രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം

March 3rd, 2026

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം.

പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം നിലച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. കിഴക്ക്-പടിഞ്ഞാറൻ മേഖല യിലേക്കുള്ള ക്രൂഡ് ഓയിൽ നീക്കത്തിൽ 86 % ഇടിവുണ്ടായി എന്നാണു റിപ്പോർട്ട്.

ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധന ക്ഷാമം, വിലക്കയറ്റം എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഖത്തറിൽ നിന്നുള്ള എൽ. എൻ. ജി. (LNG) വിതരണം നിലച്ചതും ഇന്ത്യയിലെ പാചക വാതക (LPG), പ്രകൃതി വാതക വിപണികളിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ധർ മുൻകൂട്ടി പ്രവചിച്ചിരുന്നു.

ഇന്ത്യക്ക് ആവശ്യമായ എൽ. പി. ജി. യുടെ 80-85 ശത മാനവും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ ഭൂരി ഭാഗവും ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് എത്തുന്നത്. ഗൾഫിലെ പ്രതിസന്ധി നീണ്ടു പോയാൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ തടസ്സം നേരിടുകയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില വർദ്ധിക്കുവാനും ഇടയാക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)

March 2nd, 2026

logo-suci-communist-ePathram

കൊൽക്കത്ത : യാതൊരു പ്രകോപനവും ഇല്ലാതെ ഇറാനു നേരെ യു. എസ്.-ഇസ്രായേൽ സഖ്യം നടത്തിയ സൈനിക ആക്രമണത്തെ എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) പാർട്ടി അപലപിച്ചു. കൊലയാളിയായ ഇസ്രായേൽ പ്രധാന മന്ത്രിയെ ‘സഹോദരൻ’ എന്ന് വിളിച്ച ഇന്ത്യൻ പ്രധാന മന്ത്രി മോഡിയുടെ നടപടിയെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും പാർട്ടി ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ്.

സയണിസ്റ്റ് ഇസ്രായേൽ, ഇറാനുമേൽ നടത്തിയ അതി ക്രൂരമായ സൈനിക ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ‘പ്രതിരോധ പരമായ ആക്രമണം’ എന്നത് അടിസ്ഥാന രഹിതമായ ഒരു ന്യായീകരണം മാത്രമാണ്. യു. എസ്. സാമ്രാജ്യത്വ വാദികളുടെ പൂർണ്ണ പിന്തുണയോടെ യുള്ള ധിക്കാര പരമായ സൈനിക ഇടപെടൽ ആണിത്.

യഥാർത്ഥത്തിൽ ഇത് അമേരിക്കൻ സാമ്രാജ്യത്വം ഇറാനു മേൽ നടത്തുന്ന കടന്നു കയറ്റമാണ്. ഇറാന് എതിരെയുള്ള ഈ നഗ്നമായ കടന്നാക്രമണം ഉടൻ നിർത്തണം എന്നും എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു.

ഇസ്രായേൽ പ്രധാന മന്ത്രിയെ ഭീകരതക്ക് എതിരെ യുള്ള പോരാളി എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് ഇത് സംഭവിച്ചത് എന്നത് ദൗർഭാഗ്യകരം കൂടിയാണ്.

പരമാധികാര രാജ്യമായ ഇറാന് എതിരായ ഈ ആക്രണത്തിൽ നിന്ന് യു. എസ്. സാമ്രാജ്യത്വ വാദി കളെയും സയണിസ്റ്റ് ഇസ്രായേലിനെയും പിന്തിരിപ്പിക്കുന്നതിന് ശക്തമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ലോകം എമ്പാടുമുള്ള ജനങ്ങളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

സയണിസ്റ്റ് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ ഗവണ്മെന്റ് അടിയന്തരമായി വിച്ഛേദിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നും എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

വാർത്ത നൽകിയത് : സ്വപൻ ഘോഷ്, ഓഫീസ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി, എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്).

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

February 26th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ. സി. ഇ. ആർ. ടി. യുടെ എട്ടാം ക്ലാസ്സ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.

ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും എത്ര ഉന്നതർ ആയാലും ആരെയും അനുവദിക്കില്ല എന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ (suo motu) നടപടി സ്വീകരിക്കും എന്നും സൂചിപ്പിച്ചു.

പാഠ പുസ്തകത്തിലെ ‘നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായ ത്തിലാണ് കോടതികളിലെ അഴിമതി യെയും കേസുകൾ കെട്ടി ക്കിടക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നത്.

പാഠ പുസ്തകത്തിലെ ഈ ഭാഗം, അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിലുള്ള അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോൾ ജുഡീഷ്യറിയിലെ അഴിമതി മാത്രം എടുത്തു പറയുന്നത് ബോധ പൂർവ്വമായ നീക്കം ആണെന്നും കപിൽ സിബൽ വിമർശിച്ചു.

ഇത്തരം പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് ഇടയിൽ നീതി ന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കും. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന ഘടനക്കു തന്നെ വിരുദ്ധമായാണ് പാഠ പുസ്തകത്തിലെ പരാമർശങ്ങൾ എന്നും കോടതി നിരീക്ഷിച്ചു. Bar & Bench

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു

February 24th, 2026

kerala-to-be-re-named-as-keralam-ePathram
ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണം എന്നുള്ള നിയമ സഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ നടപടി.

ഭരണ ഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം

February 24th, 2026

ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം തുടങ്ങി രാജ്യം നേരിടുന്ന വെല്ലു വിളികളെ പ്രതിരോധിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘പ്രഹാർ’ പുറത്തിറക്കി.

മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ക്രിമിനൽ ഹാക്കർമാരും ചില വിദേശ രാജ്യങ്ങളും ഇന്ത്യയുടെ പ്രതിരോധം, പവർ, റെയിൽവേ, ഏവിയേഷൻ തുടങ്ങിയ നിർണ്ണായക മേഖലകളെ ലക്ഷ്യം വെക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു.

ഭീകരവാദത്തിന് എതിരെ രാജ്യത്തെ ആദ്യത്തെ സമഗ്ര നയമാണ് ‘പ്രഹാർ’ (PRAHAAR).  ഭീകരവാദം എന്നത് ഏതെങ്കിലും മതം, വംശം, ദേശീയതയുമായി ബന്ധിപ്പിക്കുന്നില്ല. എന്നാൽ ഭീകര വാദികളും അവരുടെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യക്ക് എതിരെ നീക്കങ്ങൾ തുടരുകയാണ്. ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിൽ ഇരുന്നു തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ്, ജമ്മു-കശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഭീകരർ ഉപയോഗിക്കുന്നുണ്ട്. ക്രിമിനൽ ശൃംഖലകളെ ഭീകരർ റിക്രൂട്ട് ചെയ്യുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നു.

സോഷ്യൽ മീഡിയ, ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴി ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് എതിരെയും പ്രഹാർ മുന്നറിയിപ്പ് നൽകുന്നു. രാസ-ജൈവ-ആണവ പദാർത്ഥങ്ങൾ ഭീകരർ കൈക്കലാക്കുന്നത് തടയുക എന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലു വിളിയാണ്‌ എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 401231020»|

« Previous Page« Previous « സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
Next »Next Page » ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു »



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine