നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ

March 26th, 2026

IRAN-OIL-epathram
ഹോർമുസ് കടലിടുക്കിനു മേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നത് ഉൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടു വെച്ചു കൊണ്ട് ഇറാൻ സർക്കാർ.

ഇസ്രായേലും അമേരിക്കയും ചേർന്ന് 2026 ഫെബ്രുവരി 28 നു തുടങ്ങി വെച്ച യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന പദ്ധതി ഇറാൻ സർക്കാർ തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ പ്രഖ്യാപനം.

strait-of-hormuz-epathram

ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ആക്രമണവും കൊല പാതകങ്ങളും അവസാനിപ്പിക്കുക, ഇറാനു നേരേ ഇനി യുദ്ധം ചെയ്യുകയില്ല എന്നതിന് വ്യക്തമായ ഉറപ്പു നൽകുക, യുദ്ധം മൂലം ഇറാനിൽ ഉണ്ടായ നാശങ്ങൾക്ക് നഷ്ട പരിഹാരം നൽകുക, ഇറാനു നേരേയും ഇറാന്റെ പ്രതിരോധ സംഘങ്ങൾക്കു നേരേയുമുള്ള യുദ്ധം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ഈ അഞ്ചു നിബന്ധനകൾ യു. എസ്. അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘പ്രസ് ടി. വി.’ റിപ്പോർട്ടു ചെയ്തു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന സമാധാന പദ്ധതി യിൽ മൂപ്പത് ദിവസത്തെ താൽക്കാലിക വെടി നിർത്തലാണ് പ്രധാന ഇനം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുക, നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലെ ആണവ നിലയങ്ങൾ ഇറാൻ തകർക്കുകയും ആണവായുധങ്ങൾ ഇനി വികസിപ്പിക്കില്ല എന്ന് ഉറപ്പു നൽകുകയും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈ മാറുകയും വേണം. മിസൈലുകളുടെ എണ്ണത്തിലും ദൂര പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഇറാന് നേരെ യുള്ള ഉപരോധങ്ങൾ നീക്കം ചെയ്യും എന്നാണു അമേരിക്ക ആവശ്യപ്പെട്ടത്.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു

March 24th, 2026

american-president-donald-j-trump-ePathram
ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവമേറിയ ചർച്ചകൾ നടന്നു. ഇതിനെ ത്തുടർന്നാണ് ഇറാന് എതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു.

അഞ്ച് ദിവസത്തേക്ക് സൈനിക നീക്കങ്ങൾ നിർത്തി വെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം, ഇറാന്റെ ശക്തിക്കു മുന്നിൽ അമേരിക്ക എന്ന വൻശക്തിക്കു അടി തെറ്റി എന്നതിന്റെ തെളിവ് കൂടിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകിയില്ല എങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കും എന്നും ലോകത്തെ വിറപ്പിക്കും എന്നുമൊക്കെ വീമ്പിളക്കിയ ട്രംപിന് അടി പതറിയ കാഴ്ചയാണ് ഈ പിന്മാറ്റത്തിലൂടെ ലോകം കാണുന്നത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സ്വീകരിച്ച തന്ത്രപരമായ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി.

2026 ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം ആഗോള തലത്തിൽ കനത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള സമ്പദ്‌ വ്യവസ്ഥ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ആയിരിക്കും ഇറാൻ യുദ്ധം എന്നും എഴുപതുകളിലെ എണ്ണ പ്രതിസന്ധിയേക്കാളും ഭീകരമായ ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് എന്നും ഈ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണ് എന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

March 18th, 2026

joe-kent-u-s-national-counter-terrorism-center-director-resigns-ePathram

ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത് എന്ന് ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെയും യുദ്ധത്തെയും തള്ളി പ്പറഞ്ഞു കൊണ്ട് യു. എസ്. ദേശീയ ഭീകര പ്രതിരോധ വകുപ്പ് (എന്‍. സി. ടി. സി.) മേധാവി ജോ കെന്റ് രാജി വെച്ചു.

അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത് എന്നും എക്‌സ് പ്ലാറ്റ്‌ ഫോമിലൂടെ നടത്തിയ രാജി പ്രഖ്യാപന ത്തില്‍ ജോ കെന്റ് തുറന്നടിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു. എസ്. ഭരണത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്.

ഇറാന്‍ ഒരിക്കലും അമേരിക്കക്കു ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റെയും അമേരിക്കന്‍ ലോബി യുടേയും ശക്തമായ സമ്മർദ്ദം കൊണ്ടാണ് ഈ യുദ്ധം ആരംഭിച്ചത്.

അതു കൊണ്ട് തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷി കുത്തില്ലാതെ പിന്തുണക്കാന്‍ സാധിക്കില്ല. ‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’  : കെന്റ് എക്സിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

March 18th, 2026

iran-confirms-death-of-national-security-chief-ali-larijani-ePathram
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരി ജാനി (67) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യ ത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാരി ജാനി ആയിരുന്നു.

ആയത്തുല്ല അലി ഖമേനിക്കു ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവും ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയും ആയിരുന്നു അലി ലാരി ജാനി.

‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി ജീവിത കാലം മുഴുവൻ ശ്രമിച്ച ശേഷം അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്ത സാക്ഷിത്വം വരിച്ചു’ എന്നാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയത്.

അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗ രക്ഷകരും ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈ മാനിയും കൊല്ലപ്പെട്ടു എന്നും കൗൺസിൽ അറിയിച്ചു. Image Credit : FB  Reuters 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അയൽ രാജ്യങ്ങളെ ആക്രമിക്കില്ല

March 7th, 2026

Iranian-President-Masoud-Pezeshkian-epathram
അയൽ രാജ്യങ്ങളെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ ഇറാന്റെ താൽക്കാലിക നേതൃസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. എന്നാൽ ആ രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണം വന്നാൽ, ഇറാൻ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇപ്പോഴും ഈ മേഖലയിലുടനീളം ചില ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

March 3rd, 2026

strait-of-hormuz-epathram
പശ്ചിമേഷ്യയിലെ സംഘർഷം നില നിൽക്കുമ്പോൾ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചു.

ഇതോടെ എണ്ണ വില കുതിച്ചുയരുന്നു എന്ന ആശങ്ക യിലാണ് ലോകം. എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായി.

വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ ആക്രമണം ഉണ്ടായതോടെ ഖത്തർ എനർജി, നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി.

അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു

March 1st, 2026

iran-supreme-leader-ayathulla-ali-khamenei- killed-in-america-israel-air-strike-ePathram
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ന്യൂസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

മരണത്തെ ത്തുടർന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരു മകൾ, മരു മകൻ എന്നിവരും യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർ സാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു.

Image Credit : W A M

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

February 23rd, 2020

kuwait airways_epathram

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി. ശനിയാഴ്ച അഞ്ച് വിമാനങ്ങളിലായി 700 പേരെയാണ് തിരിച്ചെത്തിച്ചത്. ഇറാനിൽ ശേഷിക്കുന്ന കുവൈത്തികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചു പേര് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അൽ ഖൂം നഗര ഭാഗത്തേക്ക് പോവരുതെന്ന് ഇറാനിൽ ശേഷിക്കുന്ന പൗരന്മാർക്ക് എംബസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയ യാത്രക്കാർ രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാന്റെ തിരിച്ചടി : യു. എസ്. വ്യോമ താവള ങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി

January 8th, 2020

iran-navy-epathram
ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി. ഇറാഖിലെ യു. എസ്. സൈനിക കേന്ദ്ര ങ്ങളായ അല്‍ – ആസാദ്, ഇര്‍ബില്‍ എന്നിവിട ങ്ങളി ലേക്കാണ് ഒരു ഡസനില്‍ അധികം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു വിട്ടത്.

യു. എസ്. വ്യോമാക്രമണ ത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി യുടെ മരണാ  നന്തര ചടങ്ങു കള്‍ നടന്ന ഉടനെ യാണ് ഈ തിരിച്ചടി.

യു. എന്‍. ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്ര മാണ് ഇറാന്‍ കൈ ക്കൊണ്ടത് എന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരിഫ് ട്വിറ്ററി ലൂടെ വ്യക്തമാക്കി.

ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യു. എസ്. പ്രതി രോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീക രിച്ചു. നാശ നഷ്ട ങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടന്നു വരികയാണ് എന്നും പെന്റഗണ്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖാസിം സുലൈമാനിയുടെ മരണം; പുതിയ തലവനെ നിയമിച്ച് ഇറാന്‍

January 4th, 2020

esmail-qaani_epathram

ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ തലവനെ നിയമിച്ച് ഇറാന്‍. റെവല്യൂഷണറി ഗാര്‍ഡിലെ വിദേശ കാര്യ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡായ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെയാണ് പുതിയ തലവനായി നിയമിച്ചത്.

മഹാനായ ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ പുതിയ തലവനായി നിയമിക്കുവെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖാമേനി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയച്ചത്. 1980-88 ഇറാന്‍ ഇറാഖ് യുദ്ധത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറില്‍ ഒരാളാണ് ഇസ്മായില്‍ ഖാനി.

അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവനെ കൂടാതെ മൊബിലൈസേഷന്‍ ഫോഴ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹദി മുഹന്ദിസ്, മുഹമ്മദ് റാഡ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 1012310»|

« Previous Page« Previous « ഗോട്ടബയ രാജ പക്സെ ശ്രീലങ്കൻ പ്രസിഡണ്ട് പദവിയിലേക്ക്
Next »Next Page » ഇറാന്റെ തിരിച്ചടി : യു. എസ്. വ്യോമ താവള ങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine