യാസര്‍ അറഫാത്തിന് വിഷം നല്‍കിയിരുന്നു

August 9th, 2011

yasser-arafat-epathram

ബെത്‌ലഹേം: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന് പാരീസിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാസയിലെ മുന്‍ സുരക്ഷാമേധാവി മൂഹമ്മദ് ദഹ്ലാന്‍ മരുന്നിനൊപ്പം അദ്ദേഹത്തിന് വിഷം നല്‍കിയിരുന്നതായി ഫത്താ പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കാതിരുന്ന ഫത്താ പാര്‍ട്ടി, സുരക്ഷാ സൈന്യം രൂപീകരിക്കാന്‍ യുഎസ് നല്‍കിയ 30 കോടി ഡോളര്‍ ദഹ്ലാന്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.
ഫത്താ പാര്‍ട്ടിയുടെ ഈ ആരോപണത്തെ ദഹ്ലാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. അറഫാത്തിന്റെ ഘാതകരെന്ന ആരോപണത്തില്‍നിന്നും ഇസ്രായേലുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് ഫത്തായുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറഫാത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഫത്താ പാര്‍ട്ടി ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2004 നവംബറില്‍ ഫ്രാന്‍സില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറഫാത്തിന്റെ മരണം. ഇസ്രായേലുകാര്‍ അദ്ദേഹത്തിന് വിഷം നല്‍കിയെന്ന് നിരവധി പലസ്തീനുകാര്‍ വിശ്വസിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാണ്ഡഹാര്‍ മേയര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു

July 28th, 2011

kandhahar mayor-epathram

കാന്ധഹാര്‍: കാന്ധഹാര്‍ മേയര്‍ ഗുലാം ഹൈദര്‍ ഹമീദി (65)ഇന്നലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കാണ്ഡഹാര്‍ സിറ്റി ഹാളിന്റെ മുറ്റത്തു വച്ചായിരുന്നു ആക്രമണം. താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. തലപ്പാവിനുള്ളില്‍ ബോംബ് ഒളിപ്പിച്ചു വച്ചാണു ചാവേര്‍ ഓഫിസില്‍ കടന്നതെന്നു പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സാല്‍മായി ആയൂബി. അഴിമതി വിരുദ്ധ നിലപാടു സ്വീകരിച്ചിരുന്ന ആയൂബി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനായിരുന്നു. നഗരത്തില്‍ അനധികൃതമായി പണിത ചില വീടുകള്‍ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ഗുലാം ഹൈദര്‍ ഹമീദി ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കുന്നതിനിടെ ചൊവ്വാഴ്‌ച രണ്ടു കുട്ടികള്‍ മരിക്കാനിടയായതു പ്രദേശത്തു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. പ്രവിശ്യയില്‍ വീടുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചു നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് എത്തിയവര്‍ക്കൊപ്പമാണു ചാവേര്‍ ഓഫിസില്‍ കടന്നത്. മേയര്‍ മുറിയില്‍ പ്രവേശിച്ച ഉടന്‍ സ്ഫോടനം നടത്തുകയായിരുന്നു. കുട്ടികള്‍ മരിക്കാനിടയായതില്‍ ക്ഷുഭിതനായി ഒരാള്‍ ചാവേറാകാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോര്‍വേ ആക്രമണം: 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

July 23rd, 2011

oslo attack-epathram

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.

ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.

ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍  80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെളിവെടുപ്പിനിടെ മര്‍ഡോക്കിനു നേരെ കയ്യേറ്റ ശ്രമം

July 20th, 2011

ലണ്ടന്‍: മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന് നേരെ കയ്യേറ്റ ശ്രമം. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് തെളിവു നല്‍കുവാനായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജനപ്രധിനിധി സഭയിലെ അംഗങ്ങള്‍ അടങ്ങിയ സമിതിക്ക് മുമ്പില്‍ മര്‍ഡോക്കും മകനും ഹാജരായിരുന്നു. തെളിവെടുപ്പിനിടെ ഹാളിലേക്ക് ഒരാള്‍ കടന്നു കയറുകയും ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം പത എറിയും ചെയ്തു. ക്രീം മര്‍ഡോക്കിന്റെ മുഖത്തും ശരീരത്തിലും പടര്‍ന്നു. ഇതേ തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ തെളിവെടുപ്പ് നിര്‍ത്തിവെച്ചു. ജോണി മാര്‍ബിള്‍സ് എന്നയാളാണ് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം എറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ജീവിതത്തിലെ എറ്റവും നാണം കെട്ട ദിവസമെന്ന് വിശേഷിച്ച മര്‍ഡോക്ക് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളോടും ജനങ്ങളോടും മാപ്പു പറഞ്ഞു. തന്റെ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആരൊപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് “ന്യൂസ് ഓഫ് ദ വേള്‍ഡ്”“ പത്രം അടുത്തിടെ പ്രസിദ്ധീകരണം നിര്‍ത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ വഴങ്ങുന്നു

July 15th, 2011

rupert-murdoch-epathram

ലണ്ടന്‍ : മാധ്യമ രംഗത്തെ ആധിപത്യം രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിച്ച് പത്ര ധര്‍മ്മത്തിന് തീരാ കളങ്കം ഏല്‍പ്പിച്ച മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക്‌ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു തുടങ്ങി. തന്റെ അനന്തമായ മാധ്യമ സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കളെ കക്ഷി ഭേദമന്യേ നിയന്ത്രിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍ ഊറ്റം കൊണ്ട മര്‍ഡോക്കിനെതിരെ ബ്രിട്ടീഷ്‌ രാഷ്ട്രീയ രംഗം ഐകകണ്ഠേന നിലപാട് സ്വീകരിച്ചതോടെ താന്‍ ഇത്രയും നാള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ബൃഹത്തായ മാധ്യമ അധിനിവേശ ഉദ്യമത്തില്‍ നിന്നും പിന്മാറാനും ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു മുന്നില്‍ ഹാജരായി തെളിവ് നല്‍കാനുള്ള നിര്‍ദ്ദേശം അനുസരിക്കുവാനും മര്‍ഡോക്ക്‌ തയ്യാറായി.

മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരമായി പോലീസുകാരുമായി കൂട്ടുകൂടി ചൂടുള്ള വാര്‍ത്തകള്‍ സംഘടിപ്പിക്കാനായി ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ഇത്രയും കാലം മര്‍ഡോക്കിന്റെ നല്ല പുസ്തകങ്ങളില്‍ മാത്രം വരാന്‍ ശ്രദ്ധിച്ചിരുന്ന ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം മര്‍ഡോക്കിന് എതിരെ നിലപാട്‌ സ്വീകരിക്കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് താന്‍ എത്ര പണം എറിഞ്ഞാലും ബ്രിട്ടീഷ്‌ സ്കൈ ബ്രോഡ്‌കാസ്റ്റിംഗ് എന്ന ടെലിവിഷന്‍ ചാനലിന്റെ തന്റെ കൈവശം ഇല്ലാത്ത 61 ശതമാനം ഓഹരികള്‍ കൂടി തനിക്ക് കൈമാറാനുള്ള നീക്കത്തിന് ബ്രിട്ടീഷ്‌ പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കില്ല എന്ന് മര്‍ഡോക്കിന് ബോദ്ധ്യമായി.

ഒടുവില്‍ ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ല് തിരികെ ലഭിച്ചു എന്നാണ് ഇതേപറ്റി പ്രമുഖ ബ്രിട്ടീഷ്‌ രാഷ്ട്രീയ നിരീക്ഷകനായ സ്റ്റീവ് ബാര്നെറ്റ് അഭിപ്രായപ്പെട്ടത്‌.

ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രം മര്‍ഡോക്ക്‌ അടച്ചു പൂട്ടി.

പോലീസിന് കൈക്കൂലി കൊടുത്ത് ഫോണ്‍ ചോര്‍ത്തുന്നത്‌ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി നിയോഗിച്ച കമ്മീഷന്‍ മാധ്യമ സംസ്കാരവും, മാധ്യമ രംഗത്ത്‌ നിലനില്‍ക്കുന്ന അനാരോഗ്യകരമായ രീതികളും പ്രവണതകളും, മാധ്യമ നൈതികതയും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.

9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണം പുറത്തു വന്നതോടെ അമേരിക്കയിലും മര്‍ഡോക്കിനെതിരെ ശക്തമായ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അമേരിക്കന്‍ പൌരന്റെ ഫോണ്‍ മര്‍ഡോക്ക്‌ ചോര്‍ത്തിയതായി തെളിഞ്ഞാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും എന്നാണ് അമേരിക്കന്‍ സെനറ്റര്‍ റോക്ക്ഫെല്ലര്‍ ഇന്നലെ പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു

July 15th, 2011

credit-card-cracked-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ്‌ സംഭവം. യു. എസ്‌. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ്‌ നടത്തുന്ന കരാറുകാരന്‍ വഴിയാണ്‌ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്‌.

ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ലിന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനിതാ മന്ത്രിക്ക് ജീവപര്യന്തം

June 25th, 2011

ടാന്‍സാനിയ: ലോകചരിത്രത്തില്‍ ഇതാദ്യമാണ് ഒരു വനിതയെ വംശഹത്യയുടേയും ബലാത്സംഗത്തിന്‍റെയും പേരില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. റുവാണ്ടന്‍ വംശഹത്യാക്കേസില്‍ മുന്‍ വനിതാമന്ത്രി പോളിന്‍ നിയാരമസുഹുകോയെയാണ് ഗൂഢാലോചന, വംശഹത്യ, ബലാത്സംഗം എന്നീ കേസുകള്‍ ചുമത്തി യുഎന്‍ കോടതി ജീവപര്യന്തം തടവിനു വിധിച്ചത്.
1994ലാണ് കേസിനാസ്പദ സംഭവം ഉണ്ടായത്‌. അന്നത്തെ ഇടക്കാല സര്‍ക്കാരിലെ മറ്റംഗങ്ങളുമായി പോളിന്‍ ഗൂഢാലോചന നടത്തിയെന്നതിനു വ്യക്തമായതെളിവികള്‍ ലഭിച്ചതായി ജഡ്ജിമാര്‍ പറഞ്ഞു. ഇവരുടെ മകന്‍ ആര്‍സീന്‍ ഷാലോം എന്‍ടഹോബലിക്കും മറ്റ് അഞ്ചു പേര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചു. കേസില്‍ പ്രതികളായ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ടാന്‍സാനിയയിലെ ആരുഷയില്‍ സ്ഥിതി ചെയ്യുന്ന യുഎന്‍ യുദ്ധക്കുറ്റവിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബെല്‍ജിയത്തിന്‍റെ കോളനിയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യവുമായ റുവാണ്ടയില്‍ ടുട്സി, ഹുട്ടു വംശങ്ങള്‍ തമ്മിലുള്ള പോര് പിന്നീട് വംശഹത്യയിലേക്കു നയിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷം പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ലക്ഷക്കണക്കിനു സ്ത്രീകള്‍ മാനഭംഗത്തിനിരയായി. പതിനാലു വര്‍ഷമായി വിചാരണ നേരിടുന്ന പോളിന്‍ നിയാരമസുഹുകോ കഴിഞ്ഞ പത്തുവര്‍ഷമായി തടവിലാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി

June 15th, 2011

violence-against-women-epathram

ഇസ്‌ലാമാബാദ്: മകന്‍ ബലാത്സംഗ കേസില്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി ഗ്രാമം ചുറ്റിച്ചു! വടക്കു പടിഞ്ഞാ‍റന്‍ പാകിസ്ഥാനിലെ ഹരിപൂരിനടുത്ത് നീലോര്‍ ബലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യം നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് വെളിയില്‍ വന്നത്. ഒരു ഗോത്രവര്‍ഗ സമിതിയാണ് തികച്ചും മനുഷ്യത്വരഹിതമായ ഈ ശിക്ഷാവിധി നടപ്പാക്കിയത്.
നാല് ആയുധധാരികള്‍ ചേര്‍ന്ന്  സ്ത്രീയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് തെരുവുകള്‍ തോറും നടത്തിക്കുകയായിരുന്നു. .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ ഒരു പ്രതിയുടെ അമ്മയെയാണ് മനുഷ്യത്വ രഹിതമായ  ശിക്ഷാ  നടപടിക്ക് ബാലിയാടാക്കിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പരാതിയുമായി ഗോത്രവര്‍ഗ സമിതിയെ സമീപിച്ചിരുന്നു എങ്കിലും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനായിരുന്നു ഗോത്ര തലവനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഭാ‍ര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇയാളും മൂന്ന് സഹോദരന്‍‌മാരും ചേര്‍ന്ന്  കുറ്റം ചെയ്തു എന്ന് കരുതുന്ന രണ്ട് പേരില്‍ ഒരാളുടെ വീട്ടിലെത്തി ആയുധം കാട്ടി പ്രതിയുടെ അമ്മയെ  വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു

June 11th, 2011

credit-card-cracked-epathram

ന്യൂയോര്‍ക്ക്‌ : സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചു കയറിയ ക്രാക്കര്‍മാര്‍ 2 ലക്ഷത്തോളം ഇടപാടുകാരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരുകള്‍ കരസ്ഥമാക്കി. വടക്കേ അമേരിക്കയിലെ ഇടപാടുകാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടത്‌. വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട ഇടപാടുകാരെ തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ് എന്ന് ബാങ്ക് അറിയിച്ചു. പേര്, അക്കൌണ്ട് നമ്പര്‍, ഈമെയില്‍ വിലാസം എന്നീ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്‌. സാധാരണ നിലയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല ആക്രമിക്കപ്പെട്ട വിവരം കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന ദിവസം, ക്രെഡിറ്റ്‌ കാര്‍ഡ്‌ സെക്യൂരിറ്റി നമ്പര്‍ മുതലായ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 1910121314»|

« Previous Page« Previous « സിറിയ : ഹെലികോപ്റ്ററുകള്‍ തീ തുപ്പിത്തുടങ്ങി
Next »Next Page » ചൈനയില്‍ വെള്ളപ്പൊക്കം 100 പേര്‍ മരിച്ചു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine