ആന സംരക്ഷണത്തിനായി “ഹാത്തി മേരെ സാഥി” പദ്ധതി

May 25th, 2011

elephant-stories-epathramന്യൂഡല്‍ഹി : “ഹാത്തി മേരെ സാഥി” എന്ന പേരില്‍ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു ബോധവല്‍ക്കരണ പദ്ധതിക്ക് കേന്ദ്ര പരിസ്തിതി മന്ത്രാലയം തുടക്കം കുറിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തൊടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. ആനകളുടെ സംരക്ഷണം നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടക്കുന്ന ഈ-8 രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കേന്ദ്ര വനം പരിസ്തിതി മന്ത്രി ജയറാം രമേശ് ഈ പദ്ധതിയെ പറ്റി പ്രഖ്യാപിച്ചത്. ഈ-8 രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്റോനേഷ്യ, ടാന്‍സാനിയ, കെനിയ, കോംഗോ, ബോട്സ്വാന എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍ അടക്കം ഉള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആനകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണിവര്‍.

ആനക്കൊമ്പിനായി വേട്ടയാടുന്നതും വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന നശീകരണവും ആനകളുടെ നിലനില്പിനു ഭീഷണിയാകുന്നതായി പ്രതിനിധികള്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന ഒരു കണക്ക് പ്രകാരം 38,500 നും 52,500 നും ഇടയില്‍ ആനകള്‍ ഏഷ്യന്‍ വനങ്ങളില്‍ ഉണ്ടെന്ന് കണക്കാപ്പെടുന്നു. ഇതില്‍ ഇരുപത്തയ്യായിരത്തോളം ആനകള്‍ ഇന്ത്യന്‍ വനങ്ങളിലാണ് ഉള്ളത് കൂടാതെ മൂവ്വായിരത്തി അഞ്ഞൂറോളം നാട്ടാനകള്‍ ഉണ്ട്. ഇന്ത്യയിലെ കൊമ്പനാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അടുത്ത കാലത്തായി കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമം

May 22nd, 2011

arundhati-roy-epathram

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ‘ദ ബ്രോക്കണ്‍ റിപ്പബ്ലിക്’, വാക്കിംഗ് വിത്ത്‌ ദ കോംറേഡ്സ് ‘ എന്നീ പുസ്തകങ്ങളുടെ  പ്രകാശന ചടങ്ങില്‍ കയറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസ്‌ നീക്കം ചെയ്തു. ദല്‍ഹി ഹാബിറ്റാറ്റ്‌ സെന്ററിലാണ് സംഭവം നടന്നത്. ‘അരുന്ധതി മുര്‍ദാബാദ്, ഭാരത് മാതാ കീ ജയ്‌’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ വേദിയിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്‌. ഇതോടെ അവിടെ കൂടിയിരുന്നവര്‍ അരുന്ധതിയെ അനുകൂലിച്ചും മുദ്രവാക്യങ്ങള്‍ വിളിച്ചു.

ദരിദ്രരുടെ ഭൂമിയുടെ കോളനിവത്കരണം എന്നത് രാജ്യത്ത് നടന്നു വരുന്ന ഇനിയും പുറത്ത് വരാത്ത ആഭ്യന്തര യുദ്ധം തന്നെയാണെന്നും ജനാധിപത്യത്തിന്റെ വെറും അനുഷ്ഠാനങ്ങള്‍ മാത്രമാണ് നാം ഇപ്പോള്‍ ഇന്ത്യില്‍ കാണുന്നതെന്നും, വരേണ്യ വര്‍ഗത്തിന് ഞാന്‍ പുസ്തകം വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദാന്തേവാഡയിലെ ആദിവാസി ജീവിതത്തിന്റെ പൊള്ളുന്ന വര്‍ത്തമാനം അവര്‍ക്ക്‌ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും അരുന്ധതി റോയ്‌ വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യം ചിലയിടങ്ങളില്‍ മാത്രം പരിമിതമാണെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ അമിത്‌ ഭാദുരി അഭിപ്രായപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു

April 30th, 2011

endosulfan-india-epathram

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷ കീടനാശിനിയെ അനുകൂലിച്ചു കൊണ്ട് സ്റ്റോക്ക് ഹോമിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ സംഘം ലോകത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുന്നു.

81 രാജ്യങ്ങളില്‍ നിരോധിച്ച ഈ കീടനാശിനി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കാസര്‍കോട്ടെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി തളിച്ച് ദുരിതം വിതച്ചത്. എന്നാല്‍ പതിനാറ് പഠനങ്ങള്‍, നിരവധി ഇരകള്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത ഭരണകൂടം ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം കാറ്റില്‍ പറത്തി, ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ശക്തിയായി വാദിക്കുക മാത്രമല്ല തങ്ങളുടെ ഈ അനീതി നിറഞ്ഞ വാദത്തെ സാധൂകരിക്കുവാനും സമ്മേളനത്തില്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടി സ്വീകരിക്കാ തിരിക്കുവാനും വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തിരിക്കുന്നു.

തികച്ചും നിന്ദ്യവും അന്യായവുമായ ഇക്കാര്യത്തിനു വേണ്ടി ഒരു ഭരണകൂടം നിലയുറപ്പിച്ചു എന്നത് തീര്‍ത്തും ദു:ഖകരമായി പ്പോയി.  2001ല്‍ ജൈവ ഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കുവാനും, നിരോധിക്കുവാനും ലക്ഷ്യമിട്ട് ഐക്യ രാഷ്ട്ര സഭയുടെ  കീഴില്‍ സ്റ്റോക്ക് ഹോമില്‍ വെച്ചു തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍ എറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അന്നു തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2006 ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പു വെച്ചു. ആണവ കരാര്‍ ഒപ്പു വെക്കാന്‍ തിടുക്കം കൂട്ടിയ പോലെ ഇക്കാര്യത്തില്‍ ഇന്ത്യ തിടുക്കം കാട്ടിയില്ല എന്ന കറുത്ത സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആര്‍ക്കു വേണ്ടിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇത്ര കടും പിടുത്തം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭൂരിപക്ഷം വരുന്ന രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനടക്കം 23 മാരക കീടനാശിനിക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ ഈ സമ്മേളന തീരുമാനം അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകുകയായിരുന്നു.

കൃഷി മന്ത്രി ശരത് പവാറിന്റെയും മറ്റു ചില മന്ത്രിമാരുടെയും താല്പര്യത്തെ ലോകം അംഗീകരിക്കാതിരുന്നതില്‍ ഇന്ത്യന്‍ ജനത സന്തോഷിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കാസര്‍കോട്ടെ ദ്രവിച്ചില്ലാതാകുന്ന കുറെ മനുഷ്യര്‍.

ഈ തീരുമാനം വോട്ടിനിടുന്നത് വരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംഘത്തിന്റെ നടപടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. ജനങ്ങള്‍ ജയിച്ചെങ്കിലും ഇന്ത്യ ലോകത്തിനു മുന്നില്‍ തോറ്റിരിക്കുന്നു. ഈ നാണക്കേടിനെ മറക്കാന്‍ നാമിനി എന്തു ചെയ്യും?

സ്ഥാവര  കാര്‍ബണിക മാലിന്യങ്ങളുടെ കൂട്ടത്തില്‍ 23ആമതായി എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തി ലോകമൊട്ടുക്കും നിരൊധിക്കണമെന്നാണ് അന്താരാഷ്ട്ര പോപ്സ് റിവ്യു കമ്മറ്റി സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. പോപ്സ് (POPs – Persistent Organic Pollutants) എന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ ഒരിക്കലും പ്രകൃതിയില്‍ ലയിച്ചു ചേരാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വളരെ പെട്ടെന്ന് ജീവികളുടെ കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഈ ഓര്‍ഗാനല്‍ ക്ലോറിനല്‍ രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കണ്ട് മനസ് അലിയുന്നവരല്ല നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് വീണ്ടും തെളിയിക്കുന്നതായി ഇന്ത്യയുടെ ഈ നടപടി.

ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ കീടനാശിനികളെ പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അന്ന് 35 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം ഇപ്പോള്‍ ശരത് പവാറിനോട് ചോദിച്ചപ്പോള്‍ 65 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. അതിനര്‍ത്ഥം ലോകം കീടനാശിനികളില്‍ നിന്നും മുക്തി നേടാന്‍ മുതിരുമ്പോള്‍ നാം അതിന്റെ ഉപയോഗം ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ്. പൊള്ളയായ കൂറെ വികസന ഭാരം താങ്ങി അതില്‍ ആശ്വാസം കണ്ടെത്തി, നിരന്തരം ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണാധികാരികളെ നാം ഇനിയെന്നാണ് തിരിച്ചറിയുക?

മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു ഉന്നത വിഭാഗത്തിനെ മാത്രം ബാധിക്കുന്ന ഓഹരിയിടിയല്‍ ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ചിദംബരവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്? കാര്‍ഷിക രംഗത്ത് വിദേശ കുത്തകകള്‍ക്ക് അവസരം തുറക്കുക വഴി അടിമത്തത്തിലേക്ക് വഴി വെക്കാവുന്ന തീരുമാനമെടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജനത്തെ മറക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും അവര്‍ക്കു വേണ്ടി മാത്രം ഭരിക്കുന്നവരുമായി നമ്മുടെ ഭരണകൂടം മാറുമ്പോള്‍ ജനങ്ങള്‍ വീണ്ടും തോല്‍ക്കുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ തോറ്റതു പോലെ ഭരണകൂടത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയും തോല്‍ക്കുന്നു.

തോല്‍വിയില്‍ നിന്നും ഒരു പുതു ശക്തി ഉണര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം. എന്‍ഡോസള്‍ഫാനെതിരെ ഉണ്ടായ ജനകീയ സമരവും അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യാഗ്രഹത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്നും ഉണ്ടായ പിന്തുണയും അതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മൂടെ രാജ്യത്തെ ഇത്തരത്തില്‍ പണയം വെച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയാതെ പോകുകയാണോ? അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന്റെ കറുത്ത തൊപ്പിയില്‍ ഒരു നനഞ്ഞ  തൂവല്‍ കൂടി. വൈകിയാണെങ്കിലും ബ്രസ്സീലും, ചൈനയും, അര്‍ജന്റീനയും സത്യം തിരിച്ചറിഞ്ഞതില്‍ നമുക്കാശ്വസിക്കാം. ഇന്ത്യ മാത്രം തിരിച്ചറിയാത്തതില്‍ നമുക്ക് ഒരുമിച്ച് നാണിക്കാം. ഭരണകൂടങ്ങള്‍ക്ക് ഒരു രാജ്യത്തെ നാണം കെടുത്താന്‍ ഏളുപ്പമാണെന്ന് ഇതിലൂടെ തെളിയുന്നു. ചിലരുടെ തനി നിറവും ഒളിഞ്ഞിരിക്കുന്ന അജണ്ടയും പുറത്തായി എന്നത് ഇതിലൂടെ മനസിലാക്കാം. എന്നാണ് ഇനി ഇന്ത്യന്‍ ജനതക്കു വേണ്ടി ഭരിക്കുന്ന ഭരണാധികാരികളെ നമുക്ക് ലഭിക്കുക?

– ഫൈസല്‍ ബാവ

ഫോട്ടോ കടപ്പാട് : വിഷ മഴയുടെ വേദനയും കാഴ്ചകളും (മോഹന്‍ലാല്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കേരള സംഘത്തിന് നിരാശ

April 23rd, 2011

manmohan-singh-sharad-pawar-epathram

ന്യൂഡല്‍ഹി : ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം പിന്തുണക്കണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കണ്ടു നിവേദനം നല്‍കിയ കേരളത്തില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി നിരാശപ്പെടുത്തി. ഐ. സി. എം. ആര്‍ (ICMR – Indian Council for Medical Research) ഈ വിഷയത്തില്‍ നടത്തുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്നാണ് മന്മോഹന്‍ സിംഗ് ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചത്‌.

മഹാരാഷ്ട്രയിലെ വന്‍ ഭൂവുടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി  സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനു ഇതോടെ കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും പിന്തുണ നല്‍കിയിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

April 19th, 2011

Jaitapurprotest-epathram
ജൈതപുര്‍: മഹാരാഷ്ട്രയില്‍ പുതിയ ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് എതിരെ ജനരോക്ഷം ശക്തമായി. ക്ഷുഭിതരായ ജനങ്ങള്‍ ഇന്ന് രാവിലെ ഒരു ആശുപത്രി കയ്യേറുകയും നിരവധി ബസുകള്‍ക്ക്‌ തീ വയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച പ്രക്ഷോഭകര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് ജനത്തെ പിരിച്ചു വിടുവാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ജൈതപൂര്‍ നിവാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ആണവനിലയം വരുന്നു എന്ന വാര്‍ത്തയെ പേടിച്ചാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഇട്ടപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11നു ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവ കേന്ദ്രത്തിലെ അടിയന്തര അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയില്‍  ജൈതപൂരിലെ ഗ്രാമവാസികള്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ജൈതപൂര്‍. ഈ വര്ഷം തന്നെ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 211016171820»|

« Previous Page« Previous « സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌
Next »Next Page » പി. എസ്. എല്‍. വി. ക്ക് മധുര പതിനേഴ് »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine