സർദാരിക്ക് ചൈനയുടെ പ്രശംസ

April 9th, 2012

Asif-Ali-Zardari-epathram

ബെയ്ജിംഗ് : ഇന്ത്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ചൈനയുടെ പ്രശംസ. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുന്നത് പ്രദേശത്തെ സുസ്ഥിരമാക്കും എന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമാവും എന്നും ചൈന അഭിപ്രായപ്പെട്ടു. ഇത് വൻ സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

March 21st, 2012

Lalit-Modi-epathram

ലണ്ടന്‍:  പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

2010ല്‍ കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് നടത്തിയപ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആണ് കേസ്.

മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത് എന്ന്  സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

March 20th, 2012

India-jets-epathram
സ്റ്റോക്ഹോം: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി  ഇന്ത്യ മാറുന്നു. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്. ഐ. പി. ആര്‍. ഐ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 38 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു  ലോകത്ത് ആയുധ ഇറക്കുമതിയില്‍ 10 ശതമാനം കൈപ്പറ്റുന്നത് ഇന്ത്യയാണ്. ചൈനയെ പിന്തള്ളി കൊണ്ടാണ്  ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ദ.കൊറിയയും മൂന്നാം സ്ഥാനം പാകിസ്താനും ചൈനക്കുമാണ്. 2007 -11ല്‍ ആയുധ ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന അഞ്ചു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ആഗോള ആയുധ ഇറക്കുമതി വര്‍ഷാ വര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് 2002-06നേക്കാള്‍ 2007-11ല്‍  24 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഇന്ത്യയിലും

March 4th, 2012

us-security-forces-in-india-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ നിരവധി എഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട് എന്ന് ഒരു ഉന്നത സൈനിക കമാണ്ടർ വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഈ കാര്യം വ്യക്തമായത്. ലെഷ്കർ എ തൊയ്ബ യുടെ പ്രവർത്തനങ്ങളെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്കൻ സൈന്യം ഏത് രീതിയിലാണ് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിനാണ് സൈനിക ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നീ രാഷ്ട്രങ്ങളിലും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമേരിക്കൻ സൈന്യം താവളം അടിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന ലെഷ്കർ എ തൊയ്ബ എറെ അപകടകാരിയായ സംഘടനയാണ് എന്നും ഇവർക്ക് അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഉണ്ട് എന്നും നേരത്തേ തയ്യാറാക്കി വായിച്ച റിപ്പോർട്ടിൽ പറയുന്നു. ലെഷ്കർ എ തൊയ്ബയെ തടുക്കാനായി ഇന്ത്യയുമായി അമേരിക്ക സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ട് രേഖപ്പെടുത്തി

February 18th, 2012

ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ്‌ സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.

റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക്‌ എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്‌.

സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ സമ്മര്‍ദ്ദം : ഇന്ത്യ ഇറാന്‍ വ്യാപാരത്തിന് മറുവഴി കണ്ടെത്തി

February 18th, 2012

ന്യൂഡല്‍ഹി : അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനുമായി പണമിടപാട്‌ നടത്തുന്നത് ദുഷ്ക്കരമായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും പണം സ്വീകരിക്കാന്‍ ഇന്ത്യ മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക്‌ കയറ്റുമതി ചെയ്ത വ്യാപാരികള്‍ക്ക്‌ ഇറാനില്‍ നിന്നും വന്‍ തുകയാണ് ലഭിക്കാന്‍ കുടിശ്ശിക ഉള്ളത്. ഇത് ഏതാണ്ട് മൂന്നു ബില്യന്‍ ഡോളര്‍ വരും. നേരത്തെ ഇറാനില്‍ നിന്നും പണം ലഭിച്ച മാര്‍ഗ്ഗം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടഞ്ഞ സാഹചര്യത്തില്‍ മറ്റൊരു സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്ന് ഇന്ത്യന്‍ കയറ്റുമതി വ്യാപാരികളുടെ സംഘടനയുടെ പ്രസിഡണ്ട് റഫീഖ്‌ അഹമ്മദ്‌ അറിയിച്ചു. ഇത് പ്രകാരം വ്യാപാരികള്‍ക്ക്‌ ഇന്ത്യന്‍ രൂപയായി തന്നെ പണം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന കപ്പല്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യും

February 17th, 2012

enrica-lexie-epathram

തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്‌. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ്‌ വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്‌. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ്‌ നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്‌. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത്‌ എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌ എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക്‌ സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസി ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ എന്ന് ഇറാന്‍

February 14th, 2012

israel-embassy-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ്‌ കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ്‌ അറിയിച്ചു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത്‌ നടന്ന ബോംബ്‌ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ്‌ സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ഇറാനോടൊപ്പം

January 31st, 2012

nejad-pranab-epathram

വാഷിംഗ്ടണ്‍ : അമേരിക്കയും യൂറോപ്യന്‍ സഖ്യവും ഇറാനെതിരെ നടപ്പിലാക്കിയ എണ്ണ കയറ്റുമതി നിരോധനത്തെ ഇന്ത്യ വക വെയ്ക്കില്ല എന്ന് വ്യക്തമാക്കി. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ഇന്ത്യന്‍ ധന മന്ത്രി പ്രണബ് മുഖര്‍ജി ഈ കാര്യം വെളിപ്പെടുത്തിയത്‌. ഇറാനില്‍ നിന്നും ഇന്ത്യ തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 12 ശതമാനവും ഇറാനില്‍ നിന്നും എത്തുന്നതാണ്. അതിനാല്‍ തന്നെ ഇറാന്റെ എണ്ണ വേണ്ടെന്നു വെയ്ക്കാന്‍ ഇന്ത്യക്കാവില്ല.

എന്നാല്‍ അമേരിക്ക നടപ്പിലാക്കിയ നിരോധനത്തെ മറികടന്ന് ഇറാനുമായി ഇടപാട്‌ നടത്തുന്നത് ദുഷ്ക്കരമാണ്. കാരണം ഇറാന്‍റെ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട്‌ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എതിരെ തങ്ങള്‍ നടപടി സ്വീകരിക്കും എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് എതിരെയുള്ള ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ധന മന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പ് നടത്തിയ ഇന്ത്യയുടെ ഈ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 168910»|

« Previous Page« Previous « ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി
Next »Next Page » യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം »



  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine