (74 ലക്ഷം രൂപ) എണ്ണുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസിലൂടെ ഒട്ടേറെ ദുഷ് ചിന്തകൾ കടന്നു പോയതായി അദ്ദേഹം തന്നെ പറയുന്നു. താൻ കരയുകയും വിറയ്ക്കുകയും ചെയ്തതായി അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന ചിന്തയൊക്കെ ഒരു നിമിഷം ജനിക്കാൻ പോകുന്ന തന്റെ നാലാമത്തെ പേരക്കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോഴേക്കും മാഞ്ഞു പോയി. തന്നെ കുറിച്ച് ആ കുഞ്ഞ് എന്താവും മനസ്സിലാക്കുക എന്ന് ഓർത്തതോടെ കോർണെൽ ഒന്നുറപ്പിച്ചു. തനിക്ക് അർഹതപ്പെട്ടതല്ലാത്ത പണം തിരികെ ഏൽപ്പിക്കുക തന്നെ. സാൽവേഷൻ ആർമി ജീവനക്കാരനായ ജോ കോർണെൽ ഉടനെ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോവുന്ന ബ്രിങ്ക്‍ എന്ന സ്ഥാപനത്തിന്റെ ട്രക്കിൽ നിന്നുമാണ് സഞ്ചി വീണു പോയത്. ട്രാഫിൿ സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ട്രക്ക് സിഗ്നൽ പച്ചയായതോടെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ട്രക്കിൽ നിന്നും ഒരു സഞ്ചി റോഡിൽ വീഴുന്നത് കോർണലിന്റെ ശ്രദ്ധയിൽ പെട്ടത്.

പണം തിരികെ ലഭിച്ച ബ്രിങ്ക്‍ അധികൃതർ നന്ദി സൂചകമായി കോർണലിന് 5000 ഡോളർ പാരിതോഷികമായി നൽകി. കോർണൽ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനമായ സാൽവേഷൻ ആർമിക്കും കമ്പനി 5000 ഡോളർ സംഭാവന നൽകി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നോഡന് നൊബേൽ ശുപാർശ

January 30th, 2014

edward-snowden-epathram

ഓസ്ലോ: സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും, സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു.

നോർവെയിൽ നിന്നാണ് ഈ ശുപാർശ. നോർവെയുടെ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രിയും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവും ചേർന്ന് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയായിരുന്നു. സ്നോഡൻ വെളിച്ചത്ത് കൊണ്ടു വന്ന കാര്യങ്ങൾ സുസ്ഥിരമായ ഒരു പുതിയ സമാധാന അന്തരീക്ഷം ലോകത്ത് കൊണ്ടു വരാൻ സഹായകമായി എന്ന് ഇവർ നിരീക്ഷിച്ചു.

പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകി. റഷ്യയിൽ ഒളിവിൽ കഴിയുന്ന സ്നോഡനെ വധിക്കാൻ അമേരിക്കൻ ചാരന്മാർ ശ്രമിച്ചു വരികയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർകോണി പുരസ്കാരം പോൾരാജിന്

January 24th, 2014

arogyaswami-joseph-paulraj-epathram

കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.

ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.

മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.

ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനത്ത്

January 13th, 2014

bill-gates-epathram

ലണ്ടൻ : ഭൂമിയിൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന വ്യക്തിയായി ബിൽ ഗേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടു. സച്ചിൻ ടെണ്ടുൽക്കർ അഞ്ചാം സ്ഥാനത്താണ്. 13 രാജ്യങ്ങ്ളിലായി നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.

ടൈംസിന് വേണ്ടി യൂഗവ് നടത്തിയ സർവേയിൽ ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, പാക്കിസ്ഥാൻ, റഷ്യ, അമേരിക്ക, ഇൻഡോനേഷ്യ, ചൈന, ബ്രസീൽ, നൈജീരിയ, ഈജിപ്റ്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള 14,000 പേരാണ് പങ്കെടുത്തത്.

അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ രണ്ടാം സ്ഥാനത്തും, റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ മൂന്നാം സ്ഥാനത്തും, മാർപാപ്പ നാലാം സ്ഥാനത്തും എത്തി. ബ്രിട്ടീഷ് ഭൌതി ശാസ്ത്ര വിസ്മയമായ സ്റ്റീഫൻ ഹോക്കിങ്ങ് 16ആം സ്ഥാനത്താണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 1034510»|

« Previous Page« Previous « ഹസീന വീണ്ടും
Next »Next Page » കുട്ടികളെ പീഡിപ്പിച്ച 400 വൈദികരെ വത്തിക്കാൻ പിരിച്ചു വിട്ടു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine