അസാന്‍ജിനെ സ്വീഡനിലേക്ക്‌ നാടുകടത്തും

May 31st, 2012

Julian-Assange-wikileaks-ePathram

ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട്‌ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍  അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ്‌ സുപ്രീം കോടതി.

അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ്‌ നിക്കോളാസ്‌ ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച്‌ ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു‌. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.

സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ്‌ ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക്‌ വേണമെങ്കില്‍ അസാഞ്ചെയുടെ കേസ്‌ വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം‌. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ്‌ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ കുട്ടികളെ കൂട്ടകൊല ചെയ്തു

May 27th, 2012

Syria-Children-Massacre-epathram

ഡമാസ്‌ക്കസ്: കലാപം തുടരുന്ന സിറിയയില്‍ 32 കുട്ടികള്‍ കൊല്ലപ്പെട്ടു. കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിക്കിടയിലാണ് കുട്ടികള്‍ കൊല്ലപെട്ടത്‌ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷല്‍ അല്‍ അസാദിനെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 90 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി യു. എന്‍. സംഘം കണ്ടെത്തി. കലാപം ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണിതെന്നാണ് പറയുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് സിറിയയില്‍ നടന്നതെന്നും സൈന്യം നടത്തിയ ക്രൂരകൃത്യത്തെ അപലപിക്കുന്നതായും ഉടന്‍ തന്നെ അന്താരാഷ്‌ട്ര നിയമം വഴി നടപടി സ്വീകരിക്കുമെന്നും യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ

May 25th, 2012

bilawal-butto-epathram

വാഷിംഗ്‌ടണ്: തെരഞ്ഞെടുപ്പ്‌ പര്യാടനത്തിനിടെ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയു മകന്‍ മുഷറഫിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്‌. തന്റെ അമ്മയെ കൊലപ്പെടുത്തിയത് അന്നത്തെ പ്രസിഡന്റ്‌ പര്‍വേഷ് മുഷറഫാണെന്ന്‌ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ. ബേനസീറിന്റെ ജീവന് ഭീഷണിയുണ്ടെന്നകാര്യം മുഷറഫിന് അറിയാമായിരുന്നു എന്നിട്ടും ഒന്നും ചെയ്തില്ല കൂടാതെ ഉമ്മയെ പല തവണ മുഷറഫ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബിലാവല്‍ വിശദീകരിച്ചു. ബിലാവല്‍ സി. എന്‍. എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“അദ്ദേഹം(പര്‍വേഷ് മുഷറഫ്) എന്റെ അമ്മയെ(ബേനസീര്‍ ഭൂട്ടോ) കൊന്നു. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ അദ്ദേഹത്തില്‍ ചുമത്തുകയാണ്”- ബിലാവല്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു

May 21st, 2012

Abdel_Baset_Al_Megrahi-epathram

ട്രിപ്പോളി:1988 ഡിസംബറില്‍ അമേരിക്കയുടെ പാനാം 103 ബോംബ്‌ വെച്ച് തകര്‍ത്തു എന്ന കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) അന്തരിച്ചു. വിമാനം ന്യൂയോര്‍ക്കിലേക്കു പറക്കുന്നതിനിടെ സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു എന്നതാണ് കുറ്റം. ദുരന്തത്തില്‍189 അമെരിക്കക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. ഈ വിവാദമായ ലോക്കര്‍ബി വിമാന സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയും ലിബിയയും യുദ്ധമുണ്ടാകുകയും അമേരിക്ക ലിബിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ വര്‍ഷിച്ച ബോംബില്‍ നിന്നും അന്നത്തെ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഖദ്ദാഫി തലനാരിഴക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്‌.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഈ കേസ്‌ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുകയും ഏറെ അന്താരാഷ്ട്ര സമ്മര്‍ദത്തെ ത്തുടര്‍ന്നാണു ലിബിയയിലേക്കു കടന്ന മെഗ്രാഹിയെ ലിബിയ വിചാരണയ്ക്കു സ്കോട്ട്ലന്‍ഡിനു വിട്ടുനല്‍കിയത്. 2001 മുതല്‍ 2009 അവിടെ തടവിലായിരുന്ന ക്കേസിലെ മുഖ്യപ്രതി മെഗ്രാഹി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി

May 16th, 2012

mossad-agent-epathram

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ്‌ അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയായ മൊസാദിന്റെ ഏജന്റ്‌ എന്ന്‌ ആരോപിക്കപ്പെടുന്ന മജീദ്‌ ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.  ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.

കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന്‌ ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന

May 14th, 2012

dalai-lama-epathram

ലണ്ടന്‍: ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമയെ വധിക്കാന്‍ ചൈന ഗൂഢാലോചന നടത്തുന്നു. ഭക്‌തരുടെ വേഷത്തിലെത്തി ആക്രമണം നടത്താന്‍ ടിബറ്റന്‍ വനിതകള്‍ക്ക്‌ ചൈന പരിശീലനം നല്‍കുന്നുണ്ട്. മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി ആക്രമണത്തിനെത്താനാണു നീക്കം. ആശീര്‍വാദം നല്‍കാനായി അവരുടെ തലയില്‍ സ്‌പര്‍ശിക്കുന്ന തന്നെ വിഷബാധ ഏല്‍പ്പിക്കുകയാണു ലക്ഷ്യം  ദൈലൈലാമ തന്നെയാണ് ഇക്കാര്യം   വെളിപ്പെടുത്തിയത്. എന്നാല്‍ ചൈന ടിബറ്റിനോടുള്ള മനോഭാവം മാറ്റുമെന്നും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും പ്രതീക്ഷയുണ്ട്‌. അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടെമ്പിള്‍ടണ്‍ പുരസ്‌കാരം സ്വീകരിക്കാനായി ലണ്ടനിലെത്തിയതായിരുന്നു  ദലൈലാമ.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന

അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍

May 8th, 2012

bill_warren_osama-epathram

ലണ്ടന്‍: ഇന്ത്യന്‍ തീരത്ത്‌ ഗുജറാത്തിലെ സൂററ്റില്‍ നിന്ന്‌ 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ്‌ അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അമേരിക്ക  സംസ്‌കരിച്ചത് എന്ന് ‌ബില്‍ വാറണ്‍ അവകാശപ്പെട്ടു. അറിയപ്പെടുന്ന നിധിവേട്ടക്കാരനാണു  ബില്‍ വാറണ്‍.  അമേരിക്ക തന്നെ  പുറത്തുവിട്ട ചിത്രങ്ങളുടെ സഹായത്തോടെയാണ്   ‘സംസ്‌കാര’ സ്‌ഥലം കണ്ടെത്തിയത് എന്ന് വാറണ്‍‍ പറഞ്ഞു‌. മൃതദേഹം കണ്ടെത്തല്‍ എളുപ്പമല്ലെന്നും ഇതിനായി ‍ രണ്ടു ലക്ഷം ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്‌പാനിഷ്‌ പത്രത്തോടു പറഞ്ഞു. കടലിന്റെ അടിത്തട്ടിലുള്ള ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുക്കാനും ഡി.എന്‍.എ. പരിശോധന നടത്താനും ലക്ഷ്യമിടുന്നതായും എന്നാല്‍  തന്റെ ദൗത്യം അട്ടിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന്‌ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍

അഫ്ഗാൻ പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് തടവ്

May 6th, 2012

sahar-gul-epathram

കാബൂൾ : ശൈശവ വിവാഹത്തിന്റെ ഇരയായ അഫ്ഗാനി പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്ത ഭർത്താവിന്റെ അച്ഛനേയും അമ്മയേയും 10 വർഷം തടവിന് വിധിച്ചു. മർദ്ദനം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെ കുറ്റങ്ങൾക്കാണ് ശിക്ഷ.

15 കാരിയായ സഹാർ ഗുൾ ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത് മറ്റ് പുരുഷന്മാരുമായി അന്തിയുറങ്ങാൻ വിസമ്മതിച്ചതിന്റെ പേരിലാണ്. സഹാർ ഗുളിന്റെ ഭർത്താവ് 30 കാരനായ മുഹമ്മദ് അസീം അഫ്ഗാൻ സൈന്യത്തിൽ സൈനികനാണ്. ഭർത്താവിന്റെ മാതാ പിതാക്കൾക്ക് മദ്യ കച്ചവടവും വേശ്യാവൃത്തിയുമായിരുന്നു തൊഴിൽ. ഇതിനു സഹകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇവർ അതി ക്രൂരമായി മർദ്ദിച്ചു. ദേഹം ആസകലം മർദ്ദനത്തിന്റെ പാടുകളോടെ കക്കൂസിൽ പൂട്ടിയിട്ട നിലയിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൾ പഴുപ്പിച്ച് ദേഹം പോള്ളിച്ചിരുന്നു. ചെറുത്തു നിൽക്കാനുള്ള ശേഷി ഇല്ലാതാക്കാനായി പെൺകുട്ടിയുടെ കൈ വിരലുകളിലെ നഖങ്ങൾ പിഴുതു മാറ്റിയിരുന്നു.

തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുകയും തന്നെ ബലഹീനയാക്കാനായി തനിക്ക് വളരെ കുറച്ചു മാത്രമേ ആഹാരം നല്കുമായിരുന്നുള്ളൂ എന്നും പെൺകുട്ടി പോലീസിനു മൊഴി നല്കി.

പെൺകുട്ടിയുടെ അമ്മാവൻ വിവരം നല്കിയതനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അല്പ്പ നാൾ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ഒടി രക്ഷപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മാതാ പിതാക്കളെ പോലീസ് പിടികൂടി.

പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

താലിബാന്റെ പതനത്തിനു ശേഷം സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഇത് സർക്കാർ വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോപ്പിയടിയിൽ ഇന്ത്യ മുൻപന്തിയിൽ

May 2nd, 2012

pirated-books-bombay-epathram

വാഷിംഗ്ടൺ : അമേരിക്ക തയ്യാറാക്കിയ ബൌദ്ധിക സ്വത്ത് സംരക്ഷണം, പകർപ്പവകാശ ലംഘനം തടയൽ എന്നിങ്ങനെയുള്ള നിയമ നടപടികളിൽ എറ്റവും ശുഷ്ക്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. അർജന്റീന, കാനഡ, അൾജീരിയ, ചിലി, ഇൻഡോനേഷ്യ, ഇസ്രായേൽ, പാക്കിസ്ഥാൻ, തായ് ലൻഡ്, ഉക്രെയിൻ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.

റഷ്യ കഴിഞ്ഞ 16 വർഷമായി ഈ പട്ടികയിൽ ഉണ്ട്. ചൈന 8 വർഷവും. പകർപ്പവകാശ സംരക്ഷണത്തിനായി ഫലപ്രദമായ നിയമ നടപടികൾ സ്വീകരിച്ച സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളെ ഇത്തവണ പട്ടികയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

8 of 19789»|

« Previous Page« Previous « 34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം
Next »Next Page » സൂ ചി പാർലമെന്റിൽ »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine