വേണ്ടാത്ത പെണ്‍കുട്ടികളുടെ പേര് മാറ്റി

October 23rd, 2011

nakoshi-renaming-epathram

സത്താര : “വേണ്ടാത്തവള്‍” എന്ന പേര് ഒരു ശാപമായി ഇത്രയും നാള്‍ പേറി നടന്ന 265 പെണ്‍കുട്ടികളാണ് മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഉള്ളത്. ഇവരുടെ എല്ലാം പേര് “നക്കോഷി” എന്നായിരുന്നു ഇന്നലെ വരെ. നക്കോഷി എന്നാല്‍ വേണ്ടാത്തവള്‍. ജനിക്കുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങള്‍ ആവുന്ന ഇവിടത്തെ മാതാപിതാക്കള്‍ സഹികെട്ടാണ് അവസാനം തങ്ങളുടെ മകള്‍ക്ക് നക്കോഷി എന്ന് പേരിടുന്നത്. ഇത് ദൈവത്തോട്‌ ഉള്ള ഒരു പരാതിയായാണ് ഇവര്‍ കണക്കാക്കുന്നത്. ഇനിയും തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് വേണ്ട എന്ന പരാതി. ഇങ്ങനെ നക്കോഷി എന്ന് തങ്ങളുടെ പെണ്‍കുഞ്ഞിനെ നാമകരണം ചെയ്‌താല്‍ പിന്നീട് ജനിക്കുന്നത് ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് ഇവര്‍ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട്.

nakoshi-renaming-ceremony-epathram

ഇത്തരത്തില്‍ നക്കോഷി എന്ന് പേരുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നത് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇത്തരം കുട്ടികളുടെ കണക്കെടുപ്പ്‌ നടത്തി. അപ്പോഴാണ്‌ 265 കുട്ടികള്‍ ഈ പേരുമായി ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന തീവ്രമായ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ഇത്തരം പെണ്‍കുട്ടികള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനുമായി വമ്പിച്ച പൊതു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ നക്കോഷിമാര്‍ക്കൊക്കെ സോന, അനഘ, ഐശ്വര്യ, പ്രിയങ്ക എന്നിങ്ങനെ സുന്ദരമായ പേരുകള്‍ ലഭിച്ചു.

പേര് വേണ്ടാത്തവള്‍ എന്നാണെങ്കിലും മഹാരാഷ്ട്രാ സംസ്ഥാനത്തിന് പെണ്‍കുട്ടികളെ വേണം എന്നും സംസ്ഥാനം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യമായാണ് കാണുന്നത് എന്നും പെണ്‍കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച എന്‍.സി.പി. നേതാവും എം.പി.യുമായ സുപ്രിയാ സുലെ പറഞ്ഞു. പേര് മാറ്റല്‍ ചടങ്ങില്‍ മാത്രമായി ഒതുങ്ങാതെ ലിംഗ വിവേചനം സമൂലമായി ജന മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം എന്ന് ചടങ്ങില്‍ സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

October 23rd, 2011

modi-epathram

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്.എം.എസ്. പരിധിക്ക് എതിരെ പൊതു താല്പര്യ ഹരജി

October 21st, 2011

sms-message-epathram

നാഗ്പൂര്‍ : പ്രതിദിനം ഒരു മൊബൈല്‍ നമ്പരില്‍ നിന്നും വെറും 100 എസ്. എം. എസ്. സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ എന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹരജിയിന്മേല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനും, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും, പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കും നോട്ടീസ്‌ അയച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുദീപ്‌ ജെയ്സ്വാള്‍ ആണ് എസ്. എം. എസ്. സന്ദേശ പരിധിക്കെതിരെ ഹരജി നല്‍കിയത്. ഇത്തരം പരിധി കല്‍പ്പിക്കുന്നത് തന്റെ മൌലിക അവകാശത്തിന്റെ ധ്വംസനമാണ് എന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ആരെയും ശല്യപ്പെടുത്താതെ ഏറ്റവും ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്താനുള്ള ആദായകരമായ ഉപാധിയാണ് എസ്. എം. എസ്. സങ്കേതം എന്നും, പ്രതിദിനം 100 സന്ദേശങ്ങള്‍ എന്ന പരിധി പ്രായോഗികമല്ല എന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു

October 20th, 2011

koodankulam nuclear plant-epathram

ന്യുഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്‌തമായിരിക്കേ പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു. 15 അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.

പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി ഈ മാസം 11 ന്‌ അയച്ചുവെന്ന്‌ പറയുന്ന കത്ത്‌ തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ജയലളിത തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്ന് ജയലളിത വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വനത്തില്‍ ഒളിച്ചിരിക്കുന്നത് ഭീരുക്കളായ വാടക ഗുണ്ടകള്‍ എന്ന് മമതാ ബാനര്‍ജി

October 16th, 2011

mamata-banerjee-epathram

കോല്‍ക്കത്ത : ആദര്‍ശങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇല്ലാത്ത വെറും വാടക കൊലയാളികളാണ് വനത്തില്‍ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു. ഇവര്‍ കാട്ടുകൊള്ളക്കാരും വാടക ഗുണ്ടകളുമാണ്. വനത്തില്‍ ഒളിച്ചിരിക്കുന്ന വെറും ഭീരുക്കളായ ഗുണ്ടകളാണ് ഇവര്‍. മാവോയിസ്റ്റുകളുടെ പേരെടുത്തു പറയാതെ ഇവര്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി ഇവര്‍ക്ക്‌ “ഇസ”ങ്ങലില്ല എന്ന് പരിഹസിച്ചു. മാര്‍ക്സിസമോ മാവോയിസമോ കോണ്ഗ്രസ് രാഷ്ട്രീയമോ മറ്റ് ദേശീയതയോ ഇവര്‍ക്കില്ല. രാത്രിയുടെ മറവില്‍ കൂട്ടത്തോടെ മോട്ടോര്‍ സൈക്കിളില്‍ വന്നു കൊല ചെയ്തു തിരികെ പോകുന്ന ഇവര്‍ക്ക് ഉള്ളത് വെറും കൊലപാതക രാഷ്ട്രീയമാണ് എന്നും മമത പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇവര്‍ തന്നെ വധിക്കട്ടെ എന്നും മമത വെല്ലുവിളിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രി പ്രിട്ടോറിയയിലേക്ക്
Next »Next Page » യെദ്യൂരപ്പയെ ആശുപത്രിയിലേക്ക്‌ മാറ്റി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine