ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ : 13 പ്രവാസി ഇന്ത്യാക്കാര്‍ പിടിയില്‍

October 9th, 2011

credit-card-epathram

ന്യൂയോര്‍ക്ക് : അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ പോലീസ്‌ പിടികൂടി. അഞ്ച് അന്താരാഷ്‌ട്ര കുറ്റവാളി സംഘങ്ങള്‍ ഒത്തൊരുമിച്ചാണ് ഈ കുറ്റകൃത്യം നടത്തിയത്‌ എന്ന് പോലീസ്‌ കണ്ടെത്തി. ഇവര്‍ യൂറോപ്പ്‌, ചൈന, ഏഷ്യ, ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ, റഷ്യ, എന്നിവിടങ്ങളില്‍ നിന്ന് ഉള്ള സംഘങ്ങളാണ്. അറബിയിലും, റഷ്യനിലും, മണ്ടാരിന്‍ ഭാഷയിലുമുള്ള ആയിരക്കണക്കിന് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ദ്വിഭാഷികളെ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്തു മനസ്സിലാക്കിയാണ് ഈ അന്താരാഷ്‌ട്ര കുറ്റവാളി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ മനസിലാക്കിയത്. കൃത്രിമമായി നിര്‍മ്മിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ രാജ്യവ്യാപകമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. വ്യാജ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങുകയും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും വിലകൂടിയ കാറുകളും സ്വകാര്യ വിമാനങ്ങളും വാടകയ്ക്കെടുക്കുകയും ഇവര്‍ ചെയ്തു.

86 പേരെ പോലീസ്‌ പിടി കൂടി. 25 പേരെ പിടി കിട്ടിയിട്ടില്ല. പോലീസ്‌ കുറ്റം ചുമത്തിയ 111 പേരില്‍ 13 പ്രവാസി ഇന്ത്യാക്കാരും ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വധിക്കാന്‍ ക്വൊട്ടേഷന്‍ വാങ്ങി; പ്രണയത്തിലായി

September 24th, 2011

iranildes-epathram

ബാഹിയ : ഭര്‍ത്താവിന്റെ കാമുകിയെ കൊല്ലാന്‍ വീട്ടമ്മയില്‍ നിന്നും ക്വൊട്ടേഷന്‍ വാങ്ങിയ വാടക ഗുണ്ടയ്ക്ക് പക്ഷെ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ കലശലായ പ്രേമമാണ് തോന്നിയത്‌. പ്രണയമല്ലേ, കാര്യം അയാള്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തു. പിന്നീട് രണ്ടു പേരും ചേര്‍ന്നായി കാര്യങ്ങള്‍. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി തക്കാളി കെച്ചപ്പ് വാങ്ങി കാമുകിയുടെ ബ്ലൌസ് തുറന്ന് കെച്ചപ്പ് ഒഴിച്ചു. കക്ഷത്തില്‍ ഒരു കത്തിയും ഇറുക്കി പിടിച്ചു അവളുടെ ഫോട്ടോ എടുത്തു. തനിക്ക് ക്വൊട്ടേഷന്‍ തന്ന കൊച്ചമ്മയ്ക്ക് ഫോട്ടോ കാണിച്ച് കൊടുത്തു ഇരയെ താന്‍ വധിച്ചു എന്ന് വിശ്വസിപ്പിച്ച് ആശാന്‍ തടി തപ്പി.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കഥാനായകന്‍ നായികയെ ചുംബിക്കുന്നത് വീട്ടമ്മ നേരിട്ട് കണ്ടു. കലി കയറിയ അവര്‍ ഒന്നും ആലോചിച്ചില്ല. നേരെ പോലീസ്‌ സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. വാടക ഗുണ്ട അയാളെ ഏല്‍പ്പിച്ച പണി ചെയ്യാതെ തന്റെ പണം തട്ടിയെടുത്തു എന്നും പറഞ്ഞ്.

ബ്രസീലിലെ മറിയ സീമോസ്‌ ആണ് പെട്ടെന്നുള്ള ആവേശത്തില്‍ പോലീസില്‍ പരാതിപ്പെട്ട് വെട്ടിലായ വീട്ടമ്മ. വാടക ഗുണ്ടയായ കാര്‍ലോസും അയാളുടെ പുതിയ കാമുകി ഇറാനില്‍ഡസും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണ്. ഇത്തരമൊരു കേസ്‌ തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ കാണുന്നത് എന്ന് കേസ്‌ റെജിസ്റ്റര്‍ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനാലുകാരിയെ ബ്രസീലിലെ ജയിലില്‍ നിരന്തരമായി പീഡിപ്പിച്ചു

September 21st, 2011

violence-against-women-epathram

റിയോ ഡി ജനെയ്‌റോ : പതിനാലുകാരിയായ പെണ്‍കുട്ടിയെ ജെയിലില്‍ വെച്ച് നിരന്തരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ജെയിലറെയും 20 പോലീസുകാരെയും സസ്പെന്‍ഡ്‌ ചെയ്തു. അതിരാവിലെ ആരും കാണാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ്‌ സ്റ്റേഷനിലെത്തി ഈ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ കുറ്റക്കാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തു. വേറെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി അന്യായമായി ജെയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെയും കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായി പീഡിപ്പിച്ചു വരികയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ഒരു സ്ത്രീയാണ് മൂന്നു പെണ്‍കുട്ടികളെയും കാറില്‍ കയറ്റി ജെയിലില്‍ എത്തിച്ചത്‌. എന്നാല്‍ ഇവിടെ തിയ പെണ്‍കുട്ടികള്‍ക്ക്‌ മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം നിരവധി പുരുഷന്മാര്‍ ഇവരെ പീഡിപ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതുമയല്ല എന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ല്‍ ഒരു പതിനാറുകാരിയെ 26 ദിവസം ലോക്കപ്പില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഇവിടെ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം ലോക്കപ്പില്ല എന്നതിനാലാണ് പെണ്‍കുട്ടിയെ പുരുഷന്മാരോടൊപ്പം ലോക്കപ്പില്‍ വെച്ചത് എന്നാണ് അന്ന് പോലീസ്‌ ന്യായീകരണമായി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി

September 7th, 2011

stethescope-epathram

ലണ്ടന്‍ : രോഗിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അനുചിതമായി തലോടിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി. 53 കാരനായ ഡോക്ടര്‍ സുബ്രമണ്യം ബാലുവാണ് തന്റെ രോഗിയോടെ അതിക്രമം കാണിച്ചു വെട്ടിലായത്‌. യുവതിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് പരാതി നല്‍കാന്‍ തയ്യാറാവുന്നതായി മനസ്സിലാക്കിയ ഡോക്ടര്‍ ഇവരെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചു. എന്നാല്‍ പിന്നീട് അന്വേഷണം നേരിടുമ്പോള്‍ ഇയാള്‍ കഥ മാറ്റി പറയുകയാണ്‌ ഉണ്ടായത്. യുവതി തന്നെ വശീകരിക്കാന്‍ ശ്രമിക്കുകയും താന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു എന്നുമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട്‌ പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടിയേറ്റ പാമ്പ് ആസ്പത്രിയില്‍

September 5th, 2011
snake-epathram
ന്യൂയോര്‍ക്ക്: മദ്യപിച്ച് “പാമ്പായ“ മനുഷ്യന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടെല്ലിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.  പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മദ്യപിച്ചു ലക്കു കെട്ട ഡേവിഡ് സെങ്ക് എന്ന അമ്പത്തിനാലുകാരന്‍ ആണ് താന്‍ വളര്‍ത്തിയിരുന്ന പാമ്പിനെ മദ്യലഹരിയില്‍ കടിച്ച് പരിക്കേല്പിച്ചത്. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍ക്കാരും മറ്റും വന്നു നോക്കുകയായിരുന്നു. ഡേവിഡ് മദ്യലഹരിയില്‍ പാമ്പിനെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പോലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ലക്കില്ലാതെ കിടക്കുന്ന ഡേവിഡിനേയും പരിക്കേറ്റ പാമ്പിനേയും പോലീസ് വീട്ടിനുള്ളില്‍ കണ്ടെത്തി. തുടര്‍ന്ന് പരിക്കേറ്റ പാമ്പിനെ ഉടനെ ആസ്പത്രിയിലേക്ക് മാറ്റി.പാമ്പിനെ ഉപദ്രവിച്ചതിന്റെ പേരില്‍ ഡേവിഡിനെ പോലീസ് അറസ്റ്റു ചെയ്ത്  കേസെടുക്കുകയും ചെയ്തു. അമേരിക്കയില്‍ “പെറ്റ്സിനെ” ഉപദ്രവിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മദ്യലഹരിയില്‍ താന്‍ ചെയ്തതൊന്നും ഓര്‍മ്മയില്ലെന്നാണ് ഡേവിഡിന്റെ ഭാഷ്യം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അള്‍ജീരിയയില്‍?

August 28th, 2011

Muhammar-Gaddafi-epathram
ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.

അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ മലയാളി യുവതി അറസ്റ്റില്‍

August 24th, 2011

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ബൂന്‍ടൂണില്‍ പാകിസ്താന്‍കാരിയായ നാസിഷ് നൂറാനി വെടിയേറ്റുമരിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേശിനെയും മലയാളിയായ കാമുകിയായ അന്‍റായ്‌നെറ്റ് സ്റ്റീഫനെയും പോലീസ് അറസ്റ്റ് ചെയ്തു. പര്‍വേശും അന്‍റായ്‌നെറ്റും ചേര്‍ന്ന് ആസൂത്രിതമായി കൊലനടത്തുകയായിരുന്നുവെന്നു കണ്ടെത്തുകയുമായിരുന്നു എന്ന് പോലിസ്‌ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ബൂന്‍ടൂണില്‍ ഭര്‍ത്താവിനും മകനുമൊപ്പം നടന്നുപോകുമ്പോഴാണ് നൂറാനിക്കു വെടിയേറ്റത്. പര്‍വേശിനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേശ് കുറ്റംസമ്മതിച്ചു. തന്റെ നിര്‍ദേശപ്രകാരമാണ് നൂറാനിയെ അന്‍േറായ്‌നെറ്റ് കൊലപ്പെടുത്തിയതെന്ന് പര്‍വേശ് പോലീസിനോട് പറഞ്ഞു. അന്‍റായ്‌നെറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്ന അന്തോണി സോവെല്ലിനു വധശിക്ഷ

August 14th, 2011

anthony-sowell-epathram

ഒഹായോ:11 സ്ത്രീകളെ കൊലപ്പെടുത്തിയ അന്തോണി സോവെല്‍ എന്നയാളെയാണ് ഒഹായോ കോടതി വധശിക്ഷയ്ക്കു വിധിച്ചു മയക്കുമരുന്നിനടിമപ്പെട്ട സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്നശേഷം മ്യതദേഹങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കുകയാണ് ഇയാളുടെ പതിവ് . കറുത്തവംശജരും പാവപ്പെട്ടവരും മയക്കുമരുന്നിന് അടിമകളായിരുന്നവരുമായ സ്ത്രീകളെയാണ് അന്തോണി സോവെല്‍ റോഡ് വശങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗംചെയ്തു കൊന്ന ശേഷം മ്യതദേഹം ഇയാള്‍ വീടിനു സമീപത്ത് കുഴിച്ചു മൂടുകയാണ് ചെയ്യാറ് ഇയാള്‍ക്ക് ചെറുപ്പം മുതല്‍ മാനസികരോഗമുണ്ട് എന്നത് കൊണ്ട് കുറ്റത്തെ ലഘൂകരിക്കാന്‍ കഴിയില്ലെന്ന് ഡ്ജി ഡിക് ആംബ്രാസ് പറഞ്ഞു. 82 വകുപ്പുകളിലായി സോവെല്‍ കുറ്റകാരനാണെന്ന് കോടതി ജൂലായ് അവസാനം കണ്ടെത്തിയിരുന്നു. സോവെല്‍ കൊലചെയ്തവരുടെ അടുത്ത ബന്ധുക്കള്‍ ശിക്ഷാവിധി കേള്‍ക്കുന്നതിനായി കോടതിയിലെത്തിയിരുന്നു. 2008ലും 2009ലും സോവെല്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് രണ്ടു സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വിശ്വസിനീയമല്ലെന്നു പറഞ്ഞ് കേസ് പോലീസ് തള്ളി. തുടര്‍ന്ന് 2009 ല്‍ മൂന്നാമത്തെ സ്ത്രീയും പരാതി നല്‍കിയപ്പോഴാണ് പോലിസ് സോവെല്ലിന്റെ വീട് പരിശോധിച്ചതും 11 സ്ത്രീകളുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയതും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടനില്‍ കലാപം നിയന്ത്രണം കൈവിടുന്നു നഗരത്തിനു പുറത്തേക്കു വ്യാപിക്കുന്നു.

August 10th, 2011

london-riots2-epathram

ലണ്ടന്‍: ട്ടോട്ടന്‍ ഹാമില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ ലണ്ടന്‍ നഗരത്തിനു പുറത്തേക്കും വ്യാപിക്കുകയാണ്. ഉത്തര ലണ്ടന്‍ കേന്ദ്രീകരിച്ച് മൂന്നു ദിവസമായി തുടരുന്ന കലാപം സമീപ നഗരങ്ങളിലേക്കും പടരാന്‍ തുടങ്ങി. ശനിയാഴ്ച ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാം കേന്ദ്രീകരിച്ച് തുടങ്ങിയ കലാപമാണ് ബര്‍മിങ്ഹാം , ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, നോട്ടിംഗ്‌ഹാം എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. അക്രമങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. ക്രോയിഡന്‍ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയായിരുന്നു. കലാപത്തില്‍ മൂന്നു മലയാളികള്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്‌ലാറ്റ് തീവെച്ച് നശിപ്പിച്ചു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്‌റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ചത്തെ കലാപത്തിനിടെ പരിക്കേറ്റത്. കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു. ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവിടെ അക്രമകാരികള്‍ തങ്ങളുടെ താണ്ഡവം തുടരുകയാണ്. അക്രമം കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മലയാളി നേഴ്സുമാരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . കെന്റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കലാപത്തെത്തുടര്‍ന്ന് ഒഴിവുകാല സന്ദര്‍ശനം മതിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 450 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 19111213»|

« Previous Page« Previous « യു. എസ് സൈന്യത്തിനു വ്യാജസന്ദേശം നല്‍കി ഹെലികോപ്റ്റര്‍ തകര്‍ത്തു
Next »Next Page » സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ കുറ്റസമ്മതം നടത്തി »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine