Sunday, August 7th, 2011

കോഴിക്കോട്‌ വിമാനത്താവളം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍

calicut-international-airport-karipur-epathram

കോഴിക്കോട്‌ : കഴിഞ്ഞ വര്ഷം നടന്ന മംഗലാപുരം വിമാനാപകടം 158 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. അടുത്ത കാലത്തായി രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. എന്നാല്‍ സിവില്‍ വ്യോമഗതാഗത സുരക്ഷാ ഉപദേശക സമിതി നടത്തിയ പഠനത്തില്‍ ഇതിന് സമാനമായ ഒരു ദുരന്തം കോഴിക്കോട്‌ വിമാനത്താവളത്തില്‍ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതായി വ്യക്തമാക്കുന്നു.

ഭൂപ്രകൃതിയുടെ പരിമിതി മൂലം വേണ്ടത്ര നീളമില്ലാത്ത ഇത്തരം റണ്‍വേകളെ ടേബിള്‍ ടോപ്‌ റണ്‍വേ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇത്തരം റണ്‍വേകളില്‍ വിമാനം ഇറങ്ങുമ്പോള്‍ റണ്‍വേയുടെ നീളം കഴിഞ്ഞും വിമാനത്തിന് നിര്‍ത്തുവാന്‍ കഴിയാതെ വന്നാല്‍ കൂടുതലായി സഞ്ചരിക്കുവാന്‍ 240 മീറ്റര്‍ നീളത്തോളം സ്ഥലം നീക്കി വെക്കണം എന്നാണ് സുരക്ഷാ ഉപദേശക സമിതി അന്താരാഷ്‌ട്ര ചട്ടങ്ങള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ 90 മീറ്റര്‍ പോലും കോഴിക്കോട്‌ വിമാന താവളത്തിലെ റണ്‍വേയിലില്ല എന്നതാണ് ഭീതിദമായ സത്യം. മാത്രമല്ല റണ്‍വേയില്‍ നിന്ന് കേവലം 150 മീറ്റര്‍ കഴിഞ്ഞാല്‍ ചെങ്കുത്തായ മലയിറക്കമാണ് ഇവിടെ. ഒരു വന്‍ ദുരന്തത്തിനുള്ള എല്ലാ സാദ്ധ്യതകളും ഇവിടെ പതിയിരിക്കുന്നതായി സുരക്ഷാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

tabletop-runway-calicut-airport-epathram

അടുത്തയിടെ ഗയാനയില്‍ വിമാനം ഇറക്കുന്നതിനിടെ റണ്‍വേ മറികടന്ന് വിമാനം നീങ്ങിയതിനെ തുടര്‍ന്ന് കരീബിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്.

റണ്‍വേയുടെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഒരു സുരക്ഷാ ഭീഷണി ആവുന്നത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മംഗലാപുരം വിമാനാപകടത്തില്‍ ഇതില്‍ തട്ടിയാണ് വിമാനത്തിന്റെ ചിറക്‌ തകര്‍ന്നത്. റണ്‍വേയ്ക്ക് അടുത്തുള്ള യന്ത്രോപകരണങ്ങള്‍ ഒരു ആഘാതം ഉണ്ടാവുന്ന പക്ഷം പെട്ടെന്ന് തകരുന്നത് ആയിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ കോഴിക്കോട് വിമാന താവളത്തിലെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഉറപ്പിച്ചിരിക്കുന്നത് കോണ്ക്രീറ്റിലാണ്. ഇതിന്റെ ആന്റിന ഗുരുതരമായ ഒരു അപകട സാദ്ധ്യതയാണ് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൌരവമായി വീക്ഷിക്കുന്നു എന്നും ഉടന്‍ തന്നെ ഒരു ഉന്നത തല ചര്‍ച്ച നടത്തും എന്നും വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.

അപകട സാദ്ധ്യത ഒഴിവാക്കാനായി രണ്ടു നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റണ്‍വേയുടെ നീളം കുറയ്ക്കുക എന്നതാണ് ആദ്യത്തേത്. നീളം കുറയ്ക്കുന്നതോടെ റണ്‍വേയുടെ നീളം മറികടന്ന് നീങ്ങുന്ന വിമാനങ്ങള്‍ക്ക് വേണ്ട സുരക്ഷിതമായ അധിക ദൂരം ലഭ്യമാകും. എന്നാല്‍ റണ്‍വേയുടെ നീളം കുറയുന്നതോടെ അന്താരാഷ്‌ട്ര റൂട്ടുകളിലെ വലിപ്പമേറിയ പല വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാല്‍ കഴിയാതെ വരും. ഇത് വിമാന താവളത്തിന്റെ ലാഭ സാദ്ധ്യതയെ ബാധിക്കും.

രണ്ടാമത്തെ നിര്‍ദ്ദേശം റണ്‍വേയ്ക്ക് ശേഷമുള്ള മലയിറക്കം മണ്ണിട്ട്‌ നിരത്തുക എന്നതാണ്. ഇവിടെ ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഭേദഗതി ചെയ്ത് സുരക്ഷിതമാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

അന്താരാഷ്‌ട്ര റൂട്ടുകളില്‍ നിന്നുമെത്തുന്ന 19 വിമാനങ്ങളാണ് ദിവസേന കോഴിക്കോട്‌ വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകളെ ആകര്‍ഷിച്ചു വരുത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്ന അധികൃതര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇനിയുമൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണോ?

റണ്‍വേയ്ക്ക് നീളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട് എന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അതിനാല്‍ ഇപ്പോള്‍ പന്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. യാത്രക്കാരുടെ ജീവന്‍ കൊണ്ടാണ് ഈ പന്തുകളി എന്ന് ഇവിടെ വിസ്മരിക്കപ്പെടുന്നുണ്ടോ?

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine