അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍

May 8th, 2012

bill_warren_osama-epathram

ലണ്ടന്‍: ഇന്ത്യന്‍ തീരത്ത്‌ ഗുജറാത്തിലെ സൂററ്റില്‍ നിന്ന്‌ 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ്‌ അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അമേരിക്ക  സംസ്‌കരിച്ചത് എന്ന് ‌ബില്‍ വാറണ്‍ അവകാശപ്പെട്ടു. അറിയപ്പെടുന്ന നിധിവേട്ടക്കാരനാണു  ബില്‍ വാറണ്‍.  അമേരിക്ക തന്നെ  പുറത്തുവിട്ട ചിത്രങ്ങളുടെ സഹായത്തോടെയാണ്   ‘സംസ്‌കാര’ സ്‌ഥലം കണ്ടെത്തിയത് എന്ന് വാറണ്‍‍ പറഞ്ഞു‌. മൃതദേഹം കണ്ടെത്തല്‍ എളുപ്പമല്ലെന്നും ഇതിനായി ‍ രണ്ടു ലക്ഷം ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്‌പാനിഷ്‌ പത്രത്തോടു പറഞ്ഞു. കടലിന്റെ അടിത്തട്ടിലുള്ള ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുക്കാനും ഡി.എന്‍.എ. പരിശോധന നടത്താനും ലക്ഷ്യമിടുന്നതായും എന്നാല്‍  തന്റെ ദൗത്യം അട്ടിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന്‌ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍

അഫ്ഗാൻ പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് തടവ്

May 6th, 2012

sahar-gul-epathram

കാബൂൾ : ശൈശവ വിവാഹത്തിന്റെ ഇരയായ അഫ്ഗാനി പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്ത ഭർത്താവിന്റെ അച്ഛനേയും അമ്മയേയും 10 വർഷം തടവിന് വിധിച്ചു. മർദ്ദനം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെ കുറ്റങ്ങൾക്കാണ് ശിക്ഷ.

15 കാരിയായ സഹാർ ഗുൾ ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത് മറ്റ് പുരുഷന്മാരുമായി അന്തിയുറങ്ങാൻ വിസമ്മതിച്ചതിന്റെ പേരിലാണ്. സഹാർ ഗുളിന്റെ ഭർത്താവ് 30 കാരനായ മുഹമ്മദ് അസീം അഫ്ഗാൻ സൈന്യത്തിൽ സൈനികനാണ്. ഭർത്താവിന്റെ മാതാ പിതാക്കൾക്ക് മദ്യ കച്ചവടവും വേശ്യാവൃത്തിയുമായിരുന്നു തൊഴിൽ. ഇതിനു സഹകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇവർ അതി ക്രൂരമായി മർദ്ദിച്ചു. ദേഹം ആസകലം മർദ്ദനത്തിന്റെ പാടുകളോടെ കക്കൂസിൽ പൂട്ടിയിട്ട നിലയിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൾ പഴുപ്പിച്ച് ദേഹം പോള്ളിച്ചിരുന്നു. ചെറുത്തു നിൽക്കാനുള്ള ശേഷി ഇല്ലാതാക്കാനായി പെൺകുട്ടിയുടെ കൈ വിരലുകളിലെ നഖങ്ങൾ പിഴുതു മാറ്റിയിരുന്നു.

തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുകയും തന്നെ ബലഹീനയാക്കാനായി തനിക്ക് വളരെ കുറച്ചു മാത്രമേ ആഹാരം നല്കുമായിരുന്നുള്ളൂ എന്നും പെൺകുട്ടി പോലീസിനു മൊഴി നല്കി.

പെൺകുട്ടിയുടെ അമ്മാവൻ വിവരം നല്കിയതനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അല്പ്പ നാൾ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ഒടി രക്ഷപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മാതാ പിതാക്കളെ പോലീസ് പിടികൂടി.

പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

താലിബാന്റെ പതനത്തിനു ശേഷം സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഇത് സർക്കാർ വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോപ്പിയടിയിൽ ഇന്ത്യ മുൻപന്തിയിൽ

May 2nd, 2012

pirated-books-bombay-epathram

വാഷിംഗ്ടൺ : അമേരിക്ക തയ്യാറാക്കിയ ബൌദ്ധിക സ്വത്ത് സംരക്ഷണം, പകർപ്പവകാശ ലംഘനം തടയൽ എന്നിങ്ങനെയുള്ള നിയമ നടപടികളിൽ എറ്റവും ശുഷ്ക്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. അർജന്റീന, കാനഡ, അൾജീരിയ, ചിലി, ഇൻഡോനേഷ്യ, ഇസ്രായേൽ, പാക്കിസ്ഥാൻ, തായ് ലൻഡ്, ഉക്രെയിൻ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.

റഷ്യ കഴിഞ്ഞ 16 വർഷമായി ഈ പട്ടികയിൽ ഉണ്ട്. ചൈന 8 വർഷവും. പകർപ്പവകാശ സംരക്ഷണത്തിനായി ഫലപ്രദമായ നിയമ നടപടികൾ സ്വീകരിച്ച സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളെ ഇത്തവണ പട്ടികയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം

April 29th, 2012
dental-epathram
22 ഫീമെയില്‍ കോട്ടയത്തിന്റെ കാലത്താണെങ്കിലും പോളണ്ടിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് പ്രണയ വഞ്ചന നടത്തിയ കാമുകനോടുള്ള പോളണ്ടുകാരിയുടെ  പ്രതികാ‍രത്തെ കുറിച്ച്. പ്രണയിക്കലും പറ്റിക്കലും നമ്മുടെ നാട്ടില്‍ മാത്രമല്ല പോളണ്ടിലും ഉണ്ട്. എന്നാല്‍ 22 ഫീമെയില്‍ കോട്ടയംകാരി കൊച്ചിനെ പോലെ പ്രേമിച്ച് പറ്റിച്ചവന്റെ ആറിഞ്ച് അവയവം മുറിച്ചു മാറ്റിയല്ല പ്രതികാരം ചെയ്തത്.
അന്നാ മകോവിയക് എന്ന മുപ്പത്തിനാലുകാരി ദന്ത ഡോക്ടര്‍ മറെക് ഓത്സെവ് സ്കി എന്ന 45 കാരനുമായി തീവ്ര പണയത്തിലായിരുന്നു. പ്രണയ പരവശയായി സ്വയം മറന്നു നടന്ന കാലത്താണ് തന്റെ പ്രിയകാമുകന്‍ മറ്റൊരുവളുമായി പ്രണയത്തിലാണെന്ന ഞെട്ടിക്കുന്ന സത്യം അന്ന അറിയുന്നത്. പുതിയ കാമുകിയുമായുള്ള ഉല്ലാസങ്ങള്‍ക്കിടയില്‍ മറെസ് ഓത്സവിനു മുമ്പില്‍ വില്ലന്‍ പല്ലുവേദനയുടെ രൂപത്തില്‍ എത്തിയതോടെ ആണ് കാര്യങ്ങള്‍ തലകീഴ് മറിഞ്ഞത്. അസഹ്യമായ പല്ലുവേദന അലട്ടുവാന്‍ തുടങ്ങിയതോടെ പരിഹാരം കാണുവാന്‍ മറെസ് ആദ്യകാമുകിയായ അന്നയെ തേടി എത്തിയെത്തി. കേടുവന്ന പല്ല് പറിച്ചു മാറ്റുവാന്‍ മരവിപ്പിക്കുവാനുള്ള കുത്തിവെയ്പ് നല്‍കി. തന്നെ വഞ്ചിച്ച് കടന്നു കളഞ്ഞ കാമുകന്‍ വായും പൊളിച്ച് മുന്നില്‍ ഇരുന്നപ്പോള്‍ അറിയാതെ അന്നയിലെ പ്രതികാരം ഉണര്‍ന്നു. താനൊരു ഡോക്ടറ് ആണെന്നും മുന്നിലിരിക്കുന്നതു രോഗിയാണെന്നുമെല്ലാം മറന്നു പോയ അന്ന മുറിവേറ്റ കാമുകിയായി മാറി. വായിലെ പല്ലുകള്‍ എല്ലാം ഒന്നൊന്നായി പറിച്ചു മാറ്റി. മരുന്നിന്റെ ശക്തിയില്‍ വായ് മൊത്തം മരവിച്ചിരുന്നതിനാല്‍
പാവം കാമുകന്‍ ഇതൊന്നുമറിയാതെ തന്റെ പഴയ കാമുകിയുടെ ആത്മാര്‍ഥമായ പരിചരണത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ തലയും കീഴ്ത്താടിയും ചേര്‍ത്ത് ബാന്റേജിട്ട് വളരെ കുഴപ്പം പിടിച്ച രോഗമാണ് മറെകിനുള്ളതെന്നും  ഉടനെ ഒരു വിദഗ്ദഡോക്ടറുടെ ചികിത്സ തേടണമെന്നും അവര്‍ ഉപേശിച്ചു വിട്ടു.
മരവിപ്പ് മാറി നാക്കുകൊണ്ട് വായില്‍ തപ്പി നോക്കിയപ്പോള്‍ ആണ് മറെക് ആ ഞെട്ടിക്കുന്ന യാദാര്‍ഥ്യം തിരിച്ചറിഞ്ഞത്. വായില്‍ ഒന്നല്ല ഒറ്റപല്ലു പോലും ഇല്ല. പഴയ കാമുകിയുടെ കൊടും പ്രതികാരത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തനാകും മുമ്പെ മറ്റൊരു ഞെട്ടിക്കുന്ന യാദാര്‍ഥ്യം കൂടെ മറെകിനെ തേടിയെത്തി. പല്ലില്ലാത്ത മറെകിനെ തനിക്ക് വേണ്ടെന്ന് പുതിയ കാമുകിയും തള്ളിപ്പറഞ്ഞു. വായിലെ പല്ലുകളും കാമുകിമാരും നഷ്ടപ്പെട്ട മറെക് അന്നയ്ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. താനൊരു നല്ല ദന്തഡൊക്ടറാണെന്നും എന്നാല്‍ ഒരുനിമിഷം തന്നെ വഞ്ചിച്ചവനെ കയ്യില്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടു പോയതാണെന്നും അന്ന പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on 34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം

മർഡോക്കിന്റെ കുറ്റസമ്മതം

April 28th, 2012

rupert-murdoch-epathram

ലണ്ടൻ : ന്യൂസ് ഒഫ് ദ വേൾഡിൽ നടന്ന ടെലിഫോൺ ചോർത്തലിന്റെ വ്യാപ്തി മൂടി വെയ്ക്കാൻ ശ്രമം നടന്നു എന്നും ഇത് തന്റെ മേൽനോട്ടത്തിന്റെ അപര്യാപ്തത മൂലമായിരുന്നു എന്നും വിവാദ മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് കുറ്റസമ്മതം നടത്തി. 2007ൽ പത്രത്തിന്റെ എഡിറ്ററായ ക്ലൈവ് ഗുഡ്മാനെ രാജ കുടുംബത്തിന്റെ ടെലിഫോൺ ചോർത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ താൻ പ്രശ്നം വേണ്ടത്ര അന്വേഷിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് അത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കരുതിയിരുന്നത്.

കൊല്ലപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനി മില്ലി ഡൌളറിന്റെ ഫോൺ ചോർത്തൽ പുറത്തായതോടെയാണ് ന്യൂസ് ഒഫ് ദ വേൾഡിൽ ഫോൺ ചോർത്തി വാർത്ത ശേഖരിക്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ട് എന്ന് ലോകം അറിഞ്ഞത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാർ സ്വതന്ത്രരായി

April 25th, 2012

mt-enrico-epathram

മുംബൈ : സോമാലിയൻ കടൽ കൊള്ളക്കാർ പിടിച്ചെടുത്ത എം. ടി. എൻറികൊ എന്ന കപ്പൽ വിട്ടയച്ചതോടെ ഇതിൽ തടവിൽ ആയിരുന്ന 7 ഇന്ത്യാക്കാർ അടക്കം 18 കപ്പൽ ജീവനക്കാർ മോചിതരായി. കഴിഞ്ഞ വർഷം ഡിസംബർ 27നായിരുന്നു കപ്പൽ കടൽ കൊള്ളക്കാർ പിടിച്ചെടുത്തത്. കപ്പൽ അടുത്ത സുരക്ഷിതമായ താവളത്തിലേക്ക് തിരിച്ചിട്ടുണ്ട് എന്ന് ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു. കപ്പൽ ജീവനക്കാരെ സ്വന്തം മാതൃ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു. യു. എ. ഇ. യിൽ നിന്നും കോസ്റ്റിൿ സോഡ കയറ്റി മദ്ധ്യധരണ്യാഴിയിലേക്ക് യാത്രയായതായിരുന്നു കപ്പൽ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാല് വയസ്സുകാരന്‍ പിതാവിനെ വെടി വെച്ച് കൊന്നു

April 24th, 2012
crime-epathram
ജിസാന്‍ (സൌദി അറേബ്യ): പ്ലേസ്റ്റേഷന്‍ എന്ന കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കൊടുക്കാതിനെ തുടര്‍ന്ന് രോഷാകുലനായ നാല് വയസ്സുകാരന്‍ തന്റെ പിതാവിനെ വെടിവെച്ച് കൊന്നു. സൌദി അറേബ്യയിലെ ദക്ഷിണ ജിസാനിലാണ് ദാരുണമായ കൊലപാതകം നടന്നത്. പുറത്ത് പോയി തിരിച്ചു വരുമ്പോള്‍ തനിക്ക് കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കൊണ്ടുവരുവാന്‍ കുട്ടി പറഞ്ഞിരുന്നു. എന്നാല്‍  ആവശ്യപ്പെട്ടതു പ്രകാരം കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കാതെ ആണ് പിതാവ് മടങ്ങി വന്നത്. പിതാവ് വസ്ത്രം മാറുന്ന മുറിയില്‍ കയറിയപ്പോള്‍ കുട്ടിയും കൂടെ ചെന്നു. വസ്ത്രം മാറുന്നതിനിടെ മേശപ്പുറത്ത് വച്ച തോക്കെടുത്ത് പിതാവിന്റെ നേര്‍ക്ക് നിറയൊഴിച്ചു. തല ഗുരുതരമായി പരിക്കേതിനെ തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on നാല് വയസ്സുകാരന്‍ പിതാവിനെ വെടി വെച്ച് കൊന്നു

പാക്കിസ്ഥാനിൽ 400 തടവുകാർ ജെയിൽ ചാടി

April 15th, 2012

pakistan-prison-epathram

ഇസ്ലാമാബാദ് : നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ തകർന്ന പാക്കിസ്ഥാനിലെ ഒരു ജെയിലിൽ നിന്ന് 400ഓളം തടവുകാർ രക്ഷപ്പെട്ടു. ഗ്രനേഡുകളും റോക്കറ്റുകളും അടക്കം വൻ പടക്കോപ്പുകളുമായിട്ടാണ് ആക്രമണം നടന്നത്. ഞായറാഴ്ച്ച രാവിലെ നടന്ന ആക്രമണത്തിൽ 150ഓളം ഭീകരർ പങ്കെടുത്തു. താലിബാനും അൽ ഖൈദയും എറെ സജീവമായ പ്രദേശത്തായിരുന്നു ഈ സെൻട്രൽ ജെയിൽ സ്ഥിതി ചെയ്തിരുന്നത്.

അയിരത്തോളം തടവുകാർ പാർത്തിരുന്ന ജെയിലിൽ ഒട്ടേറെ ഭീകരരും ഉണ്ടായിരുന്നു. രക്ഷപ്പെട്ടതിൽ നിരവധി ഭീകരരും ഉണ്ട്. അടുത്തയിടെ മറ്റു ജെയിലുകളിൽ നിന്നും വൻ തോതിൽ ഭീകരരെ ഈ ജെയിലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏഴ് മലയാളികളുള്ള നൈജീരിയന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

April 7th, 2012

pirates-epathram

നൈജീരിയ : ഷാര്‍ജയില്‍ നിന്നു നൈജീരിയായിലേക്കു തിരിച്ച നൈജീരിയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുളള റോയല്‍ ലേഡി എന്ന ചരക്കു കപ്പല്‍  കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്.   മലയാളികളുള്‍പ്പെടെ 24 ഇന്ത്യക്കാര്‍ അടക്കം  നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്.  റാഞ്ചിയ കപ്പലിലെ ജോലിക്കാരനായ ഒറ്റപ്പാലം പനമണ്ണ കൊട്ടേക്കാട്ടില്‍ മിഥുനിനെ ജോലിക്ക് നിയോഗിച്ച സ്വകാര്യ ഏജന്‍സി കപ്പല്‍ റാഞ്ചപ്പെട്ട വിവരം  ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒമാനിലെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് കപ്പല്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത്‌ എന്നാണ്  ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുളള വിവരം. കഴിഞ്ഞ 21നാണ് കപ്പല്‍ ഷാര്‍ജയില്‍ നിന്നും നൈജീരിയയിലേക്ക് പുറപ്പെട്ടത്. മുംബൈയില്‍ സ്വകാര്യ ചരക്കുകപ്പല്‍ ജീവനക്കാരനായിരുന്ന മിഥുന്‍, ജനുവരി 29നാണ് ഷാര്‍ജയിലെത്തിയത്. ഏറ്റവും ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത് കഴിഞ്ഞ മാസം 17നാണ്. പിന്നീട് ലഭിച്ചത് കപ്പല്‍ കടല്‍ക്കൊളളക്കാരുടെ പിടിയിലാണെന്ന വിവരവും. മിഥുന്‍ അടക്കമുളളവരെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കും കേന്ദ്ര പ്രവാസി കാര്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും ബി. എസ്. സി നോട്ടിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയ മിഥുന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 19789»|

« Previous Page« Previous « ഡാഷ്ബോർഡിൽ പാമ്പ് : വിമാനം നിലത്തിറക്കി
Next »Next Page » സിറിയയിൽ വീണ്ടും അക്രമം »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine