റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍

October 5th, 2011

rave-party-busted-epathram

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഗസ്റ്റ്‌ ഹൌസില്‍ നടന്ന റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത 54 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ 14 യുവതികളും ഉള്‍പ്പെടുന്നു. പാര്‍ട്ടി നടന്ന സ്ഥലത്തു നിന്നും അമ്പതിനായിരത്തോളം രൂപയും ധാരാളം മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാച അര്‍ദ്ധ രാത്രിയോടെ ആണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ യുവതികളില്‍ അധികവും ദില്ലി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ്. അനുമതിയില്ലാതെ മദ്യം സൂക്ഷിച്ചതിനും വിതരണം ചെയ്തതിനും അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസ് എടുത്തു. അറസ്റ്റു ചെയ്തവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

rave-party-busted-epathram

വന്‍ നഗരങ്ങളില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികള്‍ ഏറെ കുപ്രസിദ്ധമാണ്. മദ്യം, മയക്കു മരുന്ന് എന്നിവ യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികള്‍ പലപ്പോഴും ലൈംഗിക അരാജത്വത്തിന്റെയും വേദിയാകാറുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ടിന്റെ സുരക്ഷിതത്വം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

October 5th, 2011

sanjeev-bhatt-epathram

ന്യൂഡല്‍ഹി : ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവന് ജയിലില്‍ ഭീഷണി ഉണ്ടെന്ന് ഭട്ടിന്റെ ഭാര്യയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജെയിലില്‍ ഭട്ട് സുരക്ഷിതനാണ് എന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുജറാത്ത്‌ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഭട്ടിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. ഭട്ടിനെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്ന് പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആവില്ല.

സഞ്ജീവ് ഭട്ടിന്റെ ബാങ്ക് ലോക്കറുകള്‍ തുറക്കണം എന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാല്‍ ജാമ്യം ലഭിക്കാന്‍ എളുപ്പമാവും എന്ന കോടതിയുടെ നിര്‍ദ്ദേശം അദ്ദേഹം തള്ളി. ഇത് ആദര്‍ശങ്ങളുടെ യുദ്ധമാണ്. ഇതില്‍ മോഡി സര്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ തയ്യാറല്ല. എത്രനാള്‍ വേണമെങ്കിലും അതിനു വേണ്ടി ജെയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ് എന്നും സഞ്ജീവ് ഭട്ട് കോടതിയെ അറിയിച്ചു.

2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ കേസുകളില്‍ കുടുക്കി ഇദ്ദേഹത്തെ മോഡി സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്തത്.

ഭട്ടിന്റെ അറസ്റ്റിനെതിരെ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മോഡിയെ അറസ്റ്റ് ചെയ്ത നടപടി തെറ്റായി പോയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇത് ജനാധിപത്യത്തിനു ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബീഹാറില്‍ 70 ശതമാനം പട്ടിണി

October 5th, 2011

poverty-hunger-india-epathram

പാറ്റ്ന : ദാരിദ്ര്യം മൂലം ബീഹാറിലെ 70 ശതമാനം കുടുംബങ്ങള്‍ പട്ടിണി അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്‌. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിപണി വിലയേക്കാള്‍ താഴെ ദാരിദ്രരായവര്‍ക്ക് ലഭ്യമാക്കുന്ന രാജ്യത്തെ പൊതു വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെ കുറിച്ച് പഠനം നടത്തുകയായിരുന്നു ഡല്‍ഹി ഐ. ഐ. ടി. യിലെ സംഘം.

ബീഹാറിലെ പട്ടിണിയുടെ ആഴവും വ്യാപ്തിയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ ഭീകരമാണ് എന്ന് ഗവേഷക സംഘം കണ്ടെത്തി.

70 ശതമാനം കുടുംബങ്ങള്‍ പല രാത്രികളിലും വിശക്കുന്ന വയറുമായി ഉറങ്ങാന്‍ കിടക്കുന്നതായി പഠനത്തില്‍ വെളിപ്പെട്ടു. മിക്കവാറും പയര്‍ വര്‍ഗ്ഗങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, മുട്ട, മാംസം എന്നിവ കണ്ടിട്ട് തന്നെ ഏറെ കാലമായി എന്ന് സംഘത്തോട്‌ പറഞ്ഞു.

കര്‍ഷകരില്‍ നിന്നും അരി സംഭരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്ന പൊതു വിതരണ സംവിധാനത്തിന്റെ ഒട്ടേറെ ന്യൂനതകളും ഇവര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണ ചെയ്യുന്നതിന് പകരം ഇതിന്റെ പകുതിയില്‍ ഏറെ ദരിദ്രര്‍ക്ക് ലഭിക്കാതെ പാഴാവുകയോ കരിഞ്ചന്തയില്‍ എത്തുകയോ ആണ്. വ്യാപകമായ ഈ അഴിമതിയില്‍ അധികാരികള്‍ക്ക് മുതല്‍ ലോറി ഡ്രൈവര്‍മാര്‍ക്കും കട ഉടമകള്‍ക്കും വരെ പങ്കുണ്ട്. കാര്യക്ഷമത ഇല്ലായ്മ മൂലം ഭക്ഷ്യ ധാന്യങ്ങള്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നതും വ്യാപകമാണ്.

ബീഹാറില്‍ 70 ശതമാനം പട്ടിണി രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പട്ടിണി ഉള്ളതായി സംഘം കണ്ടെത്തി. രാജസ്ഥാനില്‍ 36 ശതമാനം, ജാര്‍ഖണ്ഡില്‍ 26 ശതമാനം, ഒറീസയില്‍ 9 ശതമാനം, ഛത്തീസ്ഗഢ് 17 ശതമാനം, ആന്ധ്രാപ്രദേശ് 16 ശതമാനം, ഉത്തര്‍ പ്രദേശില്‍ 7 ശതമാനം എന്നിങ്ങനെയാണ് പട്ടിണി.

സൈന്യത്തിന്റെ ആധുനീകരണത്തിന് ഇന്ത്യ ചിലവഴിക്കുന്നത് രണ്ടര ലക്ഷം കോടി രൂപയാണ്. അത്താഴ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഉള്ള രാജ്യത്തിന് സ്വന്തമായി ബഹിരാകാശ പദ്ധതികളും ചന്ദ്ര ദൌത്യങ്ങളും മിസൈല്‍ വികസനവും ഉണ്ട്. 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ അവകാശപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി.യില്‍ മോഡി – അദ്വാനി തര്‍ക്കം മുറുകുന്നു

October 1st, 2011

modi-advani-epathram

ന്യൂഡല്‍ഹി : ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന തര്‍ക്കം ബി.ജെ.പി. നേതൃ നിരയെ തന്നെ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന വേളയില്‍ തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ അസാന്നിദ്ധ്യം കൊണ്ട് നരേന്ദ്ര മോഡി ശ്രദ്ധേയനായി. ഉപവാസ സമയത്ത് താന്‍ ഗുജറാത്ത്‌ വിട്ട് സഞ്ചരിക്കാറില്ല എന്നാണ് യോഗത്തില്‍ സംബന്ധിക്കാത്തതിന് കാരണമായി പറയുന്നതെങ്കിലും അദ്വാനി തന്റെ രഥയാത്ര ഗുജറാത്തില്‍ നിന്നും തുടങ്ങുവാന്‍ തീരുമാനിച്ചതാണ് മോഡിയെ ചൊടിപ്പിച്ചത് എന്നത് പരസ്യമാണ്. മോഡിയുടെ അതൃപ്തി കാരണം രഥയാത്രയുടെ ആരംഭം പിന്നീട് ബീഹാറിലേക്ക് മാറ്റി.

പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ല എന്ന് ബി.ജെ.പി. ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡി തീര്‍ച്ചയായും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്നാണ് മോഡിയുടെ അനുയായികള്‍ പറയുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആയിരിക്കും നരേന്ദ്ര മോഡി എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

September 24th, 2011

facebook-thumb-down-epathram

പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത്‌ വകുപ്പ്‌ തല അന്വേഷണവും സസ്പെന്‍ഷനുമാണ്.

ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത്‌ എങ്കില്‍ തനിക്ക്‌ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജഗജിത് സിംഗ് അത്യാസന്ന നിലയില്‍
Next »Next Page » ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine