വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

October 8th, 2019

medicine-nobel-prize-2019-ePathram
സ്‌റ്റോക്‌ഹോം : വൈദ്യശാസ്ത്ര രംഗ ത്തെ നോബല്‍ പുരസ്‌കാരം മൂന്ന് ഗവേഷ കര്‍ക്ക്. ബ്രിട്ടിഷ് ഗവേഷകന്‍ പീറ്റർ റാറ്റ്ക്ലിഫ്, അമേരിക്കന്‍ ഗവേഷക രായ ഗ്രെഗ് സെമേൻസ, വില്യം കെയ്‌ലിൻ എന്നി വര്‍ ക്കാണ് പുരസ്കാരം. ക്യാന്‍സര്‍, വിളർച്ച, ഹൃദയാഘാതം, പക്ഷാ ഘാതം തുടങ്ങിയ രോഗങ്ങൾ ക്കുള്ള മരുന്നു കണ്ടെ ത്തുന്ന തിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന തിനാ ലാണ് പുരസ്കാര നേട്ടം.

ശരീര കോശങ്ങള്‍ എങ്ങനെ യാണ് ഓക്‌സി ജന്റെ ലഭ്യത തിരിച്ചറി യുന്നത് എന്നും അതു മായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്നുമാണ് ഇവര്‍ പരിശോധിച്ചത്. കോശങ്ങ ളില്‍ നടക്കുന്ന മെറ്റബോളിസം (ചയാപചയം) ശാരീരിക പ്രവർത്തന ങ്ങളെയും എങ്ങനെ യാണ് ഓക്സിജന്റ അളവ് സ്വാധീനി ക്കുന്നത് എന്നും ഇവർ പഠന വിധേയ മാക്കി യിരുന്നു.

ഇവരുടെ കണ്ടെത്തല്‍ ക്യാന്‍സര്‍ അടക്കം നേരത്തേ പറഞ്ഞ രോഗങ്ങ ളുടെ ചികിത്സക്ക് ഫല പ്രദമായ പുതിയ വഴി കണ്ടെത്തുവാന്‍ സഹായി ക്കും എന്നും പുരസ്‌കാര ജൂറി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം

February 11th, 2019

logo-south-indian-us-chamber-ePathram
ഹ്യൂസ്റ്റൺ: അമേരിക്കൻ ദേശീയ തെരെഞ്ഞെടുപ്പിൽ മലയാളി കളുടെ യശ്ശസ്സ് ഉയർത്തിയ കെ. പി. ജോർജ്ജി നും ജൂലി മാത്യു വിനും അമേരിക്കൻ മലയാളി കളുടെ ആദരം.

2018 നവംബറിൽ നടന്ന ദേശീയ തെരെഞ്ഞെടുപ്പിൽ തിളക്ക മാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജിയും എക്സി ക്യൂട്ടീ വുമായ ജഡ്ജ് കെ. പി. ജോർ ജ്ജി നും മൂന്നാം നമ്പർ കോടതി യിലെ ജഡ്ജി യായി വിജ യിച്ച ജൂലി മാത്യു വിനും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് എന്നിവ യുടെ ആഭി മുഖ്യത്തില്‍ ആണ് ആദരി ച്ചത്. ഏഷ്യാനെറ്റ് പ്രൊഡ ക്ഷൻ എക്സി ക്യൂട്ടീവ് ഷിജോ പൗലോസി നെയും ചടങ്ങിൽ ആദരിച്ചു.

reception-to-julie-mathew-kp-george-saoth-indian-us-ePathram
ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സണ്ണി കരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയ് തുമ്പ മൺ, ശശി ധരൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ്ജ് കാക്ക നാട്ട് സ്വാഗതവും അനിൽ ആറന്മുള നന്ദിയും പറഞ്ഞു.

അമേരിക്കയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈ വരിച്ചു കൊണ്ടിരിക്കുന്ന ടെക്സസിലെ ഫോർട്ട് ബെണ്ട് കൗണ്ടി യുടെ ജഡ്‌ജിയും എക്സിക്യൂട്ടീവുമായി ചുമ തല യേറ്റ കെ. പി. ജോർജ്ജ് ഇപ്പോൾ അമേരിക്ക യിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള ഇന്ത്യ ക്കാരൻ എന്നത് മല യാളി കൾക്ക് അഭിമാന കര മാണ്.

ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാൻ കഴിയാത്ത നേട്ടവു മാ യാണ് ഫോർട്ട് ബെണ്ട് കൗണ്ടി മൂന്നാം നമ്പർ കോടതി യുടെ ന്യായാധിപ യായി ചുമ തല യേറ്റു കൊണ്ടു ജൂലി മാത്യു എന്ന യുവ അറ്റോർണി മല യാളി കളുടെ അഭിമാനമായി മാറിയത്.

വാർത്ത അയച്ചു തന്നത് : ഡോ. ജോർജ്ജ് എം. കാക്കനാട്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

December 5th, 2018

aung-san-suu-kyi-epathram
പാരിസ് : റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗ ത്തിന്ന് എതിരെ മ്യാൻമർ സൈന്യം വംശീയ ആക്ര മണം നടത്തി യപ്പോൾ ഓങ് സാൻ സൂ ചി ഇടപെട്ടില്ല എന്ന തിനാല്‍ ഓങ് സാൻ സൂ ചി ക്ക് ഫ്രാന്‍സ് സമ്മാ നിച്ച ‘ഫ്രീഡം ഓഫ് പാരിസ്’ ബഹു മതി തിരിച്ചെടുക്കും. സംഭവത്തെ അപ ലപി ക്കണം എന്ന് ആവശ്യ പ്പെട്ട് പാരിസ് മേയർ, ഓങ് സാൻ സൂ ചി ക്കു കത്തയ ച്ചി രുന്നു. എന്നാൽ അവർ മറു പടി നല്‍ കിയില്ല.

ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സമ്മാനിച്ചിരുന്ന പര മോന്നത ബഹുമതി, റോഹിംഗ്യന്‍ വിഷയ ത്തില്‍ പിന്‍ വലിച്ചിരുന്നു. മാത്രമല്ല കാനഡ, ബഹുമതിയായി നൽ കിയ പൗരത്വം റദ്ദ് ചെയ്യു കയും ഓക്സ് ഫോഡ്, ഗ്ലാസ്ഗോ, എഡിൻ ബർഗ് തുടങ്ങിയ നഗര ങ്ങളും തങ്ങളുടെ ബഹു മതി കൾ പിൻവലി ച്ചിരുന്നു.

മ്യാൻമർ സൈന്യം റോഹിംഗ്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് എതിരെ വംശീയ ആക്ര മണം നടത്തി യപ്പോള്‍ ഓങ് സാൻ സൂ ചി ഇട പെട്ടില്ല എന്ന് ഐക്യ രാഷ്ട്ര സംഘടന യുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതേ തുടര്‍ ന്നാണു പല രാജ്യ ങ്ങളും സൂ ചിക്കു നല്‍ കിയ ബഹു മതി കള്‍ പിന്‍ വലിച്ചത്.

1991 ലെ സമാധാന ത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ച് എടു ക്കണം എന്നും ആവശ്യം ഉയര്‍ന്നു എങ്കിലും പുര സ്‌കാരം പിന്‍ വലിക്കില്ല എന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു

August 18th, 2018

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി ക്രിക്കറ്റ് ക്യാപ്റ്റന്‍ ആയിരുന്ന തെഹ്‌രി കെ ഇൻ സാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്‍ സത്യ പ്രതിജ്ഞ ചെയ്തു അധി കാരം ഏറ്റു.

പ്രസിഡണ്ട് മഹ്മൂൻ ഹുസൈ ൻ സത്യവാചകം ചൊല്ലി ക്കൊടുത്തു. പാക്കിസ്ഥാന്റെ 22–ാം പ്രധാന മന്ത്രി യാണ് അറു പത്തി അഞ്ചു കാര നായ ഇമ്രാൻ ഖാന്‍.

കഴിഞ്ഞ മാസം നടന്ന പൊതു തെര ഞ്ഞെടു പ്പിൽ 116 സീറ്റു കള്‍ നേടി ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായി പാക്കി സ്ഥാൻ തെഹ്‌രികെ ഇൻ സാഫ് പാർട്ടി (പി. ടി. ഐ) തെര ഞ്ഞെടു ക്ക പ്പെട്ടി രുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെ ടുപ്പിൽ ഭൂരി പക്ഷം തെളി യിച്ച പ്പോള്‍ പാക്കി സ്ഥാൻ പ്രധാന മന്ത്രി യായി ഇമ്രാൻ ഖാനെ പാർലമെന്റ് അംഗ ങ്ങൾ തെര ഞ്ഞെടു ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട

July 15th, 2018

france-win-fifa-world-cup-2018-ePathram

ഫിഫ ലോക കപ്പ് ഫുട്‌ബോള്‍- 2018  കലാശ ക്കളിയിൽ ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് കപ്പ് സ്വന്തമാക്കി. രണ്ടിന് എതിരെ നാലു ഗോളു കള്‍ ക്കാണ് ഫ്രഞ്ച് പട ലോക കപ്പില്‍ മുത്തമിട്ടത്.

ഇത് രണ്ടാം തവണ യാണ് ഫ്രാന്‍സ് ലോക കപ്പ് ജേതാ ക്കള്‍ ആവുന്നത്.  1998 ലാണ് ഫ്രാന്‍സ് ഇതിനു മുമ്പ് ലോക കപ്പ് നേടി യിരുന്നത്.

പൊരുതി കളിച്ച ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനവു മായി മട ങ്ങേ ണ്ടി വന്നു. ആരാധ കരുടെ ഹൃദയം കവർന്ന പ്രകടന ത്തോടെ യാണ് മോഡ്രിച്ചും സംഘവും തിരിച്ചു പോകുന്നത്.

ലോക കപ്പിലെ വ്യക്തിഗത നേട്ടങ്ങൾ :

ഗോൾഡൻ ബോൾ – ലുക്കാ മോഡ്രിച് (ക്രൊയേഷ്യ),

ഗോൾഡൻ ബൂട്ട് : ഹാരി കെയ്ൻ (ഇംഗ്ലണ്ട്),

ഗോള്‍ കീപ്പര്‍ : തൈഭൂട്ട് കോറിട്ടോസ് (ബെല്‍ജിയം),

യംഗ് പ്ലെയര്‍ : കലിയന്‍ എംബപ്പെ (ഫ്രാന്‍സ്).

തയ്യാറാക്കിയത് : – ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്

July 7th, 2018

 fifa-world-cup-2018-french-team-in-semi-final-ePathram
ലോക കപ്പ് ക്വാര്‍ട്ടര്‍ മല്‍സര ങ്ങളില്‍ എതിരി ല്ലാത്ത രണ്ടു ഗോളു കള്‍ക്ക് ഉറുഗ്വേ യെ തോല്പിച്ച് ഈ ലോക കപ്പിലെ സെമി യില്‍ എത്തുന്ന ആദ്യ ടീമായി മാറി യിരി ക്കുകയാണ് മുൻ ജേതാക്കളായ ഫ്രാൻസ്.

ലോകം ഉറ്റു നോക്കിയ മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം ബ്രസീലും ബെൽജിയവും കൂടെ യുള്ള തായി രുന്നു.

ഇതിൽ ഒന്നിന് എതിരെ രണ്ട് ഗോളു കള്‍ക്ക് ബ്രസീലി നെ പരാജയപ്പെടുത്തി ബെല്‍ജിയം സെമി ഫൈനലില്‍ പ്രവേ ശിച്ചു.

ലോകകപ്പില്‍ 1986 ലാണ് ബെല്‍ജിയം അവ സാന മായി സെമി ഫൈനല്‍ വരെ എത്തിയി രുന്നത്. മൂന്നു പതിറ്റാ ണ്ടി നു ശേഷമുള്ള തിരിച്ചു വരവ് ആഘോഷ മാക്കുക യാണ് ബെല്‍ജിയം ആരാധകർ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്ട്രാ ടൈമിലെ പെനാൽറ്റി യിൽ കൊളംബിയ പുറത്ത്

July 4th, 2018

england-pre-quarter-fifa-world-cup-with-colombia-ePathram
ലോക കപ്പ് മത്സര ങ്ങളിലെ ഇംഗ്ലണ്ട് – കൊളംബിയ പോരാട്ട ത്തില്‍ അധിക സമയം ക‍ഴിഞ്ഞു നേടിയ പെനാൽറ്റി യില്‍ ഇംഗ്ലണ്ട് വിജയം കണ്ടു. ഇതോടെ കൊളംബിയ പുറത്തു പോയി.

ആദ്യ പകുതി ഗോള്‍ രഹിതമായി എങ്കിലും 60 ആം മിനിറ്റിലെ നായകന്‍ ഹാരി കെയിൻ അടിച്ച ഗോള്‍ ഇംഗ്ലണ്ടി ന്‍റെ മുന്നേറ്റ ത്തിന് തുടക്കം കുറിച്ചു.

എന്നാല്‍ അവസാന നിമിഷ ത്തിലെ ഇഞ്ചുറി ടൈമില്‍ യെറി മീന യുടെ ഹെഡര്‍ ഗോളാണ് കളി സമ നില യാ ക്കി യത്. തുടര്‍ന്ന് കളി എക്സ്ട്രാ ടൈമി ലേക്കും പെനാ ല്‍റ്റി യിലേക്കും നീങ്ങി. ഒടുവില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ക്ക് ഇംഗ്ലണ്ട് ക്വാര്‍ട്ടറി ലേക്ക് എത്തി.

– ഹുസ്സൈന്‍ തട്ടത്താഴത്ത്.

Image Credit : Fifa Twitter Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍

July 4th, 2018

neymar-of-brazil-fifa0world-cup-2018-ePathram
മുൻ ചാമ്പ്യന്മാരായ ബ്രസീലും ലോക മൂന്നാം നമ്പർ ടീം ആയ ബെൽജിയവും തമ്മിൽ 2018 റഷ്യ വേൾഡ് കപ്പിൽ സെമി ഫൈനൽ ബർത്ത് ന്നു വേണ്ടി കൊമ്പ് കോർക്കും.

ആവേശം നിറഞ്ഞ മത്സരത്തിൽ മെക്സിക്കോ യെ മറു പടി ഇല്ലാത്ത രണ്ടു ഗോളിന് തകർത്തു കൊണ്ടാണ് ബ്രസീൽ മുന്നേറിയത്.

ലോകകപ്പിലെ ഏഷ്യൻ ശക്തിയായ ജപ്പാനു മായുള്ള ഏറ്റു മുട്ടലിലിന്റെ അവസാന നിമിഷ ങ്ങളിൽ നേടിയ മൂന്നു തകർപ്പൻ ഗോളുക ളിലാണ് ബെൽജിയം ക്വാര്‍ട്ട റില്‍ എത്തിയത്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍

July 2nd, 2018

logo-fifa-world-cup-russia-2018-ePathram
പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. മൂന്നിനെതിരെ നാലു ഗോളു കള്‍ക്കാണ് റഷ്യ വിജയം കൊയ്തത്.

മത്സരം അവ സാനി ക്കുന്ന 90 ആം മിനിറ്റിൽ സ്പെയിന്‍ – റഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം ആയ പ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി യത്. എന്നാല്‍ അധിക സമയ ത്തിലും സമ നില തുടര്‍ന്നപ്പോള്‍ പോരാട്ടം പെനാല്‍ട്ടി യിലേക്ക് കടന്നു.

പെനാല്‍ട്ടി ഷൂട്ടൗ ട്ടില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ അടിച്ചാണ് റഷ്യ ക്വർട്ടറിലേക്കു കടന്നത്. സോവിയറ്റ് യൂണിയൻ റഷ്യ ആയതിനു ശേഷം ആദ്യമായിട്ടാണ് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് എത്തു ന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലേക്ക്

June 27th, 2018

fifa-world-cup-2018-team-argentina-ePathram
ലോക കപ്പിലെ നിര്‍ണ്ണായക മത്സര ത്തില്‍ നെെജീരിയ യെ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്ക് തോല്‍ പ്പിച്ച് അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറി ലേക്ക് പ്രവേശിച്ചു.

മെസ്സിയും മര്‍ക്കസ് റോഹൊ യുമാണ് ഗോളു കള്‍ നേടി യത്. ജയം ഉണ്ടെങ്കിൽ മാത്രം അടുത്ത റൗണ്ട് എന്ന അവസ്ഥ യിൽ നിന്നാണ് അര്‍ജന്‍റീന ഈ മഹത്തായ വിജയം നേടി യെടുത്തത്.

ക്രോയേഷ്യ 2 – ഐസ്ലാൻഡ് -1 എന്ന റിസൾട്ട്‌ കൂടെ ആയ പ്പോഴാണ് ലോകത്ത് ഏറ്റവും അധികം ആരാ ധകർ ഉള്ള അര്‍ജന്‍റീന ക്ക് റൗണ്ട് പതിനാറിൽ കടക്കാൻ കഴിഞ്ഞത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1123410»|

« Previous Page« Previous « ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം
Next »Next Page » ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine