ഈമെയിൽ ചോർത്തൽ : മർഡോക്ക് വീണ്ടും വെട്ടിൽ

April 6th, 2012

rupert-murdoch-epathram

ലണ്ടൻ : ഫോൺ ചോർത്തി വാർത്ത ശേഖരിച്ചതിന്റെ പേരിൽ അപമാനിതനായി പത്ര സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്ന മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് വീണ്ടും മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. അധാർമ്മികമായ വാർത്താ ശേഖരണ രീതികൾ സ്വീകരിച്ചതിന്റെ പേരിൽ ലണ്ടനിൽ അന്വേഷണം നേരിടുന്ന മർഡോക്കിന്റെ ബിസ്കൈബി എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് ആണ് ഇപ്പോൾ ഈമെയിൽ ചോർത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തങ്ങൾ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി ഈമെയിൽ ചോർത്തിയതായി സ്കൈ ന്യൂസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. റൂപേർട്ട് മർഡോക്കിന്റെ ഇളയ പുത്രനായ ജെയിംസ് മർഡോക്ക് കഴിഞ്ഞ ആഴ്ച സ്കൈ ന്യൂസ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയുണ്ടായി.

എന്നാൽ ഈമെയിൽ ചോർത്തുന്നത് ഉത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനമാണ് എന്ന് സ്കൈ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ ഇത് ചെയ്തത് ന്യായീകരിക്കത്തക്കതാണ് എന്നും പൊതു ജന താല്പര്യം മുൻനിർത്തിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

March 24th, 2012

Mahinda_Rajapaksa-epathram

കൊളംബോ: ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് യു. എന്‍. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലിച്ചതിന്  ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ്‌ നല്‍കി. എല്‍. ടി. ടി. ഇക്കെതിരായ യുദ്ധകാലത്ത് ലങ്കന്‍ സൈന്യം തമിഴ് വംശജരെ ക്രൂരമായി വേട്ടയാടിയെന്ന് കാണിച്ചാണ് യു. എന്‍. പ്രമേയം പാസാക്കിയത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യു. എന്‍. പ്രമേയം അവതരിപ്പിച്ചാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചെന്നും ശ്രീലങ്ക ആരോപിച്ചു. പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ അഭയവര്‍ധനയുമാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ശ്രീലങ്കക്കെതിരെ നിലപാടെടുത്ത രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന് ലക്ഷ്മണ്‍ അഭയവര്‍ധന ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

March 22nd, 2012

mali-unrest-epathram

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതി വിമത സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ്  തലസ്ഥാനമായ ബമാക്കോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ആക്രമണം നടത്തിയത്. മാലി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമത  സൈനികരുടെ അക്രമണം.

രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു ബമാക്കോയിലെ ദേശീയ വാര്‍ത്താ ചാനല്‍ ആസ്ഥാനം അക്രമിച്ച വിമതസൈനികര്‍ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍  തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം വിമതസൈനികര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

March 21st, 2012

Lalit-Modi-epathram

ലണ്ടന്‍:  പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

2010ല്‍ കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് നടത്തിയപ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആണ് കേസ്.

മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത് എന്ന്  സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

March 18th, 2012

Abdullah-al-Senussi-epathram

നവാക്‌സോട്ട്: വധിക്കപ്പെട്ട ലിബിയന്‍ നേതാവ് കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായും  ഗദ്ദാഫിയുടെ അടുത്ത ബന്ധുവും കൂട്ടാളിയുമായിരുന്ന അബ്ദുള്ള അല്‍ സനൂസി(63) പിടിയിലായി. ആഫ്രിക്കന്‍രാജ്യമായ മൗറിറ്റാനിയയില  വെച്ചാണ്‍ അറസ്റ്റിലായത്.

ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് ‍ സ്ഥാനഭ്രഷ്ടനായപ്പോഴാണ് സനൂസി  ലിബിയ വിട്ടത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വച്ചിരുന്നു. മൊറോക്കോയിലെ കാസബ്ലാങ്കയില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സനൂസി പിടിയിലായതെന്ന് മൗറിറ്റാനിയയിലെ സുരക്ഷാഅധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കോടതിയോ ലിബിയയിലെ പുതിയ ഭരണകൂടമോ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

Comments Off on ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

ഹോളീവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണി അറസ്റ്റില്‍

March 17th, 2012

george_clooney-epathram
വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണ്‍ ഡി. സിയിലെ സുഡാന്‍ എംബസിയ്‌ക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കിയതിയതിനു ‌ ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണിയെ യുഎസ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കൂടാതെ  ക്ലൂണിയ്‌ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ്‌ നിക്കിനെയും ഒരു കൂട്ടം യു. എസ്‌ നിയമ നിര്‍മ്മാതാക്കളേയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു.  എന്നാല്‍ കസ്‌റ്റഡിയിലെടുത്തവരെ നൂറു ഡോളറിന്റെ ജാമ്യത്തില്‍ ഉടന്‍തന്നെ വിട്ടയച്ചതായി വാഷിംഗ്‌ടണ്‍ പോലീസ്‌ അറിയിച്ചു. സുഡാനില്‍ നിന്നു ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായ നിലയിലാണ്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ഹോളീവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണി അറസ്റ്റില്‍

യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍

March 14th, 2012
UN-pakistani-peacekeepers-epathram
ഹെയ്തി‍: ഹെയ്തിയില്‍ യു. എന്‍. സമാധാനസേനയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഢനക്കേസില്‍ അറസ്റ്റു ചെയ്തു. 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് ഉപയോഗിച്ചതായാണ് കേസ്.  കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജയിലില്‍ അടച്ചു. ഗൊനൈവ്സ് നഗരത്തിലെ യു.എന്‍. ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ഈ പാക്കിസ്ഥാന്‍ സൈനികര്‍. ഹെയ്തിയിലെ യു. എന്‍. സമാധാനശ്രമങ്ങള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍

സിറിയയില്‍ കലാപം രൂക്ഷം സര്‍ക്കാര്‍ അനുകൂലികള്‍ കൂട്ടക്കൊല നടത്തി 47 മരണം

March 12th, 2012

ഡമസ്കസ്: സിറിയയില്‍ കലാപം രൂക്ഷമായി, സര്‍ക്കാര്‍ അനുകുലികള്‍ നടത്തിയ ആക്രമണങ്ങളില്‍ 47 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 21 സ്ത്രീകളുടേയും 26 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.  ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ മുന്‍ സെക്രെട്ടറി കോഫി അന്നന്‍ സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. എന്നാല്‍ ആയുധധാരികളായ പോരാളികളാണ് അക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 198910»|

« Previous Page« Previous « ചൈന 100 റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കും
Next »Next Page » ഹ്യൂഗോ ഷവേസ് ചികിത്സ കഴിഞ്ഞ് വെനസ്വേലയിലേക്ക് തിരിച്ചു വരുന്നു »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine